Monday, September 17, 2012

മരണം കൊണ്ടാടപ്പെടുമ്പോള്‍




മാധ്യമം ദിനപ്പത്രം സത്നാം സിംഗിന്റെ കൊലപാതകത്തോടെ ഉണര്‍ന്നിരിക്കുകയാണ്, ദിനം പ്രതി ലേഘനങ്ങളും ചര്‍ച്ചകളും കൊണ്ട് ഒരു പരദേശിയുടെ മരണം ക്രൂരമായും മൃഗീയമായും കൊണ്ടാടപ്പെടുകയാണ്. സൈദ്ധാന്തിക പരമായോ ആദര്‍ശ പരമായോ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അതിനെ ആ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കെല്‍പ്പില്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിനോ വ്യക്തിക്കോ എതിരെ  ബൌദ്ധികവും, കായികവുമായുള്ള അക്രമങ്ങള്‍ നടത്തി വിജയം നേടാന്‍ ശ്രമിക്കുന്ന കാട്ടു നീതി ആണ് ഈ കാട്ടിക്കൂട്ടലുകള്‍ എല്ലാം.  തീര്‍ച്ചയായും ഒരു കുറ്റാരോപിതനായ വ്യക്തി നിയമ വാഴ്ചയുടെ വരുതിക്കുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെടുക എന്നത് അത്യന്തം അപലപനീയമായ സംഗതി തന്നെയാണ്. എന്നാല്‍ കേരളത്തില്‍ ഇതിലും നിന്ദ്യവും അപകടകരവുമായ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഒന്നും മാധ്യമം ഇത്തരത്തില്‍ പ്രതികരിച്ചു കണ്ടിട്ടില്ല. പ്രതികരണമാണെങ്കിലോ വാദിയെ പ്രതിയാക്കാനുള്ള കരുതിക്കൂട്ടിയുള്ള കുപ്രചരണങ്ങള്‍ നിറഞ്ഞതും 'അമ്മയെ കാണാന്‍' എന്ന ലേഘനത്തില്‍ തുടങ്ങി അസത്യങ്ങളുടെയും കുപ്രചരണങ്ങളുടെയും   ഒരു പരമ്പര തന്നെ സൃഷ്ടിക്കുകയാണ് മാധ്യമം ചെയ്യുന്നത്. 'കൈരളി-പീപ്പ്ള്‍' ടി.വി അസോസിയേറ്റ് എഡിറ്റര്‍ 'മാധ്യമം' ദിനപ്പത്രത്തില്‍ എഴുതിയപ്പോള്‍ ഉണ്ടായ പ്രത്യയശാസ്ത്ര പരിണാമങ്ങള്‍ കൊണ്ടാണോ എന്നറിയില്ല അബദ്ധങ്ങളുടെ ഘോഷയാത്ര എന്നല്ലാതെ മറ്റൊന്നും അ ലേഖനത്തെ പറ്റി പറയാന്‍ വയ്യ .തന്റെ മനസ്സില്‍  തോന്നിയവയൊക്കെ മീഡിയകളും, പോലീസും പറയുന്നില്ല എന്നു പറഞ്ഞുള്ള പരിവേദനം പെനയിലൂടെ ഒലിച്ചിറങ്ങിയിരിക്കുന്നതാണ് ലേഖനത്തിന്റെ ആദ്യ ഭാഗം മുഴുവനും. പിന്നെ കുറച്ചു സംശയങ്ങളാണ്.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ഒന്ന് :-
"അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്നം സിങ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്നം സിങ്ങിന് ഒരു മാനസിക പ്രശ്നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പെടെ. "
മുനി നാരായണ പ്രസാദ്ജി പറയുന്നത് പോലെ മാനസിക രോഗി അല്ല എങ്കില്‍ സത്നമിന്റെ പ്രവൃത്തികള്‍ എല്ലാം ദുരുദ്ദേശപരമാണെന്നു  സംശയിക്കേണ്ടി വരും.പിന്നെ സത്നാം സിങ്ങിനു മാനസിക രോഗം ഉണ്ടോ ഇല്ലയോ എന്നതൊക്കെ കണ്ടു പിടിക്കേണ്ടതും തീരുമാനിക്കേണ്ടതും, അമൃതാനന്ദമയി മഠമോ, അബ്രഹാമോ ,മുനി നാരായണ പ്രസാദോ അല്ല നിയമ പ്രകാരമുള്ള മാനസിക പരിശോധനയിലൂടെ ഡോക്ടര്‍മാരാണ്. അമൃതാനന്ദമയി  മഠം പോലെ ആയിരക്കണക്കിനാളുകള്‍  തിങ്ങി നിറഞ്ഞ ഒരു വേദിയില്‍ അക്രമാസക്തനായി വരുന്ന ഒരാളെ പിടികൂടി നിയമ വ്യവസ്ഥക്ക് ഏല്‍പ്പിക്കുക എന്നത് മാത്രമാണ് കരണീയം, അയാള്‍ മാനസിക രോഗിയാണോ അല്ലയോ എന്നത് തര്‍ക്ക വിഷയമായിരിക്കാം എന്നാല്‍ അയാള്‍ ആ സമയത്ത് തികച്ചും ആക്രമണ സ്വഭാവത്തോടെ ആണ് പെരുമാറിയത് എന്നുള്ളതില്‍ തര്‍ക്കമില്ല.  പിന്നീട് ജയിലില്‍  സന്ദര്‍ശിച്ച സഹോദരന് നേരെ പോലും ആക്രമാണോത്സുകതയോടെ ആക്രോശിക്കുകയാണ് സത്നാം ചെയ്തതെന്ന്, അദ്ദേഹത്തിന്റെ  സഹോദരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരവസ്ഥയില്‍ അയാളെ അവിടെ നിന്ന് മാറ്റാന്‍ പോലീസിന്റെ സഹായം തേടുക തന്നെയാണ് വേണ്ടത്.  

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ രണ്ട് :-
"അമൃതാനന്ദമയിയുടെ നേരെ, സത്നം സിങ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്".

അമൃതാനന്ദമയിക്ക് നേരെ എന്താണ് ആക്രോശിച്ചതെന്നത് ടിവി മാധ്യമങ്ങളിലൂടെ  ഒക്കെ കേരളത്തിലെ ജനങ്ങള്‍ കണ്ടതും ,കേട്ടതുമാണ് വിഷയത്തെക്കുറിച്ചു   പ്രാഥമിക ഗൃഹപാഠം പോലും ചെയ്യാതെയാണോ മിസ്റ്റര്‍ ലേഖകന്‍ ലേഖനം എഴുതിയത് ? ബിസ്മി ആക്രോശിച്ചു കൊണ്ടാണ് അമ്മക്ക് നേരെ പാഞ്ഞടുത്തത്, ലേഖകന്‍ പറയുന്നത് പോലെ അതില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് നീങ്ങുക തന്നെ വേണം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ മൂന്ന്  :-
"ആക്രോശിച്ച സത്നം സിങ്ങിനെ അമൃതാനന്ദമയി സംഘം കീഴ്പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല."

അബ്രഹാം മാത്യുവിന് എന്ത് വേണമെങ്കിലും അനുമാനിക്കാം,  ഗന്ധര്‍വക്കോട്ടകളിലെ നാഗ മാണിക്യങ്ങളാണ് നക്ഷത്രങ്ങള്‍ എന്നോ മാക്രികളുടെ സംഗീതം കേള്‍ക്കുമ്പോഴാണ് മഴപെയ്യുന്നത് എന്നോ അങ്ങിനെ എന്തും അനുമാനിക്കാനുള്ള സ്വാതന്ത്ര്യം അബ്രഹാം മാത്യുവിന് എന്നല്ല ഓരോ വ്യക്തിക്കും ഉണ്ട് എന്നാല്‍ അനുമാനങ്ങള്‍ സത്യങ്ങളല്ല. ഞാന്‍ ഇങ്ങനെ അനുമാനിച്ചു അതുകൊണ്ട് അതിനനുസരിച്ചു എല്ലാവരും പ്രവര്‍ത്തിക്കണം എന്നൊക്കെ തോന്നുന്നത് ചില ലഘു മനോരോഗങ്ങളുടെ ലക്ഷണമാണ്. അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലീസ് ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്ന ഊര്‍ജ്ജസ്വലനും പൂര്‍ണ ആരോഗ്യവാനുമായ സത്നാമിനെ കേരളീയര്‍ മീഡിയകളിലൂടെ കണ്ടതാണ്. ഒരു ചെറു പോറല്‍ പോലും ഏറ്റിട്ടില്ല എന്നത് അതില്‍ നിന്നും വ്യക്തമാണ്  ഇത് അടുത്ത ദിവസം സത്നാമിനെ ജയിലില്‍ സന്ദര്‍ശിച്ച സഹോദരനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ നാല്  അഞ്ച് എന്നിവയ്ക്ക് ഉത്തരം പറയേണ്ടത് പോലീസ് ആണ് അത് അവര്‍ പറഞ്ഞിട്ടും ഉണ്ട്. നേരത്തെ പറഞ്ഞ  പ്രാഥമിക ഗൃഹപാഠത്തിന്‍റെ കുറവ് തന്നെയാണ് ഈചോദ്യങ്ങള്‍ക്കും നിദാനം.

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍ ആറ്   :-
 "അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി ബി.സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു."
അമൃതാനന്ദമയി മഠവുമായി ‘നല്ല’ ബന്ധം ഇല്ലാത്ത ആരെയെങ്കിലും കേസന്ന്വേഷണം ഏല്‍പ്പിക്കണം എന്നാണോ ലേഖകന്റെ വാദം.

പിന്നെ സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളിലൊന്നില്‍ വിദ്യാര്‍ഥിനിയാണെന്ന കാര്യം ശരിയാണെങ്കില്‍ തന്നെ മകള്‍ പഠിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സന്ധ്യ അമ്മ ഭക്തയും തദ്വാരാ സത്യം മൂടി വക്കുന്നവളുമായ്   മാറും എന്ന മുന്‍ വിധി അപക്വമായ മനസ്സിന്റെ സൃഷ്ടിയാണ് എന്നു മാത്രമേ പറയാന്‍ കഴിയൂ. അങ്ങനെയെങ്കില്‍ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെട്ട വിഖ്യാതമായ കേസുകള്‍ ക്രിസ്തുമത വിശ്വാസികളെ ഏല്‍പ്പിക്കുന്നതും താങ്കള്‍ ചോദ്യം ചെയ്യുമോ ? ഇനിമുതല്‍ ജാതി, മതം, കുലം, മക്കള്‍ പഠിക്കുന്ന സ്കൂള്‍ എന്നിവ ഒക്കെ നോക്കി മാത്രമേ  കേസന്വേഷണം ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നൊരു നിയമം കൂടി കൊണ്ടുവരണം എന്നു പറയാഞ്ഞത് ഭാഗ്യം .

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  ഏഴ്   :-
"സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി.സന്ധ്യ തയാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തി പാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?"

താങ്കള്‍ക്കു എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം, കേസന്വേഷണം തൃപ്തികരമല്ല എന്നുണ്ടെങ്കില്‍ നിയമപരമായ് തന്നെ നേരിടേണ്ടതിന് പകരം വായില്‍ തോന്നിയത് വിളിച്ചു കൂവുകയാണോ വേണ്ടത് ?

അബ്രഹാം മാത്യുവിന്റെ സംശയം നമ്പര്‍  എട്ട്   :-
"സത്നം സിങ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രെ. ശിവഗിരിയില്‍ സര്‍വമത പ്രാര്‍ഥന ശീലിച്ച സത്നം സിങ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. "

ആയിരിക്കാം അല്ലായിരിക്കാം അത് തീരുമാനിക്കേണ്ടത് അന്വേഷണത്തിലൂടെയാണ്. ബിസ്മി ചൊല്ലിയോ ഇല്ലയോ എന്നതല്ല വിഷയം തികച്ചും അക്രമാസക്തനായിരുന്നു എന്നത് കൊണ്ടാണ് പോലീസില്‍ ഏല്‍പ്പിച്ചത്.

കേരളത്തിനെ മുഴുവന്‍ ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങളില്‍ 'വായില്ലാ കുന്നിലപ്പന്‍ നയം'  മുഖ മുദ്രയായിരുന്ന മിസ്റ്റര്‍  അബ്രഹാമിന് പെട്ടെന്നുദിച്ച ഈ ധാര്‍മികരോഷത്തിന്റെ പശ്ചാത്തലം മാനവീകതയാണോ അതോ അസഹിഷ്ണുതയാണോ എന്നറിയാന്‍  പാഴൂര്‍ പടിപ്പുരയില്‍ പോവേണ്ട കാര്യമൊന്നുമില്ല. അതുപോലെ തന്നെ അമൃതാനന്ദമയി മഠത്തെ  കുപ്രചരണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താം എന്നു കോണ്ട്രാക്റ്റ് ഏറ്റെടുത്ത പോലെയാണ് മാധ്യമത്തിന്റെ നിലപാട്. മറ്റൊരു സാമൂഹിക  പ്രശ്നത്തിലും മരണത്തിലും കാണിക്കാത്ത ശുഷ്ക്കാന്തി മാധ്യമവും തേജസും ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്. ആശ്രമത്തില്‍ വരുകയോ പോവുകയോ ചെയ്ത ആര് മരിച്ചാലും അതൊക്കെ ആശ്രമവുമായി ബന്ധപ്പെട്ട  ദുരൂഹ മരണങ്ങള്‍ ആക്കി വ്യാഖ്യാനിച്ച്ചെടുക്കാനുള്ള ശ്രമത്തിലാണ്  തേജസും, മാധ്യമവും. അത്യധികം അപലപനീയമായ ഈ ശ്രമം മാധ്യമ  ധര്‍മത്തിന് ഒട്ടും നിരക്കുന്നതല്ല. അമൃതാനന്ദമയി മഠത്തിലെ ദുര്‍മരണങ്ങള്‍ എന്ന പേരില്‍ രോഗം വന്നു മരിച്ചവരുടെയും, പ്രായം ചെന്ന് സ്വാഭാവികമായും മരിച്ചവരുടെയും ഒക്കെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് നിറം പിടിപ്പിച്ചു അപസര്‍പ്പക കഥ എഴുതുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സംശയിക്കപ്പെടേണ്ടതാണ്.    

ഇതേ മാധ്യമവും  തേജസും ഒക്കെ ആഭിമുഖ്യം പുലര്‍ത്തുന്നു എന്നു പറയപ്പെടുന്ന  ഒരു സംഘടന കഴിഞ്ഞ ദിവസം(08 -09 -2012) സത്നാമിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഒരു പ്രക്ഷോഭ പരുപാടി തന്നെ സംഘടിപ്പിക്കുകയുണ്ടായി.(പ്രക്ഷോഭം  ജന്മാഷ്ടമി ദിനത്തില്‍ തന്നെ വന്നത് തികച്ചും യാദ്രിശ്ചികം ആയിരിക്കാം.) തീവ്രവാദ സ്വഭാവമുള്ളത് എന്നു വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഇത്തരം സംഘടനകള്‍ മുമ്പെങ്ങും കാണിക്കാത്ത ആര്‍ജ്ജവവും ആകുലതയും സത്നാം പ്രശ്നത്തില്‍ കാണിക്കുകയും, വാദിയെ പ്രതിയാക്കാന്‍ തീവ്രശ്രമം നടത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ സത്നാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നന്വേഷിക്കണമെന്നുള്ള BVK ഡയറക്ടര്‍  പി പരമേശ്വരന്‍റെയും മറ്റും ആവശ്യങ്ങള്‍ അസ്ഥാനത്തല്ല എന്നു  തോന്നുന്നു.

Thursday, September 6, 2012

വേണം സത്യത്തിന്റെ പൊന്‍വെളിച്ചം

കെ.പി. രാമനുണ്ണി
ശ്രീ രാമനുണ്ണി മാധ്യമത്തിലൂടെ മാതാ അമൃതാനന്ദമയി ദേവിക്ക് എഴുതിയ കത്ത് വായിച്ചു, അമൃതാനന്ദമയീ ദേവിയോടും അവിടുത്തെ പ്രസ്ഥാനത്തോടും കാണിച്ച ഈ സ്നേഹം ശ്ലാഘനീയം തന്നെയാണ്. സത്നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ മരണം വളരെ ദുഖത്തോടെയാണ് നാം കേട്ടത്. അതിലുള്ള ആകുലതയും വിഷമവും പങ്കു വക്കുകയും അമ്മയുടെ മഠത്തിനു വേണ്ടത് സത്യത്തിന്‍ പൊന്‍വെളിച്ചം ആണെന്ന് അമ്മയെ ഓര്‍മിപ്പിക്കുകയും ചെയ്ത  രാമനുണ്ണിയുടെ ആ നിലപാട് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ശ്രീ  രാമനുണ്ണിയുടെ ലേഘനത്തിലും സത്യത്തിന്റെ പൊന്‍വെളിച്ചം  ഏല്‍ക്കാത്ത ചില വരികളെങ്കിലും ഉണ്ട് എന്നു പറയാതെ നിവൃത്തി ഇല്ല.  തീര്‍ച്ചയായും ചില മാധ്യമങ്ങളും സക്കറിയാ സാറിനെ പോലുള്ളവരും പരത്തിയ തെറ്റിധാരണ മാത്രമാണ് ഈ തെറ്റുകള്‍ക്ക് പിന്നില്‍ എന്നാണ് എനിക്ക് തോന്നുന്നത്."അന്ധേനൈവ നീയമാനാഃ യഥാന്ധാഃ" എന്നാണല്ലോ ,  അല്ലാതെ ജമാ‌അത്തെ ഇസ്‌ലാമിയുടെ ജിഹ്വ എന്നു  പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ  മുന്‍ പത്രാധിപര്‍ ആയിരുന്നു എന്നത് കൊണ്ട് മാത്രം  ശ്രീ  രാമനുണ്ണി മനപ്പൂര്‍വം ആര്‍ക്കോ വേണ്ടി അവയൊക്കെ എഴുതിച്ചേര്‍ത്തു  എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
അതുകൊണ്ട് തന്നെ ശ്രീ  രാമനുണ്ണിയുടെ ലേഘനത്തില്‍ കണ്ട ആ തെറ്റുകള്‍ ചൂണ്ടിക്കാണിക്കട്ടെ.

"  ദര്‍ശനമന്ദിരത്തില്‍ ഇരുന്നിരുന്ന ആ ചെറുപ്പക്കാരന്‍ ഏതോ നിമിഷാര്‍ധത്തില്‍ ഉന്മാദിയെപ്പോലെ അലറിവിളിച്ച് ഭക്തജനവലയങ്ങള്‍ ചാടി മറിഞ്ഞ് ദേവിയുടെ അടുത്തെത്തുന്നു. എന്തെല്ലാമോ ബോധരഹിതമായി വിളിച്ചുകൂവുന്നു. ഉടനെ മഠത്തിലെ കാര്യസ്ഥര്‍ അയാളെ കീഴ്പ്പെടുത്തി രംഗത്തില്‍നിന്ന് തിരോഭവിപ്പിക്കുന്നു."
സത്യത്തില്‍ സത്നാമിന്റെ ഭാവം കേവലം ഒരു ഉന്മാദിയുടെത് ആയിരുന്നില്ല, അത്യന്തം പ്രകോപിതനായി , ഭജനപാടിക്കൊണ്ടിരുന്നവരുടെ മുകളിലൂടെ അലറിക്കുതിച്ചു  കൊണ്ടാണ് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നത്.. സ്വാഭാവികമായും അവിടെ നിന്നവര്‍ ഒക്കെകൂടി സത്നാമിനെ തടയാന്‍ ശ്രമിച്ചു. അതോടൊപ്പം തന്നെ ആശ്രമത്തില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ അക്രമാസക്തനായ സത്നാമിനെ കീഴടക്കി ,ഇതിനിടയില്‍ ഒരു പോലീസുകാരന്റെ കൈക്ക് പരിക്ക് പറ്റുകയും ചെയ്തു.ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നോ, ഭക്തരില്‍ നിന്നോ ഒരു പോറല്‍ പോലും സത്നാമിന് ഏല്‍ക്കേണ്ടി വന്നിട്ടില്ല എന്നതാണ് വസ്തുത, 
മൂവായിരത്തിലധികം ആളുകള്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എങ്കിലും അവര്‍ മുഴുവന്‍ കാണിച്ച ആ സംയമനത്തെ ആദരിക്കേണ്ടതിനു പകരം ഇല്ലാ കഥകള്‍  പ്രചരിപ്പിച്ചു മഹത്തായ ഒരു പ്രസ്ഥാനത്തെ കരിവാരി തേക്കാനുള്ള ചിലരുടെ രഹസ്യ അജണ്ടകള്‍ മൂലം ശ്രീ രാമനുണ്ണിയേപ്പോലെ ഉള്ളവര്‍ തെറ്റി ധരിക്കപ്പെട്ടു  പോകുന്നത് വളരെ ദുഃഖ കരമാണ്. അമൃതാനന്ദമയി മഠത്തില്‍ നിന്നും പോലീസ് കസ്റ്റടിയില്‍ എടുക്കുമ്പോള്‍ സത്നാം പൂര്‍ണ ആരോഗ്യവാനും ഊര്‍ജ്ജസ്വലനും ആയിരുന്നു. പോലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ പല മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. അതിലൊന്നും ഒരു ചെറു മര്‍ദനമെങ്കിലും  ഏറ്റതിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു.  പിറ്റേദിവസം പോലീസ് കസ്റ്റടിയില്‍ സത്നാമിനെ സന്ദര്‍ശിച്ച സഹോദരന്‍ തന്നെ ആ സമയത്ത് സത്നാമിന് ഒരു ചെറു പോറല്‍ പോലും ഏറ്റിരുന്നില്ല എന്നു പറഞ്ഞിട്ടുണ്ട്. സത്യം ഇതൊക്കെയാണെന്നിരിക്കെ, “ആശ്രമത്തില്‍ നിന്ന് മര്‍ദ്ദനമേറ്റു”  എന്ന ആരുടയോ കപോലകല്‍പ്പിതമായ ഒരു പച്ചക്കള്ളം ആവര്‍ത്തിച്ചു പറഞ്ഞു. ആടിനെ പട്ടിയാക്കാനുള്ള അത്യന്തം നിന്ദ്യമായ ഒരു നീക്കത്തില്‍ അറിഞ്ഞോ അറിയാതയോ താങ്കളും പങ്കാളിയായി പോയോ എന്നു ആരെങ്കിലും സംശയിച്ചു പോയാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഒരു സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിന്റെ നിജ സ്ഥിതിയെക്കുറിച്ച്  പ്രാഥമിക അന്വേഷണം എങ്കിലും നടത്തി മാത്രം പ്രതികരിക്കുക എന്നത് ഒരു സാമാന്യ മര്യാതയല്ലേ ?, സാമൂഹ്യ പ്രതിബദ്ധതയും, ഉത്തരവാദിത്വവുമുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍  കെ പി രാമനുണ്ണിയെപ്പോലെയുള്ളവരില്‍ നിന്നെങ്കിലും പൊതുസമൂഹം അത് പ്രതീക്ഷിക്കുന്നു.

പിന്നെ താങ്കള്‍ സൂചിപ്പിച്ച സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ദയയുടെയും ആത്മീയ പാരമ്പര്യത്തില്‍ അടിയുറച്ചു നിന്ന് കൊണ്ട് തന്നെയാണ് അമ്മയും അവിടുത്തെ ഭക്തരും വര്‍ത്തിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണ്. അമ്മയുടെ നേരെ അക്രമാസക്തനായ് വന്നിട്ടും, ഇത്രയേറെ കോലാഹലങ്ങള്‍ ഉണ്ടായിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സത്നാമിനെ ആശ്രമത്തില്‍ നിന്നും പോലീസിനു കൈമാറിയത്, മഠത്തിന്റെ പ്രതികരണം പോലും സംഭവത്തെക്കുറിച്ചു അന്വേഷിക്കണം എന്നു മാത്രമായിരുന്നു. അല്ലാതെ ആ യുവാവിനെ ശിക്ഷിക്കണം എന്നോ, അവന്‍ തീവ്രവാദിയാണ് എന്നോ ഒന്നുമുള്ള മുന്‍വിധികള്‍ മഠം പറഞ്ഞില്ല. സത്നാമിനെ അറസ്റ്റ് ചെയ്തതിനു ശേഷം അമ്മയെ കാണാന്‍ എത്തിയ സത്നാമിന്റെ കസിന്‍ സഹോദരനെ സ്വീകരിക്കാനോ അദ്ദേഹത്തിനെ ഉള്‍ക്കൊള്ളാണോ  അമ്മയോ ആശ്രമമോ ഒരു മടിയും കാണിച്ചില്ല. ഒരു ബ്രാഹ്മണ കുടുംബത്തില്‍ വളര്‍ന്ന സത്നാം എവിടെ നിന്നും ആണ് ഈ ബിസ്മി പഠിച്ചത് എന്നോ, ഇങ്ങനെ അക്രമാ സക്തനായ് മാറാന്‍ കാരണം എന്ത് എന്നോ തനിക്കോ സത്നാമിന്റെ കുടുംബത്തിനോ അറിയില്ല എന്നു പറഞ്ഞു കരഞ്ഞ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണ് അമ്മ ചെയ്തത് ഈ ക്ഷമയും ഉദാരതയും ഇപ്പോള്‍ മാത്രമല്ല എപ്പോളും മഠം പ്രകടിപ്പിച്ചിട്ടുണ്ട്, വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ നേരെ കത്തിയുമായ്‌ പാഞ്ഞുവന്ന പവിത്രന്‍ എന്നയാളോട്  നിരുപാധികം ക്ഷമിക്കുകയാണ് അമ്മ ചെയ്തത്. അമ്മയെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ തിരുവല്ല സ്വദേശിയായ അരുണ്‍ എന്ന ഭക്തനും  കുത്തേറ്റിട്ടുണ്ടായിരുന്നു, പവിത്രന്‍ മാനസിക രോഗിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ "ആ മോനോട് ക്ഷമിച്ചൂടെ ? " എന്നാണ് അമ്മ അരുണിനോട് ചോദിച്ചത്.

സ്വദേശികളും വിദേശികളും ആയ ഇത്രയേറെ ആളുകള്‍ കൂടിയിരിക്കുന്ന ഒരിടത്ത് അവിടുത്തെ പ്രധാന വ്യക്തിയുടെ അടുത്തേക്ക് ഒരു അക്രമിയെപ്പോലെ ആക്രോശിച്ച് കൊണ്ട് ഒരാള്‍ പാഞ്ഞടുക്കുംപോള്‍ സ്വാഭാവികമായും ചെയ്യേണ്ട നടപടി മാത്രമേ മഠം ചെയ്തുള്ളു,

 "ക്രിമിനല്‍ സ്വഭാവമുള്ള മനോരോഗികള്‍ അയാളെ സെല്ലിലിട്ട് ചതച്ചരക്കുന്നു. ആശുപത്രി ജീവനക്കാരും കൂട്ടുനില്‍ക്കുന്നു. കേണപേക്ഷിച്ചിട്ടും തൊണ്ട നനക്കാന്‍ ഒരിറ്റ് വെള്ളംപോലും കിട്ടാതെ കക്കൂസിന്‍െറ തറ നക്കിത്തോര്‍ത്തേണ്ട ഗതികേടില്‍ സത്നംസിങ് മരിക്കുന്നു."
ഇതൊക്കെ സത്യമാണെങ്കില്‍  യഥാര്‍ത്ഥത്തില്‍ അങ്ങ് കത്തെഴുതുകയും  വീഴ്ചകളെ പറ്റി അന്വേഷിക്കണം എന്നു ആവശ്യപ്പെടുകയും ചെയ്യേണ്ടിയിരുന്നത് കേരളത്തിലെ ആരോഗ്യ വകുപ്പിനോടും, ആഭ്യന്തര വകുപ്പിനോടും അല്ലേ ? മനോരോഗാശുപത്രിയില്‍ ഇത്തരം പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെ വെളിച്ചത്ത്  കൊണ്ടുവരാനും അവയെ തടയാന്‍ ശ്രമിക്കുകയും അല്ലേ ചെയ്യേണ്ടത് ? അതിനു പകരം വാദിയെ പ്രതിയാക്കാനുള്ള ഈ ശ്രമങ്ങളില്‍ ചെരുകയാണോ വേണ്ടത് ?

"ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന സത്നം സിങ്ങിന്‍െറ ഉദീരണമാണ് അയാളെ ജീവാപായത്തിലേക്ക് എത്തിച്ച സംഭവപരമ്പരകളിലേക്ക് തള്ളിയിട്ടതെന്ന ആരോപണം അത്യന്തം ഗുരുതരമാണ്. പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്‍െറ നാമത്തിലെന്ന വാചകം ആര്‍ക്കാണ് ഇവിടെ ചതുര്‍ഥിയായി ഭവിക്കുന്നത്? "
അതെ ആ ആരോപണം അത്യന്തം  ഗുരുതരം തന്നെയാണ് , മതവും ജാതിയും നോക്കാതെ സര്‍വരെയും  സ്വീകരിക്കുന്ന അമ്മയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചും ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത് അത്യന്തം ഗുരുതരമാണ്. അമ്മയ്ക്കോ അവിടുത്തെ ഭക്തര്‍ക്കോ ബിസ്മിയോ തക്ബീറോ ഒന്നും ഒരിക്കലും  ചതുര്‍ഥിയായി ഭവിച്ചിട്ടില്ല . ഗുജറാത്തില്‍ ഭൂകമ്പം തകര്‍ത്ത ഗ്രാമങ്ങളെ ദത്തെടുത്തപ്പോള്‍ അവിടുത്തെ  മുസ്ലീം ജന സമൂഹത്തിനു വേണ്ടി ഇതേ തക്ബീറും , തൌഹീദും, ബിസ്മിയും മുഴങ്ങുന്ന പള്ളി പണിതു കൊടുക്കാന്‍ അമ്മയ്ക്കോ അമ്മയുടെ ആശ്രമത്തിനോ ഒരു മടിയും ഉണ്ടായിട്ടില്ല. ഇന്നും അമൃതാ ഹോസ്പിറ്റലില്‍, നിസ്കരിക്കാനും മേല്‍പ്പറഞ്ഞ ബിസ്മിയും തക്ബീറും ചൊല്ലി  പരമ കാരുണികനെ സ്തുതിക്കാനും ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസാനുസൃതമായ് ഒരു പ്രത്യേക പ്രാര്‍ത്ഥനാലയം തന്നെ ഒരുക്കിയിട്ടുണ്ട്. ദുബായിയും  റീ യൂണിയനും അടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ അമ്മ സന്ദര്‍ശിച്ചപ്പോള്‍   "അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണെന്നും"  അര്‍ത്ഥം വരുന്ന "ലാ ഇലാഹ ഇല്ലല്ലാഹ്; മുഹമ്മദുന് റസൂലുല്ലാഹ്"  എന്ന മുസ്ലീം മന്ത്രം ചൊല്ലിക്കൊണ്ടായിരുന്നു അവിടുത്തെ ജനങ്ങള്‍ അമ്മയെ സീകരിച്ചത്. അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അമ്മക്കോ അമ്മയുടെ ചുറ്റുമുള്ളവര്‍ക്കോ  ഒന്നും ഒരു മടിയും ഉണ്ടായില്ല . ബിസ്മിയല്ല പ്രശ്നം എന്നാല്‍ അത് ചൊല്ലിയ രീതി,പെരുമാറ്റം എല്ലാം ഒരു അക്രമിയുടേത് പോലെയായിരുന്നു, .ചാനലുകള്‍ പുറത്തുവിട്ട വീഡിയോകളില്‍  ഒക്കെ സത്നാം ഇത്തരത്തില്‍ ബിസ്മി അക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.പരമ കാരുണികനോട്  കൃപ തേടുന്ന മതഭക്തന്റെ ഭാവം അവിടെ ഉണ്ടായിരുന്നില്ല. അസഹിഷ്ണുതയുടെ ധാര്‍ഷ്ട്യത്തില്‍ സര്‍വ സംഹാരകനാകുന്ന ഒരക്രമിയുടെ ഭാവം ആണ് അവിടെ നാം കണ്ടത്, ചിലപ്പോള്‍ അത് മനോനില തെറ്റിയ ഒരുവന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കാം ചിലപ്പോള്‍ മസ്തിഷ്ക പ്രക്ഷാളത്തിനിരയായ് ജീവിതത്തിന്റെ മാര്‍ഗവും ലക്ഷ്യവും തെറ്റിദ്ധരിക്കപ്പെട്ട  ഒരുവന്‍റെ പ്രവൃത്തി  ആയിരിക്കാം,അറിയില്ല,  അത് തീരുമാനിക്കേണ്ടത് നിയമവും അന്വേഷണങ്ങളുമാണ്.

സത്രാജിത്തിന്റെ അനുജന്‍ കൊല്ലപ്പെടുമ്പോള്‍ ശ്രീ കൃഷ്ണ പരമാത്മാവില്‍ ആരോപണം വന്നതിനു കാരണം ഭഗവാന്‍ സ്യമന്തക രത്നം കൈക്കലാക്കാന്‍ വേണ്ടി പ്രസേനനെ കൊന്നതാകാം എന്നൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. എന്നാല്‍ സത്നാമിന്റെ മരണം കൊണ്ട് മഠത്തിനോ അമ്മയ്ക്കോ ഒന്നും നേടാനില്ല എന്ന വസ്തുത ശ്രീ രാമനുണ്ണി കാണാതെ പോകരുത്. അമ്മയുടെ ആശ്രമത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ അന്വേഷിക്കണം എന്നു പറഞ്ഞു രാജ്യത്തിന്റെ നിയമത്തിനു വിട്ടു കൊടുത്ത  സത്നാം, മാനസിക രോഗിയാണെങ്കില്‍ ആ നിലക്കും, അക്രമി  ആണെങ്കില്‍ ആ നിലക്കും ഉള്ള ശരിയായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്ന നീതി നിര്‍വഹണ സംവിധാനത്തിന്റെ പരാജയത്തെ, അമൃതാനന്ദമയി മഠത്തിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള ചിലരുടെയെങ്കിലും കുബുദ്ധിയില്‍ ശ്രീ രാമനുണ്ണിയെപ്പോലുള്ളവര്‍ കരുവായ് പോകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

അത് കൊണ്ട്  രാമനുണ്ണിയോടൊപ്പം ഞാനും അമ്മയോട് പ്രാര്‍ഥിക്കുന്നു. കുപ്രചരണങ്ങള്‍ നടത്തുന്ന വരുടെ ഉള്ളില്‍  സത്യത്തിന്റെ പൊന്‍ വെളിച്ചം ഉദിക്കുക തന്നെ വേണം സ്വയം വരിക്കപ്പെട്ട ആന്ധ്യം നീങ്ങാന്‍..

Thursday, August 23, 2012

മാതൃഭൂമിയും, സക്കറിയയും അറിയാന്‍.....

പ്രിയപ്പെട്ട സര്‍ ,

ആഗസ്റ്റ്‌ 19 നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന സക്കറിയയുടെ  ലേഘനം വായിച്ചു, ലേഖകന്‍റെയും മാധ്യമത്തിന്‍റെയും  മനുഷ്യസ്നേഹത്തിനും ദീനാനുകമ്പക്കും മുന്നില്‍ ആദ്യം തന്നെ സാദര പ്രണാമങ്ങള്‍ അര്‍പ്പിക്കട്ടെ, എന്നാല്‍ ആ ലേഖനത്തില്‍ കടന്നു കൂടിയ ചില പിശകുകളെ ചൂണ്ടിക്കാണിക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു..ഒന്നാമതായി വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത കുറേ ആരോപണങ്ങള്‍ ആണ് ആ ലേഘനത്തില്‍ ഭൂരിഭാഗവും,
"സത്നാം അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ പ്രവേശനമഭ്യർത്ഥിച്ചപ്പോള്‍ കാരണമായ് പറഞ്ഞത് താന്‍ ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണ് എന്നാണ് "
സക്കറിയ സാറിനു  ഈ വിവരം എവിടുന്നു കിട്ടി ? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാവുന്ന ഒരിടമാണ് ആശ്രമം, അല്ലാതെ പാറാവുകാരുടെ മുന്നില്‍ കാര്യ കാരണങ്ങള്‍ ബോധിപ്പിച്ചു അനുവാദം വാങ്ങിയിട്ടു വേണ്ട  ആര്‍ക്കും ആശ്രമത്തിലേക്കു കടന്നു ചെല്ലാന്‍ എന്നത്  ആശ്രമത്തില്‍ ഒരിക്കലെങ്കിലും പോയവര്‍ക്കറിയാം, പിന്നെ ഈ 'ബ്രഹ്മജ്ഞാന' ത്തിന്‍റെ കഥ സക്കറിയാ സാറിനു  എവിടെ നിന്നും കിട്ടി എന്നറിയില്ല.


അടുത്ത ഖണ്ഡികയില്‍ സക്കറിയ  മറ്റൊരു സംഭവമാണ് പങ്കുവെക്കുന്നത്.
"ആശ്രമത്തിലെ ഈ സംഭവം നടക്കുന്നത് പകര്‍ത്തിയ വീഡിയോ, സത്നാമിനെ അന്തേവാസികള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമായി കാണിക്കുന്നുണ്ടത്രേ"
ഈ വരികള്‍ സൂക്ഷ്മമായ്‌ വായിക്കുമ്പോള്‍ ഒരു കള്ളം എങ്ങനെ പറയണം എന്നതിന്‍റെ സക്കറിയാ രീതി എന്തെന്ന് വ്യക്തമാകും, ഇവിടെ മര്‍ദ്ദിക്കുക എന്ന വാക്ക് ഉപയോഗിക്കാതെ കൈകാര്യം ചെയ്യുക എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്, കൈകാര്യത്ത്തിനു പ്രഥമ ദൃഷ്ട്യാ മര്‍ദ്ദനം എന്ന് അര്‍ത്ഥം കാണുകയും ചെയ്യും എന്നാല്‍ നിയമ പരമായ് വ്യാജ പ്രചാരണത്തിനെതിരെ നടപടി ഉണ്ടാകുമ്പോള്‍ ആവശ്യാനുസരണം കൈകാര്യത്തിന്‍റെ അര്‍ത്ഥത്തെ കൈകാര്യം ചെയ്യുകയും ചെയ്യാം. എന്നിട്ടും ധൈര്യം വരാഞ്ഞിട്ടായിരിക്കാം  കാണിക്കുന്നു എന്ന് വ്യക്തമായ് പറയാതെ "കാണിക്കുന്നുണ്ടത്രേ" എന്ന ഊഹം ആണ് സക്കറിയ പങ്കു വക്കുന്നത്, ചില മഞ്ഞ പത്രങ്ങള്‍ ആടിനെ പട്ടിയാക്കാന്‍ അവലംബിക്കുന്ന പ്രസിദ്ധമായ "ത്രെ" ശൈലി  സക്കറിയയും തന്‍റെ ലേഖനത്തില്‍ വളരെ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സത്യത്തില്‍ ആ  വീഡിയോകളില്‍ ഒക്കെ വ്യക്തമായ് കാണാം മാതാ അമൃതാനന്ദമയിയുടെ നേരെ പാഞ്ഞടുക്കുന്ന സത്നാമിനെ അവിടെ ഉണ്ടായിരുന്നവര്‍ തടയുക മാത്രമാണ് ഉണ്ടായത്, മഠത്തില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസാണ് സത്നാമിനെ കീഴടക്കിയതും ജീപ്പില്‍ കയറ്റി കരുനാഗപ്പള്ളിക്ക് കൊണ്ട് പോയതും, പോലീസ് ജീപ്പില്‍ കയറ്റുന്ന ദൃശ്യവും ചാനലുകള്‍ പുറത്ത് വിട്ടിരുന്നു, അതില്‍ സത്നാം പൂര്‍ണ ആരോഗ്യവാനായ് തന്നെയാണ് കാണുന്നതും അതുകൊണ്ട്, യഥാർത്ഥത്തിൽ സക്കറിയാ സര്‍ ആ വീഡിയോ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് ഇല്ലെങ്കില്‍ ഇത്തരം ഒരു വ്യാജപ്രചാരണം നടത്താന്‍ എന്തെങ്കിലും ഒളി അജണ്ട സക്കറിയാ സാറിനു ണ്ടോ ? അറിയില്ല,

എന്തായാലും തുടര്‍ന്നുള്ള വരികളിലും സക്കറിയാ സാര്‍ ഇതുപോലുള്ള ഗമണ്ടന്‍ നുണകള്‍ നിരത്തുന്നത് കാണാം,
"കസ്റ്റടിയിലെടുക്കും മുന്‍പ് സത്നാമിനെ ആശ്രമഭാരവാഹികള്‍  തടഞ്ഞു വച്ചിരിക്കുകയായിരുന്നു "
സക്കറിയാ സാറിന്‍റെ ഈ അനുമാനം വളരെ വിചിത്രമായ് മാത്രമേ കാണാന്‍ സാധിക്കൂ. സത്നാം പ്രശ്നം ഉണ്ടാക്ക്കിയ സമയത്ത് തന്നെ ആശ്രമത്തില്‍  ഡൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ തന്നെ സത്നാമിനെ പിടിക്കുകയായിരുന്നു. പിന്നെ മഠം അധികൃതര്‍ തടഞ്ഞു വച്ചു എന്നൊക്കെ പറയുന്നത് സാമാന്യ ബുദ്ധിക്കു പോലും നിരക്കുന്നതല്ല.

പിന്നെ മൂവായിരത്തിലധികം ആളുകള്‍ ഉള്ള ഒരു വേദിയില്‍  ഭജന പാടുന്നവരുടെ മുകളിലൂടെ തികഞ്ഞ അഭ്യാസിയെപ്പോലെ ഒരു യുവാവ് ദര്‍ശന വേദിയുടെ മുന്‍പിലെ റാമ്പിലേക്ക്(ramp) കുതിക്കുകയും അവിടെ നിന്ന് ഉറക്കെ ഭീകരമായ വിധം ബിസ്മില്ലാ എന്ന മന്ത്രം ആക്രോശിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും ചെയ്തു അമ്മയുടെ മുന്‍പില്‍ നിന്നിരുന്ന ഭക്തരും മറ്റും അയാള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ അവിടെ ഡൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി സത്നാമിനെ അറ്റസ്റ്റ് ചെയ്തു നീക്കുകയും ചെയ്യ്തു. ഇത്രയേറെ പ്രശ്നങ്ങളും പ്രകോപനവും ഉണ്ടായിട്ടും ഭക്തരും അന്തേവാസികളും ഒക്കെ  തികഞ്ഞ സംയമനത്തോടെ ഇരുന്നു എന്നതാണ് വസ്തുത. അവരെല്ലാവരും ആരാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അപകടപ്പെടുത്താന്‍ ആക്രോശിച്ചു കൊണ്ട് ചെന്നിട്ടും സത്നാമിന് മഠത്തില്‍ നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കേണ്ടി വന്നില്ല. സത്നാമിനെ അറസ്റ്റ് ചെയ്തു കൊണ്ട്പോയതിനു ശേഷം ചെന്ന് കണ്ട ബന്ധു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

അമൃതപുരിയില്‍ ഏത് മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും അതിനനുസ്രിതമായ് ജീവിക്കാനും ഉള്ള അനുവാദം ഉണ്ട്, ഏത് മതവും ഇവിടെ സ്വീകാര്യമാണ് .അമ്മയ്ടെ മക്കളില്‍ നാനാ മതസ്ഥരും- മത രഹിതരും ഒക്കെ  ഉള്‍പ്പെടുന്നു. മതമോ, നിറമോ നോക്കിയല്ല അമ്മയോ, അവിടുത്തെ ആശ്രമമോ ആരെയും സ്വാഗതം ചെയ്യുന്നത് അത് കൊണ്ട് തന്നെ മുസ്ലീം മത വിശ്വാസികള്‍ പവിത്രമായ്‌ കരുതുന്ന 'ബിസ്മി' ചൊല്ലിയതല്ല ഒരിക്കലും സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിച്ചത് എന്നാല്‍ സത്നാം ഒരു മത ഭക്തനെപ്പോലെ 'ബിസ്മി' ഉരുവിടുകയായിരുന്നില്ല.. മറിച്ച് ഒരു മത ഭ്രാന്തനെപ്പോലെ ബിസ്മി  ആക്രോശിക്കുകയായിരുന്നു. ആശ്രമത്തില്‍ ഒരു ഭീകരാന്തരീക്ഷം തന്നെയാണ് സത്നാം സൃഷ്ടിച്ചത്. ബഹളങ്ങല്‍ക്കിടയിലും അമ്മ ദര്‍ശനം നല്‍കല്‍ തുടര്‍ന്നു. എന്നാല്‍ ഈ സംഭവം ഭക്തരുടെ മനസ്സിനെ വളരെയേറെ അലോസരപ്പെടുത്തി  പ്രത്യേകിച്ചുംഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍, കണക്കുകള്‍ പ്രകാരം സ്വാതന്ത്ര്യത്തിനു ശേഷം ഏതാണ്ട് രണ്ടുലക്ഷത്തിലധികം ആളുകള്‍. മതഭീകരവാദത്തിനു ഇരയായ് ഇന്ത്യയില്‍  മരിച്ചിട്ടുണ്ട്.മാത്രമല്ല കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും, ആശ്രമങ്ങള്‍ക്കുമൊക്കെ നേരെ ഭീകരവാദ ആക്രമങ്ങള്‍ക്ക് സാധ്യതയുന്ടെന്ന വസ്തുതയും ഉണ്ടായിരുന്നു.  എന്നാല്‍ മഠം വളരെ സമചിത്തതയോടെ പ്രതികരിക്കുകയും സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തണം എന്നു ആവശ്യപെടുകയും ആണ് ചെയ്തത്. ഇസ്ലാമിക സൂക്തങ്ങള്‍ ആക്രോശിച്ചു കൊണ്ട് അക്രമത്തിനു മുതിര്നതെങ്കിലും അയാളെ തീവ്രവാദിയായോ ഭീകരവാദിയായോ ഒന്നും ചിത്രീകരിക്കാന്‍ മഠം ഒരിക്കലും ശ്രമിച്ചില്ല. പകരം സംഭവം ആശങ്കാ ജനകം ആണെന്നും ഗൌരവമായ് കണ്ടു അന്വേഷിക്കണം എന്ന നിലപാടിലായിരുന്നു മഠം.


രണ്ടു ദിവസങ്ങള്‍ക്കു ശേഷം കേരളം കേട്ടത് സത്നാമിന്‍റെ മരണ വാര്‍ത്തയാണ്, അമൃതപുരിയില്‍ നിന്നും പോലീസ് കൊണ്ടുപോകുമ്പോള്‍  പൂര്‍ണ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായ ആ യുവാവിനെ പിന്നെ നാം കണ്ടത് മോര്‍ച്ചറിയുടെ ഭീതിദമായ അന്തരീക്ഷത്തില്‍ അനക്കമറ്റു കിടക്കുന്ന മൃതശരീരമായാണ് .സത്നാമിനെ രണ്ടു മാസം മുന്‍പാണത്രേ സ്വന്തം നാട്ടില്‍ നിന്നും കാണാതായത് , സത്നാമിന്‍റെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും   ഉദ്ധരിച്ച് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സത്നാം മിടുക്കനായ ഒരു വിദ്യാര്‍ത്ഥി ആയിരുന്നുവെന്നാണ്. അവന്‍റെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇതിനു മുന്‍പ്  ഉണ്ടായിട്ടില്ലത്രേ..ആരോടും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലാത്ത ബ്രാഹ്മണനും ഹിന്ദുവുമായ ആ യുവാവിന്‍റെ വഴി തിരിച്ചു വിട്ട കാരണങ്ങള്‍ എന്തായിരിക്കാം ? കിലോമീറ്ററുകള്‍ക്കകലെ അമൃതപുരിയുടെ മനസ്സിനെ അസ്വസ്തമാക്കുവാന്‍ സത്നാം നിയോഗിക്കപ്പെട്ടതിന്‍റെ പിന്നിലെ നിഗൂഡത  എന്തായിരിക്കാം ? അത് കേവലം മാനസ്സിക രോഗം ആയിരുന്നോ ? ആയിരിക്കാം അല്ലായിരിക്കാം.
ഒരു മാനസിക രോഗിയെ തച്ചു കൊല്ന്നിട്ടു അമൃതാനന്ദമയി മഠത്തിനു ഒന്നും നേടാനില്ല എന്ന് സാമാന്യ ബുദ്ധിയെങ്കിലും പ്രവര്‍ത്തിപ്പിക്കുന്ന ആര്‍ക്കും മനസ്സിലാക്കാം


ഈ സംഭവം വിശദമായ് അന്വേഷിക്കണം എന്ന് പറഞ്ഞ പി പരമേശ്വരന്‍റെ രംഗ പ്രവേശനത്തിലെ ദുസ്സൂചനകളെ പറ്റി വാചാലനാകുന്ന ശ്രീമാന്‍ സക്കറിയ അപസര്‍പ്പക നോവലുകളെ അതിശയിപ്പിക്കുന്ന തരത്തില്‍ അതിഭാവുകത്വങ്ങളും അസത്യങ്ങളും സന്നിവേശിപ്പിച്ച് മനപ്പൂര്‍വമോ അല്ലാതയോ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഇത്തരം ഒരു ലേഘനം എഴുതി രംഗത്ത് വന്നതിലെ ദുസ്സൂചനകളെ പറ്റി ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല.
ലേഘനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വിവരങ്ങളുടെ സത്യസന്ധത ഒരു പ്രാഥമിക അന്വേഷണം എങ്കിലും നടത്തിയിട്ടു മാത്രം പ്രസിദ്ധീകരിക്കുക എന്ന കുറഞ്ഞ മാധ്യമ സംസ്കാരം എങ്കിലും മാതൃഭൂമിയില്‍ നിന്നും പ്രതീക്ഷിക്കുന്നു.. എഴുത്തുകാരന്‍ സത്യത്തെ മഷിയാക്കി ധര്‍മത്തെ പേനയാക്കി എഴുതണം എന്നൊന്നും ഞാന്‍  പറയുന്നില്ല, കുറഞ്ഞ പക്ഷം ഒരു മഞ്ഞ പത്രക്കാരനായ് അധപ്പതിക്കാതെ എങ്കിലും ഇരിക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..


ഹൃദയപൂര്‍വ്വം,
ഒരു വായനക്കാരന്‍.
ഒപ്പ്.

Sunday, July 15, 2012

കല്ലെറിയുന്നതിനു മുന്‍പ് ഒരു വാക്ക്..

     അമൃത ഹോസ്പിറ്റലിനെ കുറിച്ചു വളരെ അപഹാസ്യമായ രീതിയില്‍ എഴുതിയ  ഒരു  പോസ്റ്റു കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്നു തോന്നുന്നു, പതിനാല് ലക്ഷം രൂപ വാങ്ങി ഓപറേഷന്‍ ചെയ്തത് തെറ്റായിപ്പോയി എന്നാണ് ആ  മാന്യദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്,
     ഇത് 14 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സങ്കീര്‍ണമായ രണ്ടു  ശസ്ത്രക്രിയകളാണ്. ഇതിനു പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും മറ്റും  സേവനം ആവശ്യമാണ്‌, അവരെല്ലാവരും ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരാണ്, കൂടാതെ നേഴ്സുമാരുടെ ശമ്പളം,( സമരത്തോട് കൂടി അവരുടെ ശമ്പളവും വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് അറിയാമല്ലോ), അവര്‍ക്കൊക്കെ ശമ്പളം നല്‍കണം,.  മാത്രമല്ല  ശസ്ത്രക്രിയക്കു ഉപയോഗിക്കുന്ന വിലകൂടിയ മരുന്നുകള്‍ സൗജന്യമായ് അമൃത ആശുപത്രിക്ക് എവിടെ നിന്നെങ്കിലും കിട്ടുന്നതല്ല . ഇതിനൊന്നും സര്‍ക്കാര്‍ ധനസഹായവും ഇല്ല. മാത്രമല്ല അതാതു വകുപ്പുകളില്‍ സര്‍ക്കാര്‍ നികുതിയും കൃത്യമായ് അടക്കണം.കൂടാതെ ഇലക്ട്രിസിറ്റി ബില്ലുകള്‍, കോടിക്കണക്കിനു രൂപാ വിലയുള്ള ഉപകരണങ്ങള്‍,    ഇതിനൊക്കെ കൂടിയുള്ള തുകയാണ് രോഗിയില്‍ നിന്നും ഈടാക്കുന്നത്.  അല്ലാതെ പതിനാലു ലക്ഷം രൂപ അമൃതാനന്ദമയീ മഠത്തിനെടുത്ത്  ധൂര്‍ത്തടിക്കാനുള്ളതല്ല.(പത്ത് ലക്ഷം  രൂപയെ മഠം വാങ്ങിയിട്ടുള്ളൂ നാല് ലക്ഷം മഠം തന്നെയാണ് വഹിച്ചത്),

കൂടാതെ ദുരിത ബാധിതര്‍ക്കും, ഭാവന രഹിതര്‍ക്കും വീട് വച്ചു കൊടുക്കുന്നു, ഒരുലക്ഷത്തോളം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നു ഒരു ശവപ്പെട്ടി പോലുംസൌജന്യമായ് കിട്ടാത്ത ഈ ലോകത്ത് ഇതൊക്കെ ചെയ്യണമെങ്കില്‍ പണം വേണ്ടേ ?  അമൃതക്ക് പണം  ആകാശത്ത് നിന്നും പൊഴിഞ്ഞു വീഴുകയൊന്നുമില്ല. അത് കൊണ്ട് തന്നെ എല്ലാം എല്ലാവര്‍ക്കും സൗജന്യമായ് നല്‍കുവാനും സാധിക്കില്ല.  ഇത്രയേറെ ധാര്‍മിക രോഷം കൊള്ളുന്ന താങ്കള്‍ എത്ര രൂപ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ട് ? അമ്മ ലോകത്തില്‍ എവിടെ ചെന്നാലും അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത് അത് യു എസ്സില്‍ ആയാലും, ബീഹാറിലായാലും, ജപ്പാനിലായാലും, ഗുജറാത്തിലായാലും എവിടെ ദുരിതമുണ്ടായപ്പോളും  അങ്ങോട്ട്‌ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്, ആശ്രമം എവിടെ നിന്നും പണം ചോദിച്ചു വാങ്ങാറില്ല.  ഒരു പൈസ പോലും വാങ്ങിക്കാതെ കഠിനാധ്വാനം ചെയ്യുന്ന ബ്രഹ്മചാരികളും   ഭക്തരും അധ്വാനിച്ചുണ്ടാക്കുന്ന പണമാണ്  ഓരോ സൌജന്യ ചികിത്സക്കും ഉപയോഗിക്കുന്നത്. 

ചികിത്സ തേടി വരുന്ന എല്ലാവരെയും സൌജന്യമായി ചികിത്സിക്കാന്‍  മഠത്തിന് സാധിക്കില്ല മഠം കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. എല്ലാവരുടെയും കാര്യം അമൃതക്ക് നോക്കാന്‍ സാധിക്കുമോ ? വേറെ എത്രയധികം മഠങ്ങളും, ആശുപത്രികളും ഉണ്ട്, മറ്റൊരാശുപത്രിയെക്കുറിച്ചും വാ തുറക്കാത്ത താങ്കള്‍ എന്തേ  അമൃതക്കെതിരെ മാത്രം ബഹളം വക്കുന്നു ?   ക്രിസ്ത്യന്‍ മുസ്ലീം മാനേജ്മെന്റുകള്‍ നടത്തുന്ന, കോടികള്‍ വാരി സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രം ചെലവഴിക്കുന്ന എത്ര എത്ര ഹോസ്പിറ്റലുകളുണ്ട് അവയെക്കുറിച്ചെന്തേ നിശബ്ദത പാലിക്കുന്നൂ ? അല്ലെങ്കില്‍ തന്നെ ഇത്രയും സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ സൗജന്യമായ് നടത്താന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണം എന്നു പറയാത്തതെന്തേ ?
നിങ്ങള്‍ നികുതി കൊടുക്കുന്നത് സര്‍ക്കാരിനല്ലേ ? അമൃതാനന്ദമയി മഠത്തിനല്ലല്ലോ ?

അമൃതയില്‍ പണത്തിനു വേണ്ടി ശാസ്ത്ര ക്രിയ വൈകിച്ചിട്ടില്ല സര്‍ക്കാര്‍ തീരുമാനം ഉണ്ടാവാത്തതിനാലാണ് ശസ്ത്രക്രിയ വൈകിയത്. ഇതൊന്നും ചിന്തിക്കാതെ ഇത്രയധികം സേവനം ചെയ്യുന്ന ഒരു സ്ഥാപനത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുന്ന താങ്കളോട് ഒരു കാര്യം ചോദിക്കട്ടെ, നിങ്ങള്‍ എന്ത് സംഭാവനയാണ് ഈ സമൂഹത്തിനു നല്‍കിയിട്ടുള്ളത് ? 
ദയവായ് ഇനിയെങ്കിലും നന്മയെ അംഗീകരിക്കാന്‍ പഠിക്കൂ..

Saturday, July 14, 2012

MUCH ADO ABOUT NOTHING? *




That’s it, hey guys, let the whole world know this modern mother’s heart. Before we get to the heart of the mother, can we take a second and get first, to the heart this prophet, or the basis of his fantastic “revelation”. Per chance it’s totally baseless? Is it then much ado about nothing?

One more minor question: Was this know-all physically present there, when the “counting” of fourteen lakhs took place before the surgery  (by his account one surmises, that he was a witness to the counting)? Or is he in the habit of receiving revelations (“prophetic”)  along the line of his deep seated illusions? How I long to believe this, my friend with “conscience”!
Then, as claimed by Tintumonster, why did the hospital (which has never claimed itself to be a charitable hospital) wait to count the money before the surgery? It’s true they were waiting, but not for money. But how could it be otherwise, when medico-legal aspects had yet to be first approved by the government? The complex surgery was commenced, the moment the fax of approval was received from the govt – to the great relief of the girl’s family.

We need to go through little bit of arithmetic, my dear friend. Especially the ratio,  1 : 1,428. That’s what 14 lakhs boils down to, in front of Rs 200 crores (spent just on Tsunami houses). And another ratio, my dears, is 1:357 which translates to 14 lakhs : 50 crores.(fifty crores was the amount the Math allocated for rendering quick solace to thousands people rendered homeless one day in Sep 2009, in  the flash floods by river Krishna along Andhra Karnataka border.) A world record of sorts were set, building the first 100 houses in less than 30 days, braving hostile circumstances, by the committed renunciants of the Mata Amritanandamayi Math. Just a visit to this link is all that is needed: http://www.amritapuri.org/
13943/raichur-gift.aum

These are verifiable numbers culled from the public sources. Even the richest countries in the world were not excluded from her boundless love and compassion. When disaster struck, this “modern” mother (yes, mother, she never ever lay claims to divinity)donated a million dollar each to US and Japan. Mata Amritanandamayi Math that spends hundreds of crores to give succor to patients who have otherwise no place to turn to,  can rightly be proud to establish and run a hospital solely and primarily established to come to the rescue of the have nots, purely in line with its stated mission.

The very raison d’etre for the existence of the ashram is love and service to humanity. Though it is one of the biggest not-for-profit, super specialty hospital of the land, it boasts of a cost that is comparatively lower. Annually, this multilocation institution  revels in spending crores of rupees for the medical care of the destitute. Some useful link: http://www.aimshospital.org/
index/community-programs/
outreach.html

When IAM (meditation) Technique was taught to India’s national security establishments, Amma never accepted any remuneration for these courses even when Govt of India came forward to offer crores of rupees.  Amma says,

“Spiritual knowledge is the birthright of humankind and that to charge for meditation classes is like charging a baby for breast milk. That is why Amma's meditation technique is always taught for free".

That is Amma, the world-renowned humanitarian and spiritual leader - her life exemplifying compassion and service in every action. And to think that our “messenger”, providing neither facts, nor proof, is bent upon peddling or “sharing” his fanatic  views (smacks of terrorist inclinations, doesn’t he, in this land of universal acceptance) against such a one like Amma, who is bestowing for free, the gift of meditation to the entire world! Who has only love and acceptance for all religions and races. To know more click, http://www.iam-meditation.org/
campus4.html

To even think that Amma who is pouring crores and crores per annum to wipe off the tears of those who have nobody else in the world, can be inhuman for fourteen lakhs – really, it needs a stroke of genius, if not a revelation!  

Goes to prove, a long suppressed fanaticism or the urge to defame a person, can drive one to any lengths of extremism. Intolerance indeed my dears, is the platform on which terrorism is built.  

Truth must be known. Hear this ye all, who have ears to hear. Read this ye all, who have the eyes to see. Come let us, who are endowed with unbiased mind and who stand for the spirit of free speech, share the truth. Share this truth we must, above all. Among all people –Malayalis  or non-alayalis, with or without conscience - who seek the truth and only the truth. Irrespective of differences or revelations! Let wishful people keep wishing.

Come, let’s now take a tour, of
1. Amma’s world of charitable activities, http://www.embracingtheworld.org/,
2.Regarding liver transplant, http://news.amrita.edu/news/2011/05/13/completing-hundred-

successful-liver-transplants/, and,  
3.       regarding Bihar flood relief, http://www.amritapuri.org/3021/bihar-relief.aum 

*ഹൃദയപൂര്‍വത്തിലേക്ക്  ഒരു സുഹൃത്ത് അയച്ചു തന്ന ലേഘനം,

Tuesday, April 24, 2012

തൈപ്പൂയത്തിന്റെ തിരു മുറിവുകള്‍

    
തൈപ്പൂയവും പത്താമുദയവും ഒക്കെ കേരളത്തിലെ പല മുരുക ക്ഷേത്രങ്ങളിലെയും ഉത്സവ കാലമാണ് , മുരുക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ പീലിക്കാവടിയും മയിലാട്ടവും ഒക്കെ മറ്റു ഉത്സവങ്ങളെക്കാള്‍ വര്‍ണാഭമാക്കുന്നു. എന്നാല്‍ ദേവ സൈന്യാധിപനും, മയില്‍ വാഹനനും ഒക്കെയായ ശിവ തനയന്റെ ഉത്സവം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് വെല്‍ക്കാവടി ശൂലക്കാവടി മുതലായ ആചാരങ്ങളുടെ പേരിലാണ് .
കവിളുകളിലും നാക്കിലും മുതുകിലും ഒക്കെ ശൂലവും വേലും കുത്തിയിറക്കി കാവടിയെന്തി വരുന്ന മുരുക ഭക്തന്മാര്‍  ഉത്സവ ഘോഷയാത്രകളിലെ ഒരു പ്രധാന  കാഴ്ചയാണ്. 

    കവിളുകളിലൂടെ ശൂലം കുത്തിയും, കൊളുത്തുകളില്‍ സ്വയം തൂങ്ങിയും ഭക്തി പ്രകടിപ്പിക്കുന്നവരെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാന്‍ സാധിക്കും.അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസ്രിതമായ് രൂപ ഭാവങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവും എന്നു മാത്രം. മുള്ളുകള്‍ പിടിപ്പിച്ച ചാട്ടവാറു കൊണ്ട് സ്വശരീരം അടിച്ചു മുറിവേല്‍പ്പിക്കുന്ന ഒപ്പസ് ഡേയി (Opus Dei) കത്തോലിക്കരും, ആശൂറ(Ashura) ദിനത്തില്‍ സ്വയം പീഡനം എല്ക്കുന്നവരും, തൈ പൂയത്തിനു ശരീരം മുഴുവന്‍ കുത്തിയിറക്കപ്പെട്ട ലോഹ ശൂലങ്ങള്‍ ധരിച്ച് കാവടിയാടുന്നവരും ഒക്കെ ശരീര പീഡനം പാപ വിമോചനത്തിനു എന്ന സങ്കല്‍പം പേറുന്നവരാണ് അതി പ്രാചീന കാലം തൊട്ടേ ഇത്തരം കര്‍മങ്ങള്‍ ലോകത്തില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭക്തിയുടെ പേരില്‍ തുടര്‍ന്ന് വരുന്ന ഇത്തരം ക്രിയകള്‍ ഭക്തിയാണോ എന്നു പുനര്‍വിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Therese Neumann 
    ഭക്തിയില്‍ സ്വയം പീഡനത്തിനു സ്ഥാനമൊന്നും ഇല്ല, പലപ്പോഴും പരമ ഭക്തരായ പല മഹാത്മാക്കളും ശരീര ധര്‍മങ്ങളെ ഭക്തിയുടെയോ, ധ്യാനതിന്റെയോ തീവ്രതയില്‍ മറന്നതായ് നമുക്ക് കാണാന്‍ സാധിക്കും,പരമ ശിവനെ ഓര്‍ത്ത് ശ്രീ പാര്‍വതി ഊണും ഉറക്കവും ഉപേക്ഷിച്ച് തപസ്സു ചെയ്ത കഥ പുരാണ പ്രസിദ്ധമാണല്ലോ ., മീരാ ബായി, നിമായി, രാമകൃഷ്ണ പരമഹംസര്‍ , മിലരപേ മുതലായവരുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിച്ചിട്ടുണ്ട് എന്നാല്‍ അവ നൈസര്‍ഗീകമായ് സംഭവിക്കുന്നതാണ്, അതിനെ ഇത്തരം സ്വയം പീഡന വുമായ് ചേര്‍ത്ത് വായിക്കാന്‍ കഴിയില്ല. യേശു ക്രിസ്തുവിനെ ഓര്‍ക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകള്‍ രൂപപ്പെടുമായിരുന്ന തെരീസ (Therese Neumann) യും സ്വയം പീഡനത്തിലൂടെ കുരിശില്‍ ഏറുന്ന ആള്‍ക്കാരും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. ഒന്ന് നൈസര്‍ഗീകമാണെങ്കില്‍, മറ്റേതു കൃത്രിമമായ അനുകരണം മാത്രമാണ്,  ശരീര ധര്‍മങ്ങളെ താത്കാലീക മായ പിടിച്ചു നിര്‍ത്തുന്ന വ്രതങ്ങളെയും സ്വയം പീഡനത്തിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല, കാരണം അവ മാനസികവും ശാരീരികവുമായ ശുദ്ധീകരണത്തിനും മറ്റും അനുസരിക്കുന്നതാണ്, എന്നാല്‍ ശാസ്ത്ര വിധികള്‍ക്ക് അനുസ്രിത്മല്ലാത്ത്ത പക്ഷം അവയും അനുചിതങ്ങള്‍ തന്നെയാകുന്നു 

     ഭക്തിയുടെ പരമാചാര്യനായ് ആദരിക്കപ്പെടുന്നത് നാരദ മഹര്‍ഷിയാണല്ലോ, നാരദഭക്തി സൂത്രത്തില്‍ ഭക്തി നിര്‍വചിക്കപ്പെടുന്നത്
സാ ത്വസ്മിന്‍ പരമ പ്രേമ രൂപാ.. (അവിടുത്തോടുള്ള പരമ പ്രേമ സ്വരൂപത്തോട് കൂടിയത് )

എന്നാണ്.ഈശ്വരനുമായുള്ള പരമമായ പ്രേമം, അല്ലെങ്കില്‍ അവനവന്റെ നിജ സ്വരൂപത്തെക്കുരിച്ച്ചുള്ള അനുസന്ധാനം എന്നൊക്കെ ഭക്തി മഹാത്മാക്കളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു.അതിനാല്‍ ഇത്തരം സ്വയം പീഡന പ്രാര്‍ഥനകള്‍- ആചാരങ്ങള്‍ ഒന്നും ഭക്തിയല്ല. ഗീതയിലെ ശ്രദ്ധാത്രയവിഭാഗയോഗത്തില്‍ ഭഗവാന്‍ താമസികമായ തപസായി ഇത്തരം കര്‍മങ്ങളെ വിശേഷിപ്പിക്കുന്നു. സ്വ ശരീര പീഡനത്തിന്റെ മാര്‍ഗങ്ങളെ ഭക്തിയെന്നു വിവക്ഷിക്കുവാന്‍ ഒരിക്കലും സാധിക്കുക ഇല്ല എന്നു മാത്രമല്ല അവ ഒക്കെ താമസികമായ കര്‍മങ്ങളാണെന്നും ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ വ്യക്തമാക്കുന്നു.. 
 
കര്‍ഷയന്തഃ ശരീരസ്ഥം ഭൂതഗ്രാമമചേതസഃ
മാം ചൈവാന്തഃശരീരസ്ഥം താന്വിദ്ധ്യാസുരനിശ്ചയാന്‍ (ഭഗവത് ഗീത 17.6)

തങ്ങളുടെ ഇന്ദ്രിയങ്ങളെയും, ശരീരത്തില്‍ വര്‍ത്തിക്കുന്ന എന്നെയും പീഡിപ്പിക്കുന്ന അവിവേകികളായ അവര്‍ ആസുരനിശ്ചയം ചെയ്തവരാണെന്നറിഞ്ഞാലും.

മൂഢഗ്രാഹേണാത്മനോ യത്പീഡയാ ക്രിയതേ തപഃ
പരസ്യോത്സാദനാര്‍ഥം വാ തത്താമസമുദാഹൃതം
( ഭഗവത്ഗീത17.19)

അബദ്ധധാരണകളോടുകൂടി ചെയ്യപ്പെടുന്നതും സ്വയം പീഡയനുഭവിച്ചോ, അന്യനെ നശിപ്പിക്കുവാനുദ്ദേശിച്ചോ ഉള്ള തപസ്സ് താമസികമെന്നു പറയപ്പെടുന്നു.


ഇങ്ങനെ സ്വശരീരത്തെ പീഡിപ്പിച്ചു കൊണ്ട് ചെയ്യുന്ന കര്മങ്ങളെ ആസുരികം എന്നും  താമസം എന്നും ഭഗവാന്‍ പറഞ്ഞിരിക്കുന്നു, അതുകൊണ്ട് തന്നെ  ഇത്   അഹിതമായ കര്‍മം ആണ്.
ശൂലക്കാവടികളും ഗരുഡന്‍ തൂക്കങ്ങളും ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ സ്വയം പീഡന രീതികളെ ഒഴിവാക്കി നവീകരിക്കുകയോ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ കൂടി ആവശ്യമാണ്‌.

Thursday, January 26, 2012

അതും ഒരു തണല്.*




ഇതര മതങ്ങളെ അപേക്ഷിച്ച് സനാതന ധര്‍മം വളരെ വിശാലമായ ചിന്താ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുണ്ട്,ആസ്തികവും നാസ്തികവുമായ അനേകം ദര്‍ശനങ്ങള്‍ക്ക് ജന്മഭുമിയായ് ഭാരതം മാറിയത് അതുകൊണ്ടാണ്,അദ്വൈതിയും, ദ്വൈതിയും, വിശി ഷ്ടാദ്വൈതിയും, വൈഷ്ണവരും, ശൈവരും ശാക്തെയരും, ഗാണപത്യരും അങ്ങിനെ ഒരുപാട് ചിന്താ സരണികള്‍ ഈ പുണ്യ ഭൂമിയിലൂടെ ഒഴുകുന്നതും ഈ ചിന്താസ്വാതന്ത്രം നിമിത്തമാണ്. എന്നാല്‍ ചിന്താ സ്വാതന്ത്ര്യം എന്നാല്‍ വായില്‍ തോന്നിയ എന്തും പറയാനുള്ള സ്വാതന്ത്ര്യം അല്ല എന്നു മറന്നു പോകുന്നത് ഉചിതമല്ല.

കഴിഞ്ഞ ദിവസങ്ങളിലായി (ജനുവരി 21,22) മാതൃഭുമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ലേഖനം ആണ് ഈ വിഷയത്തില്‍ എഴുതാന്‍ പ്രേരിപ്പിച്ചത്.വാചക കസറത്തില്‍ പൊതിഞ്ഞു സന്ദീപന്‍ പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിടുന്ന മണ്ടത്തരങ്ങളും, ഒളിയജണ്ട വിടുവയാത്തരങ്ങളും ശ്രീ ശങ്കരന്റെ പിന്മുറക്കാരായ മലയാളികളെ തെല്ലും ബാധിക്കാതിരിക്കട്ടെ,മഹാഭാരതയുദ്ധം യഥാര്‍ത്ഥത്തില്‍ നടന്നതല്ലെന്നും മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നും സന്ദീപാനന്ദന്‍ തട്ടി വിട്ടത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്,

"മഹാഭാരതയുദ്ധം ബാഹ്യമായി നടന്ന ഒരു യുദ്ധമാണോ? നാളിതുവരെ ഒരു തര്‍ക്കവിഷയം പോലും അല്ലാതിരുന്ന ഈ വിഷയം ഇന്ന് ചില തെറ്റിദ്ധാരണകള്‍ക്കും രോഷപ്രകടനങ്ങള്‍ക്കും കാരണമായതിനാലാണ് ഇത്തരത്തില്‍ ഒരു വിശദീകരണം ആവശ്യമെന്ന് കരുതുന്നത്."
ഇങ്ങനെയാണ് സന്ദീപന്‍ ലേഘനം ആരംഭിക്കുന്നത്, എന്നാല്‍ ഈ വിഷയം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ല , മഹാത്മാ ഗാന്ധിയുടെ അനാസക്തിയോഗം എന്ന വ്യാഖ്യാനത്തില്‍ ഗാന്ധിജി മഹാഭാരതം പൂര്‍ണമായും ആന്തരിക യുദ്ധം ആണെന്നും ചരിത്രമേ അല്ലെന്നും പ്രഖ്യാപിക്കുകയും, തുടര്‍ന്ന് ഗീതാപ്രസ്സിന്റെ കല്യാണ്‍ മാസികയുടെ വാര്‍ഷികപ്പതിപ്പായ് ഇറക്കിയ 'കൃഷ്ണാങ്ക്' ഇല്‍ മഹാത്മാ ഗാന്ധിയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുകയും, ചെയ്തു

"ഇത് ജ്യേഷ്ഠാനുജന്മാര്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി നടത്തിയ കഥയായി ചുരുക്കിക്കാണുന്നതെങ്ങനെ? "
ആരാണ് അങ്ങിനെ ചുരുക്കി കണ്ടത് ?, എന്തായാലും ഗീതാഭാക്തര്‍ ആരും അങ്ങിനെ ചുരുക്കി കണ്ടിട്ടില്ല. പ്രസക്തമല്ലാത്ത പൂര്‍വ പക്ഷം സ്വയം ആരോപിച്ച് ഖണ്ടിക്കുന്നത് സ്വന്തം പൊള്ളത്തരത്തിന്റെ ലക്ഷണമാണ്.

ലേഘനത്തില്‍ സന്ദീപാനന്ദന്റെ പാണ്ഡിത്യം കൊട്ടിഘോഷിക്കുന്ന വരികള്‍ ഇതാണ്
"മഹാഭാരതയുദ്ധം ബാഹ്യമായി നടന്നതാണ് എന്ന് ശാഠ്യം പിടിക്കുന്നവരുടെ പക്ഷത്തുനില്‍ക്കാന്‍ ആ കൃതിയില്‍ ആഴത്തില്‍ ഇറങ്ങിയിട്ടുള്ള ആര്‍ക്കും സാധ്യമല്ല."

ശ്രീ ശങ്കരാചാര്യ സ്വാമികള്‍,രാമാനുചാചാര്യര്‍, മാധവാചാര്യര്‍, വല്ലഭാചാര്യര്‍, ശ്രീധരാചാര്യര്‍, നീലകണ്ഠചാര്യര്‍, മധുസൂദന സരസ്വതി( ഗൂഡാര്‍ത്ഥ ദീപിക) ,ഹനുമത് ആചാര്യര്‍() ( പൈശാചകീ ഭാഷ്യം) മുതലായവരൊക്കെ മഹാഭാരതയുദ്ധം ബാഹ്യമായ് നടന്നെതന്ന പക്ഷക്കാര്‍ തന്നെയായിരുന്നു, അവരെക്കാള്‍ ഒക്കെ ആഴത്തില്‍ ഇറങ്ങിച്ചെന്ന വ്യക്തിയാനെന്നാണ് സന്ദീപിന്റെ അവകാശവാദം!, ഇനി ആഴത്തില്‍ ഇറങ്ങിച്ചെന്നു മഹാഭാരത യുദ്ധം മനസ്സിന്റെ ഉള്ളില്‍ നടക്കുന്ന ആഭ്യന്തര യുദ്ധം ആണെന്ന അപാര കണ്ടുപിടുത്തം നടത്തിയ സന്ദീപ്‌ താഴെപ്പറയുന്ന ശ്ലോകങ്ങള്‍ കണ്ടിട്ടില്ലേ എന്തോ ? എന്തായാലും സന്ദീപന്റെ   ആഴം നമുക്കൊന്ന് വെറുതെ നോക്കാം

"കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധുസൂദന

ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാർഹാവരിസൂദന "

(ശ്രീമത് ഭഗവത് ഗീത-2,4)

ഇവിടെ അര്‍ജുനന്‍ ചോദിക്കുകയാണ് പൂജാര്‍ഹര്‍ ആയ ദ്രോണരോടും ഭീഷ്മരോടും താന്‍ എങ്ങിനെ യുദ്ധം ചെയ്യും

ആഴത്തില്‍ ഇറങ്ങിയ സന്ദീപന്‍ പറഞ്ഞതുപോലെ ഭീഷ്മരും ദ്രോണരും ഒക്കെ മനസ്സിന്റെ ദുര്‍ഗുണങ്ങളും പാണ്ഡവര്‍ സത്ഗുണങ്ങളും ആണെങ്കില്‍ ഇവിടെ "പൂജാര്‍ഹാന്‍ " എന്ന പദം ഉപയോഗിക്കേണ്ട കാര്യം ഉണ്ടോ, അര്‍ജുനന്‍ എന്ന സത്ഗുണത്തിന്   ഭീഷ്മ-ദ്രോണാദികള്‍ ആകുന്ന ദുര്‍ഗുണങ്ങള്‍ എങ്ങിനെയാണ് പൂജാര്‍ഹാര്‍ ആവുക.
ഇനി ഭഗവാന്റെ വരികള്‍ നോക്കു..

സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മാദ്ധി യുദ്ധാച്ഛ്രേയോന്യത്ക്ഷത്രിയസ്യ ന വിദ്യതേ (31)

സ്വധ‍ര്‍മ്മത്തെക്കുറിച്ച് ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാല്‍ ക്ഷത്രിയന് ധ‍ര്‍മ്മ സംഗതമായ യുദ്ധത്തേക്കാള്‍ ശ്രേയസ്കരമായി മറ്റൊന്നുമില്ല.

യദൃച്ഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ഥ ലഭന്തേ യുദ്ധമീദൃശം (32)

ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നുകിട്ടിയ സ്വര്‍ഗ്ഗവാതില്‍ പോലെയാണ്. ഹേ പാര്‍ത്ഥ, ഭാഗ്യവാന്മാരായ ക്ഷത്രിയര്‍ക്ക് മാത്രമാണ് ഈ വിധമുള്ള യുദ്ധം ലഭിക്കുന്നത്‌.

അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍തിം ച ഹിത്വാ പാപമവാപ്സ്യസി (33)

ഇനി ഈ യുദ്ധം നീ ചെയ്യില്ലെങ്കില്‍ അത് കാരണം സ്വധ‍ര്‍മ്മവും കീര്‍ത്തിയും കൈവിട്ടു നീ പാപം സമ്പാദിക്കേണ്ടിവരും.

അകീര്‍തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയ‍ാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ (34)

തന്നെയുമല്ല, നിനക്കു ഒടുങ്ങാത്ത ദുഷ്കീര്‍ത്തി പറഞ്ഞു പരത്തുകയും ചെയ്യും. ബഹുമാനം നേടിയവന് ദുഷ്കീര്‍ത്തി മരണത്തെക്കാള്‍ അത്യധികം കഷ്ടമാണ്.

ഭയാദ്രണാദുപരതം മംസ്യന്തേ ത്വ‍ാം മഹാരഥാഃ
യേഷ‍ാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം (35)

ഭയംകൊണ്ടു യുദ്ധത്തില്‍നിന്നും പിന്തിരിഞ്ഞവനായി മഹാരഥന്മാര്‍ നിന്നെ കണക്കാക്കും. അവര്‍ക്കെല്ല‍ാം ബഹുമാന്യനായി ഇരിക്കുന്ന നീ അങ്ങിനെ നിസ്സാരനായി തീരും.

അവാച്യവാദ‍ാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം (36)

നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

"ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ"
- ശ്രീമത് ഭഗവത് ഗീത-2,37)

കൊല്ലപ്പെട്ടാല്‍ സ്വര്‍ഗം നേടാം ജയിച്ചാല്‍ ഭൂമി അനുഭവിക്കാം ആയതുകൊണ്ട് യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ കുന്തീ പുത്രാ എന്നാണ് ഭഗവാന്‍ പറയുന്നത്, ഇവിടെ ഭഗവാന്‍ 'ഹതോ' അഥവാ കൊല്ലപ്പെട്ടാല്‍ എന്നാണ് പ്രയോഗിച്ചിരിക്കുന്നത് അല്ലാതെ മരിച്ചാല്‍ എന്നോ പരാച്ചയപ്പെട്ടാല്‍ എന്നോ ഒന്നുമല്ല.

സത്ഗുണങ്ങളും ദുര്‍ഗുണങ്ങളും തമ്മിലുള്ള യുദ്ധം ആണ് എങ്കില്‍ ഇവിടെ എങ്ങിനെ ആരാണ് കൊല്ലപ്പെടുക ??

സാക്ഷാല്‍ ചിന്മയാനന്ദ സ്വാമിയും ഇവിടെ ബാഹ്യയുദ്ധം എന്ന നിലയില്‍ തന്നെയാണ് സമീപിച്ചിരിക്കുന്നത്,സ്വന്തം  ഗുരുദേവനെക്കാളും ആഴത്തില്‍ ഗീതയെ 'പഠിച്ച' സന്ദീപിന് പേരിനെങ്കിലും ഇത്തിരി സംസ്കൃതം മനസ്സിലാക്കി വക്കാമായിരുന്നു.

"മഹാഭാരതയുദ്ധം ബാഹ്യയുദ്ധമാണെന്നും സ്ഥാപിച്ച് മനുഷ്യഹൃദയങ്ങളില്‍ യുദ്ധാവേശം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തെ കാണാതെപോകരുത്"

ഹെന്റമ്മേ.. !! എന്നിട്ട് ശങ്കരഭാഷ്യവും, മേല്‍പ്പറഞ്ഞ മറ്റാചാര്യന്മാരുടെ ഭാഷ്യവും ഒക്കെ കേട്ട് എത്ര പേര്‍ യുദ്ധത്തിനിറങ്ങി ?

സന്ദീപന് ഭഗവത് ഗീത ഇനിയും മനസ്സിലായിട്ടില്ല, ഭഗവാന്‍ ഗീതയില്‍ പറയുന്നു ധര്‍മ സംസ്ഥാപനാര്‍ത്ഥം ആണ് താന്‍ അവതരിക്കുന്നത് എന്ന്, അവിടുന്ന് അര്‍ജുനനോട് ഉപദേശിക്കുന്നത് സ്വധര്‍മം ചെയ്യാന്‍ ആണ്, ഒരു ക്ഷത്രിയന് ആവാശ്യം വന്നാല്‍ ആയുധം എടുത്തു പോരാടേണ്ടി വരും അത് അയാളുടെ സ്വധര്‍മം ആണ്.  മാത്രമല്ല ഗീത ആകാശത്ത് നിന്നും പൊട്ടിവീണതല്ല മഹാഭാരതം വായിച്ചാല്‍ മനസ്സിലാക്കാം സമാധാനത്തിന്റെ ദൂതിന് വേണ്ടി ഭഗവാന്‍ ചെന്നതും പകുതിരാജ്യം, അഞ്ചു ഗ്രാമം എന്നിങ്ങനെ ക്ഷമയുടെ ഏറ്റവും അറ്റം വരെ ചെന്നിട്ടും, സൂചി കുത്താന്‍ പോലും ഇടം കൊടുക്കില്ല എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് യുദ്ധത്തിലേക്ക് സംഗതികള്‍ നീങ്ങിയത് ഭഗവാന്‍ ധര്‍മം ആണോ  ചെയ്തത് എന്ന് സന്ദീപാനന്ദനു ഇനിയും സംശയം  ഉണ്ടെങ്കില്‍ മഹാഭാരതം ഒന്ന് ശരിക്കും   വായിച്ചു നോക്കൂ എന്നെ പറയാനുള്ളൂ.

ഗീത പോരടിക്കാന്‍ അല്ല പറയുന്നത് സ്വധര്‍മം അനുഷ്ടിക്കാനാണ്, ഒരു ആധ്യാത്മികജീവിയുടെ സ്വധര്‍മത്ത്തില്‍ പ്രധാനം സ്വാദ്ധ്യായം ആണ്, അത് ചെയ്യാത്തതിന്റെ കുറവാണ് സന്ദീപന്റെ ഈ പുലമ്പല്കള്‍ക്കാധാരം.

"ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതികളാണ് മഹാഭാരതവും രാമായണവും. വേദങ്ങള്‍ അതിനും മുമ്പാണുണ്ടായത്. അന്ന് ഹിന്ദുമതം ഉണ്ടായിരുന്നുമില്ല."

ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം മഹാഭാരതവും,രാമായണവും ആണെന്നാര് വിശേഷിപ്പിച്ചു ??

ഭാരതവും രാമായണവും ഉണ്ടാവുന്നതിനും മുന്‍പേ ഈ സംസ്കാരം ഇവിടുണ്ട്.

അന്ന് ഹിന്ദുമതം ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെ ഏത് മതമായിരുന്നു ഉണ്ടായിരുന്നത് ? അന്ന് ഉണ്ടായിരുന്ന അതെ സംസ്കൃതിയെ തന്നെയാണ് പില്‍ക്കാലത്ത് വിദേശികള്‍ ഹിന്ദുമതം എന്നു വിളിച്ചത്. ഒരു ഹിന്ദുവിന്റെ ഹിന്ദുമതം വേദങ്ങളും ദര്‍ശനങ്ങളും തന്ത്ര ശാസ്ത്രങ്ങളും ഉപനിഷത്തുക്കളും ഒക്കെ അടങ്ങിയതാന് സന്ദീപ്‌ കണ്ടു പിടിച്ച 'ഹിന്ദു മതം' എന്താണാവോ ?

"ഭാരതകഥയിലൂടെയും അതിന്റെ മധ്യത്തില്‍ വിളക്കിവെച്ചിരിക്കുന്ന ഭഗവദ്ഗീതയിലൂടെയും വ്യാസന്‍ പറഞ്ഞുവെക്കുന്നതും ആത്മാന്വേഷണത്തിന്റെ മാര്‍ഗങ്ങളാണ്"

ഭാരതത്ത്തിന്റെയുടെയും ഗീതയുടെയും പരമ താത്പര്യം 'മോക്ഷം' ആണെങ്കിലും, ധര്‍മ ശാസ്ത്രങ്ങളും, അര്‍ത്ഥ ശാസ്ത്രങ്ങളും, കാമ ശാസ്ത്രവും ഒക്കെ മഹാ ഭാരതത്തില്‍ അടങ്ങിയിട്ടുണ്ട്, സന്ദീപ്‌ ഉദ്ധരിച്ച്ച ശ്ലോകത്തിന്റെ പൂര്‍വഭാഗം കൂടി വായിച്ചിരുന്നെങ്കില്‍ ഇത് മനസ്സിലാക്കാമായിരുന്നു

ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര യന്നേഹാസ്തി നതത് ക്വചിത്

“ധര്‍മ്മം, അര്‍ഥം, കാമം, മോക്ഷം എന്നീ വിഷയങ്ങളില്‍ ഇതിലുള്ളതു മാത്രമേ മറ്റെവിടെയും കാണുകയുള്ളൂ. ഇതിലില്ലാത്തത് മറ്റെവിടെയും ഉണ്ടാവുകയുമില്ല”.

സ്വധര്മാനുഷ്ടാനം ആത്മാന്വേഷനത്ത്തിന്റെ ഭാഗം തന്നെയാണ്, ധര്മിഷ്ടന്‍ അല്ലാത്ത ഒരാള്‍ക്ക് മോക്ഷം ലഭിക്കില്ല എന്നാണു ഹിന്ദുവിന്റെ ഹിന്ദുമതം പറയുന്നത്.

ശാസ്ത്രങ്ങള്‍ ഒന്നും വേണ്ടപോലെ പഠിക്കാതെ, ഒന്നോ രണ്ടോ വര്‍ഷം എന്തൊക്കയോ അവിടേം ഇവിടേം കുറച്ച് വായിച്ച് പിന്നെ വാചക കസറത്തും ഹിമാലയന്‍ യാത്രയും ഒക്കെയായ് നടന്നപ്പോള്‍ കുറച്ചു സംസ്കൃതമോ, ഭഗവത് ഗീതയോ ഒക്കെ പഠിച്ചിരുന്നെങ്കില്‍ ഇതുമാതിരി ഹിമാലയന്‍ മണ്ടത്തരങ്ങള്‍ താങ്കള്‍ പറയില്ലായിരുന്നു.


"അന്ധേനൈവ നീയമാനാഃ യഥാന്ധാഃ"
-കഠോപനിഷത്
"അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരെ പോലെ"
ഈ ശ്ലോകം സന്ദീപാനന്ദന്റെ ഗീതാ പ്രവചനം കേള്‍ക്കാന്‍ പോണവരും, സന്ദീപന്‍ എഴുതുന്നതൊക്കെ വായിച്ചു വിശ്വസിച്ചിരിക്കുന്നവരും മറക്കാതിരുന്നാല്‍ കൊള്ളാം .


പാണ്ഡവര്‍ ദേവന്മാരുടെ മക്കള്‍ ആയതു കൊണ്ട് അത് യുക്തിക്ക് നിരക്കാത്തതാണെന്നും അവര്‍ പഞ്ചഭൂതങ്ങള്‍ ആണ് എന്നും പറഞ്ഞ സന്ദീപന്‍ ഇതു പാണ്ഡവന്‍ ഇതു ഭൂതം എന്ന് കൂടി പറയണം, ഇനി സൂര്യപുത്രനായ കര്‍ണന്‍ ഇതു 'ഭൂതം  ആണ് ?  കൂടാതെ കന്യകാത്വം നഷ്ടപ്പെടാതെ തന്നെ ദൈവത്താല്‍ ഗര്‍ഭം ധരിച്ച് പ്രസവിച്ച്ചുണ്ടായ  പുത്രനായ യേശുദേവന്‍, കൂടാതെ മരിയയും ജോസഫും ബന്ധപ്പെടുന്നതിന് മുന്‍പേ ജനിച്ച യേശുദേവന്‍ ജീവിച്ച്ചിരുന്നില്ലാ എന്നും സന്ദീപ്‌ പറയുമോ ?   അതോ സന്ദീപാനന്ദന്റെ  അഭിപ്രായത്തില്‍ യേശു ഇനി ഏതുതരം 'ഭൂതം' ആണ് ?

സന്ദീപാനന്ദയുടെ ലേഘനത്തില്‍ പ്രമാണമായ് നല്‍കിയിരിക്കുന്നത് മഹാത്മാ ഗാന്ധിയുടെ വചനങ്ങള്‍ ആണ്, അദ്ദേഹത്തിനു സംകൃത പരിജ്ഞാനം വളരെ കുറവായിരുന്നു എന്നും അതിനാല്‍ സംസ്കൃത ഗ്രന്ഥങ്ങളെ വേണ്ട വിധം മനസ്സിലാക്കാതെ പോയി എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, മറ്റു പല മേഖലകളിലും ഗാന്ധിജി അദ്വിതീയനും, പണ്ഡിതനും ആയിരിക്കാം എന്നാല്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഗീതയെ സംബദ്ധിച്ച് പ്രമാണം ആയി സ്വീകരിക്കാന്‍ കഴിയില്ല,

"എന്റെ ഗീതാ വ്യാഖ്യാനങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തവരുടെ നിലപാട് എനിക്കു മനസ്സിലാകുന്നു. എന്റെ ജോലി ഞാന്‍ നല്‍കുന്ന വ്യാഖ്യാനം ശരിയെന്നു സ്ഥാപിക്കാന്‍ സമരം ചെയ്യുകയാണ്. സ്വാമിയും അതാവര്‍ത്തിക്കുന്നു. ഏതു പ്രതിരോധം ആരുതന്നെ സൃഷ്ടിച്ചാലും"
മേലുന്നയിച്ച്ച്ച പ്രശ്നങ്ങള്‍ക്ക് ഉത്തരം 'സ്വാമി' പറയട്ടെ അതിനു ശേഷം തീരുമാനിക്കാം 'സ്വാമി' ചര്‍ച്ചക്ക് യോഗ്യനാണോ എന്ന്.

ഒരു വശത്ത് മഹാഭാരതം കെട്ടുകഥ ആണെന്ന് പ്രസംഗിക്കുകയും മറുവശത്ത് ആള്‍ക്കാരെ കൃഷന്‍ ജനിച്ച സ്ഥലവും, യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണിക്കാന്‍ പണം വാങ്ങി ടൂറുകള്‍ നടത്തുകയും ചെയ്യുന്നവരെ കാണുമ്പോള്‍ നിങ്ങളെഴുതിയതുപോലെ "ഉദരനിമിത്തം ബഹുകൃത വേഷം " എന്ന് മാത്രം പറഞ്ഞാല്‍ പോര, ഓര്‍മവരുന്നത്   ഒരു മലയാളം പഴം ചൊല്ലാണ്.

"നാണമില്ലാത്തവന്റെ.............................. ആല് മുളച്ചാല്‍ അതും ഒരു തണല്."
































*ഹൃദയപൂര്‍വത്തിലെക്ക് ശ്രീ ആര്യ നാഥ് അയച്ച കമന്റ്


കാര്യങ്ങള്‍ വിശദമായ് പ്രതിപാതിച്ച്ചിരിക്കുന്നതിനാല്‍ പോസ്റ്റ്‌ ചെയ്യുന്നു .

Sunday, January 15, 2012

സന്ദീപാനന്ദയുടെ വെളിപാടുകള്‍

കാവി വസ്ത്ര ധാരിയായ ഒരു വ്യക്തിയെ കുറിച്ച് ഇങ്ങനെ ഒരു ലേഘനം എഴുതേണ്ടി വന്നതില്‍ അതീവ ദുഃഖം ഉണ്ട് എന്നാല്‍ കാവിയോ രുദ്രാക്ഷമോ മറ്റു ബാഹ്യ ലിംഗങ്ങളോ അല്ല സംന്യാസത്തിന്റെ അളവ് കോല്‍ എന്നതിനാലും, സീതാ ഹരണാര്‍ത്ഥം വന്ന രാവണനും ഇതേ വേഷമാണ് ധരിച്ചിരുന്നത് എന്നത് കൊണ്ടും ശ്രീ സന്ദീപിനെക്കുറിച്ച് എഴുതാതിതിരിക്കാന്‍ നിര്‍വാഹം ഇല്ലാത്തതുകൊണ്ടും ചില കാര്യങ്ങള്‍ പങ്കുവക്കട്ടെ..

ഫയല്‍ ചിത്രം 



കഴിഞ്ഞ ദിവസം സന്ദീപ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ വിചിത്രവും അത്ഭുതാവഹവും അതിലുപരി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നതും ആയിരുന്നു..മഹാഭാരത യുദ്ധം മനസ്സിന്റെ ആഭ്യന്തര യുദ്ധം മാത്രമാണെന്നുള്ള വിചിത്രമായ അഭിപ്രായം ആണ് ഏറ്റവും രസകരം. എവിടെ നിന്നാണ് ഇത്തരം മഹത്തായ ആശയം സന്ദീപിനു കിട്ടിയത് എന്തോ ? പൂര്‍വാചാര്യന്മാര്‍ ആരെങ്കിലും ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ ?, അതോ ചരിത്രപരമായി ഈ വാദത്തെ പിന്താങ്ങാന്‍ ഉതകുന്ന തെളിവുകള്‍ എന്തെങ്കിലും ഉണ്ടോ ? പറയുന്ന വസ്തുതകള്‍ക്ക് എന്തെങ്കിലും പ്രമാണം ഉണ്ടോ ? നാലാളെ കൊണ്ട് കയ്യടിപ്പിക്കണം ഊണ് തരാക്കണം അല്ലാണ്ടെന്തു പ്രമാണം ??

സന്ദീപ് തുടരുന്നു
"മഹാഭാരതത്തില്‍ പറയുന്നതെല്ലാം തന്റെ ഭാവനയില്‍നിന്ന് സൃഷ്ടിച്ചതാണെന്ന് രചയിതാവായ വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. "
വേദവ്യാസന്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത് ? മഹാഭാരതം വെറുതെയെങ്കിലും ഒന്ന് വായിച്ചു നോക്കിയാല്‍ നന്നായിരുന്നു സന്ദീപ്, മൂലം വായിക്കാന്‍ കഴിവില്ലെങ്കില്‍ കിളിപ്പാട്ടെങ്കിലും വായിച്ചിട്ട് ഈ പണിക്കിറങ്ങൂ.. നീലകണ്ഠി പോലുള്ള മഹാ വ്യാഖ്യാനങ്ങളുടെ പുറം പേജ് എങ്കിലും ഒന്ന് മറിച്ചു നോക്കിയാല്‍ നന്നായിരിക്കും..


"ധര്‍മ്മബോധം ഉണര്‍ത്താന്‍ ചമച്ച കഥകളാണ് ഇതെല്ലാം"
ഹോ ഹോ ഇതെവിടുന്നാനവോ ഈ കണ്ടുപിടുത്തം 'ഇതിഹാസം' 'പുരാണം' എന്നിവ തമ്മിലുള്ള വ്യത്യാസം പോലും പഠിക്കാതെയാണോ ഭഗവത് ഗീത പഠിപ്പിച്ച് ലോകത്തെ മുഴുവന്‍ ഉദ്ധരിക്കാന്‍ ഇറങ്ങിയത് ?? അപാരം തന്നെ !!
"അയോദ്ധ്യ എന്നാല്‍ ആയുധം ഇല്ലാത്ത സ്ഥലം എന്നാണ് അര്‍ത്ഥം" സ്വാമിയുടെ സംസ്കൃത പാണ്ഡിത്യം വളരെ ശ്ലാംഘനീയം തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അയോദ്ധ്യ- എന്നാല്‍ യോദ്ധ്യം അല്ലാത്തത് എന്നര്‍ത്ഥം അതായത് യുദ്ധം ചെയ്യാന്‍/ ആക്രമിക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം അല്ലാതെ ആയുധം ഇല്ലാത്തത് എന്നല്ല.


"ഭഗവത് ഗീത മത ഗ്രന്ഥം അല്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു" വിരോധം ഒന്നുമില്ല ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് പക്ഷെ ഒരു ചോദ്യം ഭഗവത് ഗീത എങ്ങനെ മതഗ്രന്ഥങ്ങളില്‍ പെടാതെയാകും ?
 ഭഗവത് ഗീത ഓരോ അദ്ധ്യായവും പൂര്‍ത്തിയായി കഴിയുമ്പോള്‍ ഇതി "ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാംയോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ" എന്നു ചൊല്ലിതന്നെയാണല്ലോ താങ്കളും  പൂര്‍ത്തീകരിക്കുന്നത് ?  ഭഗവത് ഗീത മഹത്തായ ഉപനിഷത്തായതിനാലും  ,സ്വയം വേദസ്വരൂപന്‍ ആയ ശ്രീ കൃഷ്ണനാല്‍ ഉപദേശിക്കപ്പെട്ടതിനാലും ബ്രഹ്മ വിദ്യയായതിനാലും, ഭഗവത് ഗീത പ്രാമാണികമായ മതഗ്രന്ധം തന്നെയാണ്. ഭഗവാന്‍ ഭാഷ്യകാരന്‍ ശ്രീ ശങ്കരാചാര്യര്‍ ഭാഷ്യം ചമച്ച പ്രസ്ഥാന ത്രയിയില്‍ ഒന്നാണ് ഭഗവത് ഗീത എന്നുള്ള വസ്തുത. പേരിന്റെ വാലായി 'ഗിരി' തിരുകി കേറ്റിയ സന്ദീപ് മറക്കരുതായിരുന്നു.


ശ്രീ സന്ദീപ് ഒരുകാര്യം കൂടി താങ്കള്‍ ഈ വസ്ത്രം ഇട്ടുകൊണ്ട് അപമാനിക്കുന്നത്  ജ്ഞാനാഗ്നിയില്‍ സ്വയം ശുദ്ധീകരിചെടുത്ത് ലോക കല്യാണാര്‍ത്ഥം   ജീവിച്ച- ജീവിക്കുന്ന മഹത്തായ സന്യാസി പരമ്പരയെ മുഴുവനായും ആണ്, ആ വസ്ത്രം ധരിച്ച വിവേകാനന്ദനും ശങ്കരനും അടക്കമുള്ള മഹത്തായ ജ്ഞാന സൂര്യന്മാരെയാണ്,
താങ്കളുടെ വിഡ്ഢി പ്രയോഗങ്ങള്‍ താങ്കള്‍ക്ക് ബ്രഹ്മചര്യ ദീക്ഷ നല്കിപ്പോയ ചിന്മയാ മിഷനോടും സാക്ഷാല്‍ ഗുരുദേവ് ചിന്മയാനന്ദ സ്വാമിയോടും ഉള്ള അനാദരവ് തന്നെയാണ്, സര്‍വോപരി ഒരുപറ്റം ജനങ്ങളില്‍ വാക്ചാതുരിയുടെ ബലം കൊണ്ട് വിഡ്ഢിത്തങ്ങള്‍ നിറക്കുന്നതിലൂടെ അവരോടും ഉള്ള വഞ്ചനയാണ്, വാചകതൊഴിലാളിയായി കാലം കഴിക്കാതെ കേരളത്തില്‍ വര്‍ഷങ്ങളോളം ഗീതയും ഉപനിഷത്തുകളും സാമ്പ്രദായികമായി പഠിച്ച ആചാര്യന്മാര്‍ ഉണ്ട് അവരെ ഒക്കെ ആശ്രയിച്ചു ഗീത പഠിക്കൂ..


പിന്നെ ഒരു ചോദ്യം കൂടി കൃഷ്ണന്‍ ജനിച്ച സ്ഥലവും, കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലവും ഒക്കെ കാണാന്‍ ആണെന്ന് പറഞ്ഞു താങ്കള്‍ ആയിരക്കണക്കിന് രൂപ വാങ്ങി ടൂര്‍ സംഘടിപ്പിക്കാരുണ്ടല്ലോ?? മഹാഭാരതം ഭാവനയാനെങ്കില്‍, കൃഷ്ണന്‍ സങ്കല്‍പ്പ കഥാപാത്രം ആണെങ്കില്‍ അതൊക്കെ ആള്‍ക്കാരോട് ചെയ്യുന്ന വഞ്ചനയല്ലേ ??


ഒരുകാര്യം കൂടി ആരുടേയും മനസ്സ് വേദനിപ്പിക്കാന്‍ വേണ്ടി അല്ല ഇതെഴുതിയത്, ഗീതയയൂം, സനാതന ധര്മാതെയും ഒക്കെ പറ്റി ആര്‍ക്കും എന്തും പറയാം എന്നുള്ള ധാര്‍ഷ്ട്യം നന്നല്ല അതുകൊണ്ട് പറഞ്ഞെന്നു മാത്രം, സന്തീപ് വളരെ ആവശ്യം ഉള്ള ഘടകം തന്നെയാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും, വീട്ടമ്മമാര്‍ക്കും സമയം ചിലവാക്കാന്‍ നല്ലോരുപാധി തന്നെയാണ് അങ്ങയുടെ ഗീതാജ്ഞാന യജ്ഞങ്ങള്‍ എന്നത് നിസ്തര്‍ക്കം തന്നെയാണ്, മോക്ഷ ശാസ്ത്രമായ ഭഗവത് ഗീതയെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ലെങ്കിലും സന്തീപിന്റെ 'കഞ്ഞി കുടിയെ' ഓര്‍ത്ത് ഗീതാ മാതാവും, ശ്രീ കൃഷ്ണ പരമാത്മാവും, ഭാഷ്യകാരനും ചിന്മയാനന്ദ സ്വാമിയും ഒക്കെ മാപ്പ് നല്‍കട്ടെ എന്നു ഹൃദയ പൂര്‍വ്വം പ്രാര്‍ഥിക്കുന്നു.


 "ജടിലോ മുണ്ഡീ ലുഞ്ഛിത കേശഃ 
കാഷായാംബര ബഹുകൃത വേഷഃ 
പശ്യന്നപി ച ന പശ്യതി മൂഢോ 
ഉദരനിമിത്തം ബഹുകൃത വേഷഃ "