tag:blogger.com,1999:blog-38392126631744603152024-02-19T08:32:35.627-08:00ഹൃദയപൂര്വംഇത് എന്റെ കാഴ്ചപ്പാടുകള് മാത്രം..Unknownnoreply@blogger.comBlogger33125tag:blogger.com,1999:blog-3839212663174460315.post-50295090322998601632017-05-27T00:06:00.001-07:002017-05-27T00:41:35.392-07:00കൊടും പശുക്കാലം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5YI6jbBqZeUslydr80_m30dIkzsRjjcuJnt7UZOVocL5o2qICu-fAyBd3KtQCRwwGbOo11qL0ii75Fgp4Dnrd1Hn_CNsC0wge0b6DOZXS2wzpHjrhOnFfv8QjkKMF9gfmx68aFzQev_A/s1600/Awkward_Cow_5_1024x1024+%25281%2529.jpg"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj5YI6jbBqZeUslydr80_m30dIkzsRjjcuJnt7UZOVocL5o2qICu-fAyBd3KtQCRwwGbOo11qL0ii75Fgp4Dnrd1Hn_CNsC0wge0b6DOZXS2wzpHjrhOnFfv8QjkKMF9gfmx68aFzQev_A/s320/Awkward_Cow_5_1024x1024+%25281%2529.jpg" /></a><br />
<br />
<div style="text-align: left;">
'പശു' ഒരിക്കൽ കൂടി ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പശുവിനെയും കാലികളെയും കൊല്ലണമെന്നും, കൊല്ലണ്ടായെന്നും പറഞ്ഞു ആളുകൾ തമ്മിലടികൂടുന്നു. ഈ സാധു മൃഗം ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ സ്വാധീനം ചെലുത്തുന്നത് ഇതാദ്യമായല്ല. പശുവും-പശുമാംസവുമൊക്കെ പലപ്പോഴും ഇന്ത്യൻ ചരിത്രത്തിൻറെ ഗതിയെത്തന്നെ മാറ്റുന്നതിൽ ശക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തിനു പോലും പശുവിനോടുള്ള ഇന്ത്യൻ മനസ്സിൻറെ വൈകാരിക ഭാവം ഉത്പ്രേരകമായിത്തീർന്നു എന്നത് സ്മരണീയമാണ്. ഗോവധ നിരോധനം എന്ന ആശയം ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. പല രാജ്യങ്ങളിലും വിവിധ മൃഗങ്ങളെ ഭക്ഷണ ആവശ്യത്തിനു ഉപയോഗിക്കുന്നതിനെതിരെ നിയമങ്ങളും അതിനെക്കുറിച്ച് നിരവധി സംവാദങ്ങളും നടന്നു വരുന്നു എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവാദത്തിനു രാഷ്ട്രീയ പാർട്ടികളോ, മാധ്യമങ്ങളൊ, സാംസ്കാരിക സംഘടനകളോ തയാറാവുന്നില്ല. മറിച്ച് വൈകാരികമായ പ്രക്ഷോഭങ്ങളിലും വിഴുപ്പലക്കുകളിലുമാണ് ഇവിടെ നടക്കുന്നതെന്ന് പറയാതിരിക്കുവാനാവില്ല.<br />
<br />
പശു വിശുദ്ധമൃഗമാണോ എന്ന ചോദ്യം അവിടെ നിൽക്കട്ടെ. വിവിധ വിഭാഗങ്ങളുടെ വിശുദ്ധ ബിംബങ്ങൾ മറ്റുള്ളവർക്ക് വിശുദ്ധമാകണമെന്നില്ല. 'കുരിശ്' കത്തോലിക്ക കൃസ്ത്യാനിക്ക് വിശുദ്ധമാകുമ്പോൾ പെന്തകൊസ്തുകാരനെ സംബന്ധിച്ചിടത്തോളം അത് കേവലം നെടുകയും കുറുകയും ചെർത്തുവച്ച രണ്ടു മരക്കഷണങ്ങൾ മാത്രമാണ്. വിശുദ്ധ ഖുർ-ആൻ അമുസ്ലീങ്ങളെ സംബന്ധിച്ച് ഒരു കൂട്ടം കടലാസ് കെട്ടുകൾ മാത്രമായിരിക്കാം എന്നാൽ മുസ്ലീങ്ങളെ സംബന്ധിച്ച് അത് വിശുദ്ധമായ ദൈവവചനങ്ങളാണ്. ഇത് മതത്തിൻറെ കാര്യത്തിൽ മാത്രമല്ല കൊടിമരവും ചെങ്കൊടിയും നശിപ്പിച്ചതിന് നാടും നഗരവും സ്തംഭിപ്പിച്ചു ഹർത്താലുകൾ നടത്തുന്നവരോട് അത് കേവലം തുണിയും, തൂണും ആയിരുന്നില്ലേ എന്ന് ചോദിക്കുന്നത് എത്രവലിയ വങ്കത്തമായിരിക്കും ?. അതുകൊണ്ടുതന്നെ കേവലം ഒരു നാൽക്കാലിയെ വിശുദ്ധവത്കരിക്കണോ എന്ന ചോദ്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. എന്നിരുന്നാലും പതപരമായ കാഴ്ചപ്പാടുകൾക്കുപരി 'പശുപ്രശ്ന'ത്തിൽ അന്തർഭവിച്ചിട്ടുള്ള മറ്റു കാരണങ്ങളെക്കൂടി മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.<br />
<br />
മാട്ടിറച്ചി ശരീരത്തിനു എത്രത്തോളം ആവശ്യമാണ് എന്ന ഒരു ചർച്ച ഈ വിഷയത്തിൽ കണ്ടില്ലെന്ന് മാത്രമല്ല. അടിസ്ഥാന വർഗത്തിൻറെ പോഷകസ്രോതസ്സാണ് ഗോമാംസം എന്ന് പോലും കെ. ഇ. എന്നിനെ പോലെയുള്ളവരൊക്കെ പറയുന്നത് കേട്ടു. സത്യത്തിൽ പോഷകങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഗവേഷണങ്ങളിൽ പരമാവധി ഒഴിവാക്കപ്പെടേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് മാട്ടിറച്ചിയുടെ <a href="http://www.who.int/mediacentre/factsheets/fs394/en/">സ്ഥാനം.</a>1 മാത്രമല്ല <a href="http://www.iarc.fr/en/media-centre/pr/2015/pdfs/pr240_E.pdf">അർബ്ബുദം</a>,2 <a href="http://nih.gov/researchmatters/april2013/04222013meat.htm">ഹൃദ്രോഗങ്ങള്</a>,3 <a href="http://archinte.jamanetwork.com/article.aspx?articleid=1697785">പ്രമേഹം</a>,4 മുതലായ പലരോഗങ്ങൾക്കും അൽഷിമേഴ്സ് സാദ്ധ്യതയ്ക്കും, ഭ്രാന്തിപ്പശു രോഗം മുതലായവയുടെ വ്യാപനത്തിനും മാട്ടിറച്ചി ഉപഭോഗം കാരണമാവുന്നു.<br />
<br />
<br />
മാട്ടിറച്ചിയുടെ ഉത്പാദനം വൻതോതിലുള്ള പ്രകൃതി ചൂഷണത്തിനു കാരണമാകുന്നു. ഒരു കിലോ മാട്ടിറച്ചി ഉത്പാദിപ്പിക്കുന്നതിനായി ഏതാണ്ട് 6810 ലിറ്റർ ജലമാണ്<a href="http://environment.nationalgeographic.com/environment/freshwater/embedded-water/">ഉപയോഗിക്കപ്പെടുന്നത്</a>.5 മാട്ടിറച്ചി ഉത്പാദനപ്രക്രിയയിൽ വൻതോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നതിനാൽ കാർബണ് ഫൂട്ട് പ്രിൻറിൻറെ കാര്യത്തിലും മാട്ടിറച്ചി വളരെ <a href="http://link.springer.com/article/10.1007%2Fs10584-014-1169-1">മുന്നിലാണ്.</a>6<br />
മാംസാവശ്യത്തിനായി വൻതോതിൽ കാലികളെ വളർത്തുന്നത് വന-വന്യജീവി നശീകരണം, ആഗോളതാപനം, മലിനീകരണം തുടങ്ങി നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. ഇതിൻറെയൊക്കെ പശ്ചാത്തലത്തിലാണ് ആഴ്ചയിലൊരിക്കലെങ്കിലും മാംസാഹാരം ഒഴിവാക്കാൻ ജനങ്ങളോട് ഐക്യരാഷ്ട്ര സഭയ്ക്ക് <a href="http://www.theguardian.com/environment/2008/sep/07/food.foodanddrink">ആവശ്യപ്പെടേണ്ടി</a>വന്നത്.7<br />
<br />
മാട്ടിറച്ചിയുടെ ഉത്പാദനം വർദ്ധിക്കുന്നത് കാർഷിക രംഗത്തെയാകും എറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കയിലെയും, ആസ്റ്റ്രേലിയയിലേയും ഒക്കെ അനുഭവങ്ങൾ നമുക്ക് മുന്പിലുണ്ട്. ഹെക്ടർ കണക്കിന് കൃഷിഭൂമി ഫാമുകളുടെ പേരിൽ നശിപ്പിക്കപ്പെട്ടു. ജലസ്രോതസ്സുകളെ അമിതമായി ചൂഷണം ചെയ്തും മുളച്ചു പൊന്തിയ ഫാമുകൾ ബാക്കി വച്ചത് പോഷകക്കുറവും, പൊണ്ണത്തടിയും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളാണ്.<br />
<br />
<br />
മനുഷ്യനുമായി വൈകാരിക ബന്ധമുള്ള മൃഗങ്ങളെ ഭക്ഷണത്തിനായോ, മറ്റു ആവശ്യങ്ങൾക്കായോ കൊല്ലുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ് ഉദാഹരണത്തിനു ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ പൂച്ചയേയും, നായയേയും ഭക്ഷണത്തിനോ, തുകലിനോ, രോമത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ വേണ്ടി കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ഈ മൃഗങ്ങളോട് തദ്ദേശീയർക്കുള്ള വൈകാരിക ബന്ധം പരിഗണിച്ചാണ് ഇത്തരമൊരു നിരോധനം സർക്കാർ എർപ്പെടുത്തിയത്. ശരാശരി ഭാരതീയൻറെ നിത്യജീവിതത്തിൽ പശുവിനും കാളക്കുമൊക്കെയുള്ള സ്വാധീനം വളരെ വലുതാണ്. ഭാരതത്തിലെ 70% ല് അധികം ജനവിഭാഗങ്ങൾ ഗ്രാമങ്ങളിലാണ് വസിക്കുന്നത്.അവരുടെ ജീവിതങ്ങൾ പശുവുമായി വളരെയധികം ചേർന്നാണ് പോകുന്നത് പല ഗ്രാമങ്ങളിലും കുടിലുകൾക്കുള്ളിൽ തന്നെയാണ് പശുക്കളും അന്തിയുറങ്ങുന്നത്. കൂറ്റൻ ഫാമുകൾ നിർമ്മിച്ച് ഹോർമോണുകളും, മരുന്നുകളും കുത്തിവച്ച്, വാഹനങ്ങളിൽ കുത്തിനിറച്ച് അറവു ശാലകളിലെത്തിച്ച് പലപേരുകളിൽ അവയെ അകത്താക്കി മാത്രം ശീലമുള്ള 'ആധുനികനോളം' പ്രായോഗികതയും സാമ്പത്തിക നിപുണതയും ഇല്ലാത്തതിനാലാകണം മച്ചിപ്പശുക്കളും, കിഴവിപ്പശുക്കളും അടക്കം ഇന്ത്യൻ ഗ്രാമീണൻറെ കുടുംബാംഗങ്ങലോടൊപ്പം കുടിലുകളിൽ കഴിഞ്ഞു കൂടുന്നത്.<br />
നമ്മെപ്പോലെ സഹജീവിയെപ്പോലും തൻറെ സാമ്പത്തിക ലാഭ-നഷ്ടങ്ങളിൽ തൂക്കിനോക്കി ഉപയോഗിക്കുവാനുള്ള വൈദഗ്ധ്യം അവൻ നേടിയിട്ടില്ല. അവനെ സംബന്ധിച്ചിടത്തോളം പാൽ ചുരത്തിയാലും ഇല്ലെങ്കിലും പശുവിനു തൻറെ വീട്ടിൽ സ്ഥാനമുണ്ട്.<br />
പ്രായോഗിക വശം ചിന്തിക്കുകയാണെങ്കിൽ , നാൽക്കാലികൾ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ-കാർഷിക വൃത്തിയുടെ നട്ടെല്ലായിരുന്നു. പശുവിനെ ആധാരമാക്കിയുള്ള ജീവിതവൃത്തിയ്ക്ക് ഇന്നും പ്രാധാന്യമുണ്ട് ഒരു ഗ്രാമത്തിൻറെ മുഴുവൻ ആവശ്യങ്ങൾക്കുമുള്ള, . ജൈവകൃഷി, പാചകവാതകം തുടങ്ങിയസുസ്ഥിര പരിഹാരങ്ങൾക്കു കാലിവളർത്തൽ <a href="http://www.love4cow.com/pdf/IIT%20Report%20final.pdf">സഹായിക്കുന്നു</a>. 8<br />
പശുക്കളെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദം ഒരുപാട് തലങ്ങളിലൂടെ സൂക്ഷ്മതയോടെ സമീപിക്കപ്പെടേണ്ട ഒരു വിഷയമാണ്. അതിനു പകരം "ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യത്തിൽ ഭരണകൂടം കൈകടത്തുന്നു " എന്നൊക്കെയുള്ള രാഷ്ട്രീയകുടിലത നിറഞ്ഞ മുറവിളികളാണ് ഇവിടെ മുഴങ്ങുന്നത്. ഭൂമി മുഴുവൻ മനുഷ്യനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടു എന്ന അബ്രഹാമിക സൃഷ്ടിവാദത്തിലൂന്നിയ തത്വചിന്തയും അതിൽ നിന്നും ഉദ്ഭൂതമായ ഉപഭോഗതൃഷ്ണയുടെ അതിവൈകാരികതയും മാറ്റിവച്ച്, വിവേകത്തിന്റെയും, സഹവർത്തിത്വത്തിൻറെയും വഴി നാം തിരഞ്ഞെടുക്കണം. </div>
<br />
<br />
<div style="text-align: left;">
<br /></div>
<div>
അവലംബങ്ങൾ<br />
<div>
<br /></div>
<div>
1. http://www.who.int/mediacentre/factsheets/fs394/en/<br />
<br />
<br />
2. http://www.iarc.fr/en/media-centre/pr/2015/pdfs/pr240_E.pdf<br />
<br />
<br />
3. http://nih.gov/researchmatters/april2013/04222013meat.htm<br />
<br />
<br />
4. http://archinte.jamanetwork.com/article.aspx?articleid=1697785<br />
<br />
<br />
5. http://environment.nationalgeographic.com/environment/freshwater/embedded-water/<br />
<br />
<br />
6. http://link.springer.com/article/10.1007%2Fs10584-014-1169-1<br />
<br />
<br />
7. http://www.theguardian.com/environment/2008/sep/07/food.foodanddrink<br />
<br />
<br />
8. http://www.love4cow.com/pdf/IIT%20Report%20final.pdf</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-46554855683982770402016-10-01T05:33:00.000-07:002016-10-01T06:06:07.761-07:00ഭക്തിരസത്തിന്റെ സ്വരഗംഗകൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPW0_DQK080omV4c7EI25H0P4xEUv8Gci0R661hBhbmHDlqwPC5ZmG630vdBG5fcDsNAolig27dYtf8HM4CllJ8enX6O68MUspWtY2Jz4Kacw5yQCk64iYIbrEz3EyZ7mumlEPh-MRQp8/s1600/14502950_1132804903479656_5847251404515187644_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="290" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPW0_DQK080omV4c7EI25H0P4xEUv8Gci0R661hBhbmHDlqwPC5ZmG630vdBG5fcDsNAolig27dYtf8HM4CllJ8enX6O68MUspWtY2Jz4Kacw5yQCk64iYIbrEz3EyZ7mumlEPh-MRQp8/s320/14502950_1132804903479656_5847251404515187644_n.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ദേവീ സ്മരണയുടെ മറ്റൊരു നവരാത്രിക്കാലത്തെ നാം വരവേൽക്കുകയാണ്. നവരാത്രികളിൽ ഭാരതമെമ്പാടും ജഗദീശശ്വരിയെ വിഭിന്ന ഭാവങ്ങളിലും രൂപങ്ങളിലും ആരാധിക്കുന്നു. ഈശ്വരനെ സ്ത്രീരൂപത്തിൽ ആരാധിക്കുന്നു എന്ന് മാത്രമല്ല; കുമാരീ പൂജ, സുവാസിനീ പൂജ തുടങ്ങിയ ചടങ്ങുകളിലൂടെ <span style="font-family: "arial" , sans-serif;">സ്ത്രീകളെ മുഴുവൻ ആ ജഗദീശ്വരിയുടെ അംശമായി കണ്ട് ആദരിക്കുന്നുവെന്നതും നവരാത്രിയുടെ പ്രത്യേകതയാണ്. </span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
സ്ത്രൈണ-പൗരുഷങ്ങളെ പരസ്പരപൂരകങ്ങളായാണ് ഭാരതീയ സംസ്കൃതി എന്നും കണ്ടുവന്നിട്ടുള്ളത്. അധിനിവേശങ്ങൾ അടക്കമുള്ള ബാഹ്യവും ആന്തരികവുമായ കാരണങ്ങൾ ആ നിലപാടിന് പലപ്പോഴും മങ്ങലേൽപ്പിച്ചു എന്നതു വസ്തുതയാണ്. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
എന്നിരുന്നാലും അത്തരം അപഭ്രംശങ്ങളെ തിരുത്തി സമാജത്തിനു നേർവഴികാണിക്കുവാൻ നമ്മുടെ സംസ്കൃതിയിൽ നിന്നു തന്നെ മഹാത്മാക്കളും-പരിഷ്കർത്താക്കളും<wbr></wbr> ഉയർന്നു വന്നിട്ടുണ്ട്. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="font-family: "arial" , sans-serif;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="font-family: "arial" , sans-serif;">മധ്യകാലഘട്ടത്തിൽ നിരവധി അനാചാരങ്ങളും അബദ്ധധാരണകളും സമാജത്തെ ഗ്രസിച്ചപ്പോൾ </span>ഭക്തിയുടെയും, സമത്വത്തിൻറെയും ഉദാത്തമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭക്തി പ്രസ്ഥാനങ്ങളുമായി നിരവധി ആചാര്യന്മാർ ആവിർഭാവം ചെയ്തു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
അവരുടെ ഭക്തിരസം നിറഞ്ഞ കവിതകളും, കീർത്തനങ്ങളും ആർഷഹൃദയത്തെ തൊട്ടുണർത്തി. ജാതി-ദേശം-പ്രായം-ലിംഗം തുടങ്ങി സകല വൈരുദ്ധ്യങ്ങളെയും അതിക്രമിച്ച് നിരവധി ആചാര്യന്മാർ ഭാരതമെമ്പാടും പിറവികൊണ്ടു. ഭക്തിപ്രസ്ഥാനങ്ങൾ ഉദാത്തതമായ സ്ത്രീശക്തിയുടെ വിളംബരം കൂടിയായിരുന്നു, കർണാടകത്തിലെ അക്ക മഹാദേവി, തമിഴ്നാട്ടിലെ ആണ്ടാൾ, രാജസ്ഥാനത്തിലെ മീരാബായ്, മഹാരാഷ്ട്രയിലെ ജനാബായ്, കാശ്മീരത്തിലെ ലല്ലേശ്വരി തുടങ്ങിയവർ ഭക്തിയുടെ സന്ദേശം സമൂഹത്തിനു നൽകി.</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<b>അക്ക മഹാദേവി</b><br />
<b><br /></b>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Os7mSLbCrqcP1XWSGtyGDLArcGT8CaYkrtg8Y-Qtf0hwlm-qcKw39j95qgylsRQbJ5POCH0PR85kwkZAHdHIcmQAlFWBOHd_VV72K_bKwlFl3sgypkpdKpf6ImhK7476JkjiHsVCK4s/s1600/Akkamahadevi5.jpg" imageanchor="1" style="clear: left; float: left; font-family: "times new roman"; font-size: medium; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7Os7mSLbCrqcP1XWSGtyGDLArcGT8CaYkrtg8Y-Qtf0hwlm-qcKw39j95qgylsRQbJ5POCH0PR85kwkZAHdHIcmQAlFWBOHd_VV72K_bKwlFl3sgypkpdKpf6ImhK7476JkjiHsVCK4s/s320/Akkamahadevi5.jpg" width="259" /></a><span style="font-size: 12.8px;">മൈസൂരിലെ ഉടുനുടി എന്ന ഗ്രാമത്തിലാണ് അക്ക ജനിച്ചത്. ബാല്യത്തിലെ ശിവ പ്രേമോന്മത്തയായിരുന്ന അക്ക പിന്നീട് 'അക്ക മഹാദേവി' എന്നറിയപ്പെട്ടു. അവളുടെ വിസമ്മതം കണക്കിലെടുക്കാതെ രാജാവുമായി നടത്തിയ വിവാഹവും, പിന്നീട് ഭർത്താവിൻറെ </span><span style="color: #252525; font-size: 14px; line-height: 22.4px;">പ്രലോ<wbr></wbr>ഭനങ്ങളും ഭീഷണികളുമൊന്നും അക്കയുടെ ഭക്തിയെ ഇളക്കിയില്ല. തന്റെ നാഥനായി 'ചെന്നമല്ലികാർജ്ജുനനെ'* സങ്കൽപ്പിച്ച അക്ക </span><span style="color: #252525; font-size: 12.8px;"><span style="font-size: 14px; line-height: 22.4px;">എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചു. ശിവഗീതികൾ പാടി ശ്രീ ശൈലത്തിലെത്തി ഘോരതപസ്സിലാണ്ടു. ശിവദർശനം നേടിയ അക്ക ലോകകല്യാണാർത്ഥം ആത്മീയപ്രവർത്തനങ്ങളിൽ മുഴുകി. ലോകരെ ശിവഭക്തിയിലേയ്ക്ക് നയിച്ചു. എല്ലാത്തരം വിവേചനങ്ങൾക്കും ഉപരിയാണ് ഈശ്വരൻ എന്ന സത്യം അക്കയുടെ കവിതകളിൽ നിറഞ്ഞു നിന്നു. ഇവിടെ ശിവൻമാത്രമേ ഉള്ളൂ എന്ന </span></span><span style="color: #252525; font-size: 14px; line-height: 22.4px;">പ്രൗഢ</span><span style="color: #252525; font-size: 14px; line-height: 22.4px;"> ദർശനം അക്ക തൻറെ കവിതകളിലൂടെ </span><span style="color: #252525; font-size: 14px; line-height: 22.4px;">സരളമായി</span><span style="color: #252525; font-size: 14px; line-height: 22.4px;"> സംവദിച്ചു. ഒടുവിൽ ശ്രീ ശൈലഗിരിയുടെ മുകളിൽ ശിവധ്യാന നിരതയായി സമാധിയിലാണ്ടു. അക്കയുടെ കവിതകൾ സമൂഹത്തിലെ നിഷേധാത്മകമായ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. പുരുഷകേന്ദ്രീകൃതമാകണം സ്ത്രീ ജീവിതമെന്ന മധ്യകാലസാമൂഹ്യ ബോധത്തെ അക്ക തച്ചുടച്ചു</span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;">നൈമിഷികമായ ഐന്ദ്രിയ സുഖങ്ങൾക്ക് വേണ്ടി അലയുന്ന മനുഷ്യമനസ്സിനെ കണക്കറ്റു പരിഹസിച്ചും ഈശ്വരലാഭം അല്ലാതെ മറ്റൊന്നു കൊണ്ടും ശാശ്വത തൃപ്തിയുണ്ടാകുകയില്ലെന്ന് ഉപദേശിച്ചും അക്കയുടെ കവിതകൾ ഔപനിഷദമായ ജ്ഞാനത്തെ സാധാരണക്കാർക്ക് പകർന്നു നൽകി.</span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;"><br /></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: black;"><span style="font-size: 14px; line-height: 22.4px;"><b>ആണ്ടാൾ</b></span></span><br />
<span style="color: black;"><span style="font-size: 14px; line-height: 22.4px;"><b><br /></b></span></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpM_xhSyLYIo0miJ3hsz9UlsIFSlFwoSPC4Q1yZEmPm_Zk9KouCkLOB_BMKI6dsvLq-YwyCKGkfX9xN2Af70Ms2FzjczGxa5xcDaRlwMaS8btzr34Y_ogbE5rD4wqkNBcHCI4yeq35_ZU/s1600/periyazhwar+finding+andal.jpg" imageanchor="1" style="clear: left; float: left; font-family: "times new roman"; font-size: medium; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpM_xhSyLYIo0miJ3hsz9UlsIFSlFwoSPC4Q1yZEmPm_Zk9KouCkLOB_BMKI6dsvLq-YwyCKGkfX9xN2Af70Ms2FzjczGxa5xcDaRlwMaS8btzr34Y_ogbE5rD4wqkNBcHCI4yeq35_ZU/s320/periyazhwar+finding+andal.jpg" width="275" /></a><span style="color: black; font-size: 12.8px;"><span style="font-size: 14px; line-height: 22.4px;">തമിഴ്നാട്ടിലെ </span><span style="line-height: 18.2px;">ശ്രീവില്ലിപുത്തൂ<wbr></wbr>രിലെ </span><span style="line-height: 18.2px;">കോതൈ എന്ന പെൺകുട്ടി വിഷ്ണുഭക്തിയുടെ പര്യായമായിരുന്നു. കോതയുടെ പിതാവ് വിഷ്ണുസിദ്ധൻ </span><span style="font-size: 14px; line-height: 22.4px;"></span><span style="line-height: 18.2px;">ശ്രീവില്ലിപുത്തൂ<wbr></wbr>രിലെ </span><span style="font-size: 14px; line-height: 22.4px;"> </span><span style="font-size: 14px; line-height: 22.4px;">വടപത്രശായി ക്ഷേത്രത്തിലേ വിഗ്രഹ</span></span><span style="color: #252525; font-size: 14px; line-height: 22.4px;">ത്തിൽ ചാർത്താൻ സ്ഥിരമായി പൂമാലകൾ സമർപ്പിക്കു<wbr></wbr>മായിരുന്നു. തന്റെ പ്രിയതമനായി ഭഗവാനെ സ്വയം വരിച്ച കൊത, സ്വയം ചാർത്തി നോക്കിയതിനു </span><span style="color: #252525; font-size: 14px; line-height: 22.4px;">ശേഷമായിരുന്നു </span><span style="color: #252525; font-size: 14px; line-height: 22.4px;">മാ<wbr></wbr>ലകൾ </span><span style="color: #252525; font-size: 14px; line-height: 22.4px;">പിതാവിന് നൽകിയിരുന്നത്.</span><span style="color: #252525; font-size: 14px; line-height: 22.4px;"> ഇതറിയാതെ വിഷ്ണുസിദ്ധൻ സമർപ്പിച്ച പൂമാലയിൽ ഒരിയ്ക്കൽ ഒരു മുടിയിരിക്കുന്നത് ക്ഷേത്രപുരോഹിതന്റെ കണ്ണിൽപ്പെട്ടു. അശുദ്ധമായ മാല ഭഗവാന് നൽകിയതിൽ പുരോഹിതനും, വിഷ്ണുസിദ്ധനും വളരെയധികം ദുഖിച്ചു. എന്നാൽ കോതൈ അണിഞ്ഞ മാല തനിക്കേറ്റവും പ്രിയപ്പെട്ടതാണെന്ന് ഭവാൻറെ മറുപടിയുണ്ടായി. അങ്ങനെ ഭഗവാനെ ഭക്തിയാൽ കീഴ്പ്പെടുത്തിയ കൊതയെ ജനങ്ങൾ 'ആണ്ടാൾ' എന്ന് വിളിച്ചു. </span><span style="color: #252525; font-size: 12.8px;"><span style="font-size: 14px; line-height: 22.4px;">നാച്ചിയാർ തിരുമൊഴി, തിരുപ്പാവൈ.എന്നെ കൃതികളിലൂടെ കൃഷ്ണഭക്തിയുടെ പ്രചാരം ചെയ്ത ആണ്ടാൾ ഒടുവിൽ ശ്രീരംഗനാഥക്ഷേത്രത്തിലെ വിഗ്രഹത്തിൽ വിലയം ചെയ്തു. ആണ്ടാളെ വൈഷ്ണവ ഭക്തി പ്രസ്ഥാനത്തിലെ പന്ത്രണ്ട് ആഴ്വാക്കന്മാരിൽ ഒരാളായികരുതി ആദരിയ്ക്കുന്നു </span></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525;"><span style="font-size: 14px; line-height: 22.4px;"><br /></span></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;"><b>ജനാബായി</b></span><br />
<span style="color: #252525; font-size: 14px; line-height: 22.4px;"><b><br /></b></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjklWiCHQ8L8dBDth_f1ZzvQED9jDfTZexEOX8PkzF0ej23jjxIg6LP72O_a2DzJgUZtaQNZhlXqygwL5wfDtAH-MGMOf2IpmjgM7qty5Ws4_yBuYP0K7yVwxHDAhtAh08uvrXHy2LgzoY/s1600/janabai.jpg" imageanchor="1" style="clear: left; float: left; font-family: "times new roman"; font-size: medium; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjklWiCHQ8L8dBDth_f1ZzvQED9jDfTZexEOX8PkzF0ej23jjxIg6LP72O_a2DzJgUZtaQNZhlXqygwL5wfDtAH-MGMOf2IpmjgM7qty5Ws4_yBuYP0K7yVwxHDAhtAh08uvrXHy2LgzoY/s320/janabai.jpg" width="267" /></a><span style="color: #252525; font-size: 14px; line-height: 22.4px;"></span><span style="color: #252525; font-size: 14px; line-height: 22.4px;">മഹാരാഷ്ട്രയിൽ കീഴ്ജാതിയായ കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് ജനാബായി ജനിച്ചത്. മാതാവിന്റെ മരണത്തോടെ പിതാവിനോടൊപ്പം പണ്ഡർപ്പൂരിലെത്തിയ ജനാബായി അവിടെവച്ച് വിഠല ഭഗവാനെ** സ്തുതിച്ച് </span><span style="color: #252525; font-size: 14px; line-height: 22.4px;">നിരവധി 'അഭംഗുകൾ' എഴുതി. പരമപ്രേമത്തിൽ തൻറെ ദൈനം ദിന കൃത്യങ്ങളിലെല്ലാം ഭഗവദ് സാന്നിദ്ധ്യം അനുഭവിച്ച് കൃതാർത്ഥയായ ജനാബായ്, വിവേചനങ്ങളെയെല്ലാം മറികടന്ന് </span><span style="font-size: 12.8px;">ഭഗവദ്ഭക്തിയിൽ ഒന്നായി തീരാൻ സമൂഹത്തിന് പ്രചോദനമായി മാറി.</span><br />
<span style="font-size: 12.8px;"><br /></span>
<span style="font-size: 12.8px;"><br /></span>
<span style="font-size: 12.8px;"><br /></span>
<span style="font-size: 12.8px;"><br /></span>
<span style="font-size: 12.8px;"><br /></span></div>
<div>
<br /></div>
<div>
<br /></div>
<b>മീരാബായ്</b><br />
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitkGiVpC1PW2tyW5Y-jMjopyXSG1FkneYI5WFekfCNYNOwLMFFdoCilA-B5CPhnTBSuCF5teIR7x3DUcf5JVfZWY_28bn6TZ-WL-gpT1hyyEnqS7oAUUtuGkrEIHJdLKkAm_JSrlhMsf0/s1600/meera-bai-sanjana-deshpande.jpg" imageanchor="1" style="clear: left; float: left; font-family: "times new roman"; font-size: medium; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitkGiVpC1PW2tyW5Y-jMjopyXSG1FkneYI5WFekfCNYNOwLMFFdoCilA-B5CPhnTBSuCF5teIR7x3DUcf5JVfZWY_28bn6TZ-WL-gpT1hyyEnqS7oAUUtuGkrEIHJdLKkAm_JSrlhMsf0/s320/meera-bai-sanjana-deshpande.jpg" width="265" /></a><span style="font-size: 12.8px;">സ്ത്രീകൾക്ക് ഒട്ടനവധി പരിമിതികൾ സമൂഹം കൽപ്പിച്ചു നൽകിയിരുന്ന കാലഘട്ടത്തിൽ രാജസ്ഥാനിലെ രജപുത്ര കുടുംബത്തിലാണ് മീരാബായ് ജനിച്ചത്. ചെറുപ്പം മുതൽ ശ്രീകൃഷ്ണപ്രേമത്തിൽ സ്വയം സമർപ്പിച്ച മീരയെ മേവാറിലെ രാജകുമാരന് ഭോജ് രാജ് വിവാഹം കഴിച്ചു. തൻറെ ഹൃസ്വകാല ദാമ്പത്യത്തിലും പിന്നീട് അകാല വൈധവ്യത്തിലും മീര കൃഷ്ണഭക്തിയിൽ നിന്നും അൽപവും വ്യതിചലിച്ചില്ല. ദില്ലി സുൽത്താനത്ത്മായുള്ള യുദ്ധത്തിൽ ഭർത്താവും, ബാബർ പടയോട്ടത്തിനോടുള്ള ചെറുത്ത് നിൽപ്പിൽ പിതാവും ഭർതൃപിതാവും കൊല്ലപ്പെട്ടു. പിന്നീട് അധികാരത്തിലേറിയ ഭര്തൃസഹോദരന് വിക്രം സിംഗിനും അനുചരന്മാർക്കും മീരയുടെ കൃഷ്ണഭക്തി അംഗീകരിയ്ക്കാൻ സാധിച്ചില്ല. മീരയുടെ സത്സംഗവും, പ്രേമ ഭക്തിയും, നിസ്സീമമായ കരുണയും കുലത്തിനു മുഴുവൻ അപമാനം വരുത്തിവയ്ക്കുമെന്ന് അവർ ചിന്തിച്ചു. പല രീതികളിൽ മീരയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അത്തരം ശ്രമങ്ങളെയൊക്കെ അതിജീവിച്ച മീരാബായ് കൃഷ്ണപ്രേമോന്മത്തയായി കൊട്ടാരവും, മണിമന്ദിരങ്ങളും ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. ആ പ്രേമഭക്തിയുടെ നാദധാര കൃഷ്ണപ്രേമത്തിന്റെ അലയൊലിതന്നെ സമൂഹത്തിലെമ്പാടും സൃഷ്ടിച്ചു. സ്വന്തം നാട്ടിലും കണ്ണന്റെ കാലടിപതിഞ്ഞ വൃന്ദാവനത്തിലുമൊക്</span><wbr style="font-size: 12.8px;"></wbr><span style="font-size: 12.8px;">കെ മീരാബായ് സഞ്ചരിച്ചു. സ്ത്രീകൾക്കിതൊക്കെ സാധ്യമാണോ എന്ന് ചോദിച്ചവരോട് താനറിയുന്ന ഒരേയൊരു പുരുഷൻ പരമാത്മാവ് മാത്രമാണെന്ന് മീര മറുപടി പറഞ്ഞു. ഒടുവിൽ ആ നാദധാര ദ്വാരകയിൽ ഭഗവദ് വിഗ്രഹത്തിൽ ലയിച്ച് ചേർന്നു.</span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525;"><span style="font-size: 14px; line-height: 22.4px;"><b>ലല്ലേശ്വരി</b></span></span><br />
<span style="color: #252525;"><span style="font-size: 14px; line-height: 22.4px;"><b><br /></b></span></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinQxlJexdRyiVZU1D4iyzu7KPggNTmfiysKOwfL8jKyzlQnW-FZwBvVKY5p-QoZG8Y725X9Pm6dePX6HlUPZghEUZv_jYNneHzEykmLLCwFqq8_YyXAh-UoOdaOqjshxmVEQcS84jensM/s1600/Lal1.png" imageanchor="1" style="clear: left; float: left; font-family: "times new roman"; font-size: medium; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinQxlJexdRyiVZU1D4iyzu7KPggNTmfiysKOwfL8jKyzlQnW-FZwBvVKY5p-QoZG8Y725X9Pm6dePX6HlUPZghEUZv_jYNneHzEykmLLCwFqq8_YyXAh-UoOdaOqjshxmVEQcS84jensM/s320/Lal1.png" width="272" /></a><span style="color: #252525; font-size: 12.8px;"><span style="font-size: 14px; line-height: 22.4px;">കാശ്മീരദേശത്ത് ജീവിച്ച ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പ്രദേശത്ത് ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ലല്ലേശ്വരി ജനിച്ചത് 12വയസ്സിൽ വിവാഹിതയായെങ്കിലും, വിരക്തയായിരുന്ന ലല്ല തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും ശ്രീകണ്ഠ </span></span><span style="color: #252525; font-size: 14px; line-height: 22.4px;">സിദ്ധനിൽ നിന്നും ദീക്ഷിതയാകുകയും ചെയ്തു. ശൈവസിദ്ധാന്ത തത്വങ്ങളെ 'വചനുകൾ' എന്ന കവിതകളായി അവതരിപ്പിച്ചു. ലാലേശ്വരിയുടെ ജീവിതവും, കവിതകളും ജാതി-മത സങ്കുചിതത്വങ്ങളെ മറികടന്ന് ആദ്ധ്യാത്മികതയുടേയു വെളിച്ചത്തെ സമൂഹത്തിൽ എത്തിച്ചു.</span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;"><br /></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;">ഭക്തിരസത്തിന്റെ മാധുര്യത്തോടെ, ആത്മീയമൂല്യങ്ങളെ സമൂഹത്തിലാകെ പുനരുദ്ധരിക്കുകയായിരുന്നു ഇവരെല്ലാവരും. ഒരേ സമയം നിർമ്മലമായ ഭക്തിയുടെയും, അലംഘനീയമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായവർ. ഈശ്വരന് വേണ്ടി കണ്ണീരൊഴുക്കുമ്പോഴും ഭൗതികമായ എല്ലാ വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിട്ടവർ, സമൂഹം അടിച്ചേൽപ്പിച്ച എല്ലാ പരിമിതികളെയും തകർത്തെറിഞ്ഞുകൊണ്ട് അതെ സമൂഹത്തിനു മുഴുവൻ വെളിച്ചത്തെ കാണിച്ചവർ. നവരാത്രിയുടെ ധന്യവേളയിൽ ആദരവോടെ അവരെ നമുക്ക് സ്മരിയ്ക്കാം.. </span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;"><br /></span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="color: #252525; font-size: 14px; line-height: 22.4px;">വന്ദേ മാതരം.</span></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<span style="font-family: "arial" , sans-serif;">*ചെന്നമല്ലികാർജ്ജുനൻ - ശ്രീ ശൈലത്തിലെ </span><span style="font-family: "arial" , sans-serif;">ശിവൻ</span></div>
<div style="background-color: white;">
<span style="color: #222222; font-family: undefined, sans-serif;"><span style="font-size: 12.8px;">** വിഠൽ ഭഗവാൻ -</span></span><span style="color: #252525; line-height: 22.4px;"><span style="color: #222222; font-family: undefined, sans-serif;"><span style="font-size: 14px;">പണ്ഡർപ്പൂർ ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ </span></span><br /><br /><span style="font-family: undefined, sans-serif;"><span style="font-size: 14px;">മാതൃവാണി 2016 ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം </span></span></span></div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-521543812007176382016-09-06T06:26:00.000-07:002016-09-06T06:36:33.070-07:00മാവേലിമാർ വാണ നാട്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfV2tN0STBrVYqxzktbcy2xAFg8KvrHE6FzNmTbOZpIMU_6U89N6tdDQxquuPz8F-6wlVoUHqSVKn5p3oq2ugGeG4uPgN__mr-BaLnT9KwSlws62VbhogqcyrhZmloDsXttzrjtBDd4a0/s1600/Maveli.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfV2tN0STBrVYqxzktbcy2xAFg8KvrHE6FzNmTbOZpIMU_6U89N6tdDQxquuPz8F-6wlVoUHqSVKn5p3oq2ugGeG4uPgN__mr-BaLnT9KwSlws62VbhogqcyrhZmloDsXttzrjtBDd4a0/s320/Maveli.jpg" width="320" /></a></div>
<br />
<div class="hq gt a10" id=":27a" style="-webkit-text-stroke-width: 0px; background-color: white; clear: both; color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-variant-caps: normal; font-variant-ligatures: normal; font-weight: normal; letter-spacing: normal; line-height: normal; margin: 15px 0px; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;">
</div>
<br />
<div class="ii gt adP adO" id=":26g" style="background-color: white; direction: ltr; margin: 5px 15px 0px 0px; padding-bottom: 5px; position: relative; text-indent: 0px;">
<div class="a3s aXjCH m1565a808c5bd9114" id=":26f" style="overflow: hidden;">
<div dir="ltr" style="font-family: undefined, sans-serif !important;">
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
മറ്റൊരു ഓണകാലത്തെ വരവേൽക്കാൻ നാം തയാറാവുകയാണ്. പ്രജാക്ഷേമതത്പരനും, അതുലിത ബലശാലിയുമായ മഹാബലിയുമായി ബന്ധപ്പെട്ടതാണല്ലോ ഓണത്തിൻറെ പുരാവൃത്തം. <span style="color: #333333; font-family: "arial" , sans-serif; line-height: 17.94px;">കള്ളവും ചതിയുമില്ലാത്ത മനുഷ്യരെയെല്ലാം </span><span style="color: #333333; font-family: "arial" , sans-serif; line-height: 17.94px;">ഒരുപോലെ കാണുന്ന 'മാവേലിനാട്' മലയാളിയുടെ മനസ്സിൽ ഓണനിലാവ് പൊഴിച്ച് നിലകൊള്ളുന്നു. എള്ളോളം പൊളിവചനങ്ങൾ തീണ്ടാത്ത; കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മഹാബലിയുടെ ഭരണത്തിനു യുഗങ്ങൾ മൂന്ന് പഴക്കമുണ്ട്. കൃതയുഗത്തിലായിരുന്നു മഹാബലിയുടെ ഭരണം. കശ്യപ പ്രജാപതിയുടെ വംശത്തിൽ പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടായിരുന്നു മഹാബലിപിറന്നത്. </span>അസുര ചക്രവർത്തിയായിരുന്ന മഹാബലി സ്വർഗ്ഗലോകം ആക്രമിക്കുവാനായി ചെല്ലുകയും, ഇന്ദ്രാദി ദേവന്മാർ ദേവലോകം നഷ്ടപ്പെട്ട് മഹാബലിയെഭയന്ന് കഴിയേണ്ടി വരികയും ചെയ്തുവത്രേ. ദേവന്മാരുടെ ദുസ്ഥിതി കണ്ട ദൈവമാതാവായ അദിതി ഭഗവാൻ വിഷ്ണുവിനെ തപസ്സു ചെയ്തു. തൻറെ ഭക്തനായ <span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനും, അദിതിയമ്മയുടെ ദുഃഖമകറ്റുന്നതിനുമായി ഭഗവാൻ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വാമനാവതാരം കൈക്കൊണ്ടുവെന്നാണ് കഥ. ഈ പുണ്യദിനമാണ് നാം തിരുവോണമായി കൊണ്ടാടുന്നത്. </span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">വാമനമൂർത്തിയ്ക്ക് മഹാബലി മൂന്<wbr style="font-family: undefined, sans-serif !important;"></wbr>നടി ദാനം ചെയ്തതും, വിശ്വരൂപത്തിൽ രണ്ടടികൊണ്ട് തന്നെ പ്രപഞ്ചം മുഴുവനും അളന്നപ്പോൾ മൂന്നാമടി വയ്ക്കാനായി തൻറെ ശിരസ്സ് കാണിച്ച് കൊടുത്തതും പ്രസിദ്ധമാണല്ലോ മഹാബലിയുടെ ഭക്തിയിൽ സംപ്രീതനായി സുതലം എന്നവിശിഷ്ടലോകത്തെയും അടുത്ത മന്വന്തരത്തിലെ ഇന്ദ്ര പദവിയും നൽകി വാമനൻ അനുഗ്രഹിച്ചതും ശ്രീമദ് മഹാഭാഗവദാദി പുരാണങ്ങളിൽ കാണാം. </span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">മഹാഭക്തനും പ്രതാപശാലിയുമായിരുന്ന മഹാബലിയുടെ ഭരണകാലത്തെ യുഗങ്ങൾക്കു ശേഷവും ജനങ്ങൾ ആദരവോടെ കാണുന്നു. വർഷത്തിൽ ഒരു ദിവസം മഹാബലി തമ്പുരാൻ സുതല ലോകത്തിൽ നിന്നും ഭൂതലത്തിലെത്തുന്നുവെന്ന സങ്കൽപ്പം ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലുണ്ട്. കേരളത്തിൽ വാമന ജയന്തിയായ ചിങ്ങമാസത്തിലെ തിരുവോണനാളിനോടനുബന്ധിച്ചാണെങ്<wbr style="font-family: undefined, sans-serif !important;"></wbr>കിൽ, ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് 'ബലിപ്രദിപദ' എന്ന ആഘോഷത്തിലാണ് </span><span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">മഹാബലിതമ്പുരാനെ സ്വീകരിക്കുന്നത്.</span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;"></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">ബലിയെപ്പോലെ ധർമ്മിഷ്ഠരും പ്രജാക്ഷേമതത്പരരുമായ രാജാക്കന്<wbr style="font-family: undefined, sans-serif !important;"></wbr>മാരുടെ കഥകൾ എന്നും </span><span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;"> ഭാരതത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. അത്തരത്തിലുള്ള രാജാക്കന്മാരുടെ </span><span style="color: #333333; font-family: "undefined" , sans-serif "important"; line-height: 17.94px;">ഭരണകാലത്തെ യുഗങ്ങൾ കഴിഞ്ഞിട്ടും ജനങ്ങൾ വാമൊഴിയായും, വരമൊഴിയായും വാഴ്ത്തിപ്പാടികൊണ്ടേയിരുന്നു. പൃഥു, ഭരതൻ, ജനകൻ, എന്നിങ്ങനെ എണ്ണമറ്റ ചക്രവർത്തിമാരുടെ ഭരണനിപുണതയെക്കുറിച്ചുള്ള ഗാഥകൾ ഭാരതം ഹൃദയത്തിലേറ്റു വാങ്ങിയിട്ടുണ്ടെങ്കിലും മഹാബലി<wbr style="font-family: undefined, sans-serif !important;"></wbr>, ശ്രീരാമൻ, യുധിഷ്ഠിരൻ എന്നിവരുടെ ഭരണകാലങ്ങളെയാണ് ഭാരത ജനതയുടെ ഹൃദയങ്ങളിൽ ഏറ്റവും ശക്തമായി നിലകൊള്ളുന്നത്.</span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<br style="font-family: undefined, sans-serif !important;" /></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
ശ്രീ രാമന്റെ മാതൃകാപരമായ ഭരണകാലം 'രാമരാജ്യം' എന്നൊരു സങ്കൽപ്പത്തിന് തന്നെ കാരണമായി. പ്രജാക്ഷേമത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ക്ഷേമരാഷ്ട്ര സങ്കൽപ്പമാണ് രാമരാജ്യം. <span style="font-family: "arial" , sans-serif;">ശ്രീ രാമചന്ദ്രൻറെ ഭരണകാലത്ത് രോഗങ്ങളോ മറ്റു ദുരിതങ്ങളോ പ്രജകൾക്ക് നേരിടേണ്ടി വന്നിരുന്നില്ല, സ്ത്രീകൾ വൈധവ്യ ദോഷം അനുഭവിച്ചില്ല, രാമരാജ്യത്തിൽ ആരും കൊള്ളരുതാത്തവരായി ഗണിയ്ക്കപ്പെട്ടിരുന്നില്ല, കള്ളന്മാരും കൊള്ളക്കാരും ഉണ്ടായിരുന്നില്ല, എന്നൊക്കെ വാല്മീകി രാമായണത്തിൽ വർണിയ്ക്കുന്നുണ്ട്<wbr style="font-family: undefined, sans-serif !important;"></wbr>. അയോദ്ധ്യാകാണ്ഡത്തിൽ ഉത്തമമായ രാജ്യപാലനത്തെക്കുറിച്ചുള്ള ശ്രീ രാമൻറെ കാഴ്ചപ്പാടുകൾ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. കാട്ടിൽ തന്നെ കാണാൻ എത്തുന്ന ഭാരതനോടായി രാജ്യത്തിൻറെ സുഗമമായ പാലനത്തിനാവശ്യമായ കാര്യങ്ങൾ ശ്രീ രാമൻ സംവദിയ്ക്കുന്നുണ്ട്. സ്ത്രീ സുരക്ഷ, പ്രജാപരിപാലനം, സൈന്യങ്ങളെ സജ്ജമാക്കുന്നത്, ആന മുതലായ മൃഗങ്ങളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം, വിഷയങ്ങളെ മന്ത്രിമാരുടെ സംഘങ്ങളെക്കോണ്ട് അവലോകനം ചെയ്യിപ്പിക്കുന്നത് എന്ന് വേണ്ട രാഷ്ട്ര തന്ത്രത്തിന്റെ ഓരോ താളവും അവിടെ ശ്രീരാമൻ സംക്ഷിപ്തമായി ഉപദേശിയ്ക്കുന്നു. ഇത്തരം ഉയർന്ന മൂല്യങ്ങൾ അയോദ്ധ്യയെ രാമരാജ്യവും ധർമ്മരാ<wbr style="font-family: undefined, sans-serif !important;"></wbr>ജ്യവുമൊക്കെയായി ഉയർത്തി. കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും രാമരാജ്യത്തെ ഭാരതത്തിൻറെ ആദർശമായി ഇന്നും ജനങ്ങൾ നെഞ്ചേറ്റുന്നു. രാമരാജ്യമെന്ന ആദർശ രാഷ്ട്ര സങ്കല്പം നംമടുത്തെ </span><span style="font-family: "arial" , sans-serif;">സ്വാതന്ത്ര്യ സമരത്തിൽ</span><span style="font-family: "arial" , sans-serif;">പ്പോലും വലിയ </span><span style="font-family: "arial" , sans-serif;">സ്വാധീനം ചെലുത്തി.</span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif;">ദ്വാപരയുഗത്തിലാകട്ടെ ധർമ്മപുത്രർ എന്ന് പ്രസിദ്ധനായ യുധിഷ്ഠിരന്റെ ഭരണകാലമായിരുന്നു ഏറ്റവും പ്രസിദ്ധമായത്.</span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif;">മഹാഭാരതയുദ്ധാനന്തരം രാജ്യഭാരം ഏറ്റെടുത്ത </span><span style="font-family: "arial" , sans-serif;">യുധിഷ്ഠിരന്റെ ഭരണകാലത്ത് രാജ്യം ധർമ്മരാജ്യമായി മാറി. മുപ്പത്തിയാറ് സംവത്സരങ്<wbr style="font-family: undefined, sans-serif !important;"></wbr>ങളാണ് യുധിഷ്ഠിരൻ രാജ്യം ഭരിച്ചത്. ധർമ്മം അതിന്റെ പൂർണതേജസ്സോടെ യുധിഷ്ഠിര ഭരണത്തിൽ പരിലസിച്ചിരുന്നു. </span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif;"><br style="font-family: undefined, sans-serif !important;" /></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif;">ഒരു പ്രാവിന് വേണ്ടി സ്വന്തം ജീവൻ ത്യജിയ്ക്കാൻ തയാറായ ശിബി, മുക്തി പോലും ത്യജിച്ച് മറ്റുള്ളവരുടെ ദുഃഖം അകറ്റാൻ ആഗ്രഹിച്ച രന്തിദേവൻ, സത്യത്തിനു വേണ്ടി സർവവും ത്യജിയ്ക്കാൻ തയാറായ ഹരിശ്ചന്ദ്രൻ, പ്രജകളിൽ ഉത്തമനായ ഒരുവനെ രാജാവാക്കി വാഴിച്ച ഭരതൻ, ഭൂമിയിൽ നിന്നും വിഭവങ്ങൾ കറന്നെടുത്ത പൃഥു, രാജർഷിയായ ജനകൻ അങ്ങനെ നിരവധി മഹത്തുക്കളായ രാജാക്കന്മാരുടെ കഥകൾ ഈ മണ്ണിലുറങ്ങുന്നു. ആ കഥകളൊക്കെയും പോയകാലത്തിന്റെ ദീപ്ത സ്തംഭങ്ങൾ എന്നതിലുപരി വ്യക്തിയുടെയും, സമൂഹത്തിന്റെയും ധാർമികജീവിതത്തിനുള്ള ശക്തമായ പ്രചോദനങ്ങളായി, ചൂണ്ടുപലകകളായി വർത്തിക്കുന്നു. ധർമ്മബോധവും സത്യനിഷ്ഠയും ജീവിതവ്രതമാക്കിയ ധന്യാത്മാക്കളുടെ സ്മരണകൾ നമുക്കും, നമ്മുടെ ഭരണാധികാരികൾക്കും ദിശാബോധമരുളട്ടെ.</span><span style="font-family: "arial" , sans-serif;"></span></div>
<div style="font-family: undefined, sans-serif !important;">
<br /><span style="color: #222222; font-family: arial, sans-serif;"><span style="font-size: 12.8px;">വന്ദേ മാതരം.</span></span><br /><br /><span style="color: #222222; font-family: arial, sans-serif;"><span style="font-size: 12.8px;">മാതൃവാണി 2016 സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ച ലേഖനം </span></span></div>
<div style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
<span style="font-family: "arial" , sans-serif; font-size: 12.8px;"><br /></span></div>
</div>
<div class="yj6qo" style="color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-weight: normal; letter-spacing: normal; line-height: normal; text-transform: none; white-space: normal; word-spacing: 0px;">
</div>
</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-41435605601924041382016-08-28T02:47:00.001-07:002016-08-30T07:00:27.220-07:00അമരവാണി: സംസ്കൃതം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="hq gt a10" id=":12q" style="-webkit-text-stroke-width: 0px; background-color: white; clear: both; color: #222222; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-variant-caps: normal; font-variant-ligatures: normal; font-weight: normal; letter-spacing: normal; line-height: normal; margin: 15px 0px; orphans: 2; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;">
</div>
<br />
<div class="ii gt adP adO" id=":11w" style="-webkit-text-stroke-width: 0px; background-color: white; color: #222222; direction: ltr; font-family: undefined, sans-serif; font-size: 12.8px; font-style: normal; font-variant-caps: normal; font-variant-ligatures: normal; font-weight: normal; letter-spacing: normal; line-height: normal; margin: 5px 15px 0px 0px; orphans: 2; padding-bottom: 5px; position: relative; text-align: start; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;">
<div class="a3s aXjCH m155c4c6879cfa7e3" id=":11v" style="font-family: undefined, sans-serif !important; overflow: hidden;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxgBCXSRVjwDh7C9KeXRLASvw48WvSEZSN1khaZH4NAVdYlJCrjJDuH_exZiQsQCkT-QpUB0I5RP2K9uF8dPcgdC17sIr1ymltnxIb3xF9kqS5saqlVm6H3hLFpfviwxmStMlFpFaueY/s1600/124.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="143" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxgBCXSRVjwDh7C9KeXRLASvw48WvSEZSN1khaZH4NAVdYlJCrjJDuH_exZiQsQCkT-QpUB0I5RP2K9uF8dPcgdC17sIr1ymltnxIb3xF9kqS5saqlVm6H3hLFpfviwxmStMlFpFaueY/s320/124.jpg" width="320" /></a></div>
<div dir="ltr" style="font-family: undefined, sans-serif !important;">
<br /></div>
<div dir="ltr" style="font-family: undefined, sans-serif !important;">
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവി ശ്രീഹർഷൻ തൻറെ നൈഷാധ ചരിതമെന്ന മഹാകാവ്യത്തിൽ ദമയന്തീ സ്വയംവരത്തെ മനോഹരമായി വർണിക്കുന്നുണ്ട്. ദമയന്തിയെ പാണിഗ്രഹണം ചെയ്യുവാനാഗ്രഹിച്ച് ഭാരതവർഷത്തിലെ മിക്കവാറും രാജാക്കൻമാരും സ്വയംവരത്തിനു സന്നിഹിതരായിരുന്നു. അവരുടെയെല്ലാം ഭാഷകൾ വ്യത്യസ്തമായിരുന്നു എന്നാൽ വ്യത്യസ്തങ്ങളായ മാതൃഭാഷകൾ അവർക്ക് ഒരു തടസ്സമായില്ല. അവരെല്ലാവരും പരസ്പരം സംസ്കൃതത്തിൽ ആശയവിനിമയം നടത്തിയത്രേ.<br />
<br style="font-family: undefined, sans-serif !important;" />
നൈഷാദചരിതത്തിൽ നിന്നും സമീപകാല ചരിത്രത്തിലേക്ക് വരുമ്പോഴും സമാനമായ സംഭവങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും, സ്വാമി വിവേകാനന്ദൻ പരിവ്രാജകനായി സഞ്ചരിയ്ക്കുന്ന സമയത്ത് കേരളത്തിലെത്തുകയും ചട്ടമ്പി സ്വാമി തിരുവടികളെ സന്ദർശിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ചിൻമുദ്രയുടെ അർത്ഥം(ഖേചരീ മുദ്രയാണെന്നും അഭിപ്രായമുണ്ട്) സംബന്ധിച്ച് വിവേകാനന്ദ സ്വാമി ആരായുകയും ചട്ടമ്പി സ്വാമികൾ അത് വിശദീകരിക്കുകയും ചെയ്തു, ബംഗാളിയായ വിവേകാനന്ദ സ്വാമിയും മലയാളിയായ ചട്ടമ്പി സ്വാമികളും സംവദിച്ചതും സംസ്കൃതത്തിൽ ആയിരുന്നു. വ്യത്യസ്ഥങ്ങളായ മാതൃഭാഷകൾ സംസാരിക്കുമ്പോഴും ഭാരതത്തിലെ വിഭിന്ന പ്രദേശങ്ങളിലുള്ളവരെ സംസ്കൃതം കൂട്ടിയോചിപ്പിച്ചിരുന്നു.<br />
<br style="font-family: undefined, sans-serif !important;" />
നാനാത്വങ്ങളെ, ഉൾക്കൊണ്ടു കൊണ്ടു തന്നെ, ഭാരതത്തെ അതിൻറെ സാംസ്കാരിക സ്വത്വത്തിലേക്ക് ഏകീകരിപ്പിക്കുന്നതിൽ സംസ്കൃത ഭാഷയുടെ സ്ഥാനം അദ്വിതീയമാണ്.ഭാരതത്തിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളും സംസ്കൃതവുമായി അഭേദ്യബന്ധം പുലർത്തുന്നവയാണ്. സംസംകൃത വാക്കുകൾ ഉൾപ്പെടാത്ത പ്രാദേശികഭാഷകൾ ഭാരതത്തിൽ വിരളമാണ്. അത്രമേൽ സംസ്കൃതം നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഭാരതീയ ഭാഷകൾ മാത്രമല്ല ഇംഗ്ലീഷ് അടക്കമുള്ള പാശ്ചാത്യ ഭാഷകളും അവയുടെ പദസമ്പത്തിന് സംസ്കൃതത്തോട് കടപ്പെട്ടിരിയ്ക്കുന്നു. ഫാദർ(പിതൃ). മദർ(മാതൃ) തുടങ്ങി ഇംഗ്ലീഷ് ഭാഷയിലെ വലിയൊരു ശതമാനം പദങ്ങളും സംസ്കൃതമൂലം ഉള്ളവയാണ്. സംസ്കൃതത്തിൽ നിന്നോ, അല്ലെങ്കിൽ സംസ്കൃതത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ഒരു പൊതുപൂർവ ഭാഷയിൽ നിന്നോ ഉദ്ഭവിച്ചതാണ് പാശ്ചാത്യഭാഷകളെല്ലാം തന്നെയെന്നു ചരിത്രകാരന്മാർ വിലയിരുത്തുന്നു. പ്രാചീന ഭാരതത്തിൽ നിന്നും പലപ്പോഴായി പാശ്ചാത്യദേശങ്ങളിലേക്ക് കുടിയേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അഭിപ്രായത്തെ ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.<br />
<br style="font-family: undefined, sans-serif !important;" />
സംസ്കരിയ്ക്കപ്പെട്ടത് എന്നാണ് 'സംസ്കൃതം' എന്ന പദത്തിന്റെ അർത്ഥം. സംസ്കൃതത്തിലെ വാക്കുകൾ സ്വയമേവ അതിൻറെ അർത്ഥത്ത സൂചകങ്ങളാണ്, ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാസ്കൻ ഓരോ പദത്തിനും വേണ്ടിയുള്ള കൃത്യമായ നിരുക്ത(Etymology)നിയമങ്ങളെ ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ വിപുലമെങ്കിലും ചിട്ടയായ വ്യാകരണനിയമങ്ങൾ, ഉച്ചാരണരീതിയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ.എന്നിങ്ങനെ എല്ലാ തരത്തിലും വളരെയധികം സംസ്കരിക്കപ്പെട്ട ഒരു ഭാഷയാണ് 'സംസ്കൃതം'. പാണിനിയുടെ വ്യാകരണ നിയമങ്ങളെപ്പോലെ കൃത്യവും, വ്യക്തവുമായ വ്യാകരണ നിയമങ്ങൾ മറ്റേതെങ്കിലും ഭാഷയ്ക്ക് കാണുമോ എന്ന് സംശയമാണ്..<br />
<br />
സൃഷ്ടിപരമായ രചനകളുടെ പരിപ്രേക്ഷ്യത്തിൽ ചിന്തിക്കുമ്പോഴും സംസ്കൃതം ഒരു പ്രൗഢഭാഷയാണ്. പുരാതനമായ ഋഗ്വേദസംഹിത മുതൽ ആദികാവ്യമായ രാമായണം വരെ എഴുതപ്പെട്ടത് സംസ്കൃത ഭാഷയിലാണ്. തത്വചിന്ത വിഷയമാകുന്ന ഉപനിഷത്തുകൾ, ശരീരശാസ്ത്രവും, വൈദ്യശാസ്ത്രവും വിഷയമാകുന്ന ചരകസംഹിത മുതലായ ആയുർവേദ ഗ്രന്ഥങ്ങൾ, നൃത്തവും മറ്റു രംഗകലകളും കൈകാര്യം ചെയ്യുന്ന ഭാരതമുനിയുടെ നാട്യശാസ്ത്രം, തുടങ്ങി ജീവിതത്തിലെ സമസ്തമേഖലകളെക്കുറിച്ചും പ്രാചീനമായ ഗ്രന്ഥങ്ങൾ സംസ്കൃത ഭാഷയിൽ രചിയ്ക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതവും-രാമായണവുമെന്ന ബൃഹത്തും മഹത്തുമായ രണ്ടു ഇതിഹാസങ്ങൾ, ഭാസൻ, ശുദ്രകൻ, കാളിദാസൻ മുതലായവരുടെ നാടകങ്ങൾ, ശ്രീഹർഷന്റെയും, ഭാരവിയുടെയും കാവ്യങ്ങൾ, പഞ്ചതന്ത്രവും, ഹിതോപദേശവും അടക്കമുള്ള കഥാശേഖരങ്ങൾ സാഹിത്യത്തിൻറെ സകലമേഖലകളിലും ആയിരത്താണ്ടുകൾ മുൻപേ തന്നേ സംസ്കൃതം മുദ്രപതിപ്പിച്ച് കഴിഞ്ഞിരുന്നു.<br />
<br style="font-family: undefined, sans-serif !important;" />
ഇങ്ങനെയൊക്കെയാണെങ്കിലും,ഇന്ന് സംസ്കൃതം മൃതഭാഷയാണെന്ന് ചിലരെങ്കിലും പറഞ്ഞു കേൾക്കാറുണ്ട്. 'മൃതഭാഷ' എന്നത് പോലും സംസ്കൃത പദമാണ് എന്ന് അവർ മറന്നു പോകുന്നു. ഏതൊക്കെ മാനദണ്ഡങ്ങൾ വച്ചളന്നാലും സംസ്കൃതം ഒരു മൃതഭാഷയാണെന്നു പറയുവാൻ ഒരു കാരണവശാലും സാധിക്കുകയില്ല. കാനേഷുമാരി കണക്കുകൾ പ്രകാരം മാതൃഭാഷയായി സംസ്കൃതം സാംസാരിക്കുന്നവരുടെ എണ്ണം ൧൯൭൧ൽ 2,212 ആയിരുന്നവെങ്കിൽ 2011ൽ അത് 14,135 ആയി. സംസ്കൃതം സംസാരിക്കാൻ അറിയാവുന്നവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയായിരിക്കും.൧൯൪൭നു ശേഷം മാത്രം കുറഞ്ഞത് ൩൦൦൦ സംസ്കൃത ഗ്രന്ഥങ്ങൾ എഴുതുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ൧൫ സംസ്കൃത സർവ്വകലാശാലകളും നിരവധി സംസ്കൃത കോളേജുകളും പ്രവർത്തിക്കുന്നു. നിരവധി വിദേശസർവ്വകലാശാലകളിൽ സംസ്കൃതം പഠനവിഷയമാണ് ജർമ്മനിയിൽ മാത്രം ൧൪ സർവകലാശാലകളാണ് സംസ്കൃതം പഠിപ്പിക്കുന്നത്. 75ൽ അധികം ദിനപത്രങ്ങളും, വാരികകളും, മാസികകളും സംസ്കൃതത്തിൽ പ്രസിദ്ധീകരിച്ചു വരുന്നു. ശങ്കരാചാര്യസ്വാമികളുടെ ജീവിതത്തെ ആസ്പദമാക്കിയും, ഭഗവദ്ഗീതയെ ആധാരമാക്കിയും സംസ്കൃതത്തിൽ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര നടൻ മോഹൻലാൽ അഭിനയിച്ച 'കർണഭാരം' ഉൾപ്പടെ നിരവധി നാടകങ്ങൾ ഇന്നും സംസ്കൃതത്തിൽ ഉണ്ടാവുന്നു. എം. എസ് സുബ്ബലക്ഷ്മിയുടെ മനോഹരശബ്ദത്തിൽ വെങ്കടേശ്വര സുപ്രഭാതമായി നമ്മെ വിളിച്ചുണർത്തുന്ന സംസ്കൃതം, രാത്രിയിൽ യേശുദാസിന്റെ ശബ്ദഗാംഭീര്യത്തിൽ ഹരിവരാസനമായി തഴുകിയുറക്കുന്നു.<br />
<br style="font-family: undefined, sans-serif !important;" />
അങ്ങനെ എല്ലാ അർതഥത്തിലും സംസ്കൃതം സജീവഭാഷ തന്നെയാണ്. ആർഷസംസ്കൃതിയുടെ അമൂല്യങ്ങളായ രത്നങ്ങളെയും വഹിച്ചുകൊണ്ട് സംസ്കൃത ഭാഗീരഥി അവളുടെ പ്രയാണം ഇന്നും തുടർന്നുകൊണ്ടിരിയ്ക്കുന്നു.<br />
<br style="font-family: undefined, sans-serif !important;" />
വന്ദേ മാതരം<br />
<br />
<br />
<span style="font-family: "arial" , sans-serif; font-size: 12.8px; line-height: 17.92px;">(</span><span style="font-family: "arial" , sans-serif; font-size: 12.8px; line-height: 17.92px;">മാതൃവാണി, </span><span style="font-family: "arial" , sans-serif; font-size: 12.8px; line-height: 17.92px;">2016 ആഗസ്റ്റ്</span><span style="font-family: "arial" , sans-serif; font-size: 12.8px; line-height: 17.92px;"> ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)</span><br />
<div class="yj6qo" style="font-family: undefined, sans-serif !important;">
</div>
</div>
</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-53864465290607353212016-08-28T02:41:00.002-07:002016-08-28T02:49:17.171-07:00നഗരാസൂത്രണത്തിലെ ഭാരതീയപൈതൃക<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg98LoRddEfgbrf2o1narkVawGXCxR7S34U5IJFiN3-yqSuz5TPiNlEjGu9dcRF1bzKMuk4To0cA4o5aKBNTXNVPcoTof-Celd3cGGGvZNWdOYcNBiSQosWrPXT_usaeVThvO8XwLwTI1w/s1600/124.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg98LoRddEfgbrf2o1narkVawGXCxR7S34U5IJFiN3-yqSuz5TPiNlEjGu9dcRF1bzKMuk4To0cA4o5aKBNTXNVPcoTof-Celd3cGGGvZNWdOYcNBiSQosWrPXT_usaeVThvO8XwLwTI1w/s320/124.jpg" width="320" /></a></div>
<div>
<br />
കാലവർഷം കനത്തതോടെ നമ്മുടെ നഗരങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുകൾ ജനജീവിതത്തെ ബാധിക്കുകയും പകർച്ചവ്യാധികൾ പകർന്നു പിടിക്കുകയുമൊക്കെ ചെയ്യുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുന്നു. അത്യന്താധുനികങ്ങളായ ജീവിതസൗകര്യങ്ങളിൽ അഭിരമിയ്ക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കീറാമുട്ടിയായി <wbr></wbr>നഗരജീവിതങ്ങളിൽ അവശേഷിയ്ക്കുന്<wbr></wbr>നു. നമ്മുടെ നഗരങ്ങളിൽ ഏറിയപങ്കും ആസൂത്രിത നഗരങ്ങളല്ല എന്നതാണ് ഇതിൻറെ പ്രധാന കാരണം. കൂണുപോലെ മുളച്ചുപൊന്തുന്ന ബഹുനില മാളികകളും, കച്ചവട കേന്ദ്രങ്ങളും ഗ്രാമങ്ങളെ നഗരങ്ങളും, നഗരങ്ങളെ നരകങ്ങളുമാക്കി മാറ്റുന്ന പ്രതിഭാസമാണ് നാം കാണുന്നത്. ഗ്രാമങ്ങളിൽ നിന്നും നരകങ്ങളിലേയ്ക്കുള്ള പരിവർത്തനത്തിനിടയിലെ ഇടത്താവളം മാത്രമാണ് ഇന്ന് നഗരങ്ങൾ. എന്നാൽ കൃത്യമായ ആസൂത്രണം ചെയ്ത് നിർമിയ്ക്കപ്പെട്ട നഗരങ്ങൾ വലിയൊരളവു വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തമാണ്.</div>
<div>
<br /></div>
</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
വ്യക്തമായ ആസൂത്രണത്തോടെ നഗരങ്ങൾ നിർമിയ്ക്കുന്ന രീതി ഭാരതത്തിനു അന്യമായിരുന്നില്ല. വിശ്വകർമ്മാവും, മയനുമൊക്കെ പടുയർത്തിയ മനോഹര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ നമ്മുടെ പുരാണങ്ങളിൽ ധാരാളമായി കാണാം. സ്വർണമയിയായ ലങ്കയും, അമരാവതി<b>1</b>യെ വെല്ലുന്ന ഇന്ദ്രപ്രസ്ഥവും, സാഗരതീരത്തെ ദ്വാരകാപുരിയുമൊക്കെ പുരാണേതിഹാസങ്ങൾ വാഗ്മയചിത്രങ്ങളായി നമുക്ക് മുൻപിൽ തെളിച്ചിടുന്നുണ്ട്. ആസൂത്രണം ചെയ്ത് നിർമിക്കപ്പെടേണ്ടവയാണ് നഗരങ്ങൾ എന്ന ബോധ്യം ഭാരതത്തിനു സ്വായത്തമായിരുന്നു എന്ന് ഈ പുരാണ കഥകൾ സാക്ഷ്യം വഹിയ്ക്കുന്നു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ഹാരപ്പ, മോഹൻജദാരോ, ധോളാവീര, ലോഥൽ തുടങ്ങി പുരാതന നാഗരികതയുടെ തിരുശേഷിപ്പികൾ ഭാരതീയ നഗരാസൂത്രണവിദ്യയ്ക്ക് ചരിത്രസാ<wbr></wbr>ക്ഷ്യം വഹിയ്ക്കുന്നു. കൃത്യമായ അളവുകളിലും അകലങ്ങളിലും പടുത്തുയർത്തിയ വീടുകൾ, വീഥികൾ, കിണറുകൾ, വലിയ ജലസംഭരണികൾ, കുളിക്കടവുകൾ, ആരാധനാലയങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ അങ്ങനെ സൂക്ഷ്മതയോടും, ദീർഘവീക്ഷണത്തോടും കൂടി ആസൂത്രണം ചെയ്യപ്പെട്ട നഗരങ്ങൾ സിന്ധു-സരസ്വതി നദീതട സംസ്കാരത്തിൻറെ ഭാഗമായിരുന്നു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
നഗരത്തെയും, വീടുകളെയും ശുചിയായി സൂക്ഷിയ്ക്കുവാനുള്ള ശുചീകരണ വ്യവസ്ഥകൾ ഇതര നാഗരികതകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. വീടുകളോട് ചേർന്ന് ശുചിമുറികളും,അവിടെ നിന്നും പുറന്തള്ളുന്ന മലിനജലവും മറ്റും നീക്കം ചെയ്യാൻ പ്രത്യേക ഓവ് ചാലുകളും ഉണ്ടായിരുന്നു. ഇത്തരം ഓവുചാലുകൾ പ്രധാന ഒവുചാലുമായി ബന്ധിപ്പിച്ചു കൊണ്ട്. മലിനജലജലത്തെ മുഴുവൻ നഗരത്തിനു വേളിയിലേയ്ക്ക് ഒഴുക്കികളയുവാനുള്ള സംവിധാനവും അവർ ആവിഷ്കരിച്ചിരുന്നു. ഓരോ വീടുകളിലും മാലിന്യം നിക്ഷേപിക്കാൻ പ്രത്യേക പാത്രങ്ങളും. നഗരപ്രാന്തത്തിൽ മാലിന്യനിക്ഷേപത്തിനായി പൊതുഇടങ്ങളും സജ്ജീകരിച്ചിരുന്<wbr></wbr>നു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
പിൽക്കാല ചരിത്രം പരിശോധിച്ചാൽ, നിരവധി ആസൂത്രിത നഗരങ്ങൾക്ക് പിന്നെയും ഭാരതം ജന്മം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.. സംഘകാല തമിഴ് കൃതികളിലൊന്നായ 'പരിപാടൽ'; മധുര നഗരത്തെ ഇങ്ങനെ വർണിയ്ക്കുന്നു </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
"പത്മനാഭൻറെ നഭിയിലെ താമരപോലെ ഈ നഗരം വിളങ്ങുന്നു </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ഇവിടുത്തെ തെരുവുകൾ ആ താമരയുടെ ദളങ്ങളാണ് </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ക്ഷേത്രം ദളങ്ങളെച്ചേർത്തു നിർത്തുന്ന താമരവളയമാണ് </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ജനങ്ങളാവട്ടെ ഈ പുഷ്പത്ത്തിൻറെ പരാഗരേണുക്കളുമാണ്"</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
നടുവിൽ പ്രധാന ക്ഷേത്രവും അതിനെ കേന്ദ്രമാക്കി നഗരവും പ്രായേണ ക്ഷേത്ര നഗരികളുടെയെല്ലാം ഘടന ഇപ്രകാരമായിരുന്നു. വീതിയേറിയ വീഥികളും, മലിനജലമോഴുകാനുള്ള ഓവുകളും, പൊതുവായുള്ള സ്നാനഘട്ടങ്ങളും, <wbr></wbr>നഗരത്തെ സംരക്ഷിക്കുന്ന പ്രാകാരങ്ങളും അങ്ങനെ വളരെ ക്രമികമായിട്ടായിരുന്നു നഗരങ്<wbr></wbr>ങൾ പടുത്തുയർത്തിയിരുന്നത്. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
എന്നാൽ ചെറുക്ഷേത്രങ്ങളും അവയ്ക്ക് ചുറ്റുമായി വിന്യസിയ്ക്കപ്പെട്ടിരുന്ന സമൂഹങ്ങളുമായിരുന്നു. പല്ലവ നഗര സാമ്രാജ്യത്തിൻറെ ആസ്ഥാനമായിരുന്ന കാഞ്ചിപുരത്തിൻറെ പ്രത്യേകത. മലിന ജലം ഒഴുക്കുവാനുള്ള ചാലുകളും, അതിനെ വളമായ് ഉപയോഗിച്ച് വളർത്തപ്പെട്ടിരുന്ന ചെറുതൊട്ടങ്ങളുമൊക്കെ കാഞ്ചീപുരത്തിനു സ്വന്തമായിരുന്നു. ഇസ്രായേലിൻറെ തലസ്ഥാനമായ 'ടെൽ അവീവ്'<b>2</b> നഗരത്തിൻറെ ആസൂത്രണത്തിനു പിന്നിൽ പ്രവർത്തിച്ച പാട്രിക് ഗെഡസ്. ഭാരതത്തിൽ താമസിക്കുകയും കഞ്ചീപുരം അടക്കമുള്ള നഗരങ്ങളുടെ ആസൂത്രണ മികവിൽ നിന്നും പ്രചോദനം ഉൾക്കോള്ളുകയും ചെയ്തിട്ടുണ്ട്. ചെറുക്ഷേത്രങ്ങൾക്ക് ചുറ്റുമായി ക്രമീകരിച്ച കാഞ്ചീപുരം മാതൃക, ടെൽ അവീവ് നഗരത്തിൻറെ ആസൂത്രണത്തിൽ ഗെഡസിനെ സ്വാധീനിക്കുകയുണ്ടായി. എന്നാൽ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ചെറു ഉദ്യാനങ്ങളാണ് ഗെഡസ്, ടെൽ അവീവിനു വേണ്ടി വിഭാവനം ചെയ്തത്. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ബ്രിട്ടീഷുകാർ ഉൾപ്പടെയുള്ള കൊളോണിയൽ ശക്തികളുടെ അധിനിവേശത്തോട് കൂടെ, ക്ഷേത്രകേന്ദ്രീകൃത നഗരവ്യവസ്ഥകൾക്ക് ക്ഷീണം സംഭവിച്ചു. തോന്നിയത് പോലെ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ആസൂത്രിത നഗരങ്ങളെ നശിപ്പിക്കുകയും മാലിന്യ പ്രശ്നങ്ങൾ അടക്കമുള്ള വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ക്ഷേത്രക്കുളങ്ങൾ നികത്തിയും, ദീർഘ വീക്ഷണമില്ലാതെ കെട്ടിടങ്ങൾ വച്ചും, ഓവുകളും-ഓടകളും തടസപ്പെടുത്തിയും നടത്തിയ 'വികസന'ങ്ങൾ </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
മഴയൊന്നു ശക്തമായി പെയ്യുന്നതോടെ വെള്ളത്തിൽ മുങ്ങുന്ന മഹാനഗരങ്ങളേയാണ് നമുക്ക് സമ്മാനിച്ചത്. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
പുരാതന ഭാരതത്തിൻറെ നഗരാസൂത്രണ സമ്പ്രദായങ്ങളെ മനസ്സിലാക്കാനും, കാലഘട്ടത്തിനനുസൃതമായി പരിഷ്കരിച്ച് ഉപയോഗിക്കുവാനുമുള്ള ശ്രമങ്ങൾ ഇനിയെങ്കിലും നാം ആരംഭിക്കെണ്ടിയിരിയ്ക്കുന്നു.</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
വന്ദേമാതരം<br />
<br />
----------<br />
<div>
1. അമരാവതി - പുരാണങ്ങളിലെ ദേവേന്ദ്രൻറെ രാജധാനി </div>
<div>
2. ഇസ്രായേലിൻറെ പ്രഖ്യാപിത തലസ്ഥാനം ജറുസലേം ആണ്<br /><br /><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">(മാതൃവാണി </span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;"> </span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">2016 ജൂലായ് </span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)</span></div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-17140615983551871492016-08-28T01:52:00.002-07:002016-08-28T02:48:19.579-07:00പാദസ്പർശം ക്ഷമസ്വമേ<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_OR8xC5uvUlOuuzQ1fZhv0vHG-X-_ByBhb3oTaucKnFgcClEyXT-tD3gk92xe2s5_XJHEEeiksUJd65jjPX48iXR9ceFA0XopL625gSrVMHbrYpy_YZPOJFbaamX65ON5r907HrGrkOk/s1600/124.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="242" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_OR8xC5uvUlOuuzQ1fZhv0vHG-X-_ByBhb3oTaucKnFgcClEyXT-tD3gk92xe2s5_XJHEEeiksUJd65jjPX48iXR9ceFA0XopL625gSrVMHbrYpy_YZPOJFbaamX65ON5r907HrGrkOk/s320/124.jpg" width="320" /></a></div>
<br />
<blockquote class="tr_bq">
<span style="background-color: white; color: #222222; font-family: "undefined" , sans-serif; font-size: 12.8px;">"മനുഷ്യനും ഈശ്വരനും പ്രകൃതിയും ഒന്നെന്നു പഠിപ്പിച്ച നമ്മുടെ സംസ്കാരത്തിന്റെ മൂല്യങ്ങള് പ്രാണവായുപോലെഉള്ക്കൊണ്ടാല് നമ്മുടെ സുന്ദരകേരളം ഭൂമിയിലെ സ്വര്ഗമായിത്തന്നെ നിലനില്ക്കും."- അമ്മ</span></blockquote>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
കഠിനമായ ഒരു ചൂട്കാലത്തിലൂടെയാണ് ഈ വർഷം നാം കടന്നു പോയത്. കഴിയാവുന്ന രീതികളിലോക്കെ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യനു മുകളിൽ കാലാവസ്ഥാവ്യതിയാനം ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങിയാടുകയാണ്. കിണറുകൾ വറ്റുന്നതും, പുഴകൾ വരളുന്നതും, വെള്ളത്തിനു വേണ്ടി പരക്കം പായുന്നതുമൊക്കെ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറുകയാണ്. ഐക്യരാഷ്ട്രസഭ മുതൽ അയൽക്കൂട്ടങ്ങൾ വരെ പ്രകൃതിസംരക്ഷണവും, കാലാവസ്ഥാവ്യതിയാനവുമൊക്കെ ചർച്ച ചെയ്യുന്നു. എന്നാൽ 'പ്രകൃതിസംരക്ഷണം' ഒരു പ്രവർത്തനം എന്നതിലുപരി ഒരു മനോഭാവമാണ് എന്ന വലിയ സത്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ഉണർന്നെഴുന്നേൽക്കുമ്പോൾ "പാദസ്പർശം ക്ഷമസ്വമേ" എന്ന പ്രാർത്ഥനയോടെ ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാൻ നമ്മെ പഠിപ്പിച്ച നമ്മുടെ പൂർവികർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ മർമ്മം മനസ്സിലാക്കിയവരായിരുന്<wbr></wbr>നു. മനുഷ്യൻറെ ഉപഭോഗത്തിനു വേണ്ടി സൃഷ്ടിയ്ക്കപ്പെട്ടതാണ് പ്രകൃതിയും, മറ്റു ജീവജാലങ്ങളും എന്ന കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നില്ല, അവരെ സംബന്ധിച്ച് ഈ പ്രകൃതിയിലെ ഓരോന്നും ആരാധിയ്ക്കപ്പ്ടുകയും, ആദരിക്കപ്പെടുകയും ചെയ്യേണ്ടുന്ന ഈശ്വരൻറെ പ്രകടരൂപങ്ങളായിരുന്നു.</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
ഗിരിനിരകളവർക്ക് ദേവതകളുടെ ആവാസസ്ഥാനങ്ങളായിരുന്നു, നദികൾ ദേവിമാരും, ഭൂമി അമ്മയുമായിരുന്നു, സർപ്പങ്ങൾ ഈ ഭൂമിയുടെ അധിപതികളാണെന്ന ഉദാത്ത സങ്കൽപ്പത്തിൽ മണ്ണിൻറെ നനവും, മരത്തിൻറെ തണലും നിറഞ്ഞ കാവുകൾ അവർ കാത്തു സൂക്ഷിച്ചു. നദികളെ മലിനപ്പെടുത്തുന്നതും, കാടുകളെ നശിപ്പികുന്നതുമൊക്കെ ഘോരപാപങ്ങളായി അവർ കരുതിപോന്നു. </div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
'<span style="color: #545454; line-height: 18.2px;">ദശപുത്ര സമോ ദ്രുമ' - </span>പത്ത് പുത്രന്മാർക്ക് തുല്യമാണ് ഒരു മരം എന്ന സുഭാഷിതം നമ്മുടെ സംസ്കൃതിയുടെ പാരിസ്ഥിതിക അവബോധം നമുക്ക് മുന്നിൽ വരച്ചിടുന്നുണ്ട്. ഓഷധികളെയും വൃക്ഷങ്ങളെയും സ്തുതിയ്ക്കുന്ന വൈദിക സൂക്തങ്ങൾ മുതൽ വനവാസി ജീവിതങ്ങളിലെ ഗോത്രഗീതികൾ വരെ നമ്മുടെ മുൻപിൽ ഈ അവബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്.</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
നാം തിരിഞ്ഞു നോക്കേണ്ടതും തിരികെയെടുക്കെണ്ടതും പ്രകൃതിയെ അമ്മയായും ദേവിയായും കരുതി ആരാധിക്കുകയും, സ്നേഹിക്കുകയും ചെയ്ത നമ്മുടെ പൈതൃകത്തെയാണ്. പഴമയുടെ പ്രതാപം പറഞ്ഞ് ഊറ്റംകൊള്ളാനോ, പുതിയവയെയൊക്കെയും നിഷേധിക്കുവാനോ അല്ല മറിച്ച് ആത്മാർത്ഥതയില്ലാത്ത പ്രകൃതിസംരക്ഷണ മുദ്രാവാക്യങ്ങളേക്കാൽ ശക്തി "കാട് തെളിച്ചാൽ തേവരു കൊപിക്കുമെന്ന" അമ്മൂമ്മത്താക്കീതിനുണ്ടായിരുന്<wbr></wbr>നു എന്ന് തിരിച്ചറിയുക തന്നെ വേണം.</div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: undefined, sans-serif; font-size: 12.8px;">
വന്ദേ മാതരം.<br /><br /><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">(</span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">മാതൃവാണി, </span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;">2016 ജൂൺ</span><span style="font-family: arial, sans-serif; font-size: 12.8px; line-height: 17.92px;"> ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)</span></div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-88601607626229334962016-06-17T05:26:00.003-07:002016-06-17T05:28:17.156-07:00വയം രാഷ്ട്രേ ജാഗ്യയാമഃ<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9pAmfN9VehtVyJyDMlyh_MRjnpnkCl72L-r_IHx5sVaR2V9lKWgKrUyhXwHZjvCKfQkrlhsviaCZsgwAXLqHnRc8_JwrtqN6MkrOG77WKhyZ2sDUf7GS0DMq3sg8skVLlMQXr46xEIXQ/s1600/Vijayanagara.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9pAmfN9VehtVyJyDMlyh_MRjnpnkCl72L-r_IHx5sVaR2V9lKWgKrUyhXwHZjvCKfQkrlhsviaCZsgwAXLqHnRc8_JwrtqN6MkrOG77WKhyZ2sDUf7GS0DMq3sg8skVLlMQXr46xEIXQ/s320/Vijayanagara.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: xx-small;"><span style="background-color: white; color: #222222; font-family: "arial" , sans-serif;">ധർമ്മസംരക്ഷണാർത്ഥം വിജയനഗരസാമ്രാജ്യം സ്ഥാപിക്കുവാൻ<br />ഹരിഹര-ബുക്കമാർക്</span><wbr style="background-color: white; color: #222222; font-family: arial, sans-serif; text-align: start;"></wbr><span style="background-color: white; color: #222222; font-family: "arial" , sans-serif;">ക് പ്രചോദനം നൽകുന്ന വിദ്യാരണ്യ സ്വാമി</span></span></td></tr>
</tbody></table>
<span style="color: #222222; font-family: "arial" , sans-serif; font-size: 12.8px;"><br /></span>
<span style="color: #222222; font-family: "arial" , sans-serif; font-size: 12.8px;">വന്ദേ മാതരമെന്നു തുടങ്ങുന്ന മനോഹരമായ ദേശീയ ഗീതം നമുക്ക് ലഭിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ്. അധിനിവേശശക്തികളുമായി നിരന്തരം പോരാടിയ സന്ന്യാസി സമൂഹത്തിൻറെ ചരിത്രത്തെ ഉപജീവിച്ചുകൊണ്ടാണ് ആ നോവൽ രചിയ്ക്കപ്പെട്ടത്. ആനന്ദ മഠത്തിൽ മാത്രമല്ല ചരിത്രം പരിശോധിച്ചാൽ സർവസംഗപരിത്യാഗി</span><wbr style="color: #222222; font-family: arial, sans-serif; font-size: 12.8px;"></wbr><span style="color: #222222; font-family: "arial" , sans-serif; font-size: 12.8px;">കളും, സ്വന്തം ജീവിതത്തിൽ പോലും മമതയില്ലാത്തവരുമായ സന്യാസിവര്</span><wbr style="color: #222222; font-family: arial, sans-serif; font-size: 12.8px;"></wbr><span style="color: #222222; font-family: "arial" , sans-serif; font-size: 12.8px;">യന്മാരും ഈ രാഷ്ട്രത്തിനും, അതിന്റെ സംസ്കൃതിയ്ക്കും വേണ്ടി നിരന്തരം പ്രയത്നിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. </span><br />
<div class="gmail_signature" data-smartmail="gmail_signature" style="color: #222222; font-family: arial, sans-serif; font-size: small;">
<div dir="ltr">
<div style="font-size: 12.8px;">
<div>
<br /></div>
<div>
ഭാരതസ്വാതന്ത്ര്യ സമരത്തിലെ മുന്നിരപ്പോരാളികളെയൊക്കെ വിവേ<wbr></wbr>കാനന്ദസ്വാമിയുടെ ദർശനങ്ങൾ ശക്തമായി സ്വാധീനിച്ചി<wbr></wbr>രുന്നു. നേതാജിയപ്പോലുള്ളവർ വിവേകാനന്ദ സ്വാമിയെ ആത്മീയ ഗുരുവായിട്ടായിരുന്നു കരുതിയിരുന്നത്. ഇനിയും പുറകോട്ടു പോയാൽ സമർത്ഥ രാംദാസ് പകർന്നു നല്കിയ പ്രചോദനവും പ്രേരണയുമാണ്, മറാത്ത സാമ്രാജ്യം സ്ഥാപിച്ച് ധർമ്മരക്ഷചെയ്യുവാൻ <wbr></wbr> ശിവജി മഹാരാജിനെ പ്രാപ്തനാക്കിയത്. മഹത്തായ വിജയനഗര സാമ്രാജ്യത്തിനു പിന്നിലും വിദ്യാരണ സ്വാമികളുടെ ശക്തമായ പ്രചോദനം നമുക്ക് കാണാം. അഥർവ്വവേദത്തിൽ ഇങ്ങനെയൊരു പ്രസ്ഥാവം കാണാം.<br />
<div>
<br /></div>
<div>
"ഭദ്രമിച്ഛന്ത ഋഷയഃ സ്വര്വിദ സ്തപോദീക്ഷാം ഉപനിഷേദുരഗ്രേ തതോ രാഷ്ട്രം ബലമോജശ്ച ജാതം തസ്മൈ ദേവാ ഉപസം നമന്തു !’"</div>
<div>
<br /></div>
<div>
ലോകനന്മ മാത്രം ഇച്ഛിയ്ക്കുന്ന ഋഷിമാർ രാഷ്ട്ര ക്ഷേമം ഇച്ഛിച്ചു കൊണ്ട് അനാദികാലം മുതല് തപസ്സ് അനുഷ്ഠിച്ചുവെന്നർത്ഥം.</div>
<div>
<br /></div>
<div>
എന്തുകൊണ്ടായിരിക്കും രാഷ്ട്രരക്ഷണത്തിനും, പോഷണത്തിനും ഋഷിമാർ ഇത്രയുമധികം പ്രാധാന്യം കൊടുത്തത് ? രാഷ്ട്രം സുശക്തമായി നിലനിന്നാൽ മാത്രമേ സംസ്കൃതി സംരക്ഷിയ്ക്കപ്പെടുകയുള്ളൂ എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത്തരത്തി<wbr></wbr>ൽ രാഷ്ട്രത്തെ സംരക്ഷിക്കുവാനായി അനേകർ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ക്രൂരമായ അധിനിവേശങ്ങളും, ദുരിതപൂർണമായ അടിമത്തവുമൊക്കെ മറികടന്ന്, ഇന്നും ഈ സംസ്കൃതിയ്ക്ക് സചേതനമായി നിലനിൽക്കാൻ സാധിച്ചത്. </div>
<div>
<br /></div>
<div>
ദേവന്മാരാൽ പോലും സ്തുതിയ്ക്കപ്പെടുന്ന പുണ്യഭൂമിയെന്നു പുകൾപെറ്റ ഭാരതത്തിന് ധർമ്മം രാഷ്ട്രത്തിൻറെ ജീവശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം രാഷ്ട്ര സംരക്ഷണം ധർമ്മ സംരക്ഷണം തന്നെയാണ് </div>
<div>
<br /></div>
<div>
<span style="font-size: 12.8px;">യജുർവേദത്തിൽ മനോഹരമായ ഒരു മന്ത്രഭാഗമുണ്ട്, </span></div>
<div>
<br /></div>
<div>
"വയം രാഷ്ട്രേ ജാഗ്യയാമ പുരോഹിതഃ"</div>
<div>
<br />
<div>
അർത്ഥം: ഞങ്ങള് രാഷ്ട്രത്തെ ഉണര്ന്നിരുന്ന് നയിക്കുന്നവരാകുന്നു</div>
</div>
<div>
<br /></div>
<div>
വിശ്വശാന്തിയുടെ സന്ദേശം മുഴക്കുവാൻ, പ്രകൃതിയും നിഖില ചരാചരങ്ങളും ഈശ്വരൻറെ പ്രകടരൂപമാണെന്നു ഒർമിപ്പിക്കുവാൻ, ഋഷിപ്രോക്തമായ ആർഷ സത്യങ്ങളാൽ മനുഷ്യനെ ശ്രേയസ്സിലെയ്ക്കും പ്രേയസ്സിലെയ്ക്കും നയിക്കാൻ ഈ ഉദാത്ത സംസ്കൃതിയും, ഈ രാഷ്ട്രവും ശക്തമായി ഭൂമിയിൽ നിലകൊള്ളുക തന്നെ വേണം. അതിനായി നമുക്ക് ഉണര്ന്നിരുന്ന് രാഷ്<wbr></wbr>ട്രത്തെ മുന്നോട്ട് നയിക്കാം.</div>
<div>
<br /></div>
<div>
വന്ദേ മാതരം<br />
<br />
(2016 മെയ് ലക്കത്തിൽ മാതൃവാണി പ്രസിദ്ധീകരിച്ച ലേഖനം)</div>
</div>
</div>
</div>
</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-8174458469230629492016-05-10T22:16:00.001-07:002016-05-10T22:16:41.833-07:00സാംസ്കാരിക പുനരുദ്ധാനത്തിലെ ശാങ്കരപഥങ്ങൾ<p dir="ltr">വൈശാഖ ശുക്ലപക്ഷ പഞ്ചമി-ശ്രീ ശങ്കരാചാര്യ ജയന്തി </p>
<p dir="ltr">സദാശിവ സമാരംഭാം <br>
ശങ്കരാചാര്യ മധ്യമാം <br>
അസ്മതാചാര്യ പര്യന്താം <br>
വന്ദേ ഗുരു പരമ്പരാം</p>
<p dir="ltr">സദാശിവനിൽ ആരംഭിച്ച് ശങ്കരാചാര്യനിലൂടെ കടന്നു വന്നു ഇന്നിതാ എൻറെ ഗുരുവിൽ എത്തി നിൽക്കുന്ന ഗുരുപരമ്പരയെ വന്ദിയ്ക്കുന്നു എന്നാണ് ഈ വന്ദന ശ്ലോകത്തിൻറെ താത്പര്യം. ശൈവ-വൈഷ്ണവാദി ഭേദം അനുസരിച്ച് ആദിഗുരുവിനു ദക്ഷിണാമൂർത്തിയുടെയോ, നാരായണൻറെയോ ഒക്കെ ഭാവം കൽപ്പിയ്ക്കപ്പെടുന്നു. പരമാത്മാവിനെ തന്നെയാണ് ദക്ഷിണാമൂർത്തിയായും, നാരായണനായുമൊക്കെ സങ്കൽപ്പിയ്ക്കപ്പിക്കുന്നത്. അങ്ങനെ പരമാത്മാവിൽ ആരംഭിച്ച് ശങ്കരാചാര്യരാദിയായ മഹാഗുരുക്കന്മാരിലൂടെ തുടർന്ന് തൻറെ സദ്ഗുരുവിലൂടെ പ്രവഹിക്കുന്ന ആർഷജ്ഞാനത്തിൻറെ അനുപമായ ചിത്രീകരണമാണ് ഈ വന്ദനശ്ലോകത്തിലൂടെ പ്രകടീകരിയ്ക്കപ്പെടുന്നത്. സദാശിവൻ പരമാത്മാവും സകല ശാസ്ത്രങ്ങളുടെയും ആദി കാരണവുമാണ്, സ്വഗുരുവാകട്ടെ ആ ആർഷജ്ഞാനത്തിൻറെ പ്രത്യക്ഷസ്വരൂപവുമാണ് അവർക്കൊപ്പം പരമ്പരയുടെ മധ്യമസ്ഥാനം നൽകി  ശ്രീ  ശങ്കരാചാര്യ സ്വാമികളെയും നാം ഭക്തിപൂർവ്വം സ്മരിയ്ക്കുന്നു. ഭാരതത്തിൻറെ ദാർശനികവും സാംസ്കാരികവുമായ  മേഖലകളിൽ ശ്രീ ശങ്കരനോളം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം വേറെയുണ്ടോ എന്ന് സംശയമാണ്.  ആചാര്യ സ്വാമികളും അവിടുത്തെ അനുപമമായ ജീവിത സപര്യയുയും ഓരോ ഭാരതീയൻറെയും നിത്യജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നും സ്വാധീനം ചെലുത്തുന്നു. </p>
<p dir="ltr">കേരളത്തിലെ കാലടി എന്ന ഗ്രാമത്തിൽ ആര്യാംബാ-ശിവഗുരു ദമ്പതിമാരുടെ പുത്രനായ്‌ ശ്രീ ശങ്കരൻ പിറവിയെടുക്കുമ്പോൾ, ആഭ്യന്തരങ്ങളായ അനേക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും കൊണ്ട് സംഘർഷഭരിതമായിരുന്നു ഭാരതത്തിൻറെ സംസ്കൃതി. <br>
ദാർശനികവും സാംസ്കാരികപരവുമായ ആർഷ സംസ്കൃതിയുടെ ഔന്നിത്യത്തെ മറന്നു ജന്തുബലിചെയ്യുന്നവരും, സ്വയം പീഡനാത്മകമായ തീവ്ര അഹിംസയുടെ വക്താക്കളും , ശൂന്യ വാദികളും , നിരീശ്വരവാദികളും, വേദനിന്ദകരുമൊക്കെയായി  കുതർക്കം ചെയ്തും പരസ്പരം മത്സരിച്ചും ഭാരതീയർ വലിയ അന്ധകാരത്തിൽ ആണ്ടു കൊണ്ടിരിക്കുന്ന സമയത്താണ് ശ്രീ ശങ്കരൻറെ ആവിർഭാവം.</p>
<p dir="ltr">ശങ്കരാചാര്യ സ്വാമികളുടെ പ്രഥമ ഗണനീയമായ സംഭാവന പ്രസ്ഥാന ത്രയങ്ങളുടെ1 ഭാഷ്യരചനയാണെന്നത് അവിതർക്കമായ വസ്തുതയാണ്. ദാശോപനിഷത്തുകളുടെയും, ബ്രഹ്മസൂത്രത്തിൻറെയും, ശ്രീമദ്‌ ഭഗവദ് ഗീതയുടെയും ഭാഷ്യ രചന നിർവഹിക്കുക വഴി അദ്വൈത ദർശനത്തിൻറെ ആധികാരികത വർത്തമാന കാല ലോകത്തിനു മുന്നിൽ വെളിവാക്കുവാൻ സ്വാമികൾക്ക് സാധിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇതര ദർശനങ്ങളെ  ഭാഷ്യരചനയിലൂടെ  തന്നെ ഖണ്ഡ്ി ച്ച ആചാര്യ സ്വാമികൾ പ്രമുഖ പണ്ഡിതരുമായി പ്രസ്തുതവിഷയത്തിൽ വാദപ്രതിവാദങ്ങൾ നടത്തി ദിഗ്വിജയം ചെയ്തു. കാൽനടയായി ഭാരതം മുഴുവൻ സഞ്ചരിച്ചു കൊണ്ട് അദ്വൈത ചിന്താ പദ്ധതിയുടെ വിജയ വൈജയന്തിയെ ശ്രീ ശങ്കരാചാര്യർ വീണ്ടുമുയർത്തി. </p>
<p dir="ltr">എന്നാൽ അത്യധികം സൂക്ഷ്മ ബുദ്ധികൾക്ക് മാത്രം ഗ്രാഹ്യമായ ദാർശനിക ചർച്ചകൾ സാമാന്യജനത്തിൻറെ വികാസത്തിന് ഉപയുക്തമാകില്ല എന്ന ബോധ്യമുള്ളതിനാൽ അദ്വൈത ദർശനത്തെ തന്നെ ഭക്തിരസത്തിൽ പൊതിഞ്ഞ് ദക്ഷിണാമൂർത്തി സ്തോത്രം മുതലായ നിരവധി സ്തോത്രകൃതികൾ ആചാര്യൻ രചിച്ചു. വിവിധ ജനവിഭാഗങ്ങളെ കണക്കിലെടുത്ത്  സൗരം, ഗാണപത്യം, വൈഷ്ണവം, ശൈവം, ശാക്തേയം, സ്കാന്ദം എന്നിങ്ങനെ യഥാക്രമം സൂര്യൻ, ഗണപതി , വിഷ്ണു, ശിവൻ, സ്കന്ദൻ എന്നിങ്ങനെ ഇഷ്ടദേവതാരാധനയിൽ അധിഷ്ടിതമായി വിഭിന്ന ഭാവങ്ങളിൽ ഈശ്വരാരാധന ചെയ്യുന്നതിനായി ഷണ്‍മതസമ്പ്രദായം ആചാര്യൻ സ്ഥാപിച്ചു.</p>
<p dir="ltr">ഭാരതവർഷത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വാമികൾ കൃത്യമായ ആചാര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഉത്തര ഭാരതത്തിലെ ബദരീനാഥ ക്ഷേത്രത്തിൽ മലയാളിപുരോഹിതരെയും   ദക്ഷിണഭാരതത്തിലെ രാമേശ്വരം ക്ഷേത്രത്തിൽ മഹാരാഷ്ട്രത്തിലെ ബ്രാഹ്മണരേയും ചുമതലപ്പെടുത്തിയതും മറ്റും രാഷ്ട്രത്തിൻറെ അഖണ്ഡതയും ഐക്യവും ഊട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത്. ഭാരതത്തിൻറെ നാലു ദിക്കുകളിലുമായി; വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥത്തിൽ ജ്യോതിർമഠവും, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ ദ്വാരകാപീഠവും, കിഴക്ക് ഒറീസ്സയിലെ പുരിയിൽ ഗോവർദ്ധനമഠവും, തെക്ക്കർണാടകത്തിലെ ശൃംഗേരിയിൽ ശാരദാപീഠവും സ്ഥാപിച്ചു. ഈ നാല് മഠങ്ങളും ഭാരതത്തിൻറെ ആദ്ധ്യാത്മിക-സാംസ്കാരിക പാരമ്പര്യത്തെ കാത്തു സൂക്ഷിക്കണമെന്നും, അതിനായി ആചാര്യന്മാർ ജനങ്ങൾക്കിടയിൽ ധർമ്മപ്രചരണം ചെയ്യണമെന്നും സ്വാമികൾ വിഭാവനം ചെയ്തു. ആരണ്യ, പുരി, ഗിരി മുതലായ ദശനാമി സമ്പ്രദായം സംന്യാസികൾക്കിടയിൽ നടപ്പിലാക്കിയ ആചാര്യ സ്വാമികൾ മഠങ്ങളുടെയും സംന്യാസിസമൂഹങ്ങങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാനായി  മഠാമ്നായം മുതലായവ രചിക്കുകയും ചെയ്തു.2 </p>
<p dir="ltr"> ഭാരതസംസ്കൃതിയുടെ സമൂലമായ പുനരുദ്ധാരണമാന് ശങ്കരാചാര്യ സ്വാമികൾ നടത്തിയത്. പുരാതന സംസ്കൃതിയെ പുനരുദ്ധരിച്ചു എന്നതിലുപരി ഭാവിയിൽ അത് അപ്രകാരം തുടരുവാൻ ഉതകുന്ന രീതിയിൽ അതിനെ ശക്തിപ്പെടുത്തുകയും ചെയ്തു എന്നത് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ മഹത്വത്തെ വെളിവാക്കുന്നു.  ആദിഗുരുവായ സദാശിവനും, സ്വഗുരുവിനും ഒപ്പം മധ്യമ സ്ഥാനം കൽപ്പിച്ചു നൽകി ശ്രീ ശങ്കരാചാര്യ സ്വാമികളെ പ്രാതസ്മരണീയനാക്കിത്തീർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ആചാര്യ സ്വാമികളുടെ മഹത്വ പൂര്ണമായ ഈ ജീവിത സപര്യതന്നെയാണ്.</p>
<p dir="ltr">തൻറെ ജീവിതകാലഘട്ടത്തിൽ ഭാരതത്തിൻറെ സാംസ്കാരികവും, ദാർശനികവുമായ സത്തയെ വീണ്ടെടുത്ത ശ്രീ ശങ്കരാചാര്യ സ്വാമികളുടെ കൃതികളും, ശിഷ്യ പരമ്പരകളും, സമ്പ്രദായങ്ങളും ഈ വർത്തമാന കാലത്തും  ഭാരത സംസ്കൃതിയെ  ബാഹ്യവും ആന്തരികവുമായ വെല്ലുവിളികൾ നേരിടുവാൻ കരുത്തുറ്റതാക്കി തീർക്കുന്നു.</p>
Unknownnoreply@blogger.com3tag:blogger.com,1999:blog-3839212663174460315.post-3818310626895265432016-04-05T00:25:00.002-07:002016-04-05T00:25:51.124-07:00ചേർത്തു നിർത്തുന്ന ദേശസ്നേഹം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9TyAGTFP2HiB45TFaquU524n9Xs79NAQEGYd0EpcJ9QpjpZUA5xsWBZI9Rmz5uFEwbtu1BO7NvT514HGxBNhPsEQ5jkIHPN4iiHKHGzBB9AHf_bwkIs8pInawLG5WDB7iuIMcIcHhzlc/s1600/Indian-Flag-Image-With-Children.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9TyAGTFP2HiB45TFaquU524n9Xs79NAQEGYd0EpcJ9QpjpZUA5xsWBZI9Rmz5uFEwbtu1BO7NvT514HGxBNhPsEQ5jkIHPN4iiHKHGzBB9AHf_bwkIs8pInawLG5WDB7iuIMcIcHhzlc/s320/Indian-Flag-Image-With-Children.png" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="font-size: 12.8px;"><br />ദേശസ്നേഹവും ദേശീയബോധവുമൊക്കെ ആവശ്യമുണ്ടോ എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ഒരു ഭൂപ്രദേശത്തോട്, ഒരു ഭരണസംവിധാനത്തോട്, ഒരു താമസസ്ഥലത്തോട്, എന്തിനാണ് അത്തരമൊരു വികാരത്തിൻറെ ആവശ്യം എന്ന് ചിലരെങ്കിലും സംശയിക്കുന്നു. ഉത്തരം ലളിതമാണ് രാഷ്ട്രം കേവലമൊരു ഭൂപ്രദേശമോ, ഭരണ സംവിധാനമോ, താമസസ്ഥലമോ അല്ല. തന്നിൽ ജീവിക്കുന്ന ഓരോരുവനെയും രാഷ്ട്രം പ്രതിനിധാനം ചെയ്യുന്നു. അവളിൽ പിറന്നു വീണ് ആ മടിത്തട്ടിൽ ജീവിച്ച് ഒടുവിൽ അതേ മണ്ണിലലിഞ്ഞു ചേർന്ന തലമുറകളുടെ, അവർ നെഞ്ചോട് ചേർത്ത സ്വപ്നങ്ങളുടെ, അനുഭവിച്ച ത്യാഗങ്ങളുടെ പ്രകടരൂപമാണ് രാഷ്ട്രം. തന്നിൽ ഉയിർകൊള്ളുകയും ഉടലാർന്നു വികസിക്കുകയും ചെയ്ത സാംസ്കാരികത്തനിമകളുടെയൊ</span><wbr style="font-size: 12.8px;"></wbr><span style="font-size: 12.8px;">ക്കെ പ്രതിരൂപമാണ് രാഷ്ട്രം.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ജനങ്ങൾക്ക് വേണ്ടിയുള്ള ഒരു സംവിധാനം, സ്ഥാപനം എന്നതിലോക്കെയുപരി ആ ജനങ്ങളുടെ മുഴുവൻ സമഷ്ടിവ്യക്തിത്വമാണ് രാഷ്ട്രം. അതുകൊണ്ട് തന്നെയാണ് സ്വന്തം ജീവനേക്കാളും ആ രാഷ്ട്രവ്യക്തിത്വത്തിൻറെ അഭിമാനത്തിനു പ്രാധാന്യം കൊടുക്കാൻ പൗരന്മാർക്ക് സാധിയ്ക്കുന്നത്. സ്വരാഷ്ട്രത്തോടുള്ള സ്നേഹം മറ്റുള്ള രാജ്യങ്ങൾ നശിക്കണം എന്ന സങ്കുചിതത്വം അല്ല. മറിച്ച് തന്നോടൊപ്പം തൻറെ സഹജീവികളും ഉയരുകയും വളരുകയും വേണം എന്ന വിശാലതയാണ്, കരുതലാണ് രാഷ്ട്ര സ്നേഹത്തിൻറെ ആധാരം. ഉന്നതമായ ജീവിതസാഹചര്യങ്ങളെ കൈവെടിഞ്ഞ് സ്വാതന്ത്ര്യ സമരാഗ്നിയിൽ സ്വയം ആഹുതി ചെയ്യാൻ നിരവധി മഹാന്മാരെ പ്രേരിപ്പിച്ചത് ഈ രാഷ്ട്ര സ്നേഹമാണ്. രാഷ്ട്രത്തിൻറെ സുരക്ഷിതത്വത്തിൽ നാം സ്വസ്ഥമായി ഉറങ്ങുമ്പോൾ <span style="color: #141823; font-family: helvetica, arial, sans-serif; font-size: 14px; line-height: 18px;">സ്വന്തം ജീവനും ജീവിതവും മറന്നുകൊണ്ട്, കൊടുംകാടുകളിലും, മഞ്ഞുമലകളിലും, ആഴക്കടലുകളിലും ഇമചിമ്മാതെ കാവൽ നിൽക്കാൻ നമ്മുടെ സൈനീകരെ സജ്ജമാക്കുന്നതും ഇതേ രാഷ്ട്രസ്നേഹത്തിൻറെ ശക്തിയാണ്. പൗരൻമാരുടെ ഹൃദയത്തിലെ ആ ദേശീയ ബോധത്തിലാണ് രാഷ്ട്രം തൻറെ പരമാധികാരത്തെയും, സ്വാതന്ത്ര്യത്തെയും പ്രതിഷ്ടിച്ചിരിക്കുന്നത്.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
രാഷ്ട്രത്തോടും അതിലെ ജനങ്ങളോടുമുള്ള കർത്തവ്യത്തെക്കുറിച്ചുള്ള അവബോധം ദേശീയ വീക്ഷണത്തിൽ അന്തർലീനമായിരിയ്ക്കുന്നു. ആ ദേശീയവീക്ഷണമാണ് ഒരു വ്യക്തിയെ പൗരൻ എന്ന തലത്തിലേയ്ക്ക് ഉയർത്തുന്നത്. രാഷ്ട്രത്തെ ഭരിയ്ക്കുന്നവരേപ്പോലെ തന്നെ രാഷ്ട്രത്തെ പുരോഗതിയിൽ ക്രിയാത്മകമായ പങ്ക് വഹിയ്ക്കേണ്ട ഉത്തരവാദിത്വം കർത്തവ്യബോധമുള്ള ഓരോ പൗരനുമുണ്ട്. പൗരന്മാരുടെ അഭാവത്തിൽ രാഷ്ട്രം കേവലം കുറേ ജനക്കൂട്ടങ്ങൾ മാത്രമായി അധപ്പതിയ്ക്കും. അതുകൊണ്ട് തന്നെ ദേശീയ വീക്ഷണത്തിൻറെ പകർന്നു കൊടുക്കലും അതുവഴിയുള്ള പൗരസൃഷ്ടിയും ഒരു രാഷ്ട്രത്തിൻറെ അസ്തിത്വത്തിനെ സംബന്ധിച്ചു തന്നെ അനിവാര്യമാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ദേശീയചിഹ്നങ്ങളെ ആദരിയ്ക്കുന്നത് മുതൽ പോതുനിരത്ത് വൃത്തിയായി സൂക്ഷിയ്ക്കുന്നത് വരെ സകലതും രാഷ്ട്രസേവനം തന്നെയെന്ന ബോധ്യത്തിലേയ്ക്ക് ദേശസ്നേഹം കൈപിടിച്ചു നടത്തുന്നു. ഐക്യത്തിൻറെയും സാഹോദര്യത്തിന്റെയും അദൃശ്യമായ ഒരു കണ്ണിയായി ദേശസ്നേഹം നമ്മെ ചേർത്തു നിർത്തുന്നു. ഒന്നിച്ചു നടക്കാനും, ഒന്നിച്ചു മുന്നേറാനും ദേശസ്നേഹം നമ്മെ പ്രേചോദിപ്പിക്കുന്നു. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="font-size: 12.8px;"><br /></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="font-size: 12.8px;">വന്ദേമാതരം.</span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span style="font-size: 12.8px;">മാതൃവാണി, 2016 ഏപ്രിൽ ലക്കം പ്രസിദ്ധീകരിച്ചത് </span></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-22362909517849143132016-03-11T06:05:00.002-08:002016-03-11T06:05:35.444-08:00ഭാരതം: മാനവകുലതതിന്റെ അഭയഭൂമി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgo2rLsERnZZeozF_GkGgf6tg7F838qXyUpVeJz8BiDCD2hyphenhyphenLzy0FnsP0V3v2PQ5JpqXcgSdTdSL_zAFvyY7u5yN33Bk2K5Z6_kng4sqiT5f3g9fneKWV02Ijk7xCihLq4z2dLjcYxy-wU/s1600/paint4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="232" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgo2rLsERnZZeozF_GkGgf6tg7F838qXyUpVeJz8BiDCD2hyphenhyphenLzy0FnsP0V3v2PQ5JpqXcgSdTdSL_zAFvyY7u5yN33Bk2K5Z6_kng4sqiT5f3g9fneKWV02Ijk7xCihLq4z2dLjcYxy-wU/s320/paint4.jpg" width="320" /></a></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
യുദ്ധങ്ങളും, ആഭ്യന്തര കലഹങ്ങളും ബാക്കിവയ്ക്കുന്ന അനേകം ദുരന്തങ്ങളില് ഒന്ന് മാത്രമാണ് കണ്ണീരിലും, രക്തത്തിലും കുതിർന്ന സ്വപ്നങ്ങളുമായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന മനുഷ്യർ. അതിജീവനത്തിനുതകുന്ന സാഹചര്യം തേടിയുള്ള ആ യാത്ര മനുഷ്യനെ കടലുകളും വന്മലകളും, താഴ്വരകളും താണ്ടാൻ പ്രേരിപ്പിക്കുന്നു. ഇത്തരം പലായനങ്ങൾക്കു ചിലപ്പോൾ മാസങ്<wbr></wbr>ങളുടെയോ, വർഷങ്ങളുടെയോ ആയുഷ്ക്കാലത്തിൻറെ തന്നെയോ ദൈർഘ്യമുണ്ടാകാം. എന്നിരുന്നാലും ഈ പലായനങ്ങൾ എപ്പോഴും ശുഭപര്യവസാനിയായിരിക്കണമെന്നില്<wbr></wbr>ല. പലപ്പോഴും വറചട്ടിയിൽ നിന്നും എരിതീയിലെയ്ക്ക് എന്നതുപോലെ മുൻപ് അനുഭവിച്ചതിലും വലിയ ദുരന്തങ്ങളിലെക്കായിരിക്കും അവർ നടന്നു നീങ്ങുന്നത്. .</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<br /></div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<div>
സി.ഇ. 70കളിൽ ഇസ്രായേലിൽ നടന്ന വിധ്വംസനങ്ങളിൽ യഹൂദരുടെ വിശുദ്ധക്ഷേത്രം തകർക്കപ്പെടുകയും യഹൂദജനതയുടെ ജീവിതം ദുസ്സഹമാകുകയും ചെയ്തു. അവിടെ നിന്നും പലായനം ചെയ്യുകയല്ലാതെ അവർക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നിഷ്കരുണമായ തിരസ്കരണമോ, ക്രൂരമായ പീഡനങ്ങളോ ആണ് അഭയം തേടിയെത്തിയ പലരാജ്യങ്ങളിലും അവരെ കാത്തിരുന്നത്. എന്നാൽ അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുവാന് ഇവിടെ ഒരു രാഷ്ട്രമുണ്ടായിരുന്നു. മലബാറിൻറെ തീരത്തെത്തിയ യഹൂദരെ ഭാരതം ഇരുകൈകളും ചേർത്ത് സ്വീകരിച്ചു. അവർക്ക് താമസിക്കുവാനും, ഉപജീവനം നടത്തുവാനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. വീടുകളും, ആരാധനാലയങ്ങളും പണിയുവാനായി കൊച്ചിയിൽ തൻറെ കൊട്ടാരത്തോട് ചേർന്ന സ്ഥലം തന്നെ മഹാരാജാവ് യഹൂദജനതയ്ക്ക് നൽകി.</div>
<div>
<br /></div>
</div>
<div style="color: #222222; font-family: arial, sans-serif; font-size: small;">
<div>
മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ക്നാനായി തോമായുടെ(Thomas of Cana) നേതൃത്വത്തില് സിറിയയിൽ നിന്നും പലായനം ചെയ്തത് നാലാം നൂറ്റാണ്ടിലാണ്. കപ്പൽ കയറി കൊടുങ്ങലൂർ തുറമുഖത്ത് വന്നിറങ്ങിയ ക്രൈസ്തവർക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. സൗജന്യമായി ഭൂമിനൽകി കൊടുങ്ങല്ലൂര് പട്ടണത്തിൽ തന്നെ താമസിപ്പിച്ച ചേരമാൻ പെരുമാൾ അവർക്ക് വാണിജ്യത്തിനും, ആരാധനയ്ക്കുമോക്കെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ക്രൈസ്തവർ പിന്നീട് കൊടുങ്ങല്ലൂരിൽ നിന്നും കേരളത്തിൻറെ മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയും, വാണിജ്യവും കൃഷിയുമൊക്കെ ഉപജീവനമാക്കി ഈ നാടിൻറെ ഭാഗമായിത്തീരുകയും ചെയ്തു.</div>
<div>
<br /></div>
<div>
<div>
ഏഴാം നൂറ്റാണ്ടില്, ഇറാനിലെ അധിനിവേശങ്ങളെത്തുടർന്ന് തദ്ദേശീയരായ ജരദുഷ്ട്ര ജനത (Zoroastrians) അനുഭവിക്കേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു. ജന്മനാട്ടിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ട അവർ അഭയാർത്ഥികളായി മാറി. ഭാരതത്തിലെത്തിയ പാർസികളെ നാം സ്വീകരിച്ചു. ഇതേ പറ്റി മനോഹരമായ ഒരു ചരിത്രകഥയുണ്ട്. ജരതുഷ്ട്രർ ഭാരതത്തിൻറെ അതിർത്തിയിൽ എത്തി, അഭയം നൽകണം എന്ന് ആ പ്രവശ്യയുടെ മഹാരാജാവായ ജയ്ദി റാണ(Jadi Rana) മഹാരാജാവിന് സന്ദേശം അയച്ചു. എന്നാൽ കൃത്യമായ ഉത്തരത്തിന് പകരം ഒരുതളിക നിറയെ പാല് ആണ് മഹാരാജാവ് ദൂദൻറെ കൈവശം തിരിച്ചു കൊടുത്തു വിട്ടത്. അതിലെ സന്ദേശം മനസ്സിലാക്കിയ ജരദുഷ്ട്രത്തലവൻ ആ പാലിൽ കുറച്ച് പഞ്ചസാര ചേർത്ത് തിരിച്ചു കൊടുത്തുവത്രേ. പഞ്ചസാര പാലിൽ അലിഞ്ഞു ചേരുകയും കൂടുതൽ മധുരം നൽകുകയും ചെയ്യുന്നത് പോലെ ഈ നാടിൻറെ സാംസ്കാരത്തിൽ അലിഞ്ഞു ചേരുമെന്നും അതിനെ കൂടുതൽ മഹത്വപൂർണമാക്കുമെന്നുമുള്ള വാഗ്ദാനമായിരുന്നു അത്. അങ്ങനെ ജരതുഷ്ട്രജനത ഭാരതത്തില് സ്വീകരിക്കപ്പെട്ടു. ചൈനയടക്കമുള്ള പലരാജ്യങ്ങളിലും ജരതുഷ്ട്രർ കൂട്ടക്കൊലചെയ്യപ്പെട്ടപ്പോഴും, ഭാരതത്തില് അവർക്ക് സംരക്ഷണയും സുരക്ഷിതത്വവും ലഭിച്ചു. അക്ഷരാർത്ഥത്തിൽ പാലിനെ മധുരതരമാക്കുന്ന പഞ്ചസാരപോലെ ഈ നാടിൻറെ സാംസ്കാരിക, സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ട് ജരതുഷ്ട്രർ -പാർസികൾ ഇവിടെ ജീവിച്ചു. </div>
<div>
<br /></div>
<div>
ഇതുപോലെ അഭയം തേടിയെത്തിയ ജനവിഭാഗങ്ങളെയൊക്കെ സ്വീകരിക്കുവാനും തദ്ദേശീയ ജനവിഭാഗങ്ങളോടൊപ്പം തന്നെ അവരെ പരിഗണിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനും ഭാരതത്തിനു സാധിച്ചത്, സർവലോകത്തിനും ശുഭമാശംസിച്ച മഹത്തായ ഒരു സംസ്കൃതിയിൽ ഈ രാഷ്ട്രത്തിന്റെ സ്വത്വം ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ്. ബ്രഹ്മാവ് മുതൽ പുൽക്കൊടി വരെ സർവതിനെയും ഒരമ്മയുടെ മക്കളായി കാണാൻ പഠിപ്പിച്ച സംസ്കൃതി സജീവമായിരിക്കുന്ന ഒരു രാഷ്ട്രം സർവർക്കും അഭയഭൂമിയായി തീർന്നുവെന്നതിൽ എന്തത്ഭുതം ?</div>
<div>
<br /></div>
<div>
വന്ദേ മാതരം</div>
</div>
<div>
<br /></div>
<div>
2016 മാർച്ചിലെ മാതൃവാണിയിൽ പ്രസിദ്ധീകരിച്ചത്</div>
</div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-1566307632331980802016-02-12T01:41:00.002-08:002016-02-25T00:51:14.670-08:00ശാസ്ത്രം - ഭാരതത്തിൻറെ വഴി<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij4BWHwqksRWGEjHzIGerQ5fJpcEwaGMjeVALzkW6KWY5Qd8hHcwcCIN4IToI0cQUEfVhOGOgZ9gHSATbfL8w8igJdkWRAb743UCPrYbhUp6FBPI_dLhNQptpfNvQmzVkxFnjmeBFVkkA/s1600/8033lilavati00357.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="154" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij4BWHwqksRWGEjHzIGerQ5fJpcEwaGMjeVALzkW6KWY5Qd8hHcwcCIN4IToI0cQUEfVhOGOgZ9gHSATbfL8w8igJdkWRAb743UCPrYbhUp6FBPI_dLhNQptpfNvQmzVkxFnjmeBFVkkA/s320/8033lilavati00357.jpg" width="320"></a></div>
<div class="separator" style="clear: both; text-align: center;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ആര്യഭട്ടനും, നാഗാർജ്ജുനനും, ബ്രഹ്മഗുപ്തനുമൊക്കെ ഉൾക്കൊള്ളുന്ന അഭിമാനാർഹമായ ഒരു ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. ഗണകചക്രചൂഢാമണിയും, ആര്യഭടീയവും, ഗോളസാരവും, ലീലാവതിയും, രസരത്നാകരവുമടക്കമുള്ള ഗ്രന്ഥരാശികൾ ആ ശാസ്ത്രപാരമ്പര്യത്തിൻറെ ഗരിമ വിളിച്ചോതി നിലകൊള്ളുന്നു. ശാസ്ത്രീയമായ യുക്തിചിന്തയേയും, പരീക്ഷണ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുന്ന മനോഭാവം ഈ സംസ്കൃതിയിൽ സഹജമായിരുന്നു അതുകൊണ്ട് തന്നെയാണ് ശാസ്ത്രമേഖലയിൽ </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ഇത്തരം വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ അധിനിവേശ പൂർവ-ഭാരതത്തിനു സാധിച്ചതും.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
മധ്യകാല ചരിത്രം പരിശോധിച്ചാൽ ലോകത്തിലെ മിക്കവാറും പ്രദേശങ്ങളിൽ യുക്തിവിചാരവും <wbr>ഗവേഷണ ബുദ്ധിയുമൊക്കെ മതവിരുദ്ധമായാണ് പരിഗണിയ്ക്കപ്പെട്ടിരുന്നത്. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളത്രയും ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കെണ്ടിയിരുന്ന 'വിശുദ്ധ സത്യ'ങ്ങളായി അവിടങ്ങളിലൊക്കെ ഗണിയ്ക്കപ്പെട്<wbr>ടിരുന്നു. അവയെ ചോദ്യം ചെയ്യുകയോ, യുക്തിവിചാരത്തിനു വിധേയമാക്കുകയോ ചെയ്യുന്നവർ ക്രൂരമായ മതവിചാരണകൾക്ക് ഇരയാക്കപ്പെട്ടിരുന്നു. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
എന്നാൽ ഭാരതത്തിലെ ആർഷസംസ്കൃതിയാവട്ടെ അതിൻറെ മഹിതമായ തത്വചിന്തയെപ്പോലും വിമർശനാത്മകമായി പഠിയ്ക്കുവാൻ, സംവാദങ്ങളിലൂടെ മനസ്സിലാക്കുവാൻ, സ്വാംശീകരിച്ച് അവരവരുടെ യുക്തിക്കനുസരിച്ച് അവതരിപ്പിക്കുവാൻ പ്രോത്സാഹിപ്പിച്ചു. ആശയങ്ങൾ അവ എത്രയധികം ഉന്നതമാണ് എങ്കിലും യുക്തിവിചാരത്തിനും, സംവാദത്തിനും അതീതമാണ് എന്ന് നമ്മുടെ പൂർവസൂരികൾ കരുതിയില്ല. ഈ നാട് തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് കൈമാറിയ മനോഹരമായ ഒരു സുഭാഷിതമുണ്ട്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;"><span style="color: rgb(0, 0, 0); font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.4px; line-height: 20.16px; text-align: justify;">"യുക്തി യുക്തം ഉപാദേയം വചനം ബാലകാദപി</span><br style="color: rgb(0, 0, 0); font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.4px; line-height: 20.16px; text-align: justify;"><span style="color: rgb(0, 0, 0); font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.4px; line-height: 20.16px; text-align: justify;">അന്യത് തൃണമിവ ത്യാജ്യം അപ്യുക്തം പത്മജന്മനാ"</span></div><div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;"><span style="color: rgb(0, 0, 0); font-family: Arial, Tahoma, Helvetica, FreeSans, sans-serif; font-size: 14.4px; line-height: 20.16px; text-align: justify;"><br></span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
യുക്തിയുക്തമായ വാക്കുകൾ ഒരു കൊച്ചു കുഞ്ഞുപറഞ്ഞാൽ പോലും സ്വീകരിക്കണം, എന്നാൽ യുക്തിഹീനമായവ സാക്ഷാൽ ബ്രഹ്മാവ് പറഞ്ഞതെങ്കിലും സ്വീകരിക്കരുത്. ഭാരതത്തിൻറെ ശാസ്ത്രീയ വീക്ഷണം മനസ്സിലാക്കാൻ ഈ സുഭാഷിതം തന്നെ ധാരാളമാണ്. ധീരമായ ഈ നിലപാട് നമ്മുടെ സാംസ്കാരിക മനസ്സിനെ ശക്തമായി സ്വാധീനിച്ചതു കൊണ്ടാണ് പൌരാണിക കഥകളിലെ ചമത്കാരങ്ങളെ ആസ്വദിയ്ക്കുന്നതോടൊപ്പം ശാസ്ത്രീയ ചിന്തയെ അംഗീകരിക്കുവാനും നമുക്<wbr>ക് സാധിച്ചത്. സർപ്പം സൂര്യനെ വിഴുങ്ങുന്നതല്ല മറിച്ച് ചന്ദ്രബിംബത്താൽ നമ്മുടെ ദൃഷ്ടി മറയ്ക്കപ്പെടുന്നതാണ് സൂര്യഗ്രഹണത്തിനു നിദാനം എന്ന ആര്യഭട്ടൻറെ സിദ്ധാന്തം മതവിരോധമായോ, ദൈവനിന്ദയായോ ഭാരതീയ മനസ്സിന് തോന്നാഞ്ഞതും അതുകൊണ്ട് തന്നെയാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
മധ്യകാലയൂറോപ്പിൽ മതംശക്തിയാർജ്<wbr>ജിച്ചപ്പോൾ യുക്തിചിന്തയും,ശാസ്ത്രവും എറ്റവും വലിയ വെല്ലുവിളി നേരിടുകയും, യുറോപ്പ് ഇരുണ്ടയുഗത്തിലേയ്ക്<wbr>ക് കൂപ്പുകുത്തുകയും ചെയ്തത് ചരിത്ര വസ്തുതയാണ്. എന്നാൽ ഭാരതത്തിലാകട്ടെ ആദ്ധ്യാത്മികതയും, ശാസ്ത്രവും എന്നും പരസ്പര പൂരകങ്ങളായാണ് വർത്തിച്ചത്. വേദാംഗം എന്നാ നിലയിലാണ് ജ്യോതിശാസ്ത്രം ഭാരതത്തിൽ വളർന്നത്. യാഗശാലകളുടെ നിർമ്മിതികളുമായി ബന്ധപ്പെട്ടു ഗണിതശാസ്ത്രവും, വിശേഷിച്ച് ജാമിതിയും, ആയുർവേദത്തൊടോപ്പം ശരീരശാസ്ത്രവും, രസതന്ത്രവും, വാസ്തുവിദ്യയോടൊപ്പം ധാതുക്രിയയും, പദാര്ത്ഥതവിജ്ഞാ<wbr>നവുമൊക്കെ ഇവിടെ പരിപോഷിപ്പിക്കപ്പെട്ടു. ആത്മീയനിരാസം നടത്തുന്ന യുക്തി ചിന്തയ്ക്കും, യുക്തിചിന്തയെ നിരാകരിക്കുന്ന മതവാദവും ഭാരതത്തിൻറെ രീതിയായിരുന്നില്ല. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
ശാസ്ത്രം സമ്മാനിച്ച അറിവുകളിൽ പലതും ഒരുപക്ഷെ മനുഷ്യ സമൂഹത്തെ തന്നെ ഭസ്മീകരിക്കുമോ എന്ന് ഭയപ്പെടുന്ന ആധുനിക മനുഷ്യൻ തിരിഞ്ഞുനോക്കേണ്ടത് ഭാരതത്തിൻറെ പാരമ്പര്യത്തിലേയ്ക്കാണ്. ആദ്ധ്യാത്മികത മുന്നോട്ടു വയ്ക്കുന്ന ജീവിത വീക്ഷണവും, ശാസ്ത്രത്തിൻറെ അറിവുകളും സമന്വയിപ്പിച്ച ഈ നാടിൻറെ നിപുണതയെ തന്നെയാണ് നാം തിരിച്ചറിയേണ്ടതും തിരികെപ്പിടി<wbr>ക്കെണ്ടതും.</div>
<div style="background-color: white;">
<span style="color: #222222; font-family: arial, sans-serif;"><span style="font-size: 12.8px;">വന്ദേ മാതരം.</span></span><br><br><span style="color: #222222; font-family: arial, sans-serif;"><span style="font-size: 12.8px;">2016 ഫെബ്രുവരിയിൽ, മാതൃവാണി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം </span></span></div>
</div>
Unknownnoreply@blogger.com3tag:blogger.com,1999:blog-3839212663174460315.post-47097815249932974822015-04-17T02:06:00.000-07:002015-04-17T02:07:34.694-07:00ക്ഷേത്രം ജനിക്കുന്നു<div dir="ltr" style="text-align: left;" trbidi="on">
(2011 മെയ് 5, ബ്രഹ്മസ്ഥാന ക്ഷേത്രപ്രതിഷ്ഠ, കണ്ണൂർ)<br />
<br />
<div>
<span style="color: #0b5394; font-size: large;"> മ</span>നുഷ്യനെ ക്ഷയത്തില് നിന്നും ഉദ്ധരിക്കുന്നതത്രേ ക്ഷേത്രങ്ങള് അങ്ങിനെയുള്ള ക്ഷേത്രങ്ങള്ക്ക് ജീവന് പകരലാണ് ക്ഷേത്രപ്രതിഷ്ഠ ഇന്നിതാ ഞാനും ഒരു പ്രതിഷ്ഠക്ക് സാക്ഷിയാകുന്നു . ഭാഗ്യവശാല് മുന്പുംക്ഷേത്ര പ്രതിഷ്ഠകള് കാണാന് സാധിച്ചിട്ടുണ്ട് എന്നാല് ഇത് അവയില് നിന്നെല്ലാം വേറിട്ട് നില്ക്കുന്നു .ഇവിടെ പ്രതിഷ്ഠ ഒരു മൂര്ത്തിക്കല്ല നാല് വ്യത്യസ്ത ദേവതകള്ക്ക് ഒരേ സമയം ഒരേ ശ്രീ കോവിലില്, ശിവനും ശക്തിയും ഗണേശനും മുരുകനും എല്ലാം ഒരു വിഗ്രഹത്തില് (മുരുകരൂപം വിഗ്രഹത്തില് കൊത്തിയിട്ടില്ല , പകരം നാഗ രൂപിയായ രാഹു വിന്റെ രൂപമാണ് ഉള്ളത് ഇത് സുബ്രഹ്മണ്യനെയും പ്രതിനിഥാനം ചെയ്യുന്നു )ശിവ കുടുംബം !. നാല് എന്ന സംഖ്യ ഭാരതീയ സംസ്കാരത്തില് വളരെ പ്രാധാന്യം ഉള്ളതാണ് നാന്മുഖനായ ബ്രമാവും ചതുര്വേദങ്ങളും,ചതുര് ധാമങ്ങളും,ചാതുര് വര്ണ്യവും, ചതുരാശ്രമങ്ങളും ഒക്കെ നാല് എന്ന സംഖ്യയുടെ മഹത്വംകാണിക്കുന്നു. ഇവിടെ ഉപാസകനായ തന്ത്രിയല്ല പ്രതിഷ്ടനിര്വഹിക്കുന്നത് ജനകോടികളുടെ ഉപാസനാ മൂര്ത്തിയായ ഒരു മഹാത്മാവാണ്. അദ്വൈതത്തിന്റെ അപാരതകള് അനുഭവിച്ചറിഞ്ഞ, മഹാവാക്യങ്ങള് അനുഭൂതിയായ ഒരു മഹാഗുരു: ശ്രീ മാതാ അമൃതാനന്ദമയി ദേവി . മറ്റേതു പ്രവര്ത്തികളും പോലെ സംസാരികളായ സാധാരണക്കാരെ ഈ ഭാവസാഗരം കടത്തുവാന്തന്നെയത്രേ ജഗദ്ഗുരുവിന്റെ ഈ വരദാനവും.<br />
<br />
കോടിലിംഗപുരമെന്നു പുകള്പെറ്റ കൊടുങ്ങല്ലൂരിലാണ് അമ്മ ആദ്യമായി ബ്രഹ്മസ്ഥാന പ്രതിഷ്ഠ നടത്തിയത് . ഇന്നിതാ കണ്ണൻറെ ഊരായ കണ്ണൂരില്, കതിവന്നൂര് വീരനും ,മാക്കപ്പോതിയും, ശ്രീമുത്തപ്പനും, മുച്ചിലോട്ടു ഭഗവതിയും ഉലഞ്ഞാടുന്ന ,തെയ്യത്തോറ്റങ്ങള് ഉണര്ത്തു പാട്ട് പാടുന്ന, ദിവ്യഭൂവില് അമ്മ പ്രതിഷ്ഠ നടത്താന് പോകുന്നു .അതിനു സാക്ഷിയാകാന് ഇവനും ഭാഗ്യമോ !<br />
<br />
പ്രതിഷ്ഠാ മുഹൂര്ത്തത്തിനു വളരെ മുന്പുതന്നെ ഞങ്ങള് ക്ഷേത്രത്തിൻറെ വടക്കേനടയിലായി നിലയുറപ്പിച്ചു. ക്ഷേത്രപരിസ്സരം ഭക്തജനങ്ങളാല് നിറഞ്ഞു, വിദേശികളും സ്വദേശികളും എല്ലാമുണ്ട് ആ കൂട്ടത്തില്. ഞെങ്ങി ഞെരുങ്ങി നില്ക്കുമ്പോള് ഉച്ചഭാഷിണിയിലൂടെ പ്രഭാഷണം കേള്ക്കാമായിരുന്നു കുഷ്ഠരോഗിയെ മാറോടണച്ചു പുല്കിയ അമ്മയുടെ സ്നേഹ വാത്സല്യത്തെക്കുറിച്ചും,അവിടു<wbr></wbr>ത്തെ സന്ദേശങ്ങളെക്കുറിച്ചും വളരെ ഹൃദയസ്പര്ശിയായി പ്രഭാഷകന് പരാമര്ശ്ശിക്കുന്നുണ്ടായിരുന്നു .പ്രഭാഷണ ശേഷം പ്രതിഷ്ടക്ക് പ്രാരംഭമെന്നോണം പഞ്ചവാദ്യം മുഴങ്ങി .അമ്മയുടെ വരവിനെ പ്രതീക്ഷിച്ചു കൊണ്ട് ക്ഷേത്ര പരിസ്സരം മുഴുവന് നിശബ്ദമായി മന്ദ്രജപങ്ങളില് മുഴുകി, ഹൃദയ നിവാസ്സിനിയായ അമ്മയെ നേത്രങ്ങള് തേടികൊണ്ടിരുന്നു , മേളം ഉച്ചസ്ഥായിയിലെത്തി അതാ അമ്മ വരികയായി .<br />
'പൂര്ണബ്രഹ്മസ്വരൂപിണി' എന്നു ഓട്ടൂര് പാടിപ്പുകള്ത്തിയ സമസ്ത ദേവതകളെയും തന്നില് താനറിഞ്ഞ അമ്മ .ഇന്നിതാ ലോകകല്യാണാര്ത്ഥം ആഗതയായിരിക്കുന്നു തെൻറെ കേശഭാരം മുകളില് കെട്ടിവച്ച് മഞ്ഞച്ചേലകൊണ്ട് മേല്വസ്ത്രം ധരിച്ചു കഴുത്തില് സമൃദ്ധമായ പുഷപ്പഹാരമണിഞ്ഞു പ്രതിഷ്ടക്ക് തയാറായി അമ്മ എത്തിയപ്പോള് മനസ്സില് ഭക്തിയുടേയും ഭയത്തിൻറെയും ആനന്ദത്തിൻറെയുമൊക്കെ സമ്മിശ്ര വികാരങ്ങള് ഒളിമിന്നി , "ശിവം ഭൂത്വാ ശിവം യജേത്" (ശിവനായ് തീര്ന്നു ശിവനെ പൂജിക്കുക ) എന്നുള്ളത് അന്വര്ത്ഥമാകുകയായിരുന്നു .അമ്മയുടെ മുഖം പ്രസന്ന ഗംഭീരമായിരുന്നു ശ്യാമ വര്ണമാര്ന്ന അവിടുത്തെ തിരു:മുഖം ഇപ്പോള് കൂടുതല് കമനീയമായ് തോന്നുന്നു .സന്യാസി ശ്രേഷ്ഠരാല് ഭിരാവൃതയായി ഗംഭീര ഭാവത്തില് നില്ക്കുന്ന അമ്മയെ കാണുമ്പോള്<br />
ഉമാനാഥനായ പശുപതിയെ തന്നെയാണ് ഓര്മവരിക.<br />
സൂര്യന് തൻറെ തീവ്രതാപത്തെ തെല്ലോന്നോതുക്കി അമ്മക്ക് മംഗളമോതി, പതിവുപോലെ ശുഭ സൂചകമായി കൃഷ്ണപ്പരുന്തുകള് നീലാകാശത്ത് വട്ടമിട്ടു പറന്നു ,അമ്മ പ്രത്യേകമായി തയ്യാറാക്കിയ പടികള് കയറി ക്ഷേത്രത്തിനു മുകളില് സജ്ജമാക്കിയ തട്ടിനു മുകളിലെത്തി. എല്ലാ ദിക്കുകളിലേക്കും പൂക്കള് വര്ഷിച്ചു അനന്തരം അവിടുന്ന് അര്ത്ഥപത്മാസനത്തില് ഉപവിഷ്ടയായി പൂജതുടങ്ങി. ധ്യാന നിമാഗ്നയായ അമ്മ ഓരോ കുംഭങ്ങളായി എടുത്തു പ്രതിഷ്ടിച്ചു അവയില് ധാന്യങ്ങളും മറ്റും നിറച്ചു അതിനുശേഷം ഓരോ കലശങ്ങളായി അഭിഷേകം ചെയ്തു. താഴികക്കുടത്തിനു പൂജയും കര്പ്പൂര ആരതിയും ചെയ്തതിനു ശേഷം ശ്രീകോവിലില് പ്രവേശിച്ച അമ്മ നാല് വശവുമുള്ള വാതിലുകളിലൂടെ ഭക്തര്ക്ക് നേരെ പുഷ്പവര്ഷം ചൊരിഞ്ഞു. പീഠപൂജക്ക് ശേഷം നാല് നടകളും അടച്ചു ഭക്തര് 'ഓം ശിവശക്ത്യൈക്യരൂപിണ്യ നമ:' എന്ന മന്ത്രം ജപിച്ചു കൊണ്ടേയിരുന്നു . സമയം ഏറെ നീങ്ങി "സമാനോ മന്ത്ര: സമിതി സമാനോ" എന്ന സുക്ത ഋക്കുകള് പോലെ എല്ലാ ചുണ്ടുകളിലും ഒരേ മന്ത്രം എല്ലാ കണ്ണുകളും ഒരേ ലക്ഷ്യത്തില് എന്തിന്, എല്ലാ ഹൃദയവും സ്പന്ദിക്കുന്നത് പോലും ഒരേ താളത്തില് എന്നു തോന്നി പോകുന്നു </div>
<div>
<img alt="" class="aligncenter" src="http://www.amritapuri.org/photos/11-pratishta/brahma-06.jpg" height="399" style="border: 2px solid black; margin-bottom: 5px; margin-top: 5px;" title="Kalasha pratishta" width="600" /></div>
<div>
<br />
മാതൃ ഗര്ഭത്തില് ഉരുവം കൊള്ളുന്ന കുട്ടിയെ പോലെ ഇവിടെ ഒരു ക്ഷേത്രം പിറന്നു വീഴുകയാണ്. ആത്മാംശം പകര്ന്നു നല്കുന്ന പിതാവും,ഉദരത്തില് പേറുന്ന മാതാവും,ബ്രഹ്മത്വത്തിലെക്കുയർത്തുന്ന ഗുരുവും ഇവിടെ ഒരാള് തന്നെ. അതെ ശിലയെ പോലും ശിവനാക്കി മാറ്റുന്നവള്. മാനവനില് മാധവത്വത്തെ ദര്ശിക്കുന്നവള്. മണി നാദവും മന്ത്രധ്വനികളും പഞ്ചവാദ്യവും ചേര്ന്ന് ഗംഭീരമായ പ്രണവ ശബ്ദമായി മാറി. പ്രതിഷ്ഠ കഴിഞ്ഞു നാല് നടകളും ഒരുമിച്ചു തുറന്നു വിഗ്രഹത്തിൽ നീരാജ്ഞനം ഉഴിഞ്ഞ, അമ്മ കലശാഭിഷേകം നടത്തി.കര്പ്പൂരാരതി ചെയ്ത ശേഷം എല്ലാ നടയുടെയും മുന്പിലെത്തി തീര്ത്ഥം തളിച്ചു .</div>
<div>
<a href="http://www.amritapuri.org/12888/11-install.aum" id="TB_ImageOff" title="Close"><img alt="Amma doing abhisheka to the diety" src="http://www.amritapuri.org/photos/11-pratishta/brahma-08.jpg" height="426" id="TB_Image" width="283.1497005988024" /></a><a href="http://www.amritapuri.org/12888/11-install.aum" id="TB_ImageOff" title="Close"><img alt="Amma doing the Abhisheka to the Kalasha" src="http://www.amritapuri.org/photos/11-pratishta/brahma-13.jpg" height="426" id="TB_Image" width="283.1497005988024" /></a><br />
ഇവിടെ ഒരു പ്രതിഷ്ടാ കര്മം പൂര്ത്തിയായിരിക്കുന്നു മാനവ രാശിക്ക് വേണ്ടി നിലനില്ക്കുന്ന ഒരു പുണ്യ സങ്കേതം. ജനങ്ങളെ ഭൗതികമായും,സാംസ്കാരികമായും, ആത്മീയമായും ഉയര്ത്താന് സര്വ ഭേദബുദ്ധിയും വെടിഞ്ഞൊത്തു കൂടാനൊരു സങ്കേതം. എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന ബ്രഹ്മത്തെ അറിയാന് സാധിക്കാത്ത നമുക്ക് അതിനെ അറിയാന് ഒരു സ്ഥാനം, അതെ ഇതൊരു ക്ഷേത്രത്തിന്റെ പിറവി.. വിദഗ്ധനായ ഒരു ശില്പ്പിയെ പോലെ അമ്മ നാം ഓരോരുത്തരിലും ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള് നിര്മിച്ചു കൊണ്ടിരിക്കുന്നു, ക്ഷയത്തില് നിന്നും ക്ഷതത്തില് നിന്നും പരനെ കരകയറ്റുന്ന ബ്രഹ്മതത്വത്തിൻറെ വാസസ്ഥാനമായ ബ്രഹ്മസ്ഥാന ക്ഷേത്രങ്ങള്.</div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-20687233235003295042015-04-17T01:46:00.001-07:002015-04-17T01:48:53.186-07:00വിഷു: ഭാരതത്തിന്റെ തനത് പുതുവര്ഷം <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://dhruvplanet.com/wp-content/uploads/2012/04/Vishukkani-Vishu-Malyalam-New-Year-Wallpaper-2012.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://dhruvplanet.com/wp-content/uploads/2012/04/Vishukkani-Vishu-Malyalam-New-Year-Wallpaper-2012.jpg" height="239" width="320" /></a></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="font-family: arial, sans-serif;">
<span style="background-color: white;"><span style="color: #0b5394; font-size: large;">ഐ</span><span style="color: #222222; font-size: 12.8000001907349px;">ശ്വ</span></span><span style="background-color: white; color: #222222; font-size: 12.8000001907349px;">ര്യപൂര്ണമായ ഒരു പുതുവര്ഷത്തെ പ്രതീക്ഷിച്ചു കൊണ്ട് നാമെല്ലാം വിഷു കൊണ്ടാടുകയാണ്. നമ്മെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വിഷു. കണികണ്ടുണര്ന്നും, കൈനീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാട് ഈ ആഘോഷത്തെ വരവേല്ക്കുന്നു. സൂര്യഭഗവാന് തന്റെ ഉച്ചരാശിയായ മേഷരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷുവായി ആചരിച്ചു വരുന്നത്.വിഷു എന്നാല് തുല്യമായത് എന്നര്ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസമാണ് വിഷു. പാരമ്പരാഗത കാലഗണന പ്രകാരം മേടം ഒന്നാം തീയതിയാണ് മേടവിഷു. സംഘകാല കൃതികളില് പോലും വിഷു ആഘോഷത്തെക്കുറിച്ചുള്ള പരാമര്ശങ്ങള് നമുക്ക് കാണുവാന് സാധിക്കും. ഭാരതത്തിലെമ്പാടും ഈ ദിവസം വളരെ അധികം പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. . </span></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
കേരളത്തില് മംഗളവസ്തുക്കള് കണികണ്ടു തുടങ്ങുന്ന വിഷു ആഘോഷങ്ങള് പത്താമുദയം വരെ നീണ്ടുനില്ക്കുന്നു. കൈനീട്ടവും, വിഷുക്കോടിയും, വിഷുസദ്യയുമെല്ലാം മലയാളിയുടെ വിഷുവിനെ മനോഹരമാക്കിത്തീര്ക്കുന്നു. മഹാവിഷുവസംക്രാന്തിയായാണ് ഒഡീഷയിലെ ജനങ്ങള്ക്ക് ഈ ദിവസം. മഹാവിഷുവസംക്രാന്തിയോടനുബന്ധിച്<wbr></wbr>ച് 21 വരെ ദിവസം നീണ്ടുനില്ക്കുന്ന നൃത്ത ആഘോഷങ്ങളും ഒഡിഷയില് പലയിടത്തും ആചരിക്കപ്പെടുന്നു. വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളില്, പ്രത്യേകിച്ച് പഞ്ചാബില് വിഷു, ബൈശാഖി (വൈശാഖി) എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. നല്ല വസ്ത്രം ധരിച്ചും രുചികരമായ ഭക്ഷണമുണ്ടാക്കിയും മധുരം കഴിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും ബൈശാഖി ആഘോഷിക്കപ്പെടുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
ഉത്തരപൂര്വഭാരതത്തില് ബോഡോ ജനവിഭാഗങ്ങള് നൃത്തവും ദേവതാരാധനയുമോക്കെയായി 'ബ്വിസാഗു' എന്ന പേരിലാണ് വിഷു ആഘോഷിക്കുന്നത്. ആസ്സാമില്: ബിഹു എന്ന പേരിലാണ് വിഷു ആഘോഷിക്കപ്പെടുന്നത് അസമിന്റെ ദേശീയോത്സവവുംകൂടിയായ ബിഹു ആഘോഷങ്ങള് ഒരു മാസക്കാലത്തോളം നീണ്ടുനില്ക്കും. ബംഗാളത്തിലെ വര്ണശബളമായ 'വിഷു' ആഘോഷങ്ങളെ ബംഗാളികള് 'പഹേലാ ബൈശാഖ്' എന്ന് വിളിക്കുന്നു. വീടുകള് ശുചീകരിച്ചും പുതുവസ്ത്രങ്ങളണിഞ്ഞും, വിവിധതരാം പലഹാരങ്ങള് പങ്കുവച്ചും 'പഹേലാ ബൈശാഖ്' ആഘോഷിക്കുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
വിഷുവിനു തുല്യമായി മറാത്തികളും കൊങ്കണികളും ഗുഡി പഡ് വ കൊണ്ടാടുന്നു. ഈ ആഘോഷത്തോടനുബന്ധിച്ച് എല്ലാവരും പുതുവസ്ത്രം ധരിക്കുകയും വീടുകള് നിറങ്ങള് ചാര്ത്തി അലങ്കരിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടില് 'പുത്താണ്ട്' എന്നാ പേരിലാണ് വിഷുസംക്രമം ആഘോഷിക്കപ്പെടുന്നത്. ചക്കയും, മാങ്ങയും, വാഴപ്പഴവും, ദര്പ്പണവും മറ്റു മംഗളവസ്തുക്കളും കണികാണുന്ന ചടങ്ങ് തമിഴ് നാട്ടിലുമുണ്ട്. നേപ്പാള്, തായ്ലന്റ്, മ്യാന്മാര്, ശ്രീലങ്ക എന്നിവിടങ്ങളിലൊക്കെ വിഷു സംക്രമത്തോടനുബന്ധിച്ച് ഇത്തരത്തിലുള്ള ആഘോഷങ്ങള് ഇന്നും നടന്നു വരുന്നു.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
ഭാരതത്തിന്റെ തെക്കേയറ്റത്ത് മലയാളി തന്റെ പുതുവര്ഷാരംഭമായ വിഷുദിനത്തില് മംഗളവസ്തുക്കള് കണികണ്ടുണരുമ്പോള് വടക്കേയറ്റത്ത്, വര്ണംകൊണ്ടും, ഭാഷകൊണ്ടും, ജീവിത രീതികള് കൊണ്ടും വ്യത്യസ്ഥനായ കശ്മീരിയും തന്റെ പുതു വര്ഷമായ 'നവരേഹ്' ദിനം ആരംഭിക്കുന്നത് സമാനമായ കണികാണലിലൂടെയാണ്.</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
ജ്യോതിശാസ്ത്രവസ്തുതകളെ ഗൗരവപൂര്വ്വം നിരീക്ഷിക്കുകയും അവയെ കൃഷിയടക്കമുള്ള നിത്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില നിപുനതയോടെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്ന നമ്മുടെ പ്രപിതാമഹന്മാരെക്കുറിച്ച് വിഷു നമ്മോടു നിശബ്ദമായ് സംവദിക്കുന്നു. ഒരു രാഷ്ട്രം ഭാഷാപരമായും, ഭൂമിശാസ്ത്രപരമായും ഭിന്നിച്ചു നിന്നാലും അതിന്റെ ആത്മാവാകുന്ന സംസ്കൃതി അത്തരം ഭിന്നതകളെ ഒക്കെ മനോഹരമായി സംയോചിപ്പിക്കുന്നത് എങ്ങനെയെന്ന് വിഷു നമുക്ക് മുന്നില് അനാവരണം ചെയ്യുന്നു. </div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
ഭാരതം മുഴുവന് അതിന്റെ തനതായ പുതുവര്ഷം ആഘോഷിക്കുന്ന ഈ വേളയില് സമൃദ്ധിയും, സന്തോഷവും നിറഞ്ഞ ഒരു പുതുവര്ഷത്തിനായി നമുക്കും പ്രാര്ത്ഥിക്കാം..</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
വന്ദേ മാതരം,</div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8000001907349px;">
(<a href="http://www.matruvani.in/" target="_blank">മാതൃവാണി</a> മാസികയുടെ 2015 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)</div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-13996248043909354952015-02-03T01:18:00.000-08:002016-07-07T06:34:37.091-07:00അയ്യപ്പപന്റെ ബൗദ്ധപാരമ്പര്യം: മിത്തുകളും യാഥാര്ത്ഥ്യവും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBCuNuZeAk8sLLE8E6NEwndIWv2NDxMZaMxjdM5z9olwCrZfQYg4fTLz9esuBB3gP-HFeKgejnGsF5cQrlOm8-wJ1GMFOTR498PRcln7FjMxoz4OaEyRNaiT4A6tFFEzK36FssEESlwbc/s1600/a10297.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBCuNuZeAk8sLLE8E6NEwndIWv2NDxMZaMxjdM5z9olwCrZfQYg4fTLz9esuBB3gP-HFeKgejnGsF5cQrlOm8-wJ1GMFOTR498PRcln7FjMxoz4OaEyRNaiT4A6tFFEzK36FssEESlwbc/s1600/a10297.png" width="209" /></a></div>
<div>
<span style="color: #0b5394; font-size: large;"><br /></span></div>
<div>
<span style="color: #0b5394; font-size: large;">പു</span>രാവൃത്തങ്ങളും(Myths) ചരിത്രവും എപ്പോഴും ഊടും പാവും പോലെ പരസ്പരം കൂടിക്കലര്ന്നാണ് കാണപ്പെടുന്നത്. മിത്തുകള് ഉള്ക്കൊള്ളാത്ത ചരിത്രമോ, ചരിത്രാംശം ഉള്ക്കൊള്ളാത്ത മിത്തുകളോ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ ചരിത്രത്തെ നിഷ്പക്ഷമായി സമീപിയ്ക്കാന് ശ്രമിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം മിത്തുകള് ഒരു വിഘാതമായി വര്ത്തിയ്ക്കുകയില്ല മറിച്ച് പലപ്പോഴും അവ ചരിത്രത്തെക്കുറിച്ച് സ്പഷ്ടമായി സംവദിക്കുന്ന ഒരു സഹായിയായി തീര്ന്നെന്നും വരാം. എന്നാല് ചരിത്രപഠനത്തിനു ശക്തമായ വെല്ലുവിളിയായി നിലകൊള്ളുന്നത് നിക്ഷിപ്ത താത്പര്യത്തോടെയുള്ള കപടചരിത്ര രചനയാണ്. ഒരു ജനതയുടെ പാരമ്പര്യവിശ്വാസങ്ങളെയും അവരുടെ ചരിത്രത്തെയും വികലമാക്കി അവതരിപ്പിച്ച് ആ ജനതയുടെ സ്വത്വബോധത്തെ ഇല്ലായ്മ ചെയ്യുവാന് പര്യാപ്തമായ ആയുധമായാണ് ഇത്തരം വികലചരിത്രരചന ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. സഹിഷ്ണുതയിലും സഹവര്ത്തിത്വത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ അഥവാ ഹിന്ദുത്വത്തിന്റെ സ്വത്വത്തെ നിഷേധിക്കുവാനുള്ള ശ്രമം വളരെ ഏറെ കാലങ്ങളായി തുടര്ന്നു പോരുന്നതാണ്. ആര്യന് അധിനിവേശ സിദ്ധാന്തവും , ശൈവവൈഷ്ണവ, ബൗദ്ധഹിന്ദു സംഘട്ടനസിദ്ധാന്തങ്ങളും ഒക്കെ ഇത്തരത്തില് ചരിത്രത്തെ വികലമാക്കപ്പെടുന്നതിനായി ബോധപൂര്വ്വം നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിഷബീജങ്ങളാണ്. ആരാധ്യപുരുഷന്മാരുടെയും, തീര്ത്ഥാടനകേന്ദ്രങ്ങളുടെയും ഒക്കെ ചരിത്രങ്ങള് വികലമാക്കാനുള്ള ശ്രമം വളരെ സംഘടിതരീതിയില് തന്നെ നടന്നു വരുന്നു.</div>
<div>
<br /></div>
<div>
ശബരിമലയുടെയും, ശാസ്താവിന്റെയും കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പലപ്പോഴും ചരിത്രത്തിന്റെ മൊത്തകുത്തക അവകാശപ്പെടുന്ന പലരും, വിശേഷിച്ചും ഇടതുപക്ഷ ചരിത്രകാരന്മാര് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളെ ബ്രാഹ്മണ അധിനിവേശം സംഭവിച്ച ബുദ്ധവിഹാരമായി ചിത്രീകരിക്കാന് ശ്രമിക്കുന്നതായി കാണാറുണ്ട്. യഥാര്ത്ഥത്തില് ഈ വാദത്തിനു എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ ? ശബരിമലയിലെ അയ്യപ്പസ്വാമി രൂപ പരിണാമം സിദ്ധിച്ച ശ്രീ ബുദ്ധനാണോ ? അല്ലായെങ്കില് അയ്യപ്പ സങ്കല്പ്പത്തിന്റെ മൂലം എന്താണ് ? വളരെ ഗഹനമായ ഈ വിഷയത്തെ നാം സമഗ്രമായി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു.</div>
<div>
<br /></div>
<div>
ശാസ്താവ് എന്ന പേര് തന്നെ ബുദ്ധ സൂചകമാണ് എന്നാണ് ഒരു വാദം. അമരകോശത്തില് ബുദ്ധന് എന്ന് ശാസ്താവിന് അര്ത്ഥം പറഞ്ഞിട്ടുണ്ട് എന്നതാണ് ഇതിനായി പറയുന്ന ന്യായം. ബുദ്ധന് എന്ന പദത്തിന് 'യോ ബുദ്ധവാന് സദൈവ ജ്ഞാതാസ്തി സ ബുദ്ധോ ജഗദീശ്വരഃ' എല്ലായ്പ്പോഴും എല്ലാത്തിനെയും അറിഞ്ഞു കൊണ്ടിരിക്കുന്നവന് അതായത് ഈശ്വരന് എന്നാണ് അര്ത്ഥം. ഈ പദമാകട്ടെ ഗൗതമ ബുദ്ധന്റെ കാലത്തിനും വളരെ പണ്ട് മുതലേ ഉപയോഗിച്ചു വരുന്നതുമാണ്. ബോധോദയം സിദ്ധിച്ചവന് എന്ന അര്ത്ഥത്തിലാണ് സിദ്ധാര്ഥനു ബുദ്ധനെന്ന വിശേഷണം കൈവന്നത്. അതുകൊണ്ട് തന്നെ ശാസ്താവ് എന്നാല് ഗൗതമ ബുദ്ധന് ആണെന്ന് പറയാന് കഴിയില്ല. യഥാര്ത്ഥത്തില് ശാസ്താവ് എന്ന വാക്കിന്റെ അര്ത്ഥം ശാസനം ചെയ്യുന്നവന് എന്നാണ്. ധര്മ്മശാസ്താവ് എന്നാല് ധര്മ്മത്തെ ശാസനം ചെയ്യുന്നവന് അഥവാ പരമാത്മാവ് എന്നര്ത്ഥം. സന്മാര്ഗ്ഗത്തെ ജനങ്ങള്ക്ക് ശാസനം ചെയ്തത് കൊണ്ട് ഗൗതമ ബുദ്ധനെ ശാസ്താവ് എന്നു വിശേഷിപ്പിക്കുന്നതില് യാതൊരു പ്രശ്നവുമില്ല. എന്നാല് ശ്രീ ബുദ്ധനെ ശാസ്താവ് എന്ന് വിളിക്കുന്ന പതിവ് ബുദ്ധമതത്തില് ഇല്ല. അത്തരമൊരു വിശേഷണം ബൗദ്ധസാഹിത്യങ്ങളിലോ, സമ്പ്രദായങ്ങളിലോ ഒന്നും തന്നെ കാണാന് സാധിക്കുകയുമില്ല.</div>
<div>
<br /></div>
<div>
അതുപോലെ തന്നെ ശരണം വിളികള് ബൗദ്ധസ്വാധീനത്തിനുള്ള തെളിവായി ചിലര് ഉയര്ത്തിക്കാട്ടുന്നു. വേദത്തില് എത്രയോ തവണ ശരണകീര്ത്തനം ചെയ്യുന്നുണ്ട് എന്ന വസ്തുത അവര് അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നു. പ്രസിദ്ധമായ ദുര്ഗ്ഗാ സൂക്തത്തിന്റെ ആരംഭം തന്നെ ദുര്ഗ്ഗാ ദേവിയോട് ശരണം തേടിക്കൊണ്ടാണ്. ഇന്ദ്രത്രിധാതു ശരണം (6.46.9), തിസ്രോ ദേവീഃ സ്വധയാ ബര്ഹിരേദമച്ഛിദ്രം പാന്തു ശരണം നിഷദ്യ (2.3.8.) എന്നൊക്കെ ഋഗ്വേദത്തില് ശരണകീര്ത്തനം ചെയ്യുന്നുണ്ട്. പൗരാണിക സ്തോത്രങ്ങളിലും ഒക്കെ ഇത്തരം ശരണം വിളികള് നിറഞ്ഞു നില്ക്കുന്നതായി നമുക്ക് കാണാന് സാധിക്കും. ഒരു പക്ഷെ ഇത്തരതതില് വിവിധ വൈദിക ദേവതകളോടുള്ള ശരണം വിളികളായിരിക്കും പില്ക്കാലത്ത് 'ബുദ്ധം ശരണം ഗച്ഛാമി ധര്മ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി' എന്ന ശരണത്രയങ്ങള്ക്ക് രൂപം കൊടുക്കാന് ബൗദ്ധര്ക്ക് പ്രചോദനമായത്.</div>
<div>
<br /></div>
<div>
ശബരിമല തീര്ത്ഥാടനത്തിലെ ഒരു സവിശേഷത തീര്ത്ഥാടകന് അനുഷ്ടിക്കുന്ന 41 ദിവസത്തെ വ്രതമാണ് ഈ വ്രതത്തെ ബുദ്ധമതത്തിലെ അഷ്ടമാര്ഗ്ഗങ്ങളുമായി ചിലര് ചേര്ത്ത് വായിക്കുന്നു. എന്നാല് മദ്യമാംസവര്ജ്ജനവും, ശൗചാദി നിഷ്ഠകളും ഒക്കെ നിഷ്കര്ഷിക്കുന്ന മണ്ഡല വ്രതം യോഗദര്ശനങ്ങളിലെ യമനിയമാദികളോടും വേദാന്തത്തിലെ ശമദമാദികളോടുമാണ് കൂടുതല് ചേര്ന്ന് നില്ക്കുന്നത്. ഇത്തരം വ്രതങ്ങള് ശബരിമലയുമായി ബന്ധപ്പെട്ടു മാത്രമല്ല മറ്റു പല അവസരങ്ങളിലും ഹിന്ദുക്കള് ആചരിക്കാറുള്ളതും ആണ്. പള്ളിക്കെട്ട് എന്ന് ഇരുമുടിക്കെട്ടിനെ വിളിക്കാറുണ്ട്,ഇതിലെ പള്ളി എന്ന വിശേഷണം ബൗദ്ധ സൂചകമാണ് എന്നാണു മറ്റൊരു വാദം. എന്നാല് പള്ളിവാള്, പള്ളിയറ, പള്ളിപ്പല്ലക്ക് എന്നിങ്ങനെ ബഹുമാന സൂചകമായ് മലയാളത്തില് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയാണ് 'പള്ളി' എന്നത് സൗകര്യപൂര്വം മറക്കുന്നു. </div>
<div>
<br /></div>
<div>
മറ്റൊരു രസകരമായ വാദം അയ്യപ്പന് ഇരിക്കുന്നരീതിയില് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാല് ബുദ്ധന് ആണെന്നാണ്. യോഗപട്ടാസനത്തില് യോഗദക്ഷിണാമൂര്ത്തി, യോഗനരസിംഹമൂര്ത്തി മുതലായ വിഗ്രഹങ്ങളോട് സദൃശ്യമായാണ് അയ്യപ്പസ്വാമി ഇരിക്കുന്നത്. എന്നാല് ലോകത്തെവിടെയും ഇത്തരത്തില് ബുദ്ധവിഗ്രഹം ഇല്ല. ബുദ്ധ വിഗ്രഹങ്ങള് പൊതുവെ പത്മാസനത്തില് ആണ് കാണപ്പെടുന്നത്. ഇങ്ങനെ ബൗദ്ധ സ്വാധീനം തെളിയിക്കാനായി പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ വാദങ്ങളും അടിസ്ഥാനരഹിതമാണ് എന്ന് നിസ്സംശയം പറയാന് സാധിക്കും എന്ന് മാത്രമല്ല ശബരിമലയിലെ ആചാര വിശേഷങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്ന പക്ഷം ആ ക്ഷേത്രസങ്കേതത്തിനോ, അവിടുത്തെ ദൈവതത്തിനോ യാതൊരു കാരണവശാലും ബൗദ്ധസംബന്ധം ഇല്ല എന്നും മനസ്സിലാക്കാം.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1QgT138oECy-0y_rARNW_nUE9Gv2N_vcXPnk53s2g1chJpQiz09N4gBG10HyIbuB7f1JIOkO5amm0HObXQlJvAgDhhM6S-UNwMmqD8BQM7IPfWp5VeugnersRL0v4dH3DE_BcbDFpgfk/s1600/1.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="165" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1QgT138oECy-0y_rARNW_nUE9Gv2N_vcXPnk53s2g1chJpQiz09N4gBG10HyIbuB7f1JIOkO5amm0HObXQlJvAgDhhM6S-UNwMmqD8BQM7IPfWp5VeugnersRL0v4dH3DE_BcbDFpgfk/s1600/1.JPG" width="400" /></a></div>
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
</div>
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
</div>
<div>
ഉദാഹരണത്തിന് അയ്യപ്പനെ വില്ലാളി വീരനായും, വീരമണികണ്ഠനായും, ശത്രുസംഹാര മൂര്ത്തിയായും ഒക്കെ വാഴ്ത്തുന്ന ശരണം വിളികളും.ശബരിമലയില് നടന്നു വരുന്ന ഗുരുതി തര്പ്പണം, രജസികഭാവത്തിലുള്ള വെളിച്ചപ്പാട് മുതലായ ആചാരവിശേഷങ്ങളും ഒക്കെ തന്നെ ബൗദ്ധദര്ശനങ്ങളുമായി യോജിക്കുന്നില്ല. മാത്രമല്ല മാലയിട്ടവര് സര്വ്വരേയും അയ്യപ്പനായി കരുതുന്നു അവരെയും സര്വ്വരും അയ്യപ്പനായി കരുതുന്നു ഇത് അദൈ്വതവേദാന്തദര്ശനത്തോട് ചേര്ന്ന് നില്ക്കുന്നു. ബൗദ്ധ ദര്ശനത്തില് ഈ ഭാവം കാണാന് സാധിക്കുകയില്ല. ശബരിമല ബുദ്ധക്ഷേത്രമാണെന്ന് ഹുയാന്സാങ്ങ് പറഞ്ഞിട്ടുണ്ടെന്ന വിചിത്ര വാദവും ചിലര് മുന്നോട്ടു വയ്ക്കുന്നു. എന്നാല് ഹുയാന് സാങ്ങ് കേരളമോ പരിസര പ്രദേശങ്ങളോ സന്ദര്ശിക്കുകപോലും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. എറ്റവും ശ്രദ്ധേയമായ വസ്തുത ശബരിമലയിലോ പരിസര പ്രദേശങ്ങളിലോ ബുദ്ധമതസ്വാധീനം ഉണ്ടായിരുന്നു എന്നതിന,് 'ആയിരിക്കാം, പറയപ്പെടുന്നു' മുതലായ വാദകോലാഹലങ്ങളല്ലാതെ ചരിത്രപരമായ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ്. </div>
<div>
<br /></div>
<div>
ബുദ്ധനല്ലെങ്കില് അയ്യപ്പന് പിന്നെയാരാണ് ? പുരാവൃത്തങ്ങള്ക്കുപരി ചരിത്രത്തിന് ഈ വിഷയത്തില് എന്താണ് പറയാനുള്ളത് ? ശബരിമലയിലും അയ്യപ്പനിലും കാണാന് സാധിക്കുന്നത് വൈദികവും ദ്രാവിഡവുമായ ആരാധനാ രീതികളുടെ സമ്മേളനമാണ് എന്ന് അഭിപ്രായമുണ്ട്. ആചാരലോപം സംഭവിച്ച ക്ഷത്രിയരാണ് ദ്രാവിഡര് എന്ന മനുവിന്റെ അഭിപ്രായത്തെ മാനിച്ചാല് ദ്രാവിഡരെ വേദബാഹ്യരായ ഒരു ജനവിഭാഗമായി നിര്ണയിക്കാന് സാധിക്കുകയില്ല. സനാതനസംസ്കൃതി രൂപപ്പെട്ടിരിക്കുന്നതു തന്നെ കാലദേശാതിവര്ത്തിയായ നിഗമവും, ദേശകാലാനുസരണം പരിവര്ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്ന ആഗമവും ആയ ശ്രുതികളുടെ അടിസ്ഥാനത്തില് ആണല്ലോ. അപ്രകാരം ചിന്തിക്കുമ്പോള് ഈ നിഗമആഗമ സമന്വയം തന്നെയാണ് ശബരിമലയിലും സംഭവിച്ചിരിക്കുന്നത്. കുഴിക്കാട്ട്പച്ച മുതലായ ഗ്രന്ഥങ്ങളില് ശാസ്താവിനു കല്പ്പിച്ചിരിക്കുന്ന ധ്യാന ശ്ലോകത്തില് ശാസ്താവിനെ ആര്യകന് എന്ന് സംബോധന ചെയ്തിരിക്കുന്നു. 'ആര്യ' ശബ്ദം ലോപിക്കുമ്പോള് അയ്യ എന്നായി തീരുന്നു. ശ്രേഷ്ഠ എന്ന അര്ത്ഥത്തില് സംസ്കൃതത്തില് ഉപയോഗിക്കുന്ന ഈ 'ആര്യ' ശബ്ദം ദക്ഷിണേന്ത്യന് ഭാഷകളില് അതേ അര്ത്ഥത്തില് 'അയ്യ' എന്ന് ഉപയോഗിക്കപ്പെടുന്നു. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5kULCqSH7B4MH6rlei5y0UiVHZYjb6JFpUNj6ilfpw3iPVPugwauZXM1CEHM-VPf_MA2t1Lt-aGiNChFjmxQNGHRO2WZwvNEdb_GHJ2m1_cRJG_nNDjtXyx4d5AWG0O5rJSXcwShWizs/s1600/2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5kULCqSH7B4MH6rlei5y0UiVHZYjb6JFpUNj6ilfpw3iPVPugwauZXM1CEHM-VPf_MA2t1Lt-aGiNChFjmxQNGHRO2WZwvNEdb_GHJ2m1_cRJG_nNDjtXyx4d5AWG0O5rJSXcwShWizs/s1600/2.JPG" /></a></div>
<br />
<div>
<br /></div>
<div>
ശാസ്താവ് എന്ന ദേവതയുടെ ഉപാസന വളരെ പ്രാചീനമാണെന്ന് വേണം കരുതാന്. സാ.വ മൂന്നാം നൂറ്റാണ്ടില്* ശാസ്താവിന്റെ ആരാധന ദക്ഷിണേന്ത്യയില് ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ആര്ക്കോട് എന്ന സ്ഥലത്ത് നിന്ന് ലഭിച്ച മൂന്നാം നൂറ്റാണ്ടിലെ ശിലാലിഖിതത്തില് അയ്യപ്പനെന്നും, ശാസ്താവ് എന്നും പരാമര്ശിച്ചു കാണുന്നുണ്ട്. 'ശ' എന്ന അക്ഷരം ഗ്രാമ്യ ഭാഷയില് 'ച' എന്ന് ഉച്ചരിക്കാറുണ്ട്(ശ്രാദ്ധംചാത്തം, ശ്രീഭഗവതിചീപോതി ). സംഘകാല കൃതികളിലും മറ്റും അപ്രകാരം ശാസ്താവിനെ ചാത്തന് എന്ന് വ്യവഹരിക്കുന്നതായി കാണാം. ഈ ശാസ്താ പ്രതിപാദ്യങ്ങളെല്ലാം ബുദ്ധനെ സംബന്ധിച്ചുള്ളതാണ് എന്ന് സ്ഥാപിക്കുകയാണ് ശബരിമല ശാസ്താവ് ബുദ്ധനാണ് എന്ന് ശഠിക്കുന്നവര് ആദ്യം ചെയ്യേണ്ടത .7ാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ശൈവ കവി അപ്പര് തന്റെ കൃതികളായ തേവാരങ്ങളിലൊന്നില് ശാസ്താവിനെ ഹരിഹരസുതന് ആയി വാഴ്ത്തുന്നുണ്ട്. അതുപോലെ തന്നെ തിരുജ്ഞാനസംബന്ധര് തന്റെ കൃതികളിലൊന്നില് ബ്രഹ്മചാരിയായ ദേവനായും, യുദ്ധനിപുണനായും, ശിവഭൂതങ്ങളുടെ നാഥനായും അയ്യപ്പനെ വാഴ്ത്തുന്നുണ്ട്. ഗോകര്ണം മുതല് കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന കേരളദേശത്തിന്റെ രക്ഷയ്ക്കായി ശബരിമലയിലും, പൊന്നമ്പലമേട്ടിലും അടക്കം ശാസ്താക്ഷേത്രങ്ങള് പരശുരാമന് പ്രതിഷ്ഠിച്ചു എന്ന പരമ്പരാഗത ഐതീഹ്യത്തെയും അനുസ്മരിക്കാതെ തരമില്ല. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgN5yoyqOxK1KvOX_nuF8_ErhxT7mEqtVurtslfuEmZLKEDHE4PEuiE_yveQ4Psi4G0Y0HhC66JYc8jS4kWrrfeYqb7lgZ9BlzEKip23ooHYCPUmxuRVCTwETOaEpiPbIYfSSmNhAw-QdU/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="221" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgN5yoyqOxK1KvOX_nuF8_ErhxT7mEqtVurtslfuEmZLKEDHE4PEuiE_yveQ4Psi4G0Y0HhC66JYc8jS4kWrrfeYqb7lgZ9BlzEKip23ooHYCPUmxuRVCTwETOaEpiPbIYfSSmNhAw-QdU/s1600/3.jpg" width="400" /></a></div>
<div>
<br /></div>
<div>
<br /></div>
<div>
അയ്യപ്പന്, ശാസ്താവ്, അയ്യനാര്, മണികണ്ഠന്, ചാത്തന് എന്നിങ്ങനെ വ്യത്യസ്ഥ പേരുകളിലും വേട്ടശാസ്താവ്, വീരശാസ്താവ്, വിദ്യാശാസ്താവ്, ബാലശാസ്താവ്, ബ്രഹ്മചാരി, പ്രഭാ സത്യക സമേത ശാസ്താവ്, പൂര്ണപുഷകലസമേതശാസ്താവ്, വൈദ്യശാസ്താവ് എന്നിങ്ങനെ വ്യത്യസ്ഥ ഭാവങ്ങളിലും ശാസ്താവ് കല്പ്പിക്കപ്പെടുന്നു. ഇതില് പ്രഭ എന്ന പത്നിയോടും സത്യകന് എന്ന പുത്രനോടും കൂടെ ഇരിക്കുന്ന ഭാവമാണ് കേരളത്തിലെ തന്ത്ര വിതാനങ്ങളില് സാധാരണയായ് കണ്ടു വരുന്നത്.എന്നാല് ശബരിമലയ്ക്കു പില്ക്കാലത്തു വന്നു ചേര്ന്ന പ്രസിദ്ധി യോഗിഭാവത്തില് യോഗപട്ടാസനം ധരിച്ചു ചിന്മുദ്രയേന്തിയ ഭാവത്തിനു കൂടുതല് പ്രചാരം നേടിക്കൊടുത്തു.</div>
<div>
<br /></div>
<div>
ശബരിമലയിലെ ശാസ്താവ് അദൈ്വതത്ത്വം ഉപദേശിക്കുന്ന ഭാവത്തില് ആണ് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ചിന്മുദ്ര എന്ന് പുകള്പെറ്റ ജ്ഞാനമുദ്ര അദൈ്വത ദര്ശനത്തെയും, യോഗപട്ടാസനം കഠിനതപസ്സിനെയും പ്രതിനിധാനം ചെയ്യുന്നു. 'കരകലിത ചിന്മുദ്രമാനന്ദമൂര്ത്തിം' എന്ന് ആദിഗുരുവായ ദക്ഷിണാ മൂര്ത്തി ചിന്മുദ്രയിലൂടെ വേദാന്ത തത്വം ഉപദേശിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ഗീതോപദേശം ചെയ്യുമ്പോള് ഭഗവാന് ശ്രീ കൃഷ്ണനും ജ്ഞാനമുദ്രയെ ധരിച്ചിരിക്കുന്നതായി വര്ണിക്കപ്പെട്ടിരിക്കുന്നു( 'ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമ:'). 'തത്ത്വമസി' എന്ന മഹാവക്യ ഉപദേശം തന്നെയാണ് ശബരിമലയിലെ ശാസ്താവിന്റെ തത്വവും ഒരു പക്ഷെ ഇതിനാലായിരിക്കാം ശരണ മന്ത്രങ്ങളില് 'ഗുരുവിന്ഗുരുവായും', ഭവസാഗരത്തെ താരം ചെയ്യിക്കുന്ന താരകബ്രഹ്മമായും ഒക്കെ അയ്യപ്പന് വര്ണിക്കപ്പെടുന്നതും, സകല ഭൂതങ്ങളിലും തന്നിലും അയ്യപ്പനെ ദര്ശിക്കുന്ന അദ്വൈത ഭാവം അയ്യപ്പ ഭക്തര് കാത്തു സൂക്ഷിക്കുന്നതും.</div>
<div>
<br /></div>
<div>
അയ്യപ്പന് ഗുരുസ്വരൂപനായ പരമാത്മാവ് തന്നെയാകുന്നു. പുരാവൃത്തങ്ങളിലെ ഹരിഹരസുതനും, ചരിത്രത്തിലെ പന്തളദാസനും, സ്തുതികളിലെ വീരനായകന്മാരും ഒക്കെ ധര്മ്മശാസനാര്ത്ഥം അവിടുന്ന് സ്വീകരിച്ച അവതാരങ്ങളും!. അഥവാ അധര്മ്മം നടമാടുന്ന കാലങ്ങളിലൊക്കെ ധര്മ്മരക്ഷക്കായി എത്തിയവരിലൊക്കെ സ്വന്തം ഇഷ്ടദേവനെ ദര്ശിക്കുന്ന ആര്ഷഭൂമിയുടെ മഹിത പാരമ്പര്യത്തിന്റെ പ്രകാശനമാകാം ഈ അയ്യപ്പ കഥകളിലൊക്കെ നാം കാണുന്നത്. </div>
<div>
<br /></div>
<div>
അയ്യപനെ ബുദ്ധനായും, ശബരിമലയെ ബ്രാഹ്മണ അധിനിവേശം ചെയ്യപ്പെട്ട ബുദ്ധക്ഷേത്രമായും ഒക്കെ ചിത്രീകരിക്കേണ്ടത് പലരുടെയും ആവശ്യമാണ്. ചരിത്രവഴികളില് തങ്ങള് ചെയ്ത ധ്വംസനങ്ങളെയും, ക്രൂരമായ നരഹത്യകളെയും സാമാന്യവല്കരിക്കാന് വളരെ കൃത്യമായ ആസൂത്രണത്തോടെ ചെയ്യുന്നതാണ് ഈ വികല ചരിത്ര രചന. ഭാരതത്തില് ബുദ്ധജൈന ക്ഷേത്രങ്ങള് ഹിന്ദുക്കളാല് ആക്രമിക്കപ്പെട്ടു എന്നും മറ്റുമുള്ള ഇടതുപക്ഷ വാദങ്ങള് സത്യത്തിനു നിരക്കാത്തതും ദുരുപദിഷ്ടങ്ങളുമാണ് എന്ന് ചരിത്രം പരിശോധിച്ചാല് മനസ്സിലാകും. പുരാതനഭാരതചരിത്രത്തില് അഗാധപണ്ഡിതനായിരുന്ന സീതാറാം ഗോയലും ഇടതുപക്ഷ ചരിത്രകാരന്മാരുടെ കിരീടം വയ്ക്കാത്ത രാജ്ഞിയായ റോമിലാ ഥാപ്പറും പ്രസ്തുത വിഷയത്തില് നടത്തിയ കത്തിടപാടുകള്** കപട ചരിത്ര രചനയുടെ പൊള്ളത്തരങ്ങള് തുറന്നു കാണിക്കുന്നു. </div>
<div>
<br /></div>
<div>
ഭാവിയില് ഒരു പടികൂടി കടന്നു വാവരുടെ പേരിലുള്ള മുസ്ലീം ആരാധനാ കേന്ദ്രമായിരുന്നു ശബരിമലയെന്നും പിന്നീട് വന്ന ബ്രാഹ്മണര് വാവരെ തരം താഴ്ത്തി ശബരിമലയെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു എന്നും ഒരു വാദം ഈ ഇടതുപക്ഷ ചരിത്രകാരന്മാര് ഉയര്ത്തിയാലും അത്ഭുതപ്പെടാനില്ല. 1980കള് വരെ രാമജന്മഭൂമിയെന്നു എന്സൈക്ലോപീഡിയ ബ്രിട്ടാനിക്ക അടക്കം വാഴ്ത്തിയിരുന്ന അയോദ്ധ്യ കേവലം ബാബറി മസ്ജിദ് മാത്രമാണെന്നു പ്രചരിപ്പിക്കാന് ഉപയോഗിച്ച തന്ത്രങ്ങള് അവര്ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ല തന്നെ.</div>
<div>
<br /></div>
<div>
ഒരു സമൂഹത്തെ കെട്ടുറപ്പോടെ നിലനിര്ത്തുന്നത് തങ്ങളുടെ സംസ്കാരത്തെയും, പൂര്വികരെയും കുറിച്ചുള്ള അഭിമാനമാണ്, സ്വത്വബോധമാണ.് സഹിഷ്ണുതയും സഹവര്ത്തിത്വവും ജീവിത വ്രതമാക്കി ഇവിടെ ജീവിച്ചിരുന്ന നമ്മുടെ പൂര്വികര്, തങ്ങളെ പോലെ മതത്തിന്റെ പേരില് വെട്ടിപ്പിടിച്ചും, വേട്ടയാടിയും നടന്നിരുന്നവരായിരുന്നു എന്ന് വരുത്തി തീര്ക്കാനുള്ള ശ്രമം അതുകൊണ്ട് തന്നെ ബൗദ്ധികമായ അധിനിവേശമായി വേണം നാം മനസ്സിലാക്കാന്.</div>
<div>
<br /></div>
<div>
(<span style="background-color: white; color: #222222; font-family: "arial" , sans-serif; font-size: x-small;">കേസരി വാരികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം </span>)</div>
<div>
<br /></div>
<div>
<span style="background-color: white; color: #222222; font-family: "arial" , sans-serif; font-size: x-small;"><b>സൂചകങ്ങൾ</b></span></div>
<div>
<span style="background-color: white; color: #222222; font-family: "arial" , sans-serif; font-size: x-small;"><br /></span></div>
<div>
*സാ.വ സാധാരണ വര്ഷം ((CE-Common Era) </div>
<div>
**വോയിസ് ഓഫ് ധര്മ്മ പബ്ലിക്കേഷന് പ്രസിദ്ധീകരിച്ച ഹിന്ദുക്ഷേത്രങ്ങള്: അവയ്ക്ക് എന്ത് സംഭവിച്ചു ?' (ഭാഗം 2) എന്ന ഗ്രന്ഥത്തില് ഈ കത്തിടപാടുകള് ലഭ്യമാണ്)</div>
<div>
ഈ ഗ്രന്ഥം ഇന്റര്നെറ്റിലും ലഭ്യമാണ് </div>
<div>
http://voiceofdharma.org/books/htemples2</div>
<div>
<br /></div>
<div>
<br /></div>
</div>
Unknownnoreply@blogger.com3tag:blogger.com,1999:blog-3839212663174460315.post-11172072428142830602015-01-25T02:05:00.001-08:002015-02-03T04:24:22.657-08:00റിപ്പബ്ലിക്ദിന ചിന്തകള്<div dir="ltr" style="text-align: left;" trbidi="on">
<div dir="ltr">
<span style="color: #0b5394; font-size: large;">ഈ</span> ജനുവരി 26നു ഭാരതം അതിന്റെ 65ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏതൊരു രാഷ്ട്രവും എറ്റവും വിലമതിക്കുന്നത് അതിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയുമായിരിക്കും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമായ ഭരണഘടനയും , പരമാധികാരവും നിലവില് വന്ന റിപ്പബ്ലിക് ദിനം ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്ഹിക്കുന്ന ഒരു ദിവസമാണ്. ആയിരത്താണ്ടുകളുടെ അടിമത്തത്തില് നിന്നും രാഷ്ട്രത്തെ മോചിപ്പിക്കാന് ജീവന് പോലും ബലിയര്പ്പിച്ചവരുടെയും, സ്വാതന്ത്ര്യാനന്തരം ശിഥിലമായി പോകുമായിരുന്ന ചെറുരാജ്യങ്ങളെ വീണ്ടും കൂട്ടിച്ചേര്ത്ത് ഇന്ത്യയെന്ന എറ്റവും വലിയ ജനാധിപത്യ സൃഷ്ടിക്കു നേതൃത്വം വഹിച്ചവരെയും രാജ്യം ഈ അവസരത്തില് ആദരവോടെ സ്മരിക്കുന്നു. <br />
ബ്രിട്ടീഷ് ഭരണത്തില് നിന്നും ഇന്ത്യ സ്വതന്ത്ര്യമാകുമ്പോള് നിരവധി നാട്ടു രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാഗങ്ങളെ മുഴുവന് ഇന്ത്യന് യൂണിയനില് ചേര്ക്കാന് സര്ദ്ദാര് വല്ലഭായി പട്ടേലിനെ പോലെയുള്ളവര് അക്ഷീണം യത്നിക്കേണ്ടി വന്നു. ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന് ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു. ഭാഷ, ഭക്ഷണരീതി, വേഷം, വിശ്വാസങ്ങള്, ജാതി, ആചാരങ്ങള് എന്നിങ്ങനെ സാംസ്കാരികപരമായ വൈജാത്യങ്ങളും, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രശ്നങ്ങളും 'ഇന്ത്യ' എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വിഖാതമായിത്തീരുമെന്ന ഭീതി ഒരുവശത്തും, അധികാരമോഹികളായ ഭരണാധികാരികളില് നിന്നും, നാട്ടുരാജാക്കന്മാരില് നിന്നും നേരിടേണ്ടി വന്ന ശക്തമായ പ്രതിരോധങ്ങളും പ്രതിബന്ധങ്ങളും മറ്റൊരു വശത്തും . എന്നാല് അതിനെയെല്ലാം അതിജീവിക്കാനും സുശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുവാനും സാധിക്കും എന്ന ഉറച്ച വിശ്വാസം നമ്മുടെ നേതാക്കന്മാര്ക്ക് ഉണ്ടായിരുന്നു. കാരണം ഈ വൈജാത്യങ്ങള്ക്കെല്ലാം ഉപരിയായി ജനങ്ങളുടെ മനസ്സില് ഭാരതം എന്ന സ്വത്വബോധം ശക്തമായി കുടികൊണ്ടിരുന്നു. <br />
ഭാരതം എന്ന സ്വത്വം<br />
ഭാരതീയന്റെ സംസ്കാരികവും സാമൂഹികവുമായ മേഖലകളിലെല്ലാം ഈ ദേശീയബോധം സഹജമായ് തന്നെ ഉണ്ടായിരുന്നു. ഭരണാധികാരിയെ കേന്ദ്രമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നില്ല മറിച്ച് സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നു ഭാരതത്തിന്റേത്. അതുകൊണ്ട് തന്നെയാണ് നിരവധി നാട്ടുരാജ്യങ്ങളും, രാജാക്കന്മാരും ഉണ്ടായിരുന്നെങ്കിലും കാശ്മീരം മുതല് കന്യാകുമാരിവരെ ഓരോ മനുഷ്യന്റെയും ഉള്ളില് ഭാരതം എന്നആശയം നിലനിന്നുരുന്നത്. കാശ്മീരത്തിലെയും , കാശിയിലെയും, കന്യാകുമാരിയിലെയും ആരാധനകള് ''ജംബൂ ദ്വീപേ ഭാരതവര്ഷേ ഭരതഖണ്ഡേ'' എന്ന മഹാസങ്കല്പ്പത്തോടെയാണ് അനാദി കാലം മുതല്ക്കേ ആരംഭിച്ചിരുന്നത്. വൈദേശികഭരണത്തോടുള്ള പ്രതിരോധാത്മകമായ വികാരമാണ് ഭാരതദേശീയതയായ് ഉരുത്തിരിഞ്ഞു വന്നത് എന്ന്! പലരും ധരിച്ചു വശായിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല് ഭാരതീയരുടെ ദേശീയബോധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബാല്യത്തില് സിംഹങ്ങളോടോത്ത് കളിച്ചു വളര്ന്ന ഭാരതകുമാരന്റെ പേരില് നിന്നുമാണ് ആര്യാവര്ത്തം ഭാരതം എന്ന ഖ്യാതി നേടിയത്. ഗംഗയോടും കൈലാസത്തോടും, രാമേശ്വരത്തോടുമൊക്കെ ഓരോ ഭാരതീയന്റെയും ജീവിതം ഇഴപിരിയാനാവത്ത വിധം നിബന്ധിക്കപ്പെട്ടിരിക്കുന്നു. ജ്യോതിര്ലിംഗങ്ങളും, ശക്തിപീഠങ്ങളും, തിരുപ്പതികളും, ശങ്കരമഠങ്ങളും ഒക്കെ ദേശീയബോധത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ദക്ഷിണെന്ത്യയിലുള്ളവര് കാശിയിലും, ഉത്തരഭാരതത്തിലുള്ളവര് രാമേശ്വരത്തും തീര്ത്ഥാടനം ചെയ്യുന്നു. രബീന്ദ്രനാഥടാഗോര് ''വിന്ധ്യ ഹിമാചല യമുനാ ഗംഗാ'' എന്നു എഴുതുന്നതിനും ആയിരത്താണ്ടുകള് മുന്പേ ''ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി നര്മ്മദേ സിന്ധു കാവേരി ജലേസ്മിന് സന്നിധിം കുരു'' എന്ന്! ഭാരതത്തിലെ സപ്തനദികളേയും അഭിഷേകതീര്ത്ഥത്തിലേയ്ക്ക് ആവാഹിച്ചിരുന്ന പാരമ്പര്യം ഇവിടെ നിലവിലുണ്ടായിരുന്നു. തങ്ങളുടെ ഭരണാധികാരികളോടും നാട്ടുരാജ്യങ്ങളോടും പൂര്ണമായും കൂറുപുലര്ത്തുമ്പോള് തന്നെ താന് വിശാലമായ ഭാരതവര്ഷത്തിന്റെ ഭാഗമാണെന്ന് ഓരോഭാരതീയനും തിരിച്ചറിഞ്ഞിരുന്നു. അയോദ്ധ്യയിലെ ശ്രീരാമന്റെയും, ദ്വാരകയിലെ ശ്രീകൃഷ്ണന്റെയും പാരമ്പര്യത്തില് അഭിമാനം കൊള്ളാനും അവരുടെ ജീവിതത്തെക്കുറിച്ച് പുരാവൃത്തങ്ങള് ചമയ്ക്കാനും ഭാരതത്തിലെ ഇതരപ്രദേശങ്ങളിലെ വനവാസികള് അടക്കമുള്ളവര്ക്ക് പോലും സാധിയ്ക്കുന്നത് ഈ പൊതു സ്വത്വത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. വിവിധ നിറങ്ങളിലും മണങ്ങളിലുമുള്ള സുമങ്ങള് കോര്ത്ത ഒരു മനോഹരമാല്യം പോലെ കാലദേശാനുസരണം കൈവന്നവൈജാത്യങ്ങളെയെല്ലാം ഭാരതം എന്ന സ്വത്വം ചേര്ത്തു കോര്ത്തു നിര്ത്തി.<br />
ദേശീയതയും ആശങ്കകളും <br />
ദേശീയത തീവ്രമാകുമ്പോള് അത് ഹിംസാത്മകവും സങ്കുചിതവുമായി രൂപാന്തരം പ്രാപിക്കുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ടാകാം. ജര്മ്മനിയിലും മറ്റും നടന്ന ഭയാനകമായ ക്രൂരതകള് ഒരു പക്ഷെ ഈ സംശയത്തിനു ബലം പകരുന്നുമുണ്ടാകാം. എന്നാല് ഭാരതീയ പരിപ്രേക്ഷ്യത്തില് അത്തരം ഒരു സംശയം ആസ്ഥാനത്താണ്. കാരണം ഭാരതത്തിന്റെ സ്വത്വം നിലനില്ക്കുന്നത് വൈദികമായ അതിന്റെ ആത്മീയസംസ്കൃതിയിലാണ്. ആ സംസ്കൃതിയാവട്ടെ വിശ്വമാനവികതയില് അധിഷ്ടിതവുമാണ്. ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു''എന്നു ലോകത്തിലെ സര്വചരങ്ങള്ക്കും സുഖമാശംസിക്കുന്ന ഒരു സംസ്കൃതിയ്ക്ക് ഒരിക്കലും ഹിംസാത്മകമാകാന് സാധിക്കുകയില്ല. ''കൃന്വന്തോ കൃണ്വന്തോ വിശ്വമാര്യം'', ''ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത:'' എന്നിങ്ങനെ ഏവരെയും ശ്രേഷ്ടരാക്കുവാനും, എല്ലാ നന്മകളേയും ഉള്ക്കൊള്ളുവാനും മനുഷ്യ സമൂഹത്തോട് ആഹ്വാനം ചെയ്ത ചിന്താധാരയ്ക്ക് സങ്കുചിതത്വത്തിനെ പുല്കുവാന് സാധിയ്ക്കുകയില്ല അതുകൊണ്ട് തന്നെ ഭാരതദേശീയതയുടെ വീണ്ടെടുപ്പ് സാര്വ്വജനീയ സ്നേഹത്തില് അധിഷ്ടിതമായ വിശ്വമാനവിക സംസ്കൃതിയുടെ വീണ്ടെടുപ്പ് തന്നെയാകുന്നു അതാവട്ടെ സമസ്തലോകത്തിനും പ്രതീക്ഷനല്കുന്നതുമാണ്. </div>
<div dir="ltr">
ഭൂമുഖത്തുനിന്നും മറ്റു പുരാതനസംസ്കൃതികളൊക്കെ തുടച്ചു മാറ്റപ്പെട്ടപ്പോഴും വിശ്വശാന്തിയുടെ കേടാവിളക്കുമേന്തി നമ്മുടെ സംസ്കൃതി നിലനിന്നതിനു പിന്നില് ഒട്ടനേകം പേരുടെ ത്യാഗമുണ്ട്. സംസ്കൃതിയെ തച്ചുതകര്ക്കാന് വന്നവരോട് ശക്തമായ ചെറുത്തു നില്പ്പു നടത്തിയ അനേകായിരം ധീരന്മാര്, ഗ്രാമങ്ങളും നഗരങ്ങളും തോറും സഞ്ചരിച്ച് ധര്മ്മപ്രചരണം ചെയ്ത മഹാത്മാക്കള്, തലമുറകളില് നിന്നും തലമുറകളിലേയ്ക്ക് സംസ്കാരം പകര്ന്നു നല്കിയ അമ്മമാര്, പട്ടിണിയിലും പ്രലോഭനങ്ങളിലും ധര്മ്മം കൈവെടിയാതെ ജീവിച്ച അനേകര് അങ്ങനെ ഒരുപാട് പേര് അവരുടെ കണ്ണുനീരും രക്തവും വിയര്പ്പും കൊണ്ട് ഈ മഹിതസംസ്കൃതിയുടെ അതിജീവനത്തിന്റെ കവിത രചിച്ചിരിക്കുന്നു. നിത്യനിദ്രയിലാണ്ടാവരെ ഈ കവിത കുലുക്കിയുണര്ത്തുന്നു, അതിന്റെ നാദധാരയ്ക്ക് അനുസൃതമായി ഈ രാഷ്ട്രവും അവളുടെ പുത്രന്മാരും മഹിതമായ തങ്ങളുടെ കര്ത്തവ്യത്തിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നു. അതെ ഭാരതത്തില് അര്പ്പിതമായിരിക്കുന്ന ഈശ്വരീയമായ കര്ത്തവ്യം, അനാദിയിലാരംഭിച്ചു അമ്മയില് എത്തി നില്ക്കുന്ന ഗുരുപരമ്പരയുടെ സന്ദേശം 'ശ്രേഷ്ഠരായ് തീരുക, ലോകത്തെ ശ്രേഷ്ഠമാക്കി മാറ്റുക', റിപ്പബ്ലിക്ദിനത്തില് ആകാശനീലിമയിലേയ്ക്ക് ഭാരതഭൂമിയുടെ പതാകപറന്നുയരുമ്പോള് നമ്മുടെ മനസ്സുകളില് ഋഷിപരമ്പരകളുടെ ആ ആഹ്വാനം മുഴങ്ങികേള്ക്കുന്നു 'കൃണ്വന്തോ വിശ്വമാര്യം' ലോകത്തെ ശ്രേഷ്ഠമാക്കി തീര്ക്കുക.<br />
വന്ദേ മാതരം</div>
<div dir="ltr">
<br /></div>
<div dir="ltr">
(മാതൃവാണി മാസികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം )</div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-9583381930091543612015-01-13T05:15:00.002-08:002015-01-13T05:28:13.513-08:00 വന്ദേവിവേകാനന്ദം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivpzgZ0WIzNOFuUwSvtUH6k9qxSgOItXLpkBG6zrRIRtOJkD6JxreBm61aQg42dpbklvNf82z5UI7P9BQ-4yVI-VGVwu9Y0KDxyttpya1ZgYxrX0aaFlXFjW0vQu7zSOUxPKo1SIcyAMI/s1600/Swami-Vivekananda.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivpzgZ0WIzNOFuUwSvtUH6k9qxSgOItXLpkBG6zrRIRtOJkD6JxreBm61aQg42dpbklvNf82z5UI7P9BQ-4yVI-VGVwu9Y0KDxyttpya1ZgYxrX0aaFlXFjW0vQu7zSOUxPKo1SIcyAMI/s1600/Swami-Vivekananda.jpg" height="320" width="295" /></a></div>
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;"><br /></span>
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">"എത്ര മനീഷികൾ നടന്നത്രയും പരിശുദ്ധമായ ഭൂവിതിൻ </span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">'വിയത്പ്രസൂ' എന്നൊരാ കീർത്തീ നീ വീണ്ടുമുയർത്തി,</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">ആന്ധ്യമേറ്റുമയങ്ങിടും മനുജനേ ആശ്രയം തന്നാത്മതത്വ-</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">മെന്നാർഷചിന്തയോതിയുണർത്തി</span><br />
<br style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;" />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">വിശ്വമാകെ പ്രകാശം പോഴിച്ചിടും വിവേകാനന്ദ </span><span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">സൂര്യൻറെ </span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">പൊന്നിൻ കിരണങ്ങൾ ദീപ്തമാക്കുന്നു ഈ ബാഷ്പബിന്ദുക്കളേ...</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">അൽപനേരമെ</span><span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">ന്നാകിലും പുൽനാമ്പുകൾ</span><br />
<span style="background-color: white; color: #141823; font-family: Helvetica, Arial, 'lucida grande', tahoma, verdana, arial, sans-serif; font-size: 12px; line-height: 15.3599996566772px;">ഏന്തിടട്ടേ സൂര്യബിംബങ്ങളേ മുദാ.. "</span><br />
<br /></div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-61014393921187239242014-05-06T06:51:00.001-07:002014-05-06T07:22:47.148-07:00ആൾദൈവവും ആകാശദൈവവും<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<img src="http://www.rkmdelhi.org/wp-content/uploads/2011/10/IMG_1772.jpg" height="300" width="400" /></div>
<div style="background-color: white; color: #222222; font-family: arial, sans-serif; font-size: 13px;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ആൾദൈവം എന്ന പദം മലയാളിക്കിന്നു സുപരിചിതമാണ്. നമ്മുടെ മുഖ്യധാരാ ബൗദ്ധിക വാരികൾ ഈ പരാമർശം ഒരു പെജിലെങ്കിലും ഉൾക്കൊള്ളിക്കാതെ പുറത്തിറങ്ങാറില്ല. ആൾദൈവം, മനുഷ്യദൈവം, Godman എന്നൊക്കെയുള്ള പദപ്രയോഗങ്ങൾക്കുപരി അവയുടെ പിന്നിലെ മനോവികാരങ്ങളേയും മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.ആൾദൈവം എന്ന പദത്തിന്റെ അർത്ഥവ്യാപ്തി തിരയാൻ പുറപ്പെടുമ്പോൾ ആളും ദൈവവും അവതമ്മിലുള്ള ബന്ധവും ഒക്കെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ നോക്കി കാണേണ്ടി വരും.</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<b>സൃഷ്ടിയും സ്രഷ്ടാവും</b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<b><br /></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ഗഹനമായ യന്ത്രങ്ങൾ പോകട്ടെ ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാവും എന്ന് പറയാൻ യുക്തിയുള്ള ആർക്കും സാധിക്കില്ല. അപ്പോൾ പിന്നെ വിശാലമായതും സങ്കീർണ്ണമായതുമായ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതികൾക്ക് പിന്നിലും സ്വാഭാവികമായും ഒരു ധിഷണാവിലാസം ഉണ്ടായിരിക്കും എന്ന സാമാന്യയുക്തിയാണ് പ്രപഞ്ച സ്രഷ്ടാവ് എന്ന ആശയത്തിലേക്ക് ഒരു പക്ഷെ മനുഷ്യനെ നയിച്ചിരിക്കുക. എന്നാൽ സൃഷ്ടിയെയും സ്രഷ്ടാവിനെയും അവ തമ്മിലുള്ള ബന്ധത്തെയും നിർവചിക്കുമ്പോൾ മതങ്ങൾ വ്യത്യസ്ഥവീക്ഷണങ്ങൾ പുലർത്തുന്നു. സൃഷ്ടിയ്ക്ക് മുൻപ് സ്രഷ്ടാവ് മാത്രമേ ഉണ്ടായിരുന്നുവെന്നും ഒരിക്കൽ തന്നെ മഹത്വപ്പെടുത്തുന്നതിനായി<wbr></wbr> സ്രഷ്ടി നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചുവെന്നും അങ്ങനെ സകലതും ഉണ്ടായി എന്നും ചില മതങ്ങൾ പ്രസ്ഥാവിക്കുന്നു. എന്നാൽ ഈശ്വരൻ പൂർണ്ണൻ ആയതിനാൽ അങ്ങനെ തന്റെ മഹത്വം വാഴ്ത്താൻ സൃഷ്ടി നടത്തി എന്നതിനോട് യോചിക്കാൻ ഭാരതീയ തത്വചിന്തയ്ക്ക് സാധിക്കുന്നില്ല. ഒരു പക്ഷെ 'പേഗണ്' എന്ന് ഇന്ന് ആക്ഷേപിക്കപ്പെടുന്ന ലോകത്തിലെ പൂർവ്വ സംസ്കാരങ്ങൾ മിക്കവയും ഈ വിഷയത്തിൽ ഭാരതീയ തത്വചിന്തക്കൊപ്പമായിരുന്നു. അവിടെ സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല. ഇതാണ് കൃത്യമായും ലോകമതങ്ങളുടെ മധ്യത്തിലൂടെ നീട്ടിവരയ്ക്കപ്പെട്ടിരിക്കുന്ന രേഖ. ഒരു കൂട്ടം മതങ്ങൾ ദൈവവും അവനാൽ സൃഷ്ടിയ്ക്കപ്പെട്ട കുറെ സൃഷ്ടികളേയും മുന്നോട്ടു വയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ ആദ്യ സൃഷ്ടി എന്ന സങ്കൽപ്പത്തെ തള്ളിക്കളഞ്ഞു സൃഷ്ടിയും സ്രഷ്ടാവും ആയി ഇരിക്കുന്നത് ഒരേ ഈശ്വരനാണ് എന്ന ആശയത്തെ മുൻപോട്ടു വയ്ക്കുന്നു. അവിടെ ഇടിയും, മിന്നലും, പാമ്പും, പട്ടിയും, പശുവും, ചോറും, നീരും ഒക്കെ ആരാദ്ധ്യങ്ങളാകുന്നു. അവിടെ ഈശ്വരൻ ആകാശങ്ങൾക്ക് മുകളിൽ വസിക്കുന്ന ഒരു ഏകഛത്രാധിപതി അല്ല മറിച്ച് സർവ്വ ജീവരാശികളിലും നിറഞ്ഞു നില്ക്കുന്ന ഉണ്മയാണ്. </div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<b>ഈശ്വരനും മനുഷ്യനും</b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ബുദ്ധിക്കും യുക്തിക്കും അതീതനെന്നു പറയുമ്പോൾ, ഈശ്വരൻ മനുഷ്യൻറെ പരിമിതപ്രജ്ഞയാൽ ഒതുങ്ങുന്നവനല്ല എന്നാണ് അർത്ഥമാക്കുന്നത്. എല്ലാ പരിമിതികൾക്കും അതീതനായ ഈശ്വരനെ അറിയണമെങ്കിൽ തൻറെ പരിമിതികൾ ഒക്കെ മറികടക്കേണ്ടി വരും അഥവാ സ്വയം അപരിമിതേയനായി തീരേണ്ടി വരും. അവിടെ ഈശ്വരനെ അറിയുമ്പോൾ അറിയുന്നവനും, അറിവും, അറിയൽ എന്നാ പ്രക്രിയയും ഒക്കെ ഇല്ലാതായി തീരുന്നു. അഥവാ ഈശ്വരനെ അറിഞ്ഞവൻ ഈശ്വരൻ തന്നെയായി തീരുന്നു. ഇതാണ് ഭാരതീയ തത്വചിന്ത മുന്നോട്ടു വയ്ക്കുന്ന ആശയം.</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<div>
<b>ആകാശ ദൈവം കോപിക്കുന്നു.</b></div>
<div>
<br /></div>
<div>
എന്നാൽ മനുഷ്യനെ മനുഷ്യൻ പൂജിക്കുന്നത് പാപമാണെന്ന സെമിറ്റിക് മനോഭാവം "തന്നെ അല്ലാതെ മറ്റാരെയും ആരാധികരുത്" എന്ന് കലിതുള്ളുന്ന ആകാശ ദൈവത്തോടുള്ള അന്ധമായ ഭയത്തിൽ നിന്നും ജനിച്ചതാണ്. ബാല്യകാലത്തിൽ മത പഠനങ്ങളിലൂടെ പകര്ന്നു കിട്ടിയ വൻനഗരങ്ങളെ ചുട്ടുകരിക്കുകയും, തലമുറകളോളം പക സൂക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭയജന്യ ഭക്തി സൃഷ്ടിക്കുന്ന അങ്കലാപ്പുകൾ ചെറുതല്ല. ലോകത്തിൽ ശരി തെറ്റുകൾ ആപേക്ഷികങ്ങൾ ആണെന്ന സാമാന്യ ബോധത്തിന്റെ രാഹിത്യത്തിൽ നിന്നാണ് ആത്യന്തിക നന്മ-തിന്മകളുടെ സിദ്ധാന്തവും അതിലൂന്നിയ ---ദൈവ -ചെകുത്താൻ സംഘട്ടനങ്ങളും ഒക്കെ അവതരിപ്പിക്കപ്പെടുന്നത്. ലോകത്തിൽ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കാൻ ഇടക്കിടക്ക് പ്രവാചകരിലൂടെ കുറിപ്പടികൾ കൊടുത്തയക്കുകയും, അതനുസരിച്ച് ജീവിക്കാത്തവരെ ക്രൂര ശിക്ഷകൾക്ക് വിധേയമാക്കുകയും ചെയ്യുന്ന ദൈവം ഈ അപക്വ മനസ്സിന്റെ സൃഷ്ടിയാണ്.</div>
</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<b>മനുഷ്യൻ ആരാധിക്കപ്പെടുന്നു.</b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<b><br /></b></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
സെമിറ്റിക് മതങ്ങൾ ഏകനായ സ്രഷ്ടാവിനെ അല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നത് മാപ്പർഹിക്കാത്തതും നരകത്തിന്റെ എറ്റവും ഘോരമായ അധോലോകങ്ങളിൽ കത്തിയെരിയുന്ന അഗ്നിക്ക് ഇന്ധനമായി മാറേണ്ടി വരുന്നതുമായ മഹാപാപമായാണ് ഗണിക്കുന്നത്. അവിടെ ദൈവം അസഹിഷ്ണുതയും പകയും ക്രോധവും നിറഞ്ഞ വ്യക്തിയാണ്. ഭാരതീയ ദർശനങ്ങൾ മനുഷ്യനെ ഉദാത്ത ഭാവനകളിലൂടെ ഈശ്വരനോളം ഉയരാൻ പഠിപ്പിക്കുമ്പോൾ. സെമിറ്റിക് സങ്കൽപ്പങ്ങൾ അസഹിഷ്ണുതയുടെയും, പ്രതികാരദാഹത്തിന്റെയും ഒക്കെ മാനുഷിക വികാരങ്ങളിലേക്ക് ദൈവത്തെ ഇറക്കി കൊണ്ടുവരുകയായിരുന്നു. അതുകൊണ്ട് തന്നെ ഋഷി പ്രോക്തമായ മഹാവാക്യങ്ങളുടെ സ്ഥൂലാർത്ഥമെങ്കിലും ഗ്രഹിക്കാൻ സെമിറ്റിക് മനസ്സിന് കഴിയണമെന്നില്ല.</div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ആത്മജ്ഞാനികളായ മഹാപുരുഷന്മാരെ ആശ്രയിച്ചാരാദ്ധിക്കാൻ <span style="color: #444444; line-height: 12.800000190734863px;">"തസ്മാ<wbr></wbr>ദാത്മജ്ഞംഹ്യര്ച്ചയേദ് </span><span style="color: #444444; line-height: 12.800000190734863px;">ഭൂതികാ<wbr></wbr>മ</span><span style="color: #444444; line-height: 12.800000190734863px;">:" എന്ന് മുണ്ഡകത്തിലൂടെ ശ്രുതി അരുളിച്ചെയ്യുന്നു. ഈ ദർശനം പുരാണ ഇദിഹാസങ്ങൾ സ്പഷ്ടമായ് പല ഇടങ്ങളിലായ് മനോഹരമായി വരച്ചു കാണിക്കുന്നു. </span>ശിലയിൽ പോലും ശിവനെ ദർശിക്കാൻ പഠിപ്പിച്ച ഭാരതീയ തത്വചിന്ത ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിൻറെ പാദങ്ങളെ സർവ ശ്രുതികളുടെയും ശിരസിൽ വിരാജിക്കുന്ന ചൂഡാമണിയായി വാഴ്ത്തിയത്തിൽ അത്ഭുതമില്ലല്ലൊ. </div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
ഗുരുതത്വത്തെ മനസ്സിലാക്കാൻ ശുഷ്കമായ സെമിറ്റിക് മനോഭാവത്തിനു സാധിക്കണമേന്നില്ല. </div>
<div style="background-color: white; color: #222222; font-family: arial, sans-serif;">
<br /></div>
<div style="color: #222222; font-family: arial, sans-serif;">
<div>
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;"><span style="background-color: white;"><span style="color: #222222;">അവജാനന്തി</span> </span><span style="background-color: white;">മാം മൂഢാ</span></span><br />
<div style="background-color: white;">
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;">മാനുഷീം തനുമാശ്രിതം</span></div>
<div style="background-color: white;">
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;">പരം ഭാവമജാനന്തോ</span></div>
<div style="background-color: white;">
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;">മമ ഭൂതമഹേശ്വരം.</span></div>
</div>
<div style="background-color: white;">
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;"><br /></span></div>
<div style="background-color: white;">
<span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;">എന്റെ പരമമായ സർവേശ്വരഭാവത്തെ ഗ്രഹിക്കാൻ കഴിയാത്ത മൂഢന്മാര് എന്നെ കേവലം മനുഷ്യൻ എന്ന് കണക്കാക്കുന്നു.</span><span style="color: black; font-family: Verdana, 'Noto Sans Malayalam', AnjaliOldLipi, Meera, Rachana, Rachana_w01, RaghuMalayalam, ThoolikaTraditionalUnicode, suruma, Kartika, Verdana, Arial, sans-serif; line-height: 22.390625px;">എന്ന ഗീതാവാക്യം തന്നെയാണ് അതിനു പ്രമാണം.</span></div>
</div>
</div>
Unknownnoreply@blogger.com3tag:blogger.com,1999:blog-3839212663174460315.post-88225327992143688222014-03-13T11:37:00.000-07:002014-03-13T11:42:17.380-07:00ഉദരനിമിത്ത സംന്യാസവും ചില കാട്ടിക്കൂട്ടലുകലും <div dir="ltr" style="text-align: left;" trbidi="on">
<br />
<img src="http://www.schoolofbhagavadgita.org/images/P1010225s.jpg" height="300" width="400" /><br />
സ്വാമി സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയെ തേജോവധം ചെയ്യലല്ല എന്റെ ഉദ്ദേശം. എന്നാൽ അദ്ദേഹത്തിന്റെ വിവരമില്ലായ്മയെക്കുറിച്ച് പറയാതിരിക്കാൻ സമീപ കാല സംഭവങ്ങൾ അനുവദിക്കുന്നുമില്ല.<br />
<br />
ആത്മീയതയെ ശക്തമായ് എതിർത്ത, കടുത്ത ഭൗതിക വാദത്തിന്റെ ഒരു സമീപ ഭൂതകാലം നമുക്കുണ്ടായിരുന്നു - ഒരു ക്ഷേത്രം തകർന്നാൽ അത്രയും അന്ധവിശ്വാസം തകർന്നു എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലഘട്ടം. വീണ്ടും ആത്മീയതയിലേക്കും സംസ്കാരത്തിലേക്കും മഹാത്മാക്കളുടെ പ്രവർത്തന ഫലമായി കേരള സമൂഹം തിരിച്ചു വന്നു. ഈ തിരിച്ചു വരവ് സനാതന ധർമത്തെയും, സംസ്കാരത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്ക് തിരിച്ചടിയായി. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ആശ്രമങ്ങളെയും, ആചാര്യ സ്ഥാനങ്ങളേയും അപകീർത്തിപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുക എന്നത് അവർ ലക്ഷ്യമാക്കി ഏറ്റെടുത്തു. <br />
'ബടക്കാക്കി തനിക്കാക്കുക' എന്നത്തിന്റെ കേരളീയ പതിപ്പ് ശിവഗിരിയിൽ നാം കണ്ടു.ശിവ ഗിരിയിലെ ദൗർഭാഗ്യകരമായ സംഭവങ്ങളേക്കുറിച്ച് ഒരു പോലീസ് സുഹൃത്ത് പറഞ്ഞത് ലാത്തിച്ചാർജ്ജ് നടന്നപ്പോൾ ചില "സാമിമാർ" ഓടിയത് പടച്ചോനേ തല്ലല്ലേ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എന്നാണു. കാഷായ വേഷത്തെ ഹിന്ദു വിരുദ്ധർ എപ്രകാരം ഉപയോഗിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണമായിരുന്നു ശിവഗിരി സംഭവം. സീതാപഹരണത്തിനു രാവണൻ സന്യാസ വേഷം ധരിച്ച കഥ പുരാണ പ്രസിദ്ധമാണല്ലോ.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjolAHcbwVwK1XDEukR4PhU-0_j92DatSBdsR0qRV_F2WKK69yvulthj_30eItx1iawYwLfhHO0QCLtklTnoY4pKzou8iVoU6QZfTifbTFft73J6klDKCH7mvAMQ6BzYvzPKchERzjBkA/s1600/download.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjolAHcbwVwK1XDEukR4PhU-0_j92DatSBdsR0qRV_F2WKK69yvulthj_30eItx1iawYwLfhHO0QCLtklTnoY4pKzou8iVoU6QZfTifbTFft73J6klDKCH7mvAMQ6BzYvzPKchERzjBkA/s1600/download.jpg" /></a></div>
<div>
<br />
<br />
സന്ദീപാനന്ദ ഗിരിക്ക് തന്റെ വാഗ്വിലാസം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ വലിയൊരു വിഭാഗം കാഴ്ചക്കാരെ തന്റെ പ്രസംഗ വേദികളിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ജോലിയിൽ നിന്ന് വിരമിച്ചു വെറുതെ വീട്ടിലിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് സന്ദീപിന്റെ ഗീതാ ജ്ഞാന യജ്ഞങ്ങൾ വലിയൊരു സാന്ത്വനമായിരുന്നു. എന്നാൽ സമൂഹത്തിലെ മറ്റുള്ളവരെ ആകർഷിക്കുന്നതിൽ സന്ദീപ് ദയനീയമായ് പരാജയപ്പെട്ടു. അത് കൊണ്ടാണ് സന്ദീപിന്റെ പരിപാടികൾ നഗരകേന്ദ്രീകൃതമായ് മാരിയതും.<br />
<br />
<b>സന്ദീപാനന്ദ ചട്ടുകമാവുന്നു.</b><br />
<br />
ഹിന്ദുത്വം കേവലം ബുദ്ധാനന്തര "ബ്രാഹ്മണ മതത്തിന്റെ" സൃഷ്ടി മാത്രമാണെന്നും. ഹിന്ദുവിന്റെ ഇതിഹാസങ്ങൾ ചരിത്രാംശം തീണ്ടാത്ത കെട്ടുകഥകളും അവന്റെ വീരനായകൻമാർ സങ്കൽപ്പങ്ങളും മാത്രമാണെന്നും പ്രചരിപ്പിക്കുന്നത് വഴി വിവിധ ജാതികളിലും ഉപജാതികളിലും പെട്ട ഹിന്ദുക്കളെ തമ്മിൽ ഒന്നിപ്പിയ്ക്കുന്ന എല്ലാ ബിംബങ്ങളും തച്ചുടക്കുകയും ശിഥിലമാകുന്ന ഹിന്ദു സംസ്കൃതിയെ നശിപ്പിച്ച് താന്താങ്ങളുടെ വിശ്വാസ-പ്രത്യയ ശാസ്ത്രങ്ങളെ ഇവിടെ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ് ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ചില ഛിദ്ര ശക്തികൾ വലിയതോതിൽ തങ്ങളുടെ പ്രവർത്തനം നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത്തരം ഗൂഡ ശ്രമങ്ങളുടെ ഭാഗമാണ് സന്യാസ വേഷം ധരിച്ച ചിലരുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും.<br />
<br />
<b>മഹാഭാരതം കെട്ടുകഥ - അമൃതാനന്ദമയി ആൾദൈവം</b><br />
<br />
മാഹാഭാരതം കെട്ടുകഥയാണെന്ന വാദം ഉയർത്തിക്കൊണ്ടാണ് സന്ദീപാനന്ദ ഹിന്ദു വിരുദ്ധരുടെ കയ്യടി വാങ്ങിയത്. എന്നാൽ ഇത് സംബന്ധിച്ചുള്ള വാദങ്ങളും ലേഖനങ്ങളും വഴി സന്ദീപാനന്ദയുടെ സംസ്കൃത-ശാസ്ത്ര അജ്ഞാനത്തെക്കുറിച്ച് ലോകത്തിനു മനസ്സിലാക്കാൻ സാധിച്ചു. അയോദ്ധ്യ- എന്നാൽ യോദ്ധ്യമാല്ലാത്തത് അഥവാ എതിരിടാൻ ആവാത്തത് എന്നാണു എന്നാൽ സന്ദീപാനന്ദ അതിനു കൊടുത്ത വ്യാഖ്യാനം യുദ്ധം ഇല്ലാത്ത സ്ഥലം ആണ് എന്നാണു. മാത്രമല്ല "ഇപ്പോൾ അവിടെ നടക്കുന്നത് എന്താണെന്ന് നോക്കൂ" എന്നൊരു കമന്റും കൂടി. ഇതുവഴി സന്ദീപാനന്ദ തൃപ്തിപ്പെടുത്തുന്നത് ആരെയാണെന്ന് വ്യക്തമാണ്.<br />
<br />
അതുപോലെ ഭാഗവതത്തിലെ ഒരു ശ്ളോകം സന്ദീപ് ഉദ്ധരിച്ച് മഹാഭാരതം കേട്ടുകഥയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ശ്ലോകം ഇതാണ് <br />
<br />
"കഥാ ഇമാസ്തേ കഥിതാ മഹീയസാം<br />
വിതായ ലോകേഷു യശഃ പരേയുഷാം<br />
വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ!<br />
വചോവിഭൂതീര്ന്ന തു പാരമാര്ഥ്യം"<br />
<br />
അതിനു അർത്ഥമായി സന്ദീപാനന്ദ വിവരിച്ചത് "ഇതു കഥയാണ്. വിജ്ഞാനവൈരാഗ്യങ്ങള് ലക്ഷ്യമാക്കി ഇതുപറയുന്നു." എന്നാൽ ഈ വരികൾ കുറെ രാജാക്കന്മാരുടെ കഥ ഉപദേശിച്ച ശേഷം ഭൂമിദേവി പറഞ്ഞ വാക്കുകളാണ്. ഈ കഥകൾ ഒക്കെ വിജ്ഞാന വൈരാഗ്യങ്ങൾ ഉണ്ടാവാൻ പറഞ്ഞുവന്നു എന്നല്ലാതെ ഈ കഥകൾ പാരമാർത്ഥികമായ് എടുക്കെണ്ടതല്ല എന്നർത്ഥം വരുന്ന വാക്കുകളാണ് സന്ദീപാനന്ദ വികലമായ് വ്യാഖ്യാനിച്ചത്. ഒന്നുകില്ലെങ്കിൽ പ്രാഥമിക സംസ്കൃത-പുരാണ ജ്ഞാനം പോലും സന്ദീപാനന്ദക്കില്ല അല്ലെങ്കിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് ആർക്കൊക്കയോ വേണ്ടി വേണ്ടി കുഴലൂത്ത് നടത്തുകയാണ്. <br />
<br />
ഹിന്ദു സംഘടനകൾ, ക്ഷേത്രങ്ങൾ മുതലായവയെ ഒക്കെ തള്ളിപ്പറഞ്ഞ സന്ദീപാനന്ദ പിന്നീട് വിമർശിക്കാൻ തുടങ്ങിയത് മാതാ അമൃതാനന്ദമയിയെ ആയിരുന്നു. ജമാഅത്ത ഇസ്ലാമിയുടെ മാധ്യമവും, കമ്മൂണിസ്റ്റ് പാർട്ടിയുടെ കൈരളിയും സന്ദീപാനന്ദക്ക് വേദികൾ കൊടുത്തു. കഴിഞ്ഞ ദിവസം കൈരളി ഇദ്ദേഹത്തിൻറെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ആ അഭിമുഖത്തിലെ പ്രധാന വിഷയം വിശ്വാസ നഷ്ടം സംഭവിച്ച അമ്മയുടെ ഭക്തർക്ക് എങ്ങനെ ആശ്വാസം നല്കാം എന്നതായിരുന്നു. ഗെയിൽ വിഷയം മലയാള മാദ്ധ്യമങ്ങളിൽ വാർത്തയായത് കോഴിക്കോട് അമ്മയുടെ ദർശനപരിപാടികൾ തുടങ്ങുന്ന ദിവസമായിരുന്നു. തുടർന്നങ്ങൊട്ട് 2 ദിവസവും അഭൂതപൂർവമായ ഭക്തജനതിരക്കാണ് അവിടെ ഉണ്ടായത്. കോഴിക്കോടിനു ശേഷം മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം പാലക്കാട്, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ ദർശനപരിപാടികൾ നടത്തിയതിനു ശേഷം അമ്മ വള്ളിക്കാവിൽ തിരിച്ചെത്തി. ഇവിടെയൊന്നും ഈ സംഭവങ്ങളൊന്നും ഭക്തരെ ഒട്ടും ചഞ്ചലചിത്തരാക്കിയില്ല മറിച്ച്, ഒരുവന്റെ മഹത്വം മനസ്സിലാക്കാൻ അവനെ എതിർക്കുന്നവൻറെ പശ്ചാത്തലം നോക്കിയാൽ മതി എന്ന് പറഞ്ഞത് പോലെ അമ്മയും അമ്മയുടെ പ്രസ്ഥാനത്തോടും സനാതനധർമ വിരോധികൾ വച്ചു പുലർത്തുന്ന വിരോദ്ധത്തിന്റെ തോതളക്കാനുള്ള അവസരമായി അത് മാറി. എന്നാൽ അഭിമുഖത്തിലൂടെ അമ്മയുടെ ഭക്തരിൽ വലിയൊരു വിശ്വാസ നഷ്ടം സംഭവിച്ചു എന്ന തോന്നലുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു സന്ദീപാനന്ദയും കൈരളിയും. <br />
<br />
<b>സമ്പ്രദായ നഷ്ടം?</b><br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhk3gnPdCCZkpQbvvbnf9JiH-mCmueeIcC4KD_nWwJZzWB21U7JIYIaSoPm1tahKUy8AnEftF1od5_V1rfJUV-4Lrty-HsXgRq1jrnjSTCKMJ7RrWUwyp1unywp98mtMjsjUUbSWctlsNo/s1600/1920079_602940059794595_2034591746_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhk3gnPdCCZkpQbvvbnf9JiH-mCmueeIcC4KD_nWwJZzWB21U7JIYIaSoPm1tahKUy8AnEftF1od5_V1rfJUV-4Lrty-HsXgRq1jrnjSTCKMJ7RrWUwyp1unywp98mtMjsjUUbSWctlsNo/s1600/1920079_602940059794595_2034591746_n.jpg" height="187" width="640" /></a></div>
<div>
<br />
<br />
സന്ദീപാനന്ദ അമൃതാനന്ദമയി മഠത്തിനെതിരെ നടത്തുന്ന എറ്റവും പ്രധാന ആരോപണം സമ്പ്രദായങ്ങളെ ഉപേക്ഷിച്ച് സമാന്തരമായ രീതികൾ സൃഷ്ടിച്ച് ഹിന്ദു മതത്തിനെ തകർക്കുന്നു എന്നാണു. <br />
ബ്രഹ്മസ്ഥാന ക്ഷേത്രങ്ങൾ സാമ്പ്രദായിക ക്ഷേത്രങ്ങൾക്ക് ഭീഷണിയാണ് എന്നാണു സന്ദീപാനന്ദ പറയുന്നത്. സനാതനമായ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് നവീനമായ രീതികളെ സ്വീകരിച്ചു കൊണ്ട് വികസിക്കുന്ന ഈ സംസ്കൃതിയെക്കുറിച്ചുള്ള സാമാന്യ ബോധത്തിന്റെ കുറവാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ.<br />
മറ്റൊരാരോപണം അമ്മയുടെ ആശ്രമത്തിൽ എല്ലാ ബ്രഹ്മചാരി സന്യാസി മാരുടെ പേരിലും അമൃത എന്നാ വാക്കുണ്ട് എന്നാണ്,ബാലിശമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ സംപൂജ്യ സ്വാമി സന്ദീപാനന്ദ ഗിരിക്ക് മാത്രമേ കഴിയൂ എന്ന് ഒർമിപ്പികട്ടെ. ഗുരു സന്നിധിയിൽ സേവയും, ഉപദേശ ശ്രവണവും ഒന്നും ചെയ്യാതെ സന്യാസ ദീക്ഷ വാങ്ങി നേരെ "ലോകസംഗ്രഹത്തിന്" ഇറങ്ങിപ്പുറപ്പെട്ട സന്ദീപാനന്ദ തന്നെ സമ്പ്രദായങ്ങളേയും പറ്റി പ്രസംഗിക്കുന്നത് കാണുമ്പോൾ സത്യത്തിൽ ചിരിയാണ് വരുന്നത്. കാഷായ വസ്ത്രത്തിന്റെ നിറവും, രൂപവും പോലും പുതിയ മോഡൽ വേണമെന്ന് ശഠിക്കുന്ന ഉദര നിമിത്ത സന്യാസത്തിട്നെ വക്താവാണ് അമൃതാനന്ദമയി മഠത്തിന്റെ സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുന്നത് എന്ന് കാണുമ്പോൾ മഹാഭാരതത്തിലെ മാസാഹസം* എന്ന പക്ഷിയുടെ വിഖ്യാതമായ ഉദാഹരണമാണ് ഓർമ വരുന്നത്. ആർക്കാണ് സമ്പ്രദായ ലോപം സംഭവിച്ചിരിക്കുന്നത് എന്ന് ഒന്നിരുത്തി ചിന്തിച്ചാൽ മനസ്സിലാകും. മഹാഭാരതവും, ഭാഗവതവും ഒന്നും ഒരിക്കൽ പോലും പൂർണമായി വായിച്ചു നോക്കിയിട്ടില്ലെങ്കിലും ഗെയിൽ ട്രെഡ്വെല്ലിന്റെ പുസ്തകം വായിക്കാൻ സ്വാമി സമയം കണ്ടെത്തി എന്നത് സ്തുത്യർഹമാണ്. മഹാഭാരതം നടന്നിട്ടില്ല എന്ന് വാദിക്കുന്ന അങ്ങേക്ക് ഗെയിൽ ട്രെഡ്വെല്ലിന്റെ തെളിവില്ലാ കഥകൾ മുഴുവൻ നടന്നത് തന്നെ എന്ന് പറയുന്നത് എന്തായാലും പ്രതീക്ഷാവഹമാണ്.<br />
<br />
<br />
"ഞാനും അനന്തന്റെ വംശത്തിൽ പെട്ടതാണ്" എന്നഹങ്കരിക്കുന്ന പുളവനെപ്പോലെ സ്വാമി വിവേകാനന്ദൻറെയും, ചിന്മയാനന്ദ സ്വാമികളുടെയും ഒക്കെ പേരുകൾ ഇടക്കിടക്ക് എടുത്തുദ്ധരിക്കാനും സന്ദീപാനന്ദ മറക്കുന്നില്ല. പറയുന്ന ഓരോ വാചകവും വിഡ്ഢിത്തം ആയിരിക്കണം എന്ന നിർബന്ധബുദ്ധി സന്ദീപാനന്ദക്കുണ്ടോ എന്നറിയില്ല അമൃതാനന്ദമയി മഠം ഭാരതീയ ആത്മീയതയ്ക്ക് എന്ത് സംഭാവനയാണ് നല്കിയതെന്ന ചോദ്യമാണ് പിന്നീട് സന്ദീപ് ഉയർത്തുന്നത്. എടുത്തെടുത്ത് പറയാൻ മുതിരുന്നില്ല ജീവകാരുണ്യ, ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ അമൃതാനന്ദമയി മഠം ചെയ്ത സേവനങ്ങൾ നിസ്തുലങ്ങൾ ആണെന്നും മഠത്തിനെതിരെയുള്ള കുപ്രചരണങ്ങൾ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ചിന്മയാമിഷന് സംസ്ഥാനാ ധിപതി സ്വാമി വിവിക്താനന്ദ, ശിവഗിരിമഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ശാന്തിഗിരി ആശ്രമം ഓര്ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്ത്ഥപാദര്, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ, മാര്ഗദര്ശക മണ്ഡലം സംസ്ഥാന പ്രസിഡന്റ് സ്വാമി ചിദാനന്ദപുരി എന്നിവര് സംയുക്തമായ് ആവശ്യപ്പെട്ട സംഭവം തന്നെ സന്ദീപാനന്ദയുടെ ഈ സംശയം ദുരീകരിക്കുന്നതാണ്. ഇനി മേൽ പറഞ്ഞ മഠങ്ങൾ പ്രചരിപ്പിക്കുന്നതല്ല ആത്മീയത, മറിച്ച് സ്റ്റാർ ഹോട്ടലുകളിലെ താമസവും, കാശ് വാങ്ങി ആള്ക്കാരെ ടൂറു കൊണ്ടുപോകലും, കാശ് കൊടുത്തു സ്വന്തം പ്രഭാഷണം ചാനലുകളിൽ കാണിക്കലും ഒക്കെയാണ് ആത്മീയത എന്ന് സന്ദീപാനന്ദ കരുതുന്നുവെങ്കിൽ ആ ആത്മീയത അങ്ങയുടെ കയ്യിൽ തന്നെയിരിക്കട്ടെ എന്ന് വിനീതമായി ഒർമിപിക്കുന്നു.<br />
<br />
<br />
ഹരി ഓം </div>
</div>
</div>
Unknownnoreply@blogger.com6tag:blogger.com,1999:blog-3839212663174460315.post-32928664745947164092014-02-19T01:52:00.000-08:002014-02-19T05:08:31.495-08:00സ്വർഗ്ഗവും നരകവും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://fbcdn-sphotos-c-a.akamaihd.net/hphotos-ak-frc3/t1/1970463_528251350624035_1021403009_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="147" src="https://fbcdn-sphotos-c-a.akamaihd.net/hphotos-ak-frc3/t1/1970463_528251350624035_1021403009_n.jpg" width="400" /></a></div>
<br />
<div dir="ltr" style="-webkit-text-stroke-width: 0px; color: #222222; font-family: arial; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">
</div>
<br />
<div class="gmail_quote" style="-webkit-text-stroke-width: 0px; color: #222222; font-family: arial; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: auto; text-align: start; text-indent: 0px; text-transform: none; white-space: normal; widows: auto; word-spacing: 0px;">
<div dir="ltr">
<div class="gmail_quote">
<div dir="ltr">
<div>
<div style="font-family: arial, sans-serif;">
<div class="MsoNormal" style="font-family: 'Times New Roman', serif; line-height: 13.9pt; margin: 0in 0in 0.0001pt;">
<span style="font-family: arial; line-height: normal;">ഗെയിൽ ട്രേഡ്വേല്ലിന്റെ വിശുദ്ധ നരകം എന്ന പുസ്തകത്തെ പലരും ഷെയർ ചെയ്ത് ആഘോഷിക്കുന്നത് കണ്ടു. മാതാ അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തുന്ന ഏതു വാർത്തയും അതിന്റെ വിശ്വാസ്യതയോ, സത്യാവസ്ഥയൊ നോക്കാതെ കൊണ്ടാടുന്നവർക്ക് ഇതും ഉപയോഗപ്പെടുമായിരിക്കും. </span></div>
</div>
</div>
</div>
<div dir="ltr">
<div>
<br /></div>
<div>
എറ്റവും പ്രധാനമായി അമൃതാനന്ദമയി എന്ന വ്യക്തി അപ്രാപ്യമായ ഏതോ ഭൂതകാലത്തിൽ ജീവിച്ചു പോയ ഒരാളല്ല. ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്ന ഒരാളാണ്. അമ്മയുടെ ഭക്തർ അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആരൊക്കെയോ പറഞ്ഞുകേട്ട കഥകൾ വച്ചല്ല. മറിച്ച് വ്യക്തിപരമായി അമ്മയുമായുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ യുക്തിയും, ബുദ്ധിയും ഒക്കെ വച്ച് മനസ്സിലാക്കി തന്നെയാണ് അവർ അമ്മയോടും, അവിടുത്തെ പ്രസ്ഥാനത്തോടും ചേർന്ന് പ്രവർത്തിക്കുന്നത്. ദിവസത്തിൽ 22 മണിക്കൂറും ജനമധ്യത്തിൽ ചിലവഴിക്കുന്ന അമ്മയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചാൽ അമ്മയെ നേരിട്ടറിയുന്നവർക്ക് അവ കണ്ണടച്ച് വിശ്വസിക്കാൻ സാധിക്കില്ല.</div>
<div>
<br /></div>
<div>
മാധ്യമങ്ങളിലൂടെ മാത്രം അമ്മയെ അറിയുന്നവരാണ് ഇത്തരം ആരോപണങ്ങളിൽ അന്ധമായ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വളരെ സുതാര്യമാണ് ആശ്രമവും അവിടുത്തെ രീതികളും. ഗെയിൽ തന്റെ ബുക്കിൽ പറഞ്ഞത് പോലെ ആദ്യകാലങ്ങളിൽ സമർപ്പണവും ആദ്ധ്യാത്മികമായ കാഴ്ചപ്പാടും ഗെയിലിനു ഉണ്ടായിരുന്നു. എന്നാൽ ക്രമേണ അവരുടെ ചിന്തകൾ താളം തെറ്റാൻ തുടങ്ങി. ഗുരുവിന്റെ സാമീപ്യം ഉണ്ടായിരുന്നിട്ടു കൂടി ആത്മീയമായ പാതയിൽ നിന്നും അവർ വ്യതിചലിക്കാൻ തുടങ്ങി. അതിന്റെ പ്രത്യാഘാതം അവരുടെ സ്വഭാവത്തിൽ പ്രകടമായി. പരുഷമായ പെരുമാറ്റം, ക്രൂരമായ സംസാരം, തുടങ്ങി ശാരീരികവും മാനസികവുമായ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഗെയിലിന്റെ ശീലമായിരുന്നു. ഇത്തരം ക്രൂരതകൾ അനുഭവിച്ചവർ നിരവധിയാണ്. അമ്മയിൽ നിന്നും മറ്റുള്ളവരെ പരമാവധി അകറ്റാൻ അവർ ശ്രമിച്ചു ഇത് പല ഭക്തർക്കും നേരിട്ട് അനുഭവമുള്ള കാര്യമാണ്.</div>
<div>
<br /></div>
<div>
90 കളുടെ മധ്യത്തോടെ ആശ്രമത്തിൽ വച്ച് ഒരു അമേരിക്കൻ ഭക്തനുമായ് അവർ അടുപ്പം സ്ഥാപിച്ചു. അവർ അയാളോട് വിവാഹാഭ്യർത്ഥന നടത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറി. അമ്മ ഇതൊക്കെ അറിഞ്ഞുവെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കുകയും തിരുത്താൻ അവസരം നല്കുകയും ചെയ്തു. പക്ഷെ അവർക്ക് തിരുത്തുവാൻ സാധിച്ചില്ല. വിവാഹം കഴിക്കാൻ ഉദ്ദേശിച്ച് 1999ഓടെ സന്യാസവും, ആശ്രമ ജീവിതവും ഗെയിൽ ഉപേക്ഷിച്ചു.</div>
<div>
ആശ്രമം വിട്ട അവർ വിദേശിയായ ഒരു ഭക്തനോട് വിവാഹാഭ്യർത്ഥന നടത്തുകയും അദ്ദേഹം അത് നിരസിക്കുകയും ചെയ്തു തുടർന്ന് ഒരു വർഷത്തോളം അമ്മയുടെ ഒരു ഭക്തയുടെ ഗൃഹത്തിൽ സൗജന്യമായ് അവർ താമസിച്ചു. ആകാലയളവിൽ ഒന്നും അവർ ഇപ്പോൾ ആരോപിക്കുന്ന ഒരാരോപണവും ഉന്നയിച്ചിട്ടില്ല. പിന്നീട് അവർ മറ്റൊരാളെ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തു. </div>
<div>
<br /></div>
<div>
ആശ്രമത്തിൽ ആരെയും നിർബന്ധിച്ച് പിടിച്ചു വയ്ക്കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ആണ് ഓരോരുത്തരും വന്നിരിക്കുന്നത്. ആശ്രമജീവിതം ഇഷ്ടമല്ലെങ്കിൽ ആർക്കും എപ്പോൾ വേണമെങ്കിലും പോകാം. ഇത് ആശ്രമവുമായ് ബന്ധമുള്ള എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ആശ്രമത്തിൽ നീണ്ട 20 വർഷം ജീവിക്കുകയും, തന്റെ തന്നെ ദൗർബല്യങ്ങൾ മൂലം ആശ്രമത്തിൽ നിന്നും പോയി വീണ്ടുമൊരു 14 വർഷം കഴിഞ്ഞു ഈ നീണ്ട 34 വർഷത്തിൽ ഒരിക്കൽ പോലും ഉന്നയിക്കാത്ത കുറെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ഉള്ള യുക്തിരാഹിത്യം ആർക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. </div>
<div>
<br /></div>
<div>
ആശ്രമത്തെയും അമ്മയെയും കരിവാരി തേക്കുക എന്നത് പ്രധാന അജണ്ടയാക്കിയ ചില പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ചട്ടുകമായി പ്രവർത്തിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന വൻ സാമ്പത്തിക ലക്ഷ്യങ്ങൾ ഗെയിലിനു ഉണ്ടാകാം,ഇപ്പോൾ 'കാലിക പ്രസക്തിയുള്ള' ലൈംഗിക ആരോപണം 34 വര്ഷങ്ങള്ക്ക് ശേഷം ഗെയിലിന്റെ കഥയിൽ കടന്നു വരുന്നതിന്റെ യുക്തി മറ്റൊന്നാവാൻ തരമില്ല.ആർക്കെതിരെയും യാതൊരു തെളിവും ആവശ്യമില്ലാതെ ഉന്നയിക്കാൻ കഴിയുന്നതും എറ്റവും ശക്തമായതുമായ ആരോപണമാണ് ലൈംഗീക ആരോപണം. ബുക്കിന്റെ നിർമിതിയിലും പ്രചരണത്തിലും പുലർത്തിയ കൃത്<wbr></wbr>യമായ ആസൂത്രണം ഇതിനു പിന്നിലെ സംഘടിത ശ്രമങ്ങളെ തുറന്നു കാട്ടാൻ പര്യാപ്തമാണ്. അമ്മയുടെ കേരള പര്യടനം ആരംഭിക്കുന്ന ദിവസം തന്നെ മൗദൂദിയൻ സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന ഒരു മലയാള പത്രത്തിലൂടെ ഈ വാര്ത്ത പുറത്ത് വന്നതും ഇതിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്നു.</div>
<div>
<br /></div>
<div>
രമണ മഹർഷിയെക്കുറിച്ചു ഇല്ലാ കഥകൾ പാടി നടന്ന വിദേശ ശിഷ്യരേക്കുറിച്ചും, വിവേകാനന്ദ സ്വാമിയേക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സ്വദേശികളെക്കുറിച്ചും ഒക്കെ നാം കേട്ടിട്ടുണ്ട്. അവരെയോ യഥാർത്ഥഭക്തരെയൊ ഇതൊന്നും ബാധിക്കുന്നില്ല. അമ്മ എപ്പോഴത്തെയും പോലെ തന്റെയരികിൽ ദുഃഖ ഭാരവും പേറി വരുന്നവരെ ആശ്വസിപ്പിക്കുന്നു. ദർശനം നല്കുന്നു. കഴിഞ്ഞ വർഷം വന്നവരിലും എത്രയോ അധികം ആളുകളാണ് ഇന്നലെ കോഴിക്കോട് അമ്മയെ ദർശിക്കാൻ വന്നത്. അമ്മയെക്കുറിച്ചും ആശ്രമത്തെക്<wbr></wbr>കുറിച്ചും അറിയാൻ ആര്ക്കും ഒരു പ്രയാസവുമില്ല. തുറന്ന പുസ്തകം പോലെ അമ്മ നമുക്കിടയിൽ ജീവിക്കുന്നു..</div>
</div>
</div>
</div>
</div>
</div>
Unknownnoreply@blogger.com11tag:blogger.com,1999:blog-3839212663174460315.post-71217453036633747212014-02-10T02:22:00.000-08:002014-02-10T02:47:47.578-08:00'ജാതിക്കുമ്മി' എന്ന ഉണർത്തു പാട്ട്<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img src="http://upload.wikimedia.org/wikipedia/commons/0/0f/Pandit_Karuppan.jpeg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="text-align: start;"><span style="font-size: small;">പണ്ഡിറ്റ്</span></span><span style="font-size: small; text-align: start;"> കെ.പി </span><span style="font-size: small; text-align: start;">കറുപ്പൻ </span></td></tr>
</tbody></table>
കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒരാളാണ് പണ്ഡിറ്റ് കറുപ്പൻ എന്നത് നിസ്തർക്കമാണ്. അതുപോലെ തന്നെ നാരായണ ഗുരുവിന്റെ ജാതി നിർണയം, ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം, എന്നിവയെപ്പോലെ സാമൂഹ്യ നവോത്ഥാനത്തിന്റെ ഉണർത്തു പാട്ടായ് മുഴങ്ങിയ കൃതിയായിരുന്നു ജാതിക്കുമ്മി. <br />
<br />
<blockquote class="tr_bq">
"തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ<br />
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ<br />
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-<br />
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!"</blockquote>
<br />
എന്ന് 'ദുരവസ്ഥ'യിലൂടെ ആശാൻ ജാതിദുരിതത്തെ അവതരിപ്പിക്കുന്നതിനും ഒരു ദശാബ്ദം മുൻപ് പണ്ഡിറ്റ് കറുപ്പനാൽ വിരചിതമായ മഹത്തായ ഒരു കാവ്യശിൽപ്പമാണ് ജാതിക്കുമ്മി. അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനും മുൻപ് തന്നെ വാമോഴിയായ് ജനഹൃദയം 'ജാതിക്കുമ്മി'യെ ഏറ്റു വാങ്ങി. ഭാഷയിലെ ലാളിത്യവും ആശയത്തിലെ ഗാംഭീര്യവും ഈ കൃതിക്ക് മിഴിവേകി. ശങ്കരാചാര്യരും ചണ്ഡാളനും തമ്മിൽ കണ്ടുമുട്ടുന്ന പ്രസിദ്ധമായ കഥയെ ആണ് ജാതിക്കുമ്മിക്ക് പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത്.<br />
<br />
<blockquote class="tr_bq">
"ബ്രഹ്മത്തിൽ ആർക്ക് ഉറച്ച ബുദ്ധി വന്നുച്ചേരുന്നുവോ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്"</blockquote>
<br />
എന്ന ആചാര്യരുടെ മനീഷാപഞ്ചകത്തിന്റെ സന്ദേശമാണ് ഈ കൃതിയിലും മുഖ്യമായും ചർച്ച ചെയ്യുന്നത്.ദുഷിച്ച സാമൂഹ്യ വ്യവസ്ഥക്ക് നേരെ പിടിച്ച ഒരു കണ്ണാടിയായിരുന്നു ജാതിക്കുമ്മി. ആ കാല ഘട്ടത്തിലെ ദുസ്ഥിതി ജാതിക്കുമ്മി ഇങ്ങനെ വെളിവാക്കുന്നു.<br />
<br />
<blockquote class="tr_bq">
"മലയാളരാജ്യത്തെ ഹിന്തുക്കളിൽ<br />
പലയാളുകളുമുണ്ടിസ്സാധുകളെ<br />
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ<br />
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ!- എന്തു<br />
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണെ!"</blockquote>
<br />
വഴിനടക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ കഷ്ടപ്പെടുന്നവർക്കു വേണ്ടി ജാതിക്കുമ്മി സംവദിച്ചു.ആരെങ്കിലും അടിച്ചേൽപ്പിച്ച മേധാവിത്വം എന്നതിലുപരി മറ്റൊരു വശം കൂടി അനാവരണം ചെയ്യാൻ ശ്രമിക്കുന്നു.<br />
<div>
<br />
<blockquote class="tr_bq">
"തീയ്യൻ കണക്കനെ കണ്ടെന്നാൽ<br />
കയ്യോടെ ആട്ടിയകറ്റുന്നു,<br />
അയ്യോ തടുക്കുവാൻ നായരില്ല, തന്റെ<br />
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ!- അപ്പോൾ<br />
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ! </blockquote>
<blockquote class="tr_bq">
കണക്കൻ പുലയനെ കണ്ടെന്നാൽ<br />
കണക്കിൽ പുലമ്പിയകറ്റുന്നു<br />
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?<br />
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ!- എന്തു<br />
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!</blockquote>
<blockquote class="tr_bq">
പുലയൻ പറയനുമുള്ളാടനും<br />
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,<br />
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു<br />
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ!- തീണ്ടൽ<br />
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!"</blockquote>
<br />
അവർണരും സവർണരുമായ വിവിധജാതികൾ തൊടീലും, തീണ്ടലും കാത്തു രക്ഷിക്കുവാൻ പെടുന്ന പെടാപ്പാടുകളെ കവി പരിഹസിക്കുന്നു. <br />
<br />
<br />
അധപ്പതിച്ച ഈ സാമൂഹ്യ വ്യവസ്ഥയാണ് ഹിന്ദുമതത്തിന്റെ സത്ത എന്നും വൈദേശിക ആശയങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് കേരളത്തിൽ ഹൈന്ദവ നവോത്ഥാനം ഉണ്ടായത് എന്നുമുള്ള നിലപാടുകൾ ഇന്ന് കേരളത്തിൽ കാണാം. ഇടതു പക്ഷ ആശയങ്ങൾ ആണ് നവോത്ഥാനം വരാൻ കാരണം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വക്കം മൗലവിയുടെയും മറ്റും പേരുകള ഉദ്ധരിച്ച് ഇസ്ലാമിക തത്വ ചിന്തയാണ് ഹൈന്ദവ നവോത്ഥാനത്തിനു കാരണം എന്ന് പ്രചരിപ്പിക്കുന്നു. വേറെ ചിലവരാകട്ടെ അര്ണോസ് പാതിരിയുടെ കാൽക്കൽ നവോത്ഥാന ചരിത്രത്തെ സമർപ്പിക്കുന്നു. എന്നാൽ ജാതിയെ നിരാകരിക്കാൻ കേരളത്തിലെ പ്രമുഖ നേതാക്കളൊന്നും വൈദേശിക ആശയങ്ങളെയോ, ബുദ്ധ-ജൈന ദർശനങ്ങളെയോ ആശ്രയിച്ചില്ല എന്നത് വസ്തുതയാണ്.<br />
ഹൈന്ദവ സംസ്കൃതിയുടെ ഗ്രന്ഥങ്ങളെ തന്നെ ഉദ്ധരിച്ച് ഇത്തരം അനാചാരങ്ങൾക്കെതിരെ അവർ പോരാടി. നാരായണ ഗുരുവും,അയ്യങ്കാളിയും, വൈകുണ്ഡ സ്വാമിയും , ചട്ടമ്പി സ്വാമിയും അടക്കമുള്ള നേതാക്കൾ ഹിന്ദുമതത്തിന്റെ ആശയങ്ങള ഈ ദുരാചാരങ്ങൾക്കെതിരാണെന്നു കണ്ടെത്തി പ്രചരിപ്പിച്ചു. ഇതുവരെ ജീവിക്കുകയും ആചരിക്കുകയും ചെയ്ത സംസ്കാരം ഉപേക്ഷിച്ച്, 'ബുദ്ധമതം' സ്വീകരിക്കാലോ വൈദേശിക ആശയങ്ങളിൽ ആശ്രയം തേടലൊ ആണ് ഒറ്റമൂലി എന്ന് കറുപ്പനും ചിന്തിച്ചില്ല. <br />
<br />
<blockquote class="tr_bq">
"ആര്യപുരാതന ഹിന്ദുമത-<br />
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ<br />
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ-<br />
ന്നാരും പറഞ്ഞിടും"</blockquote>
<br />
ആര്യ പുരാതന ഹിന്ദുമതം തീണ്ടലിനെ അംഗീകരിക്കുന്നില്ല എന്നത് കാര്യകാരണ സഹിതം പണ്ഡിറ്റ് സമർത്ഥിക്കുന്നു.<br />
ശ്രീരാമൻ അരയനായ ഗുഹനെ ആലിംഗനം ചെയ്തതും, ശിവൻ മധുരയിൽ മുക്കുവത്തിയായ ദേവിക്ക് പുടമുറി ചെയ്തതും , കാളിയരയത്തി വ്യാസനെ പെറ്റതും, സുബ്രഹ്മണ്യൻ കുറത്തിയെ വേട്ടതും അടങ്ങുന്ന പുരാണ സന്ദർഭങ്ങളെ കവി ചൂണ്ടിക്കാട്ടുന്നു.<br />
കൂടാതെ <br />
<blockquote class="tr_bq">
"ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്റെ<br />
കാസാരത്തിങ്കലുമൊന്നുപോലെ<br />
വാസരനായകബിംബമനുവേലം<br />
ഭാസുരമാകുന്നു യോഗപ്പെണ്ണെ!- ഭേദ<br />
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!"</blockquote>
എന്നിങ്ങനെ ചണ്ഡാളന്റെ കാസാരതതിലും ഭൂസുരൻറെ പൊയ്കയിലും ഭേദം കല്പ്പിക്കാതെ പ്രതിബിംബിക്കുന്ന സൂര്യനെ ഉദാഹരിച്ച് മനീഷാപഞ്ചകതിന്റെ ദർശനത്തെ മനോഹരമായി അവതരിപ്പിക്കുന്നു. നാൽക്കാലിയെ കാണുമ്പോൾ താണുവണങ്ങുന്നവർ തന്റെ സഹോദരരെ ജാതിയുടെ പേരിൽ അകറ്റി നിർത്തുന്നതിനെ പരിഹസിക്കുന്ന കവി അന്ത്യജൻ മതം മാറിയാൽ സ്വീകാര്യനാകുന്ന വിപര്യത്തെയും ചൂണ്ടിക്കാണിക്കുന്നു.<br />
ഈ വിഷയത്തിൽ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ സ്മരണീയമാണ്.<br />
<br />
<blockquote class="tr_bq">
"മലബാറിൽ ഞാൻ കണ്ടതിനേക്കാൾ ഏറ്റവും വലിയ വിഡ്ഢിത്തം ഇതിനുമുമ്പ് ലോകത്തിൽ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവർണ്ണർ നടക്കാറുള്ള തെരുവുകളിൽ പാവപ്പെട്ട പറയനു നടന്നുകൂടാ. പക്ഷേ മിശ്രമായ ഒരു ഇംഗ്ലീഷ് നാമം, അല്ലെങ്കിൽ മുഹമ്മദീയ നാമം സ്വീകരിച്ചാൽ എല്ലാം ഭദ്രമായി. ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും."</blockquote>
<br />
ഇതേ കാര്യം ജാതിക്കുമ്മിയും മനോഹരമായി വരച്ചു കാണിക്കുന്നു.<br />
<br />
<blockquote class="tr_bq">
"രാമായണങ്ങൾ പഠിച്ച തീയ്യൻ-<br />
രാമനാർക്കും വഴിമാറിടേണം<br />
തോമനായാലവൻ വഴിമാറിച്ചാകേണ്ട<br />
കേമനായിപ്പോയി യോഗപ്പെണ്ണേ!- നോക്ക<br />
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!"</blockquote>
<br />
"തൈലം മുതലായതശുദ്ധമായാൽ പൈലോത് തൊട്ടാലത് ശുദ്ധമാകും."<br />
എന്ന് കരുതിയിരുന്ന ഒരു നികൃഷ്ട വ്യവസ്ഥിതി ഹിന്ദു മതത്തിൽ നിന്നും മതം മാറാൻ ജനങ്ങൾക്ക് പ്രേരണയായി. <br />
<br />
<blockquote class="tr_bq">
ഉത്തമ ഹിന്തു മത മതില-<br />
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,<br />
ചിത്രവർണ്ണങ്ങളായിടുമപരാംഗ<br />
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ!- തെല്ലു<br />
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!</blockquote>
എന്ന ചോദ്യശരം തൊടുക്കാനും പണ്ഡിറ്റ് കറുപ്പൻ മറക്കുന്നില്ല.<br />
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദു സമൂഹത്തിലെ സഹോദരങ്ങളോടല്ല വേണ്ടത് മറിച്ച് മനസ്സിനെ ദുഷിപ്പിക്കുന്ന കാമം, ക്രോധം, അസൂയ മുതലായ ദുർഗ്ഗുണങ്ങളോടാണ് കാണിക്കേണ്ടത് എന്ന് കറുപ്പൻ ഉപദേശിക്കുന്നു. <br />
<br />
പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില് 1913 ല് എറണാകുളം കായല്പ്പരപ്പില് വള്ളങ്ങള് ചേര്ത്തു കെട്ടിയുണ്ടാക്കിയ വേദിയില് നടന്ന കായല് സമ്മേളനത്തിന് ഈ വര്ഷം നൂറു വയസ് തികയുകയാണ്. ശതാബ്ദി സംഗമത്തിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഈ സുപ്രധാന അധ്യായത്തിന്റെ ഒാര്മ പുതുക്കുന്ന ഈ വേളയിൽ ജാതിക്കുശുമ്പും, ഉച്ചനീചത്വവും ഇല്ലാതെ ഒരുമയോടെ മുന്നോട്ടു നീങ്ങാൻ ജാതിക്കുമ്മി നമുക്ക് പകർന്നു തന്ന ഊർജ്ജം ഇനിയും നമ്മെ നയിക്കട്ടെ.<br />
<blockquote class="tr_bq">
"ശക്തിപോരെങ്കിലും ഹിന്ദുമത-<br />
സക്തിമുഴക്കുക കൊണ്ടിവണ്ണം<br />
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ-തീർത്തു<br />
മുക്തിയരുളുക യോഗപ്പെണ്ണേ! -പരാ-<br />
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!"</blockquote>
<br />
<br />
<br />
<br /></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-63200290970080903562014-02-07T04:47:00.000-08:002014-02-07T05:59:26.648-08:00മാതംഗലീല <div dir="ltr" style="text-align: left;" trbidi="on">
<div style="color: #222222; font-family: arial; font-size: small;">
<div>
<div style="background-color: white;">
<br /></div>
<img src="http://www.webindia123.com/craft/state/kerala/images/elephant.jpg" /></div>
<div>
<br /></div>
<div>
കൊട്ടിക്കേറുന്ന താളമേളങ്ങളിൽ </div>
<div>
ഹർഷ ഘോഷം മുഴക്കും പുരുഷാരം</div>
</div>
<div style="color: #222222; font-family: arial; font-size: small;">
കീർത്തി മുദ്രകൾ ചാർത്തി വിളങ്ങിന </div>
<div style="color: #222222; font-family: arial; font-size: small;">
മാദംഗേന്ദ്രനെ വാഴ്ത്തി സ്തുതിക്കുന്നു.</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
രാജതുല്യം പ്രശോഭിപ്പു മോദമായ് </div>
<div style="color: #222222; font-family: arial; font-size: small;">
തേവർക്കെറ്റം പ്രിയനിവനെന്നു ചൊല്ലുന്നു.</div>
<div style="color: #222222; font-family: arial; font-size: small;">
'ലീലയിൽ'* ചൊല്ലുമളവുകൾ കൃത്യമായ് </div>
<div style="color: #222222; font-family: arial; font-size: small;">
ഹസ്തിതന്നിൽ തെളിഞ്ഞിരിക്കുന്നെന്നും </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
"പഞ്ചവാദ്യം തുടങ്ങുന്ന മാത്രയിൽ </div>
<div style="color: #222222; font-family: arial; font-size: small;">
ശൂർപ്പകർണങ്ങൾ താളം പിടിക്കുന്നു</div>
<div style="color: #222222; font-family: arial; font-size: small;">
ദേവദേവൻറെ കോലമതേറ്റുമ്പൊൾ</div>
<div style="color: #222222; font-family: arial; font-size: small;">
കോലോളം തലപ്പൊക്കമേറിടും നിശ്ചയം!</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
ഇന്നൊളമിക്കര കണ്ടതില്ലിത്രയും </div>
<div style="color: #222222; font-family: arial; font-size: small;">
കെമനാകുന്നൊരു മാതംഗ വീരനെ</div>
<div style="color: #222222; font-family: arial; font-size: small;">
</div>
<div style="color: #222222; font-family: arial; font-size: small;">
കേരളത്തിൻ യശ്ശസ്സുയർത്തീടുന്നു </div>
<div style="color: #222222; font-family: arial; font-size: small;">
ഉത്തമാനാമിവൻ ചരിതങ്ങളൊക്കയും"</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
കെട്ടതില്ലീ സ്തുതീ ഗീതമോന്നുമേ.</div>
<div style="color: #222222; font-family: arial; font-size: small;">
കേൾവി കേട്ട കരീന്ദ്രൻ തന്നുടെ </div>
<div style="color: #222222; font-family: arial; font-size: small;">
കർണരന്ധ്രങ്ങൾ ഭേദിച്ചിടുന്നൊരാ</div>
<div style="color: #222222; font-family: arial; font-size: small;">
കമ്പ-സ്ഫൊടകാദിയാൽ സംഭ്രമിച്ചീ<wbr></wbr>ടുന്നു.</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
മിത്ര ദേവന്റെ പൊന്നിൻ തിടംമ്പേറ്റി</div>
<div style="color: #222222; font-family: arial; font-size: small;">
മധ്യാന്നം മഹാ മാതംഗമൊന്നിഹ </div>
<div style="color: #222222; font-family: arial; font-size: small;">
പോരിനായി വന്നുനിൽക്കു മുൻപിലായ് </div>
<div style="color: #222222; font-family: arial; font-size: small;">
വീണുപോകും വിവശനായെങ്കിലും </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div>
<span style="color: #222222; font-family: arial; font-size: x-small;">അങ്കുശാഗ്രത്താൽ കുത്തിത്തുളയ്ക്കുന്ന </span></div>
<div style="color: #222222; font-family: arial; font-size: small;">
മാംസ വേദന തലപ്പൊക്കമേറ്റുന്നു.</div>
<div style="color: #222222; font-family: arial; font-size: small;">
കണ്ണുനീരാൽ കഴുകീ കവിൾത്തടം, </div>
<div style="color: #222222; font-family: arial; font-size: small;">
ദേവവാഹനം ഭക്തിയാലെന്നപൊൽ </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
ഛത്ര ചാമര രാജ ചിഹ്നങ്ങളും </div>
<div style="color: #222222; font-family: arial; font-size: small;">
മന്ത്ര കീർത്തന വേദ ഘോഷങ്ങളും </div>
<div style="color: #222222; font-family: arial; font-size: small;">
ഒത്തു മെല്ലെ നടന്നു പ്രദക്ഷിണം </div>
<div style="color: #222222; font-family: arial; font-size: small;">
ചെയ്തു പശ്ചിമ ദ്വാരത്തിലെത്തവെ </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
ക്ഷീണിതനായ് വീണൂ ഗജേശ്വരൻ </div>
<div style="color: #222222; font-family: arial; font-size: small;">
ക്ഷോണീ ഹൃദന്തം പിളർക്കും കണക്കിനാ </div>
<div style="color: #222222; font-family: arial; font-size: small;">
ദീനരോദനമുതിർക്കുന്ന നേരത്ത് </div>
<div style="color: #222222; font-family: arial; font-size: small;">
തമ്മിൽ തമ്മിൽ പറയുന്നൂ മഹാജനം </div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
"ഭക്തി പരവശനായിട്ടു നമ്മുടെ </div>
<div style="color: #222222; font-family: arial; font-size: small;">
കുട്ടി ശങ്കരൻ നമസ്കരിക്കുന്നു ഹാ </div>
<div style="color: #222222; font-family: arial; font-size: small;">
അത്യത്ഭുതം ഭവാൻ നിൻ വൈഭവം </div>
<div style="color: #222222; font-family: arial; font-size: small;">
ബുദ്ധിയില്ലാ മൃഗങ്ങൾക്കുമിവ്വിധം </div>
<div style="color: #222222; font-family: arial; font-size: small;">
വ്യക്തമാവുമൊ ത്വത്പാദമഹാത്മ്യം ?"<br />
<br />
<br />
<br />
<span style="background-color: white;">'ലീല' - </span><span style="background-color: white; color: black; font-family: sans-serif; font-size: 13px; line-height: 19.200000762939453px;">ഗജചികിത്സയും, ലക്ഷണവും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ </span><span style="background-color: white; color: black; font-family: sans-serif; font-size: 13px; line-height: 19.200000762939453px;">മാതംഗലീല</span><br />
<br />
[<span style="background-color: white;">ഉത്സവങ്ങളെയും പൂരങ്ങളേയും ഞാനും ഇഷ്ടപ്പെടുന്നു എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ സഹജീവിയോടുള്ള ക്രൂരതയ്ക്ക് ന്യായീകരണമല്ല. മനുഷ്യ മനസ്സിന്റെ വൈകല്യങ്ങൾ കോഴിപ്പോരും, കാളപ്പോരും, തലപ്പൊക്ക പന്തയങ്ങളുമായ് അവതരിക്കുന്നു. അവയ്ക്ക് ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണം ലഭിക്കുന്നു.</span><br />
<div style="background-color: white;">
സർവ്വ ജീവികളിലും നിറഞ്ഞിരിക്കുന്ന ഈശ്വര ചൈതന്യത്തെക്കുറിച്ച് നാഴികക്ക് നാല്പ്പത് വട്ടം പ്രസംഗിക്കുന്ന ഒരു സംസ്കൃതിയിൽ വന്ന ഈ വൈപരിത്യത്തിൽ തോന്നിയ ദുഖമാണ് 'മാതംഗലീല'<span style="background-color: transparent;">]</span></div>
</div>
<div style="color: #222222; font-family: arial; font-size: small;">
</div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
<div style="color: #222222; font-family: arial; font-size: small;">
<br /></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-89899499865557031752013-10-01T00:32:00.001-07:002013-10-01T00:34:00.107-07:00നാന്തോസ്തി മമ ദിവ്യാനാം വിഭൂതീനാം <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="clear: left; float: left; margin-bottom: 1em; margin-right: 1em;">
<div style="margin-left: 1em; margin-right: 1em; text-align: left;">
<img alt="darshan-23" height="268" src="http://www.amritavarsham.org/60/files/2013/09/darshan-23.jpg" width="400" /></div>
<br />
<div style="text-align: justify;">
<blockquote class="tr_bq">
<span style="background-color: white;"><span style="color: #073763;">"ലോകത്തില് എല്ലാവര്ക്കും ഒരുദിവസമെങ്കിലും ഭയമില്ലാതെ ഉറങ്ങാന് കഴിയണം. എല്ലാവര്ക്കും ഒരുദിവസമെങ്കിലും വയറുനിറച്ച് ഭക്ഷണം ലഭിക്കണം. ആക്രമണമോ ഹിംസയോ കാരണം ആരും ആശുപത്രിയില് എത്താത്ത ഒരുദിവസം ഉണ്ടാകണം. കൊച്ചുകുട്ടികള് മുതല് മുതിര്ന്നവര് വരെ ഒരുദിവസമെങ്കിലും നിസ്വാര്ത്ഥ സേവനം ചെയ്യണം."</span></span></blockquote>
<div style="margin-left: 1em; margin-right: 1em; text-align: left;">
<br /></div>
<div style="text-align: left;">
</div>
<div style="background-color: white; color: #222222; font-family: arial; text-align: left;">
<span style="color: #444444; font-family: arial, sans-serif;"><span style="line-height: 16px;"></span></span></div>
<div style="text-align: left;">
<div style="text-align: justify;">
<div style="text-align: left;">
ഇത് കേവലം ഒരു ഉട്ടോപ്പിയൻ സങ്കല്പം അല്ല. ഇല്ലാത്ത ഒരു സുവർണ കാലഘട്ടത്തെക്കുറിച്ചുള്ള ദിവാ സ്വപ്നവും അല്ല. മറിച്ച് സേവനത്തെ ജീവശ്വാസമായ് കരുതുന്ന അമ്മയുടെ മനോഹരമായ ദർശനമാണിത്. മഹാത്മാക്കളുടെ സങ്കല്പങ്ങൾ സത്യം തന്നെയായ് ഭവിക്കുന്നു എന്നത് കേവലം ഒരു തത്വമോ അതിശയോക്തിയോ അല്ല എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ദാരിദ്ര്യത്തിന്റെയും, രോഗത്തിന്റെയും, ദുരന്തങ്ങളുടെയും ഒക്കെ മുൻപിൽ പകച്ചു നിൽക്കുന്ന ജനലക്ഷങ്ങൾക്ക് താങ്ങും തണലുമായ് മാറിയ മാതാ അമൃ താനന്ദമയി മഠം എന്ന മഹാവൃക്ഷം. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
<br /></div>
</div>
</div>
</div>
<div style="text-align: justify;">
<div style="text-align: left;">
60 ആം ജന്മദിനവും അമ്മയുടെ ആ മഹത്തായ ദർശനത്തിൽ അധിഷ്ടിതമായിരുന്നു. ഭാരതത്തിന്റെ 101 ഗ്രാമങ്ങളിൽ സ്വാശ്രയത്വത്തിന്റെ ദീപം തെളിക്കാൻ, കേദാർ നാഥിലെ 50 ഗ്രാമങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, വിദ്യാമൃതത്തിലൂടെ പുതുതലമുറയെ വാർത്തെടുക്കാൻ, ഹരിതാമൃതത്തിലൂടെ ഭൂമിയെ ഹരിതാഭമാക്കാൻ.അങ്ങനെ മറ്റേതുദിനത്തെയും പോലെ ഈ 60 ആം തിരുനാൾ ദിനവും അമ്മക്ക് സേവനത്തിന്റെതായിരുന്നു. മനുഷ്യ രാശിയെ നയിക്കാൻ കെൽപ്പുള്ള ഗവേഷണ ഫലങ്ങൾ, വിപുലമായ ജീവകാരുണ്യ പദ്ധതികൾ, അങ്ങനെ ആതിരുനാൾ ലോകത്തിനുള്ള ഒരുപഹാരമായി മാറുകയായിരുന്നു, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞത് പോലെ അമ്മയുടെ ജന്മദിനം നവഭാരതത്തിൻറെ ശിലാ സ്ഥാപനം ആയി മാറുകയായിരുന്നു. മാലിന്യ നിർമ്മാർജ്ജനത്ത്തിൻറെയും, സ്വയം പര്യാപ്തതയുടെയും പാഠങ്ങൾ 'അമൃതവർഷം 60' നിശബ്ദമായ് ലോകത്തോട് സംവദിച്ചു.</div>
</div>
<div style="text-align: left;">
<br /></div>
<div style="text-align: justify;">
<div style="text-align: left;">
കഴിഞ്ഞ 60 വർഷങ്ങൾ ലോകം അമ്മയുടെ കൂടെ.കൈപിടിച്ചു നടന്നു തുടങ്ങുകയായിരുന്നു. നിശബ്ദയായ് പുഞ്ചിരിച്ചു കൊണ്ട് ഈ ഭൂമിയിൽ പിറന്നു വീണത് മുതൽ അമ്മ മനുഷ്യരാശിയോടു മഹത്തായ ആശയങ്ങൾ സംവദിക്കുകയായിരുന്നു. ലളിതവും എന്നാൽ ശക്തവുമായ വാക്കുകളിലൂടെ അമ്മ മനുഷ്യരാശിയെ അതിന്റെ പൂർണമായ സാദ്ധ്യതകളിലെക്ക് നയിക്കുന്നു. സംസ്കാരവും സയൻസും ഊടും പാവും ആക്കി നെയ്ത് മനുഷ്യ രാശിയുടെ പുരോഗമന പാതകളിൽ അമ്മ പരവതാനികൾ വിരിക്കുന്നു. ഏതു പ്രശ്നം നേരിടുമ്പോഴും ഇന്ന് സമൂഹം ചിന്തിക്കുന്നത് മഠം ഇതിൽ എന്ത് ചെയ്യും എന്നാണ്. അമ്മയുടെ കരങ്ങൾ ഈ വിശ്വത്തോളം വലുതായിരിക്കുന്നു. ആയിരം തലകളും ബാഹുക്കളും ഉള്ള വിരാട് പുരുഷനെ പോലെ ലോകം എങ്ങും അമ്മ സേവാപ്രവർത്തനങ്ങളിൽ വ്യാപൃതയായിരിക്കുന്നു. "എല്ലാവരും സുഖമായിരിക്കട്ടെ, ആരും ദുഖിക്കാതിരിക്കട്ടെ, എല്ലാവർക്കും മംഗളം ഭവിക്കട്ടെ" എന്ന ആർഷ ദർശനത്തിലേക്ക്. അവിടുന്ന് മാനവരാശിയെ കൈപിടിച്ചു നടത്തുന്നു. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="text-align: center;"><br /></span></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<span style="text-align: center;"> അമ്മയോടൊപ്പം ചിലവഴിക്കുന്ന ഏതൊരു ദിവസത്തെയും പോലെ അമൃതവർഷം 60ഉം ഭക്തർക്ക് നിസ്വാർത്ഥ സേവനത്തിന്റെയും, അനുപമമായ ആനന്ദത്തിന്റെയും, ആത്മീയ ഉത്കർഷത്തിൻറെയും ദിനങ്ങളായി രുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവർ, വിവിധ ഭാഷ സംസാരിക്കുന്നവർ, രൂപത്തിലും ഭാവത്തിലും വൈജാത്യമുള്ളവർ അങ്ങനെ ലോകം മുഴുവൻ അക്ഷരാർത്ഥത്തിൽ അമ്മയുടെ പരിരംഭണത്തിൽ അലിയുകയാ യിരുന്നു. അമ്മയ്ക്കും തൻറെ നിദാന്തമായ സേവനത്തിൽ കുറഞ്ഞ് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. തൻറെ അരികിലണഞ്ഞ ഓരോ ഭക്തനെയും ഹൃദയത്തോട് ചേർത്ത് കാതിൽ പ്രേമമന്ത്രം മൊഴിഞ്ഞ് അവൻറെ ദുഖങ്ങൾക്ക് സമാശ്വാസമേകി അമ്മ ഈ ദിവസങ്ങളിലൊക്കെയും മണിക്കൂറുകൾ നീണ്ടു നിന്ന ദർശനങ്ങൾ നല്കി. ദേവിയെ 'മീനാക്ഷി' എന്ന് വിളിക്കാറുണ്ട് പരൽ മീനുകളെ പോലെ മനോഹരമായ കണ്ണുകൾ ഉള്ളവൾ എന്നർത്ഥം. എന്നാൽ ഈ വാക്കിനു മറ്റൊരർത്ഥവും കൂടി പറയാറുണ്ട്. മീനുകളുടെ കണ്ണുകൾ പോലെയുള്ള കണ്ണുള്ളവൾ: മീനുകൾ കണ്ണടക്കാറി ല്ലത്രേ അതുപോലെ ദേവിയും തന്റെ ഭക്തരെ സദാ വീക്ഷിച്ചു കൊണ്ടി രിക്കുന്നു എന്ന് താത്പര്യം. അമ്മയുടെ കാര്യത്തിൽ ഇത് അക്ഷരാർത്ഥ ത്തിൽ ശരിയാണ്. രാവും പകലും അമ്മ തന്റെ മക്കൾക്ക് വേണ്ടി ചിലവഴിക്കുന്നു. അവരുടെ സ്വപ്നങ്ങളും, ദുഖങ്ങളും കേൾക്കാൻ അമ്മ എപ്പോളും സന്നദ്ധയായിരിക്കുന്നു.27 ആം തീയതി രാവിലെ 9 മണിക്ക് വേദിയിലെത്തിയ അമ്മ, തന്നെ കാണാനെത്തിയ അവസാനത്തെ ഭക്തനും ദർശനം നല്കി എഴുന്നേൽക്കുമ്പോൾ 28ആം തീയതി രാവിലെ 11 മണി. </span>എന്നിട്ടും അമ്മ പിന്നെയും ഭക്തരോട് മാതൃ സഹജമായ വാത്സല്യത്തോടെ സംസാരിച്ചു കൊണ്ടിരുന്നു. ഒടുവിൽ അമ്മ ദർശന വേദി വിട്ടു ഇറങ്ങുകയായി ചിലർ പോട്ടിക്കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ അവിടുത്തെ കരവല്ലരിയുടെ ഒരു സ്പർശനത്തിനായ് തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.സുസ്മേര വദനയായ് അമ്മ തിരികെ പോകുന്നു.. സേവനത്തിനെ മധുരതരമാക്കി മാറ്റാൻ പഠിപ്പിച്ച മാതാവിനെ, പ്രതിസന്ധികളിൽ സന്തോഷം എന്ന തീരുമാനത്തെ കൈവിടരുതെന്നു പഠിപ്പിച്ച പ്രിയഗുരുവിനെ, ഒരിക്കൽ കൂടി പ്രണമിച്ച് പുരുഷാരം പലവഴിക്കായ് പിരിഞ്ഞുപോകാൻ ഒരുങ്ങുന്നു . ഇരവും പകലും മറന്നു സേവനം ചെയ്യുന്ന ഗുരുവിനെയും ശിഷ്യരെയും കരിമുകിൽ കണ്ണാൽ പ്രണമിച്ച് ആകാശവും മംഗളമോതി.. </div>
</div>
<div style="text-align: justify;">
<div style="text-align: left;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<img height="320" src="http://www.exoticindiaart.com/tantra/the_curse_of_shiva_ht74.jpg" style="text-align: center;" width="291" /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
<br /></div>
</div>
<div style="text-align: justify;">
<div style="text-align: left;">
"ആരാണ് അമ്മ ? ഈശ്വരനോ, ഗുരുവോ, സാമൂഹ്യ പ്രവർത്തകയോ" ഈ ചോദ്യങ്ങളൊക്കെ നിരർത്ഥകമാകുന്നു. നാഴിപ്പാത്രം കൊണ്ട് കടലളക്കാൻ പോകുന്നതുപോലെ വങ്കത്തവും. അമ്മയുടെ അനന്തമായ വിഭൂതികളെ അളക്കാൻ ശ്രമിച്ചാൽ പരമാത്മാവിന്റെ തുടക്കവും ഒടുക്കവും തേടി പരാജയപ്പെട്ട വിഷ്ണു-വിരിജ്ഞൻമാരേ പോലെ. നാമും തളർന്നു പോകും. 'ഞാൻ അറിഞ്ഞെന്ന്' വിരിജ്ഞനെ പോലെ മേനി നടിക്കാം, അറിഞ്ഞതോന്നും അറിവല്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേക്കും നിയതിയുടെ കൈപ്പിടി യിൽ നാം ഒതുങ്ങി പോയിരിക്കും. അതിനാൽ വിഷ്ണുവേ പോലെ ശരണാ ഗതി ചെയ്യാം.</div>
</div>
</div>
<div style="clear: left; float: left; margin-bottom: 1em; margin-right: 1em;">
<div style="text-align: left;">
<span style="text-align: justify;">അമ്മയോടൊപ്പം നടക്കാൻ , അമ്മയുടെ ദിവ്യമായ സ്വപ്നം സാക്ഷാത്ക രിക്കാൻ , അമൃത വാണികൾ പകർത്താൻ നമുക്ക് ശ്രമിക്കാം. ഇനി അഥവാ അമ്മയെ മനസ്സിലാക്കിൽ</span><span style="background-color: white; color: #444444; font-family: arial, sans-serif; line-height: 16px; text-align: justify;"> തന്നെയും ഇതല്ലാതെ മറ്റെന്തു കരണീയം ?.</span></div>
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div style="margin-left: 1em; margin-right: 1em;">
<br /></div>
<br />
<br /></div>
Unknownnoreply@blogger.com3tag:blogger.com,1999:blog-3839212663174460315.post-70238453015749537822012-09-17T10:19:00.000-07:002012-09-17T12:07:24.962-07:00മരണം കൊണ്ടാടപ്പെടുമ്പോള് <div dir="ltr" style="text-align: left;" trbidi="on">
<br />
<div style="direction: ltr; font-family: Arial; font-size: 11pt; padding: 0px;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio4EteaJ80Mry9X7F_pbNv9C36JZVdFwY3eexbiVx_z80xHI8Zna6Zn1hYh3VjzdC9Lu25sGyk8oAtzrIOI75v67SHtdP3H6IOhZnePtpiKfveWaYj4rthI0waqPq8TB22MhlYQy4SBHQ/s1600/Capture.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio4EteaJ80Mry9X7F_pbNv9C36JZVdFwY3eexbiVx_z80xHI8Zna6Zn1hYh3VjzdC9Lu25sGyk8oAtzrIOI75v67SHtdP3H6IOhZnePtpiKfveWaYj4rthI0waqPq8TB22MhlYQy4SBHQ/s320/Capture.JPG" width="320" /></a></div>
<div style="direction: ltr; font-family: Arial; font-size: 11pt; padding: 0px;">
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"><br /></span></div>
<div style="direction: ltr; font-family: Arial; font-size: 11pt; padding: 0px;">
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">മാധ്യമം ദിനപ്പത്രം സത്നാം സിംഗിന്റെ കൊലപാതകത്തോടെ ഉണര്ന്നിരിക്കുകയാണ്, ദിനം പ്രതി ലേഘനങ്ങളും ചര്ച്ചകളും കൊണ്ട് ഒരു പരദേശിയുടെ മരണം ക്രൂരമായും മൃഗീയമായും കൊണ്ടാടപ്പെടുകയാണ്. സൈദ്ധാന്തിക പരമായോ ആദര്ശ പരമായോ എന്തെങ്കിലും എതിര്പ്പുണ്ടെങ്കില് അതിനെ ആ രീതിയില് കൈകാര്യം ചെയ്യാന് കെല്പ്പില്ലെങ്കില് ഒരു പ്രസ്ഥാനത്തിനോ വ്യക്തിക്കോ എതിരെ ബൌദ്ധികവും, കായികവുമായുള്ള അക്രമങ്ങള് നടത്തി വിജയം നേടാന് ശ്രമിക്കുന്ന കാട്ടു നീതി ആണ് ഈ കാട്ടിക്കൂട്ടലുകള് എല്ലാം. തീര്ച്ചയായും ഒരു കുറ്റാരോപിതനായ വ്യക്തി നിയമ വാഴ്ചയുടെ വരുതിക്കുള്ളില് വച്ചു തന്നെ കൊല്ലപ്പെടുക എന്നത് അത്യന്തം അപലപനീയമായ സംഗതി തന്നെയാണ്. എന്നാല് കേരളത്തില് ഇതിലും നിന്ദ്യവും അപകടകരവുമായ പ്രശ്നങ്ങള് ഉണ്ടായപ്പോള് ഒന്നും മാധ്യമം ഇത്തരത്തില് പ്രതികരിച്ചു കണ്ടിട്ടില്ല. പ്രതികരണമാണെങ്കിലോ വാദിയെ പ്രതിയാക്കാനുള്ള കരുതിക്കൂട്ടിയുള്ള കുപ്രചരണങ്ങള് നിറഞ്ഞതും 'അമ്മയെ കാണാന്' എന്ന ലേഘനത്തില് തുടങ്ങി അസത്യങ്ങളുടെയും കുപ്രചരണങ്ങളുടെയും ഒരു പരമ്പര തന്നെ സൃഷ്ടിക്കുകയാണ് മാധ്യമം ചെയ്യുന്നത്. 'കൈരളി-പീപ്പ്ള്' ടി.വി അസോസിയേറ്റ് എഡിറ്റര് 'മാധ്യമം' ദിനപ്പത്രത്തില് എഴുതിയപ്പോള് ഉണ്ടായ പ്രത്യയശാസ്ത്ര പരിണാമങ്ങള് കൊണ്ടാണോ എന്നറിയില്ല അബദ്ധങ്ങളുടെ ഘോഷയാത്ര എന്നല്ലാതെ മറ്റൊന്നും അ ലേഖനത്തെ പറ്റി പറയാന് വയ്യ .തന്റെ മനസ്സില് തോന്നിയവയൊക്കെ മീഡിയകളും, പോലീസും പറയുന്നില്ല എന്നു പറഞ്ഞുള്ള പരിവേദനം പെനയിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്നതാണ് ലേഖനത്തിന്റെ ആദ്യ ഭാഗം മുഴുവനും. പിന്നെ കുറച്ചു സംശയങ്ങളാണ്.</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് ഒന്ന് :-</span><br />
<i><span style="color: #660000;"><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">"അമൃതാനന്ദമയി കേന്ദ്രത്തില് എത്തും മുമ്പ് വര്ക്കല ശിവഗിരി മഠത്തില് സത്നം സിങ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്ച്ചയും ഈ കാലയളവില് അദ്ദേഹം നടത്തി. സത്നം സിങ്ങിന് ഒരു മാനസിക പ്രശ്നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില് ഉള്പ്പെടെ. "</span></span></i><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">മുനി നാരായണ പ്രസാദ്ജി പറയുന്നത് പോലെ മാനസിക രോഗി അല്ല എങ്കില് സത്നമിന്റെ പ്രവൃത്തികള് എല്ലാം ദുരുദ്ദേശപരമാണെന്നു സംശയിക്കേണ്ടി വരും.പിന്നെ സത്നാം സിങ്ങിനു മാനസിക രോഗം ഉണ്ടോ ഇല്ലയോ എന്നതൊക്കെ കണ്ടു പിടിക്കേണ്ടതും തീരുമാനിക്കേണ്ടതും, അമൃതാനന്ദമയി മഠമോ, അബ്രഹാമോ ,മുനി നാരായണ പ്രസാദോ അല്ല നിയമ പ്രകാരമുള്ള മാനസിക പരിശോധനയിലൂടെ ഡോക്ടര്മാരാണ്. അമൃതാനന്ദമയി മഠം പോലെ ആയിരക്കണക്കിനാളുകള് തിങ്ങി നിറഞ്ഞ ഒരു വേദിയില് അക്രമാസക്തനായി വരുന്ന ഒരാളെ പിടികൂടി നിയമ വ്യവസ്ഥക്ക് ഏല്പ്പിക്കുക എന്നത് മാത്രമാണ് കരണീയം, അയാള് മാനസിക രോഗിയാണോ അല്ലയോ എന്നത് തര്ക്ക വിഷയമായിരിക്കാം എന്നാല് അയാള് ആ സമയത്ത് തികച്ചും ആക്രമണ സ്വഭാവത്തോടെ ആണ് പെരുമാറിയത് എന്നുള്ളതില് തര്ക്കമില്ല. </span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> </span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">പിന്നീട് ജയിലില് സന്ദര്ശിച്ച സഹോദരന് നേരെ പോലും ആക്രമാണോത്സുകതയോടെ ആക്രോശിക്കുകയാണ് സത്നാം ചെയ്തതെന്ന്, അദ്ദേഹത്തിന്റെ സഹോദരന് തന്നെ </span><a href="http://www.youtube.com/watch?v=_FNaV0A2wYg&feature=channel&list=UL" style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">വെളിപ്പെടുത്തിയിട്ടുണ്ട്</a><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">.</span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> </span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അത്തരം ഒരവസ്ഥയില് അയാളെ അവിടെ നിന്ന് മാറ്റാന് പോലീസിന്റെ സഹായം തേടുക തന്നെയാണ് വേണ്ടത്. </span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് രണ്ട് :-</span><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"><i><span style="color: #660000;">"അമൃതാനന്ദമയിയുടെ നേരെ, സത്നം സിങ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില് ദുരൂഹതയുണ്ട്".</span></i></span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അമൃതാനന്ദമയിക്ക് നേരെ എന്താണ് ആക്രോശിച്ചതെന്നത് ടിവി മാധ്യമങ്ങളിലൂടെ ഒക്കെ കേരളത്തിലെ ജനങ്ങള് കണ്ടതും ,കേട്ടതുമാണ് വിഷയത്തെക്കുറിച്ചു പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെയാണോ മിസ്റ്റര് ലേഖകന് ലേഖനം എഴുതിയത് ? ബിസ്മി ആക്രോശിച്ചു കൊണ്ടാണ് അമ്മക്ക് നേരെ പാഞ്ഞടുത്തത്, ലേഖകന് പറയുന്നത് പോലെ അതില് ദുരൂഹതയുണ്ടെങ്കില് അത് നീങ്ങുക തന്നെ വേണം.</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് മൂന്ന് :-</span><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"><i><span style="color: #660000;">"ആക്രോശിച്ച സത്നം സിങ്ങിനെ അമൃതാനന്ദമയി സംഘം കീഴ്പ്പെടുത്തി. മഠത്തില്വെച്ചുതന്നെ ഇയാള്ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ളോസ്ഡ് സര്ക്യൂട്ട് ടി.വി ദൃശ്യങ്ങള് എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള് പുറത്തുവന്നിട്ടില്ല."</span></i></span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന് എന്ത് വേണമെങ്കിലും അനുമാനിക്കാം, ഗന്ധര്വക്കോട്ടകളിലെ നാഗ മാണിക്യങ്ങളാണ് നക്ഷത്രങ്ങള് എന്നോ മാക്രികളുടെ സംഗീതം കേള്ക്കുമ്പോഴാണ് മഴപെയ്യുന്നത് എന്നോ അങ്ങിനെ എന്തും അനുമാനിക്കാനുള്ള സ്വാതന്ത്ര്യം അബ്രഹാം മാത്യുവിന് എന്നല്ല ഓരോ വ്യക്തിക്കും ഉണ്ട് എന്നാല് അനുമാനങ്ങള് സത്യങ്ങളല്ല. ഞാന് ഇങ്ങനെ അനുമാനിച്ചു അതുകൊണ്ട് അതിനനുസരിച്ചു എല്ലാവരും പ്രവര്ത്തിക്കണം എന്നൊക്കെ തോന്നുന്നത് ചില ലഘു മനോരോഗങ്ങളുടെ ലക്ഷണമാണ്. അമൃതാനന്ദമയി മഠത്തില് നിന്നും പോലീസ് ജീപ്പില് കയറ്റി കൊണ്ട് പോകുന്ന ഊര്ജ്ജസ്വലനും പൂര്ണ ആരോഗ്യവാനുമായ സത്നാമിനെ കേരളീയര് മീഡിയകളിലൂടെ</span><a href="http://www.youtube.com/watch?v=-lYmls4axgg&feature=player_detailpage#t=29s" style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> കണ്ടതാണ്.</a><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> ഒരു ചെറു പോറല് പോലും ഏറ്റിട്ടില്ല എന്നത് അതില് നിന്നും വ്യക്തമാണ് </span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> ഇത് അടുത്ത ദിവസം സത്നാമിനെ ജയിലില് സന്ദര്ശിച്ച സഹോദരനും </span><a href="http://www.youtube.com/watch?v=3X3JNY1lIqE&feature=channel&list=UL" style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.</a><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> </span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് നാല് അഞ്ച് എന്നിവയ്ക്ക് ഉത്തരം പറയേണ്ടത് പോലീസ് ആണ് അത് അവര് പറഞ്ഞിട്ടും ഉണ്ട്. നേരത്തെ പറഞ്ഞ പ്രാഥമിക ഗൃഹപാഠത്തിന്റെ കുറവ് തന്നെയാണ് ഈചോദ്യങ്ങള്ക്കും നിദാനം.</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് ആറ് :-</span><br />
<i><span style="color: #660000;"><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"> "അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി ബി.സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള് അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില് വിദ്യാര്ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു."</span></span></i><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അമൃതാനന്ദമയി മഠവുമായി ‘നല്ല’ ബന്ധം ഇല്ലാത്ത ആരെയെങ്കിലും കേസന്ന്വേഷണം ഏല്പ്പിക്കണം എന്നാണോ ലേഖകന്റെ വാദം.</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">പിന്നെ സന്ധ്യയുടെ മകള് അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില് വിദ്യാര്ഥിനിയാണെന്ന കാര്യം ശരിയാണെങ്കില് തന്നെ മകള് പഠിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സന്ധ്യ അമ്മ ഭക്തയും തദ്വാരാ സത്യം മൂടി വക്കുന്നവളുമായ് മാറും എന്ന മുന് വിധി അപക്വമായ മനസ്സിന്റെ സൃഷ്ടിയാണ് എന്നു മാത്രമേ പറയാന് കഴിയൂ. അങ്ങനെയെങ്കില് ക്രൈസ്തവ സഭകള് ഉള്പ്പെട്ട വിഖ്യാതമായ കേസുകള് ക്രിസ്തുമത വിശ്വാസികളെ ഏല്പ്പിക്കുന്നതും താങ്കള് ചോദ്യം ചെയ്യുമോ ? ഇനിമുതല് ജാതി, മതം, കുലം, മക്കള് പഠിക്കുന്ന സ്കൂള് എന്നിവ ഒക്കെ നോക്കി മാത്രമേ കേസന്വേഷണം ഏല്പ്പിക്കാന് പാടുള്ളൂ എന്നൊരു നിയമം കൂടി കൊണ്ടുവരണം എന്നു പറയാഞ്ഞത് ഭാഗ്യം .</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് ഏഴ് :-</span><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"><i><span style="color: #660000;">"സംഭവത്തില് അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന് ബി.സന്ധ്യ തയാറായിട്ടില്ല. അമ്മ സ്ഥിരം ദര്ശനം നല്കുന്നിടത്ത് ഭക്തി പാരവശ്യത്തോടെ പോയി അമ്മയെ ദര്ശിച്ച് ഐ.ജി തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?"</span></i></span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">താങ്കള്ക്കു എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം, കേസന്വേഷണം തൃപ്തികരമല്ല എന്നുണ്ടെങ്കില് നിയമപരമായ് തന്നെ നേരിടേണ്ടതിന് പകരം വായില് തോന്നിയത് വിളിച്ചു കൂവുകയാണോ വേണ്ടത് ?</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">അബ്രഹാം മാത്യുവിന്റെ സംശയം നമ്പര് എട്ട് :-</span><br />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;"><i><span style="color: #660000;">"സത്നം സിങ് അമൃതാനന്ദമയി മഠത്തില് ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്ഥന ചൊല്ലിയതു കേട്ട ചിലര് അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രെ. ശിവഗിരിയില് സര്വമത പ്രാര്ഥന ശീലിച്ച സത്നം സിങ് അവിടെനിന്ന് പഠിച്ച ഈ പ്രാര്ഥനയും വള്ളിക്കാവില് ഉരുവിട്ടതാവാം. "</span></i></span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">ആയിരിക്കാം അല്ലായിരിക്കാം അത് തീരുമാനിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ബിസ്മി ചൊല്ലിയോ ഇല്ലയോ എന്നതല്ല വിഷയം തികച്ചും അക്രമാസക്തനായിരുന്നു എന്നത് കൊണ്ടാണ് പോലീസില് ഏല്പ്പിച്ചത്.</span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">കേരളത്തിനെ മുഴുവന് ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളില് 'വായില്ലാ കുന്നിലപ്പന് നയം' മുഖ മുദ്രയായിരുന്ന മിസ്റ്റര് അബ്രഹാമിന് പെട്ടെന്നുദിച്ച ഈ ധാര്മികരോഷത്തിന്റെ പശ്ചാത്തലം മാനവീകതയാണോ അതോ അസഹിഷ്ണുതയാണോ എന്നറിയാന് പാഴൂര് പടിപ്പുരയില് പോവേണ്ട കാര്യമൊന്നുമില്ല. അതുപോലെ തന്നെ അമൃതാനന്ദമയി മഠത്തെ കുപ്രചരണങ്ങളിലൂടെ അപകീര്ത്തിപ്പെടുത്താം എന്നു കോണ്ട്രാക്റ്റ് ഏറ്റെടുത്ത പോലെയാണ് മാധ്യമത്തിന്റെ നിലപാട്. മറ്റൊരു സാമൂഹിക പ്രശ്നത്തിലും മരണത്തിലും കാണിക്കാത്ത ശുഷ്ക്കാന്തി മാധ്യമവും തേജസും ഇക്കാര്യത്തില് കാണിക്കുന്നുണ്ട്. ആശ്രമത്തില് വരുകയോ പോവുകയോ ചെയ്ത ആര് മരിച്ചാലും അതൊക്കെ ആശ്രമവുമായി ബന്ധപ്പെട്ട ദുരൂഹ മരണങ്ങള് ആക്കി വ്യാഖ്യാനിച്ച്ചെടുക്കാനുള്ള ശ്രമത്തിലാണ് തേജസും, മാധ്യമവും. അത്യധികം അപലപനീയമായ ഈ ശ്രമം മാധ്യമ ധര്മത്തിന് ഒട്ടും നിരക്കുന്നതല്ല. അമൃതാനന്ദമയി മഠത്തിലെ ദുര്മരണങ്ങള് എന്ന പേരില് രോഗം വന്നു മരിച്ചവരുടെയും, പ്രായം ചെന്ന് സ്വാഭാവികമായും മരിച്ചവരുടെയും ഒക്കെ പേരുകള് കൂട്ടിച്ചേര്ത്ത് നിറം പിടിപ്പിച്ചു അപസര്പ്പക കഥ എഴുതുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള് സംശയിക്കപ്പെടേണ്ടതാണ്. </span><br />
<br style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;" />
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">ഇതേ മാധ്യമവും തേജസും ഒക്കെ ആഭിമുഖ്യം പുലര്ത്തുന്നു എന്നു പറയപ്പെടുന്ന ഒരു സംഘടന കഴിഞ്ഞ ദിവസം(08 -09 -2012) സത്നാമിന്റെ </span><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">മരണത്തില് പ്രതിഷേധിച്ച് ഒരു പ്രക്ഷോഭ പരുപാടി തന്നെ സംഘടിപ്പിക്കുകയുണ്ടായി.(പ്രക്ഷോഭം ജന്മാഷ്ടമി ദിനത്തില് തന്നെ വന്നത് തികച്ചും യാദ്രിശ്ചികം ആയിരിക്കാം.) തീവ്രവാദ സ്വഭാവമുള്ളത് എന്നു വിമര്ശിക്കപ്പെട്ടിട്ടുള്ള ഇത്തരം സംഘടനകള് മുമ്പെങ്ങും കാണിക്കാത്ത ആര്ജ്ജവവും ആകുലതയും സത്നാം പ്രശ്നത്തില് കാണിക്കുകയും, വാദിയെ പ്രതിയാക്കാന് തീവ്രശ്രമം നടത്തുകയും ചെയ്യുന്നത് കാണുമ്പോള് സത്നാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നുള്ള BVK ഡയറക്ടര് പി പരമേശ്വരന്റെയും മറ്റും ആവശ്യങ്ങള് അസ്ഥാനത്തല്ല എന്നു തോന്നുന്നു.</span></div>
</div>
Unknownnoreply@blogger.com0tag:blogger.com,1999:blog-3839212663174460315.post-75462040630519318802012-09-06T22:20:00.000-07:002012-09-06T22:38:43.329-07:00വേണം സത്യത്തിന്റെ പൊന്വെളിച്ചം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://upload.wikimedia.org/wikipedia/commons/thumb/c/cb/KP_RAMANUNNI_DSC_0098.A.JPG/319px-KP_RAMANUNNI_DSC_0098.A.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="320" src="http://upload.wikimedia.org/wikipedia/commons/thumb/c/cb/KP_RAMANUNNI_DSC_0098.A.JPG/319px-KP_RAMANUNNI_DSC_0098.A.JPG" width="212" /></a></td></tr>
<tr><td class="tr-caption" style="text-align: center;">കെ.പി. രാമനുണ്ണി
</td></tr>
</tbody></table>
</div>
<div style="text-align: left;">
ശ്രീ രാമനുണ്ണി മാധ്യമത്തിലൂടെ മാതാ അമൃതാനന്ദമയി ദേവിക്ക് എഴുതിയ <a href="http://www.madhyamam.com/news/187487/120828" target="_blank">കത്ത് </a>വായിച്ചു, അമൃതാനന്ദമയീ ദേവിയോടും അവിടുത്തെ പ്രസ്ഥാനത്തോടും കാണിച്ച ഈ സ്നേഹം ശ്ലാഘനീയം തന്നെയാണ്. സത്നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ മരണം വളരെ ദുഖത്തോടെയാണ് നാം കേട്ടത്. അതിലുള്ള ആകുലതയും വിഷമവും പങ്കു വക്കുകയും അമ്മയുടെ മഠത്തിനു വേണ്ടത് സത്യത്തിന് പൊന്വെളിച്ചം ആണെന്ന് അമ്മയെ ഓര്മിപ്പിക്കുകയും ചെയ്ത രാമനുണ്ണിയുടെ ആ നിലപാട് സ്വാഗതാര്ഹം തന്നെയാണ്. എന്നാല് ശ്രീ രാമനുണ്ണിയുടെ ലേഘനത്തിലും സത്യത്തിന്റെ പൊന്വെളിച്ചം ഏല്ക്കാത്ത ചില വരികളെങ്കിലും ഉണ്ട് എന്നു പറയാതെ നിവൃത്തി ഇല്ല. തീര്ച്ചയായും ചില മാധ്യമങ്ങളും സക്കറിയാ സാറിനെ പോലുള്ളവരും പരത്തിയ തെറ്റിധാരണ മാത്രമാണ് ഈ തെറ്റുകള്ക്ക് പിന്നില് എന്നാണ് എനിക്ക് തോന്നുന്നത്."അന്ധേനൈവ നീയമാനാഃ യഥാന്ധാഃ" എന്നാണല്ലോ , അല്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വ എന്നു പലപ്പോഴും വിമര്ശിക്കപ്പെട്ടിട്ടുള്ള മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുന് പത്രാധിപര് ആയിരുന്നു എന്നത് കൊണ്ട് മാത്രം ശ്രീ രാമനുണ്ണി മനപ്പൂര്വം ആര്ക്കോ വേണ്ടി അവയൊക്കെ എഴുതിച്ചേര്ത്തു എന്നു വിശ്വസിക്കാന് ഞാന് ഇഷ്ടപ്പെടുന്നില്ല.</div>
<div style="text-align: left;">
അതുകൊണ്ട് തന്നെ ശ്രീ രാമനുണ്ണിയുടെ ലേഘനത്തില് കണ്ട ആ തെറ്റുകള് ചൂണ്ടിക്കാ<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">ണിക്കട്ടെ.</span></div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<i><span style="color: #660000;">" ദര്ശനമന്ദിരത്തില് ഇരുന്നിരുന്ന ആ ചെറുപ്പക്കാരന് ഏതോ നിമിഷാര്ധത്തില് ഉന്മാദിയെപ്പോലെ അലറിവിളിച്ച് ഭക്തജനവലയങ്ങള് ചാടി മറിഞ്ഞ് ദേവിയുടെ അടുത്തെത്തുന്നു. എന്തെല്ലാമോ ബോധരഹിതമായി വിളിച്ചുകൂവുന്നു. ഉടനെ മഠത്തിലെ കാര്യസ്ഥര് അയാളെ കീഴ്പ്പെടുത്തി രംഗത്തില്നിന്ന് തിരോഭവിപ്പിക്കുന്നു."</span></i></div>
<div style="text-align: left;">
സത്യത്തില് സത്നാമിന്റെ ഭാവം കേവലം ഒരു ഉന്മാദിയുടെത് ആയിരുന്നില്ല, അത്യന്തം പ്രകോപിതനായി , ഭജനപാടിക്കൊണ്ടിരുന്നവരുടെ മുകളിലൂടെ അലറിക്കുതിച്ചു കൊണ്ടാണ് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നത്.. സ്വാഭാവികമായും അവിടെ നിന്നവര് ഒക്കെകൂടി സത്നാമിനെ തടയാന് ശ്രമിച്ചു. അതോടൊപ്പം തന്നെ ആശ്രമത്തില് ഡൂട്ടിയില് ഉണ്ടായിരുന്ന പോലീസുകാര് അക്രമാസക്തനായ സത്നാമിനെ കീഴടക്കി ,ഇതിനിടയില് ഒരു പോലീസുകാരന്റെ കൈക്ക് പരിക്ക് പറ്റുകയും ചെയ്തു.ആശ്രമത്തിലെ അന്തേവാസികളില് നിന്നോ, ഭക്തരില് നിന്നോ ഒരു പോറല് പോലും സത്നാമിന് ഏല്ക്കേണ്ടി വന്നിട്ടില്ല എന്നതാണ് വസ്തുത, </div>
<div style="text-align: left;">
മൂവായിരത്തിലധികം ആളുകള് ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എങ്കിലും അവര് മുഴുവന് കാണിച്ച ആ സംയമനത്തെ ആദരിക്കേണ്ടതിനു പകരം ഇല്ലാ കഥകള് പ്രചരിപ്പിച്ചു മഹത്തായ ഒരു പ്രസ്ഥാനത്തെ കരിവാരി തേക്കാനുള്ള ചിലരുടെ രഹസ്യ അജണ്ടകള് മൂലം ശ്രീ രാമനുണ്ണിയേപ്പോലെ ഉള്ളവര് തെറ്റി ധരിക്കപ്പെട്ടു പോകുന്നത് വളരെ ദുഃഖ കരമാണ്. അമൃതാനന്ദമയി മഠത്തില് നിന്നും പോലീസ് കസ്റ്റടിയില് എടുക്കുമ്പോള് സത്നാം പൂര്ണ ആരോഗ്യവാനും ഊര്ജ്ജസ്വലനും ആയിരുന്നു. പോലീസ് ജീപ്പില് കയറ്റുന്ന ദൃശ്യങ്ങള് പല മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. അതിലൊന്നും ഒരു ചെറു മര്ദനമെങ്കിലും ഏറ്റതിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു. പിറ്റേദിവസം പോലീസ് കസ്റ്റടിയില് സത്നാമിനെ സന്ദര്ശിച്ച സഹോദരന് തന്നെ ആ സമയത്ത് സത്നാമിന് ഒരു ചെറു പോറല് പോലും ഏറ്റിരുന്നില്ല എന്നു പറഞ്ഞിട്ടുണ്ട്. സത്യം ഇതൊക്കെയാണെന്നിരിക്കെ, “ആശ്രമത്തില് നിന്ന് മര്ദ്ദനമേറ്റു” എന്ന ആരുടയോ കപോലകല്പ്പിതമായ ഒരു പച്ചക്കള്ളം ആവര്ത്തിച്ചു പറഞ്ഞു. ആടിനെ പട്ടിയാക്കാനുള്ള അത്യന്തം നിന്ദ്യമായ ഒരു നീക്കത്തില് അറിഞ്ഞോ അറിയാതയോ താങ്കളും പങ്കാളിയായി പോയോ എന്നു ആരെങ്കിലും സംശയിച്ചു പോയാല് കുറ്റം പറയാന് പറ്റില്ല. ഒരു സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോള് അതിന്റെ നിജ സ്ഥിതിയെക്കുറിച്ച് പ്രാഥമിക അന്വേഷണം എങ്കിലും നടത്തി മാത്രം പ്രതികരിക്കുക എന്നത് ഒരു സാമാന്യ മര്യാതയല്ലേ ?, സാമൂഹ്യ പ്രതിബദ്ധതയും, ഉത്തരവാദിത്വവുമുള്ള ഒരു എഴുത്തുകാരന് എന്ന നിലയില് കെ പി രാമനുണ്ണിയെപ്പോലെയുള്ളവരില് നിന്നെങ്കിലും പൊതുസമൂഹം അത് പ്രതീക്ഷിക്കുന്നു.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
പിന്നെ താങ്കള് സൂചിപ്പിച്ച സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ദയയുടെയും ആത്മീയ പാരമ്പര്യത്തില് അടിയുറച്ചു നിന്ന് കൊണ്ട് തന്നെയാണ് അമ്മയും അവിടുത്തെ ഭക്തരും വര്ത്തിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അമ്മയുടെ നേരെ അക്രമാസക്തനായ് വന്നിട്ടും, ഇത്രയേറെ കോലാഹലങ്ങള് ഉണ്ടായിട്ടും ഒരു പോറല് പോലും ഏല്ക്കാതെ സത്നാമിനെ ആശ്രമത്തില് നിന്നും പോലീസിനു കൈമാറിയത്, മഠത്തിന്റെ പ്രതികരണം പോലും സംഭവത്തെക്കുറിച്ചു അന്വേഷിക്കണം എന്നു മാത്രമായിരുന്നു. അല്ലാതെ ആ യുവാവിനെ ശിക്ഷിക്കണം എന്നോ, അവന് തീവ്രവാദിയാണ് എന്നോ ഒന്നുമുള്ള മുന്വിധികള് മഠം പറഞ്ഞില്ല. സത്നാമിനെ അറസ്റ്റ് ചെയ്തതിനു ശേഷം അമ്മയെ കാണാന് എത്തിയ സത്നാമിന്റെ കസിന് സഹോദരനെ സ്വീകരിക്കാനോ അദ്ദേഹത്തിനെ ഉള്ക്കൊള്ളാണോ അമ്മയോ ആശ്രമമോ ഒരു മടിയും കാണിച്ചില്ല. ഒരു ബ്രാഹ്മണ കുടുംബത്തില് വളര്ന്ന സത്നാം എവിടെ നിന്നും ആണ് ഈ ബിസ്മി പഠിച്ചത് എന്നോ, ഇങ്ങനെ അക്രമാ സക്തനായ് മാറാന് കാരണം എന്ത് എന്നോ തനിക്കോ സത്നാമിന്റെ കുടുംബത്തിനോ അറിയില്ല എന്നു പറഞ്ഞു കരഞ്ഞ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണ് അമ്മ ചെയ്തത് ഈ ക്ഷമയും ഉദാരതയും ഇപ്പോള് മാത്രമല്ല എപ്പോളും മഠം പ്രകടിപ്പിച്ചിട്ടുണ്ട്, വര്ഷങ്ങള്ക്കു മുന്പ് അമ്മയുടെ നേരെ കത്തിയുമായ് പാഞ്ഞുവന്ന പവിത്രന് എന്നയാളോട് നിരുപാധികം ക്ഷമിക്കുകയാണ് അമ്മ ചെയ്തത്. അമ്മയെ ആക്രമിക്കുന്നതു തടയാന് ശ്രമിക്കുന്നതിനിടെ തിരുവല്ല സ്വദേശിയായ അരുണ് എന്ന ഭക്തനും കുത്തേറ്റിട്ടുണ്ടായിരുന്നു, പവിത്രന് മാനസിക രോഗിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള് "ആ മോനോട് ക്ഷമിച്ചൂടെ ? " എന്നാണ് അമ്മ അരുണിനോട് ചോദിച്ചത്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
സ്വദേശികളും വിദേശികളും ആയ ഇത്രയേറെ ആളുകള് കൂടിയിരിക്കുന്ന ഒരിടത്ത് അവിടുത്തെ പ്രധാന വ്യക്തിയുടെ അടുത്തേക്ക് ഒരു അക്രമിയെപ്പോലെ ആക്രോശിച്ച് കൊണ്ട് ഒരാള് പാഞ്ഞടുക്കുംപോള് സ്വാഭാവികമായും ചെയ്യേണ്ട നടപടി മാത്രമേ മഠം ചെയ്തുള്ളു,</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<i><span style="color: #660000;"> "ക്രിമിനല് സ്വഭാവമുള്ള മനോരോഗികള് അയാളെ സെല്ലിലിട്ട് ചതച്ചരക്കുന്നു. ആശുപത്രി ജീവനക്കാരും കൂട്ടുനില്ക്കുന്നു. കേണപേക്ഷിച്ചിട്ടും തൊണ്ട നനക്കാന് ഒരിറ്റ് വെള്ളംപോലും കിട്ടാതെ കക്കൂസിന്െറ തറ നക്കിത്തോര്ത്തേണ്ട ഗതികേടില് സത്നംസിങ് മരിക്കുന്നു."</span></i></div>
<div style="text-align: left;">
ഇതൊക്കെ സത്യമാണെങ്കില്
<span style="font-family: arial; line-height: 27.77777862548828px;">യഥാര്ത്ഥ</span>ത്തില് അങ്ങ് കത്തെഴുതുകയും വീഴ്ചകളെ പറ്റി അന്വേഷിക്കണം എന്നു ആവശ്യപ്പെടുകയും ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ആരോഗ്യ വകുപ്പിനോടും, ആഭ്യന്തര വകുപ്പിനോടും അല്ലേ ? മനോരോഗാശുപത്രിയില് ഇത്തരം പീഡനങ്ങള് നടക്കുന്നുണ്ടെങ്കില് അതിനെ വെളിച്ചത്ത് കൊണ്ടുവരാനും അവയെ തടയാന് ശ്രമിക്കുകയും അല്ലേ ചെയ്യേണ്ടത് ? അതിനു പകരം വാദിയെ പ്രതിയാക്കാനുള്ള ഈ ശ്രമങ്ങളില് ചെരുകയാണോ വേണ്ടത് ?</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
<i><span style="color: #660000;">"ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സത്നം സിങ്ങിന്െറ ഉദീരണമാണ് അയാളെ ജീവാപായത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളിലേക്ക് തള്ളിയിട്ടതെന്ന ആരോപണം അത്യന്തം ഗുരുതരമാണ്. പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്െറ നാമത്തിലെന്ന വാചകം ആര്ക്കാണ് ഇവിടെ ചതുര്ഥിയായി ഭവിക്കുന്നത്? "</span></i></div>
<div style="text-align: left;">
അതെ ആ ആരോപണം അത്യന്തം ഗുരുതരം തന്നെയാണ് , മതവും ജാതിയും നോക്കാതെ സര്വരെയും സ്വീകരിക്കുന്ന അമ്മയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും ഇത്തരം കുപ്രചരണങ്ങള് നടത്തുന്നത് അത്യന്തം ഗുരുതരമാണ്. അമ്മയ്ക്കോ അവിടുത്തെ ഭക്തര്ക്കോ ബിസ്മിയോ തക്ബീറോ ഒന്നും ഒരിക്കലും ചതുര്ഥിയായി ഭവിച്ചിട്ടില്ല . ഗുജറാത്തില് ഭൂകമ്പം തകര്ത്ത ഗ്രാമങ്ങളെ ദത്തെടുത്തപ്പോള് അവിടുത്തെ മുസ്ലീം ജന സമൂഹത്തിനു വേണ്ടി ഇതേ തക്ബീറും , തൌഹീദും, ബിസ്മിയും മുഴങ്ങുന്ന പള്ളി പണിതു കൊടുക്കാന് അമ്മയ്ക്കോ അമ്മയുടെ ആശ്രമത്തിനോ ഒരു മടിയും ഉണ്ടായിട്ടില്ല. ഇന്നും അമൃതാ ഹോസ്പിറ്റലില്, നിസ്കരിക്കാനും മേല്പ്പറഞ്ഞ ബിസ്മിയും തക്ബീറും ചൊല്ലി പരമ കാരുണികനെ സ്തുതിക്കാനും ഇസ്ലാം മത വിശ്വാസികള്ക്ക് അവരുടെ വിശ്വാസാനുസൃതമായ് ഒരു പ്രത്യേക പ്രാര്ത്ഥനാലയം തന്നെ ഒരുക്കിയിട്ടുണ്ട്. ദുബായിയും റീ യൂണിയനും അടക്കമുള്ള മുസ്ലീം രാജ്യങ്ങള് അമ്മ സന്ദര്ശിച്ചപ്പോള് "അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും" അര്ത്ഥം വരുന്ന "ലാ ഇലാഹ ഇല്ലല്ലാഹ്; മുഹമ്മദുന് റസൂലുല്ലാഹ്" എന്ന മുസ്ലീം മന്ത്രം ചൊല്ലിക്കൊണ്ടായിരുന്നു അവിടുത്തെ ജനങ്ങള് അമ്മയെ സീകരിച്ചത്. അതിനെ സന്തോഷത്തോടെ സ്വീകരിക്കാന് അമ്മക്കോ അമ്മയുടെ ചുറ്റുമുള്ളവര്ക്കോ ഒന്നും ഒരു മടിയും ഉണ്ടായില്ല . ബിസ്മിയല്ല പ്രശ്നം എന്നാല് അത് ചൊല്ലിയ രീതി,പെരുമാറ്റം എല്ലാം ഒരു അക്രമിയുടേത് പോലെയായിരുന്നു, .ചാനലുകള് പുറത്തുവിട്ട വീഡിയോകളില് ഒക്കെ സത്നാം ഇത്തരത്തില് ബിസ്മി അക്രോശിക്കുന്നത് കേള്ക്കാമായിരുന്നു.പരമ കാരുണികനോട് കൃപ തേടുന്ന മതഭക്തന്റെ ഭാവം അവിടെ ഉണ്ടായിരുന്നില്ല. അസഹിഷ്ണുതയുടെ ധാര്ഷ്ട്യത്തില് സര്വ സംഹാരകനാകുന്ന ഒരക്രമിയുടെ ഭാവം ആണ് അവിടെ നാം കണ്ടത്, ചിലപ്പോള് അത് മനോനില തെറ്റിയ ഒരുവന്റെ പ്രവര്ത്തനങ്ങള് ആയിരിക്കാം ചിലപ്പോള് മസ്തിഷ്ക പ്രക്ഷാളത്തിനിരയായ് ജീവിതത്തിന്റെ മാര്ഗവും ലക്ഷ്യവും തെറ്റിദ്ധരിക്കപ്പെട്ട ഒരുവന്റെ പ്രവൃത്തി ആയിരിക്കാം,അറിയില്ല, അത് തീരുമാനിക്കേണ്ടത് നിയമവും അന്വേഷണങ്ങളുമാണ്.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
സത്രാജിത്തിന്റെ അനുജന് കൊല്ലപ്പെടുമ്പോള് ശ്രീ കൃഷ്ണ പരമാത്മാവില് ആരോപണം വന്നതിനു കാരണം ഭഗവാന് സ്യമന്തക രത്നം കൈക്കലാക്കാന് വേണ്ടി പ്രസേനനെ കൊന്നതാകാം എന്നൊരു ഊഹത്തിന്റെ അടിസ്ഥാനത്തില് ആണ്. എന്നാല് സത്നാമിന്റെ മരണം കൊണ്ട് മഠത്തിനോ അമ്മയ്ക്കോ ഒന്നും നേടാനില്ല എന്ന വസ്തുത ശ്രീ രാമനുണ്ണി കാണാതെ പോകരുത്. അമ്മയുടെ ആശ്രമത്തില് നിന്നും ഒരു പോറല് പോലും ഏല്പ്പിക്കാതെ അന്വേഷിക്കണം എന്നു പറഞ്ഞു രാജ്യത്തിന്റെ നിയമത്തിനു വിട്ടു കൊടുത്ത സത്നാം, മാനസിക രോഗിയാണെങ്കില് ആ നിലക്കും, അക്രമി ആണെങ്കില് ആ നിലക്കും ഉള്ള ശരിയായ നടപടികള് കൈക്കൊള്ളേണ്ടിയിരുന്ന നീതി നിര്വഹണ സംവിധാനത്തിന്റെ പരാജയത്തെ, അമൃതാനന്ദമയി മഠത്തിന്റെ തലയില് കെട്ടിവെക്കാനുള്ള ചിലരുടെയെങ്കിലും കുബുദ്ധിയില് ശ്രീ രാമനുണ്ണിയെപ്പോലുള്ളവര് കരുവായ് പോകരുത് എന്നു ഞാന് ആഗ്രഹിക്കുന്നു.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
അത് കൊണ്ട് രാമനുണ്ണിയോടൊപ്പം ഞാനും അമ്മയോട് പ്രാര്ഥിക്കുന്നു. കുപ്രചരണങ്ങള് നടത്തുന്ന വരുടെ ഉള്ളില് സത്യത്തിന്റെ പൊന് വെളിച്ചം ഉദിക്കുക തന്നെ വേണം സ്വയം വരിക്കപ്പെട്ട ആന്ധ്യം നീങ്ങാന്..</div>
<div>
<br /></div>
</div>
Unknownnoreply@blogger.com1tag:blogger.com,1999:blog-3839212663174460315.post-72291329098461853442012-08-23T22:01:00.000-07:002012-08-23T22:11:31.502-07:00മാതൃഭൂമിയും, സക്കറിയയും അറിയാന്.....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-RPeezAFQ2vORYqXGxsWsBycMEOCshEfMltN6aVjRfTnWlNDk4QMLsYRrcJFXT_hevzt5XLe7eC5nVMbaTmmPbzntIeo8XwfHHIyN5BANetmTWjllxnUO7E4b-YI-Wu4dMWk6l8gOxpg/s1600/satnam.jpg" imageanchor="1" style="margin-left: 1em; margin-right: 1em; text-align: center;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-RPeezAFQ2vORYqXGxsWsBycMEOCshEfMltN6aVjRfTnWlNDk4QMLsYRrcJFXT_hevzt5XLe7eC5nVMbaTmmPbzntIeo8XwfHHIyN5BANetmTWjllxnUO7E4b-YI-Wu4dMWk6l8gOxpg/s320/satnam.jpg" width="227" /></a></div>
<b id="internal-source-marker_0.6907143860589713" style="font-weight: normal;"><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">പ്രിയപ്പെട്ട </span>
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">സര് ,</span></b><br />
<div class="separator" style="clear: both; text-align: center;">
<br /></div>
<b style="font-weight: normal;"><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ആഗസ്റ്റ് 19 നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില് വന്ന </span></b><span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">സക്കറിയയുടെ </span><b style="font-weight: normal;"><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ലേഘനം വായിച്ചു, ലേഖകന്റെയും മാധ്യമത്തിന്റെയും മനുഷ്യസ്നേഹത്തിനും ദീനാനുകമ്പക്കും മുന്നില് ആദ്യം തന്നെ സാദര പ്രണാമങ്ങള് അര്പ്പിക്കട്ടെ, എന്നാല് ആ ലേഖനത്തില് കടന്നു കൂടിയ ചില പിശകുകളെ ചൂണ്ടിക്കാണിക്കാന് കൂടി ഞാന് ആഗ്രഹിക്കുന്നു..</span><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ഒന്നാമതായി വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കുറേ ആരോപണങ്ങള് ആണ് ആ ലേഘനത്തില് ഭൂരിഭാഗവും,</span></b><br />
<b style="font-weight: normal;"><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"><span style="color: #660000;"> "സത്നാം അമൃതാനന്ദമയിയുടെ ആശ്രമത്തില് പ്രവേശനമഭ്യർത്ഥിച്ചപ്പോള് കാരണമായ് പറഞ്ഞത് താന് ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണ് എന്നാണ് " </span></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">സക്കറിയ സാറിനു ഈ വിവരം എവിടുന്നു കിട്ടി ? ആര്ക്കും എപ്പോള് വേണമെങ്കിലും കടന്നു ചെല്ലാവുന്ന ഒരിടമാണ് ആശ്രമം, അല്ലാതെ പാറാവുകാരുടെ മുന്നില് കാര്യ കാരണങ്ങള് ബോധിപ്പിച്ചു അനുവാദം വാങ്ങിയിട്ടു വേണ്ട ആര്ക്കും ആശ്രമത്തിലേക്കു കടന്നു ചെല്ലാന് എന്നത് ആശ്രമത്തില് ഒരിക്കലെങ്കിലും പോയവര്ക്കറിയാം, പിന്നെ ഈ 'ബ്രഹ്മജ്ഞാന' ത്തിന്റെ കഥ സക്കറിയാ സാറിനു എവിടെ നിന്നും കിട്ടി എന്നറിയില്ല.</span></b><br />
<b style="font-weight: normal;"><span style="font-family: Arial;"><span style="font-size: 15px; white-space: pre-wrap;"><br /></span></span><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> അടുത്ത ഖണ്ഡികയില് സക്കറിയ മറ്റൊരു സംഭവമാണ് പങ്കുവെക്കുന്നത്.</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"><span style="color: #660000;">"ആശ്രമത്തിലെ ഈ സംഭവം നടക്കുന്നത് പകര്ത്തിയ വീഡിയോ, സത്നാമിനെ അന്തേവാസികള് കൈകാര്യം ചെയ്യുന്നത് വ്യക്തമായി കാണിക്കുന്നുണ്ടത്രേ" </span></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ഈ വരികള് സൂക്ഷ്മമായ് വായിക്കുമ്പോള് ഒരു കള്ളം എങ്ങനെ പറയണം എന്നതിന്റെ സക്കറിയാ രീതി എന്തെന്ന് വ്യക്തമാകും, ഇവിടെ മര്ദ്ദിക്കുക എന്ന വാക്ക് ഉപയോഗിക്കാതെ കൈകാര്യം ചെയ്യുക എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്, കൈകാര്യത്ത്തിനു പ്രഥമ ദൃഷ്ട്യാ മര്ദ്ദനം എന്ന് അര്ത്ഥം കാണുകയും ചെയ്യും എന്നാല് നിയമ പരമായ് വ്യാജ പ്രചാരണത്തിനെതിരെ നടപടി ഉണ്ടാകുമ്പോള് ആവശ്യാനുസരണം കൈകാര്യത്തിന്റെ അര്ത്ഥത്തെ കൈകാര്യം ചെയ്യുകയും ചെയ്യാം. എന്നിട്ടും ധൈര്യം വരാഞ്ഞിട്ടായിരിക്കാം കാണിക്കുന്നു എന്ന് വ്യക്തമായ് പറയാതെ "കാണിക്കുന്നുണ്ടത്രേ" എന്ന ഊഹം ആണ് സക്കറിയ പങ്കു വക്കുന്നത്, ചില മഞ്ഞ പത്രങ്ങള് ആടിനെ പട്ടിയാക്കാന് അവലംബിക്കുന്ന പ്രസിദ്ധമായ "ത്രെ" ശൈലി സക്കറിയയും തന്റെ ലേഖനത്തില് വളരെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സത്യത്തില് ആ വീഡിയോകളില് ഒക്കെ വ്യക്തമായ് കാണാം മാതാ അമൃതാനന്ദമയിയുടെ നേരെ പാഞ്ഞടുക്കുന്ന സത്നാമിനെ അവിടെ ഉണ്ടായിരുന്നവര് തടയുക മാത്രമാണ് ഉണ്ടായത്, മഠത്തില് ഡൂട്ടിയില് ഉണ്ടായിരുന്ന പോലീസാണ് സത്നാമിനെ കീഴടക്കിയതും ജീപ്പില് കയറ്റി കരുനാഗപ്പള്ളിക്ക് കൊണ്ട് പോയതും, പോലീസ് ജീപ്പില് കയറ്റുന്ന ദൃശ്യവും ചാനലുകള് പുറത്ത് വിട്ടിരുന്നു, അതില് സത്നാം പൂര്ണ ആരോഗ്യവാനായ് തന്നെയാണ് കാണുന്നതും അതുകൊണ്ട്, യഥാർത്ഥത്തിൽ സക്കറിയാ സര് ആ വീഡിയോ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് ഇല്ലെങ്കില് ഇത്തരം ഒരു വ്യാജപ്രചാരണം നടത്താന് എന്തെങ്കിലും ഒളി അജണ്ട സക്കറിയാ സാറിനു ണ്ടോ ? അറിയില്ല,</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> എന്തായാലും തുടര്ന്നുള്ള വരികളിലും സക്കറിയാ സാര് ഇതുപോലുള്ള ഗമണ്ടന് നുണകള് നിരത്തുന്നത് കാണാം,</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"><span style="color: #660000;"> "കസ്റ്റടിയിലെടുക്കും മുന്പ് സത്നാമിനെ ആശ്രമഭാരവാഹികള് തടഞ്ഞു വച്ചിരിക്കുകയായിരുന്നു " </span></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">സക്കറിയാ സാറിന്റെ ഈ അനുമാനം വളരെ വിചിത്രമായ് മാത്രമേ കാണാന് സാധിക്കൂ. സത്നാം പ്രശ്നം ഉണ്ടാക്ക്കിയ സമയത്ത് തന്നെ ആശ്രമത്തില് ഡൂട്ടിയില് ഉണ്ടായിരുന്ന പോലീസുകാര് തന്നെ സത്നാമിനെ പിടിക്കുകയായിരുന്നു. പിന്നെ മഠം അധികൃതര് തടഞ്ഞു വച്ചു എന്നൊക്കെ പറയുന്നത് സാമാന്യ ബുദ്ധിക്കു പോലും നിരക്കുന്നതല്ല.</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> പിന്നെ മൂവായിരത്തിലധികം ആളുകള് ഉള്ള ഒരു വേദിയില് ഭജന പാടുന്നവരുടെ മുകളിലൂടെ തികഞ്ഞ അഭ്യാസിയെപ്പോലെ ഒരു യുവാവ് ദര്ശന വേദിയുടെ മുന്പിലെ റാമ്പിലേക്ക്(ramp) കുതിക്കുകയും അവിടെ നിന്ന് ഉറക്കെ ഭീകരമായ വിധം ബിസ്മില്ലാ എന്ന മന്ത്രം ആക്രോശിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു അമ്മയുടെ മുന്പില് നിന്നിരുന്ന ഭക്തരും മറ്റും അയാള് തടയാന് ശ്രമിക്കുന്നതിനിടെ അവിടെ ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി സത്നാമിനെ അറ്റസ്റ്റ് ചെയ്തു നീക്കുകയും ചെയ്യ്തു. ഇത്രയേറെ പ്രശ്നങ്ങളും പ്രകോപനവും ഉണ്ടായിട്ടും ഭക്തരും അന്തേവാസികളും ഒക്കെ തികഞ്ഞ സംയമനത്തോടെ ഇരുന്നു എന്നതാണ് വസ്തുത. അവരെല്ലാവരും ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അപകടപ്പെടുത്താന് ആക്രോശിച്ചു കൊണ്ട് ചെന്നിട്ടും സത്നാമിന് മഠത്തില് നിന്നും ഒരു പോറല് പോലും ഏല്ക്കേണ്ടി വന്നില്ല. സത്നാമിനെ അറസ്റ്റ് ചെയ്തു കൊണ്ട്പോയതിനു ശേഷം ചെന്ന് കണ്ട ബന്ധു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"></span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> അമൃതപുരിയില് ഏത് മതസ്ഥര്ക്കും അവരവരുടെ വിശ്വാസത്തില് ഉറച്ചു നില്ക്കുവാനും അതിനനുസ്രിതമായ് ജീവിക്കാനും ഉള്ള അനുവാദം ഉണ്ട്, ഏത് മതവും ഇവിടെ സ്വീകാര്യമാണ് .അമ്മയ്ടെ മക്കളില് നാനാ മതസ്ഥരും- മത രഹിതരും ഒക്കെ ഉള്പ്പെടുന്നു. മതമോ, നിറമോ നോക്കിയല്ല അമ്മയോ, അവിടുത്തെ ആശ്രമമോ ആരെയും സ്വാഗതം ചെയ്യുന്നത് അത് കൊണ്ട് തന്നെ മുസ്ലീം മത വിശ്വാസികള് പവിത്രമായ് കരുതുന്ന 'ബിസ്മി' ചൊല്ലിയതല്ല ഒരിക്കലും സംഭവത്തിന്റെ ഗൌരവം വര്ദ്ധിപ്പിച്ചത് എന്നാല് സത്നാം ഒരു മത ഭക്തനെപ്പോലെ 'ബിസ്മി' ഉരുവിടുകയായിരുന്നില്ല.. മറിച്ച് ഒരു മത ഭ്രാന്തനെപ്പോലെ ബിസ്മി ആക്രോശിക്കുകയായിരുന്നു. ആശ്രമത്തില് ഒരു ഭീകരാന്തരീക്ഷം തന്നെയാണ് സത്നാം സൃഷ്ടിച്ചത്. ബഹളങ്ങല്ക്കിടയിലും അമ്മ ദര്ശനം നല്കല് തുടര്ന്നു. എന്നാല് ഈ സംഭവം ഭക്തരുടെ മനസ്സിനെ വളരെയേറെ അലോസരപ്പെടുത്തി പ്രത്യേകിച്ചുംഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്, കണക്കുകള് പ്രകാരം സ്വാതന്ത്ര്യത്തിനു ശേഷം ഏതാണ്ട് രണ്ടുലക്ഷത്തിലധികം ആളുകള്. മതഭീകരവാദത്തിനു ഇരയായ് ഇന്ത്യയില് മരിച്ചിട്ടുണ്ട്.മാത്രമല്ല കേരളത്തിലെ ക്ഷേത്രങ്ങള്ക്കും, ആശ്രമങ്ങള്ക്കുമൊക്കെ നേരെ ഭീകരവാദ ആക്രമങ്ങള്ക്ക് സാധ്യതയുന്ടെന്ന വസ്തുതയും ഉണ്ടായിരുന്നു. എന്നാല് മഠം വളരെ സമചിത്തതയോടെ പ്രതികരിക്കുകയും സംഭവത്തില് വ്യക്തമായ അന്വേഷണം നടത്തണം എന്നു ആവശ്യപെടുകയും ആണ് ചെയ്തത്. ഇസ്ലാമിക സൂക്തങ്ങള് ആക്രോശിച്ചു കൊണ്ട് അക്രമത്തിനു മുതിര്നതെങ്കിലും അയാളെ തീവ്രവാദിയായോ ഭീകരവാദിയായോ ഒന്നും ചിത്രീകരിക്കാന് മഠം ഒരിക്കലും ശ്രമിച്ചില്ല. പകരം സംഭവം ആശങ്കാ ജനകം ആണെന്നും ഗൌരവമായ് കണ്ടു അന്വേഷിക്കണം എന്ന നിലപാടിലായിരുന്നു മഠം.</span></b><br />
<b style="font-weight: normal;"><span style="font-family: Arial;"><span style="font-size: 15px; white-space: pre-wrap;"><br /></span></span><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> രണ്ടു ദിവസങ്ങള്ക്കു ശേഷം കേരളം കേട്ടത് സത്നാമിന്റെ മരണ വാര്ത്തയാണ്, അമൃതപുരിയില് നിന്നും പോലീസ് കൊണ്ടുപോകുമ്പോള് പൂര്ണ ആരോഗ്യവാനും ഊര്ജ്ജസ്വലനുമായ ആ യുവാവിനെ പിന്നെ നാം കണ്ടത് മോര്ച്ചറിയുടെ ഭീതിദമായ അന്തരീക്ഷത്തില് അനക്കമറ്റു കിടക്കുന്ന മൃതശരീരമായാണ് .</span><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">സത്നാമിനെ രണ്ടു മാസം മുന്പാണത്രേ സ്വന്തം നാട്ടില് നിന്നും കാണാതായത് , സത്നാമിന്റെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഉദ്ധരിച്ച് ചില പത്രങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത് സത്നാം മിടുക്കനായ ഒരു വിദ്യാര്ത്ഥി ആയിരുന്നുവെന്നാണ്. അവന്റെ പേരില് ഒരു പെറ്റി കേസ് പോലും ഇതിനു മുന്പ് ഉണ്ടായിട്ടില്ലത്രേ..ആരോടും പ്രശ്നങ്ങള് ഉണ്ടാക്കിയിട്ടില്ലാത്ത ബ്രാഹ്മണനും ഹിന്ദുവുമായ ആ യുവാവിന്റെ വഴി തിരിച്ചു വിട്ട കാരണങ്ങള് എന്തായിരിക്കാം ? കിലോമീറ്ററുകള്ക്കകലെ അമൃതപുരിയുടെ മനസ്സിനെ അസ്വസ്തമാക്കുവാന് സത്നാം നിയോഗിക്കപ്പെട്ടതിന്റെ പിന്നിലെ നിഗൂഡത എന്തായിരിക്കാം ? അത് കേവലം മാനസ്സിക രോഗം ആയിരുന്നോ ? ആയിരിക്കാം അല്ലായിരിക്കാം. </span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ഒരു മാനസിക രോഗിയെ തച്ചു കൊല്ന്നിട്ടു അമൃതാനന്ദമയി മഠത്തിനു ഒന്നും നേടാനില്ല എന്ന് സാമാന്യ ബുദ്ധിയെങ്കിലും പ്രവര്ത്തിപ്പിക്കുന്ന ആര്ക്കും മനസ്സിലാക്കാം</span></b><br />
<b style="font-weight: normal;"><span style="font-family: Arial;"><span style="font-size: 15px; white-space: pre-wrap;"><br /></span></span><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"> ഈ സംഭവം വിശദമായ് അന്വേഷിക്കണം എന്ന് പറഞ്ഞ പി പരമേശ്വരന്റെ രംഗ പ്രവേശനത്തിലെ ദുസ്സൂചനകളെ പറ്റി വാചാലനാകുന്ന ശ്രീമാന് സക്കറിയ അപസര്പ്പക നോവലുകളെ അതിശയിപ്പിക്കുന്ന തരത്തില് അതിഭാവുകത്വങ്ങളും അസത്യങ്ങളും സന്നിവേശിപ്പിച്ച് മനപ്പൂര്വമോ അല്ലാതയോ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഇത്തരം ഒരു ലേഘനം എഴുതി രംഗത്ത് വന്നതിലെ ദുസ്സൂചനകളെ പറ്റി ആരെങ്കിലും സംശയിച്ചാല് കുറ്റം പറയാന് സാധിക്കില്ല.</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;">ലേഘനങ്ങള് പ്രസിദ്ധീകരിക്കുമ്പോള് അതിലെ വിവരങ്ങളുടെ സത്യസന്ധത ഒരു പ്രാഥമിക അന്വേഷണം എങ്കിലും നടത്തിയിട്ടു മാത്രം പ്രസിദ്ധീകരിക്കുക എന്ന കുറഞ്ഞ മാധ്യമ സംസ്കാരം എങ്കിലും മാതൃഭൂമിയില് നിന്നും പ്രതീക്ഷിക്കുന്നു.. എഴുത്തുകാരന് സത്യത്തെ മഷിയാക്കി ധര്മത്തെ പേനയാക്കി എഴുതണം എന്നൊന്നും ഞാന് പറയുന്നില്ല, കുറഞ്ഞ പക്ഷം ഒരു മഞ്ഞ പത്രക്കാരനായ് അധപ്പതിക്കാതെ എങ്കിലും ഇരിക്കാന് താങ്കള്ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..</span><br /><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"></span></b><br />
<b style="font-weight: normal;"><span style="font-family: Arial; font-size: 15px; vertical-align: baseline; white-space: pre-wrap;"><br /></span></b>
<span style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">ഹൃദയപൂര്വ്വം,</span><br />
<div style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">
ഒരു വായനക്കാരന്.</div>
<div style="font-family: arial; font-size: 14.44444465637207px; line-height: 27.77777862548828px;">
ഒപ്പ്.</div>
</div>
Unknownnoreply@blogger.com6